സ്വന്തം ലേഖകൻ പാലപ്പിള്ളി : കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. പാലപ്പിള്ളി കണ്ണംമ്പിള്ളി സുബിയുടെ ഭാര്യ രജനിക്കാണ് (36) പരിക്കേറ്റത്. ഇന്നു രാവിലെ ആറരയോടെ പിള്ളത്തോട് പാലത്തിന് സമീപത്തുള്ള ജ്യുംഗടോളി റബര്‍ എസ്റ്റേറ്റിലാണ് സംഭവം. കൈക്കും ഷോള്‍ഡറിനും പരിക്കേറ്റ രജനിയെ വനപാലകരും ഗ്രാമ പഞ്ചായത്തംഗം എം.ബി. ജലാലും ചേര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജനിയും സുഹൃത്തായ സുമയും സമീപത്തുള്ള ബ്ലോക്കിലേക്ക് ടാപ്പിംഗിനായി നടന്നുപോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂട്ടം തെറ്റിയെത്തിയ കൊമ്പനാണ് രജനിയെ ആക്രമിച്ചത്. തോട്ടത്തിലെ റോഡിലൂടെ പാഞ്ഞുവന്ന ആനയെ കണ്ട് ഓടിമാറാന്‍ ശ്രമിക്കുന്നതിനിടെ ആന തുമ്പികൈ കൊണ്ട് രജനിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പത്തടിയോളം മാറിയാണ് രജനി വീണത്. അഞ്ച് ആനകളില്‍ ഒരെണ്ണമാണ് കൂട്ടംതെറ്റി തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞടുത്തത്. ചിന്നം വിളിച്ച് കുതിച്ചുവന്ന ആനയെ കണ്ട് തോട്ടത്തില്‍ ടാപ്പിംഗ് ചെയ്തിരുന്ന തൊഴിലാളികളെല്ലാം ചിതറിയോടി. ഇതിനിടയിലാണ്…
Read MoreCategory: Thrissur
ഡ്രൈവർക്ക് തലചുറ്റൽ; വിദ്യാർഥികളുമായി പോയ കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി ഹോട്ടൽ ജീവനക്കാരിക്കു ഗുരുതര പരിക്ക്
തൃശൂർ: വടക്കാഞ്ചേരി: വിദ്യാർഥികളുമായി പോയ കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശിനി അണ്ടേങ്കുന്നത്ത് വീട്ടിൽ സരളയ്ക്കാണ് (50) ഗുരുതരമായി പരിക്കേറ്റത്. എരുമപ്പെട്ടി കുണ്ടന്നൂരിൽ ചുങ്കം സെന്ററിൽ ഇന്നുരാവിലെ ഒന്‍പതിനാണ് അപകടം. മലബാർ കോളജ് വിദ്യാർഥികളുമായി പോയ കോളജ് ബസാണ് റോഡരികിലുണ്ടായിരുന്ന പുഷ്പ ഹോട്ടലിലേക്ക് ഇടിച്ചുകയറിയത്. ബസിന്റെ ഡ്രൈവർക്കു തല ചുറ്റിയതാണ് അപകട കാരണം. ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല. ഇടിയുടെ അഘാതത്തിൽ ബസിന്റെ മുൻഭാഗം ഭാഗികമായും ഹോട്ടലിന്റെ ഒരുഭാഗവും തകർന്നു. ഓടിയെത്തിയ നാട്ടുകാരും, ഓട്ടോ ഡ്രൈവേഴ്സും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവമറിഞ്ഞ് വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ വിദ്യാർഥികളിൽ കുറച്ചുപേരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ…
Read Moreഭാര്യയെ പുറകേ നടന്ന് ശല്യം ചെയ്യൽ; തർക്കത്തിനിടെ യുവാവിനെ സ്ക്രൂഡ്രൈവറിന് കുത്തിക്കൊന്ന് ഭർത്താവ്
തൃശൂര്‍: ഭാര്യയെ ശല്ല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ ഭര്‍ത്താവ് സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തികൊന്നു. മുരിങ്ങൂര്‍ സ്വദേശി താമരശേരി വീട്ടില്‍ മിഥുന് ആണ് തൃശൂര്‍ മാള വലിയപറമ്പ് ജംഗ്ഷനില്‍വെച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകള്‍ ഏറ്റിട്ടുണ്ട്. സംഭവത്തില്‍ കാക്കുളിശേരി സ്വദേശിയായ ബിനോയിയെ മാള പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന് നഷ്ടപ്പെട്ടു. പ്രതി മാള സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.
Read Moreഅധ്യാപക വിദ്യാർഥി സംയുക്ത സംരംഭം! വേൾഡ് കപ്പ് സ്പെഷൽ ചെരിപ്പുകളുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിലെ ഇംപ്രിന്റ്സ്
ഇരിങ്ങാലക്കുട: ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് സ്പെഷൽ ചെരിപ്പുകൾ രംഗത്തിറക്കി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ പ്രവർത്തിക്കുന്ന ചെറുകിട ചെരുപ്പു നിർമാണ യൂണിറ്റായ ഇംപ്രിന്റ്സ്. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ മുൻനിര ടീമുകൾക്കായി രൂപകൽപന ചെയ്ത ചെരുപ്പുകൾക്ക് ആണ് ആവശ്യക്കാർ ഏറെയുള്ളത്. വിദ്യാർഥികളിൽ സംരംഭകത്വ ആഭിമുഖ്യം വളർത്താനുള്ള പ്രായോഗിക മാർഗം എന്ന നിലയിലാണ് കോളജിനുള്ളിൽ ഒരു ചെറുകിട വ്യവസായം എന്ന ആശയം നടപ്പാക്കിയത്. അധ്യാപക വിദ്യാർഥി സംയുക്ത സംരംഭമായാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കോളജിൽ നിന്ന് നേരിട്ടും തൃശൂർ ജില്ലയിലെ വിവിധ ഫൂട് വെയർ ഒൗട്ട് ലെറ്റുകളിൽ നിന്നും ഇംപ്രിന്റ്സിൽ നിർമിക്കുന്ന ചെരിപ്പുകൾ വാങ്ങാവുന്നതാണ്.
Read Moreപണവും ചെക്കും എടിഎം കാർഡും തിരിച്ചറിയൽ കാർഡുടുമടങ്ങുന്ന പഴ്സ്! അവർ വരുവോളം കാത്തുനിന്നു; പഴ്സ് ഉടമയെ ഏൽപ്പിച്ച് മിടുക്കികൾ
അന്തിക്കാട്: പണവും ചെക്കും എടിഎം കാർഡും തിരിച്ചറിയൽ കാർഡുടുമടങ്ങുന്ന പഴ്സ് റോഡിൽ കിടക്കുന്നതുകണ്ട് അതെടുക്കാൻ പേടിച്ച് ഉടമ തിരിച്ചുവരുന്നതുവരെ റോഡിൽ കാത്തുനിന്ന് പഴ്സ് ഉടമയെ ഏൽപ്പിച്ച് സമൂഹത്തിന്റെ ആദരവ് ഏറ്റുവാങ്ങുകയാണ് സഹോദരികളായ മിടുക്കികൾ. അന്തിക്കാട് പുത്തൻകോവിലകം കടവ് സ്വദേശി നിസാർ ബുസ്ന ദന്പതികളുടെ മക്കളായ ഐഷ തയ്ബ (9), നൂറുൽ ഐൻ (6) എന്നിവരാണ് ഈ മിടുക്കികൾ. അന്തിക്കാട് സ്വദേശിയും ഭാരതീയ മെഡിക്കൽ ആൻഡ് റെപ്പർസെൻറ്റീവ്സ് ജില്ല പ്രസിഡന്റ് കൂടിയായ മനോജ് കുറ്റിപ്പറന്പിലിന്റെ പഴ്സാണ് റോഡിൽ വീണു പോയത്. മനോജിന്റെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൾ ബാലയെ സ്കൂളിൽ വിടാൻ ബൈക്കിൽ പോകുന്നതിനിടയിലാണ് പഴ്സ് വീണത്. ഈ സമയം ഇതുവഴി സ്കൂളിലേക്കു നടന്നുവരികയായിരുന്ന സഹോദരികൾ പഴ്സ് വീഴുന്നത് കണ്ടെങ്കിലും അതെടുക്കാൻ ഇരുവരും പേടി മൂലം തയാറായില്ല. മനോജ് മകളെ സ്കൂളിൽ വിട്ടു തിരികെ വരുന്നതുവരെയും ഐഷ തയ്ബയും…
Read Moreഅടങ്ങു മോനെ ദാമോദര്‍ദാസേ..! ഗുരുവായൂർ ക്ഷേത്രത്തിലെ ‘ഫോട്ടോഷൂട്ട് കൊമ്പൻ’ വീണ്ടും ഇടഞ്ഞു
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ “ഫോട്ടോഷൂട്ട് കൊമ്പൻ’ വീണ്ടും ഇടഞ്ഞു. ക്ഷേത്രത്തിന്റെ പടിഞ്ഞോറേ നടയിൽ വച്ചാണ് ദാമോദർ ദാസ് എന്ന കൊമ്പൻ ഇടഞ്ഞത്. അക്രമ സ്വഭാവം പുറത്തെടുത്ത ആനയെ ക്ഷേത്രത്തിന്റെ തൂണിൽ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയാണ്. ആനയുടെ മുകളിൽ ഇരിക്കുന്ന പാപ്പാന് താഴേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല. നവംബറിൽ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെ ഈ ആന ഇടഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. പാപ്പാനെ കൊമ്പിൽ കോർത്തെടുത്ത് ആക്രമിക്കാൻ ശ്രമിച്ച ആന ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഇടഞ്ഞത് ഏവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Read Moreതൃശൂരിൽ സ്വകാര്യ ബസ് പത്തടിത്താഴ്ചയിലേക്ക് മറിഞ്ഞു;രണ്ടുപേരുടെ നില ഗുരുതരം; ഇടറോഡിൽ മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം
സ്വന്തം ലേഖകൻ കൊണ്ടാഴി (തൃശൂർ): തൃശൂർ – പഴയന്നൂർ സംസ്ഥാനപാത കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്കവരികയായിരുന്ന സുമംഗലി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നുരാവിലെ 7.30ന് ആയിരുന്നു അപകടം. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ സുമംഗലി ബസ് ഏകദേശം പത്തടി താഴ്ചയിലേക്കു മറിയുകയായിരുന്നു. ബസിൽ അപ്പോൾ 30 ലധികം യാത്രക്കാർ ഉണ്ടായിരുന്നു. ഉടനെ ഓടിയെത്തിയ നാട്ടുകാരും, പോലീസും ചേർന്ന് പരിക്കേറ്റവരെ അടുത്തുള്ള പഴയന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാർക്കു നിസാര പരിക്കാണെങ്കിലും ബസിന്റെ ഡ്രൈവർക്കും ഒരു യാത്രക്കാരിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. സംസ്ഥാനപാതയിൽ പണി നടക്കുന്നതിനാൽ ഗതാഗതം ചെറിയ വഴിയിലൂടെ തിരിച്ചുവിട്ടിരുന്നു. ഇതുവഴി വരുന്പോൾ മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിനിടെ ബസ് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികളും യാത്രക്കാരും പറഞ്ഞു. രാവിലെയായതിനാൽ…
Read Moreതൊട്ടൂ തൊട്ടില്ല… ചിറകുകളില്ലാതെ വിമാനം റോഡിലൂടെ ഒച്ചിഴയും വേഗത്തിൽ; കൗതുകക്കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ആളുകളുടെ തിരക്ക്…
ആലപ്പുഴ: ജനങ്ങളിൽ കൗതുകം ഉയർത്തി റോഡിലൂടെ വിമാനം. തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കു ട്രെയിലറിൽ ദേശീയപാതയിലൂടെ നീങ്ങുന്ന വിമാനം കൗതുകക്കാഴ്ചയാണ് നൽകുന്നത്. പലഭാഗത്തുനിന്നും റോഡിലൂടെ പോകുന്ന വിമാനം കാണാനും അതിനൊപ്പം നിന്നു ഫോട്ടോയെടുക്കാനും വലിയ ജനക്കൂട്ടമാണെത്തുന്നത്. തിക്കും തിരക്കുമുള്ള ദേശീയപാതയിലൂടെ പോകുന്ന വിമാനത്തിന് വഴിയൊരുക്കാൻ പെടാപ്പാട് പെടുകയാണ് അധികൃതർ. തിരുവനന്തപുരത്തുനിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ വിമാനഭാഗമാണ് ആലപ്പുഴയിലെത്തിയത്. ചവറയിൽനിന്നെത്തിയ വിമാനം ആലപ്പുഴ ബൈപാസിന്റെ കൊമ്മാടി ടോൾപ്ലാസയിൽ നിർത്തിയിട്ടിരിക്കുകയാണ്. വളരെ സാവധാനമാണ് എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 പോകുന്നത്. തിരുവനന്തപുരത്തുനിന്ന് ട്രെയിലറിലൂടെ യാത്ര തിരിച്ച വിമാനഭാഗം ഹൈദരാബാദിലെത്താൻ ഒരുമാസമെടുക്കും. രാത്രി മാത്രമേ വിമാനവുമായി സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. 30 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. പകല്‍ വിശ്രമമാണ്. 30 വർഷത്തോളം സർവീസ് നടത്തിയ വിമാനമാണിത്.ആക്രിയായി വിറ്റ വിമാനം 75 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് സ്വന്തമാക്കിയിരുന്നു.…
Read Moreഅപകടത്തിൽപ്പെട്ട യുവാവിനെ രക്ഷിക്കാനെത്തിയ ഗൃഹനാഥന് ക്രൂരമർദനം; യുവാവിന്റെ ശക്തമായ അടിയേറ്റ് അണപ്പല്ല് തെറിച്ചുപോയി
അന്തിക്കാട്: അർധരാത്രി റോഡിൽ ബൈക്ക് മറിഞ്ഞ് അപകടത്തിൽപെട്ട യുവാവിനെ രക്ഷിയ്ക്കാൻ ഓടിയെത്തിയ ഗൃഹനാഥനെ അപകടത്തിൽപെട്ട യുവാവ് ആക്രമിച്ചു. പുത്തൻപീടിക പള്ളി ഗ്രൗണ്ട് റോഡിൽ ആലപ്പാട്ട് മേച്ചേരിപ്പടി വീട്ടിൽ ഡെന്നി(44)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ശക്തിയായി മുഖത്തടിച്ചതിനെ തുടർന്ന് ഡെന്നിയുടെ ഒരു പല്ല് കൊഴിഞ്ഞു. ഇയാൾ പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ബുധനാഴ്ച രാത്രി 12 ഓടെയാണ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അന്തിക്കാട് പുത്തൻകോവിലകം കടവ് സ്വദേശി കുറ്റിപറന്പിൽ അക്ഷയ്(27)നെ അന്തിക്കാട് പൊലിസ് പിടികൂടി. ബുധനാഴ്ച അർധ രാത്രിയിൽ വീടിന്റെ മുന്നിലെ റോഡിൽ വലിയ ശബ്ദംകേട്ട് വാതിൽ തുറന്നപ്പോൾ ബൈക്കിൽനിന്ന് താഴെവീണുകിടക്കുന്ന യുവാവിനെ കാണുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ചെന്നതാണ് ഡെന്നി. ലഹരിയിലായിരുന്ന യുവാവ് ഡെന്നിയെ ആക്രമിച്ചു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ പകച്ച ഡെന്നി ഓടി വീട്ടിലേക്ക് കയറിയെങ്കിലും പിന്നാലെയെത്തിയ പ്രതി ഗേയ്റ്റ് തകർത്ത് വീടിന്റെ കോന്പൗണ്ടിലേക്ക് കയറി പുറത്തിരിക്കുന്ന ട്രോഫി എടുത്ത്…
Read Moreആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും..! മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു
തൃശ്ശൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ ആളൂര്‍ സ്വദേശി എബി-ഷെല്‍ഗ ദമ്പതികളുടെ മകള്‍ ഹേസല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മുലപ്പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായതിനെത്തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More