സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് കുറ്റാന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി എല്ലാ പോലീസ് ജില്ലകളിലും ക്രൈം പോലീസ് സ്റ്റേഷന് ആരംഭിക്കാന്‍ പദ്ധതി. ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസുകളെ പോലീസ് സ്റ്റേഷനുകളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ഡിജിപി സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്ത് 19 പോലീസ് ജില്ലകളാണുള്ളത്. ഇവിടെയെല്ലാം ജില്ലാ ക്രൈംബ്രാഞ്ചുണ്ട്. നേരത്തെയുണ്ടായിരുന്ന ക്രൈംഡിറ്റാച്ച്മെന്റാണ് ജില്ലാ ക്രൈംബ്രാഞ്ചായത്. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കീഴില്‍ ഒരു ഡിവൈഎഫ്പി, അസി.കമ്മീഷണര്‍ക്കാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ളത്. ജില്ലാ പോലീസ് മേധാവിമാര്‍ കൈമാറുന്ന കേസാണ് ഇവിടെ അന്വേഷിക്കുക. നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് അധികാരമില്ല. ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയാണ് പതിവ്. ഇതിനാൽ അന്വേഷണത്തില്‍ ചില പരിമിതികളും നേരിടുന്നുണ്ട്. ഇതിന് പരിഹാരമായാണ് ജില്ലാ ക്രൈംബ്രാഞ്ചിനെ എല്ലാ അധികാരവുമുള്ള പോലീസ് സ്റ്റേഷനുകളായി വിഞ്ജാപനം…
Read MoreCategory: Loud Speaker
കോവിഡ് വ്യാപനത്തിൽ ഫ്രീഡം കൗണ്ടര്പൂട്ടി; സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം; ഒരു വര്‍ഷം 80 ലക്ഷത്തിന്റെ വില്പന
സ്വന്തം ലേഖകന്‍കോഴിക്കോട്: തടവറകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം. ജയില്‍ വിഭവങ്ങള്‍ വില്പന നടത്താന്‍ കഴിയാതെ ഫ്രീഡം കൗണ്ടറുകള്‍ അടച്ചതാണ് കാരണം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാജയില്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യവിതരണം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവില്‍ 53 അന്തേവാസികള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. വീണ്ടും കൗണ്ടറുകള്‍ തുറക്കണമെങ്കില്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് ജയിലധികൃതര്‍ പറയുന്നത്. നിലവില്‍ കോവിഡ് പോസിറ്റീവായ അന്തേവാസികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവർ ക്വാറന്റൈനിലുമാണ്.ഇതോടെ ഭക്ഷണം പാകം ചെയ്യാന്‍ അന്തേവാസികളില്ലാതായി. കഴിഞ്ഞവർഷം 80 ലക്ഷം രൂപയുടെ ഭക്ഷണമാണ് വിറ്റഴിച്ചിരുന്നത്. ഇതില്‍ ഏഴു ലക്ഷം രൂപയുടെ ലാഭമാണുണ്ടായതെന്ന് ജയില്‍വകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്താകെ ജയിലുകളിലെ ഫുഡ് കൗണ്ടറുകളിലൂടെ 21 കോടിയുടെ വില്പനയാണ് നടന്നത്. 2.5 കോടിയുടെ ലാഭവും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ മൂന്നിടത്താണ് ജയില്‍ വിഭവങ്ങളുടെ വില്പനയുള്ളത്. ജയിലിനോട് ചേര്‍ന്നും കളക്ടറേറ്റിന് സമീപത്തും മാനഞ്ചിറ…
Read Moreകഞ്ചാവ് വിറ്റ് പണം ഉണ്ടാക്കും പിന്നെ ഹാഷിഷ് ഓയിൽ വാങ്ങിച്ച് ലഹരി ആസ്വദിക്കും; എക്സൈസ് പിടിയിലായ യുവാക്കൾ പോലീസിനോട് പറഞ്ഞത്
തലയോലപറന്പ്: എക്സൈസ് വലവിരിച്ചു, ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ കൃത്യമായി വലയിൽ വന്നു വീണു. വൈക്കം വരിക്കാംകുന്ന് ഭാഗത്ത് കഞ്ചാവ് മയക്കുമരുന്ന് ലോബികൾ പിടിമുറുക്കുന്നവെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണു വരിക്കാംക്കുന്ന് ഇരട്ടാണിക്കാവ് ക്ഷേത്രത്തിന്റെ സമീപത്തുനിന്നും കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടുപേരെ ഇന്നലെ പിടികൂടിയത്. വൈക്കം വെള്ളൂർ വരിക്കാംകുന്ന് മന്ദാരത്തിൽ അജയ് (22), വെള്ളൂർ വരിക്കാംകുന്ന് വലിയവീട്ടിൽ വൈശാഖ് (27) എന്നിവരെയാണ് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം. മജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഒരുഗ്രാം ഹാഷിഷ് ഓയിലും 63 ഗ്രാം കഞ്ചാവും ഇവരിൽ നിന്നു പിടിച്ചെടുത്തു. ഒരു ഗ്രാം ഹാഷിഷ് ഓയിൽ 2,000 രൂപയ്ക്ക് വാങ്ങിയതായാണ് ഇവർ മൊഴി നൽകിയത്. കഞ്ചാവ് വിൽപ്പനയ്ക്കുവേണ്ടി വാങ്ങിയതാണ്. കഞ്ചാവ് വിറ്റ് ഹാഷിഷ് ഓയിൽ വാങ്ങി ഉപയോഗിക്കുകയാണ് ഇവരുടെ രീതി. ഇവരെ അറസ്റ്റ് ചെയ്തു എൻഡിപിഎസ് കേസ് എടുത്തു.…
Read Moreസ്വന്തമായി വീട് വാങ്ങുന്നതിനെക്കുറിച്ചുള്ള തർക്കം; ഭർത്താവ് ഭാര്യയെ മൂന്നാം നിലയിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി
ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ മൂന്നാം നിലയിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ഡൽഹിയിലെ ഉദ്യോഗ് നഗറിലാണ് സംഭവം. ഹൻസ് രാജ് ഭൈരവയാണ് ഭാര്യ നിഷ ഭൈരവ(40)യെ കൊലപ്പെടുത്തിയത്. വാടകയ്ക്ക് താമസിക്കുന്നതിനായി വീട് കാണാൻ ഇരുവരും പ്രേംനഗറിൽ പോയിരുന്നു. എന്നാൽ ഇവിടെ വച്ച് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും വഴക്കിടുകയും ചെയ്തു. തുടർന്ന് അക്രമാസക്തനായ ഹൻസ് രാജ് ഭാര്യയെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും തള്ളി താഴേക്ക് ഇടുകയുമായിരുന്നു. സംഭവത്തിന് ശേഷം ഹൻസ് രാജ് ഭാര്യയുടെ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് സ്ഥലത്തു നിന്നും മുങ്ങി. നിഷയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഹൻസ് രാജിനെ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചു.
Read Moreഹാനി ബാബുവിനെ ജൂൺ ഒന്നുവരെ ഡിസ്ചാർജ് ചെയ്യരുതെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: എൽഗാർ പരിഷത്-മാവോയിസ്റ്റ് കേസിൽ പ്രതിസ്ഥാനത്തുള്ള ഡൽഹി സർവകലാശാല അസോസിയറ്റ് പ്രഫസറും മലയാളിയുമായ ഹാനി ബാബുവിനെ ജൂൺ ഒന്നുവരെ ഡിസ്ചാർജ് ചെയ്യരുതെന്നു മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിക്ക് ബോംബെ ഹൈക്കോടതി നിർദേശം നൽകി. ഹാനി ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ചികിത്സകളെക്കുറിച്ചുമുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റീസ് എസ്.എസ്. ഷിൻഡെയും ജസ്റ്റീസ് എൻ.ആർ. ബോർകറും അടങ്ങുന്ന അവധിക്കാല ബെഞ്ച് നിർദേശിച്ചു. ജൂൺ ഒന്നിനു മുന്‍പ് ഡിസ്ചാർജ് ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നും ഉത്തരവിൽ പറയുന്നു.മുംബൈയിലെ തലോജ ജയിലിൽക്കഴിയുന്ന ഹാനി ബാബുവിന് ഈ മാസം ആദ്യമാണു കോവിഡ് ബാധിച്ചത്. ഇതേത്തുടർന്ന് നവിമുംബൈയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയിലായിരുന്നു ചികിത്സ. തുടർന്ന് മുംബൈയിലെ ജിടി ആശുപത്രിയിലേക്കു മാറ്റി. ഇതിനു പിന്നാലെ ഭർത്താവിനു വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേണ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read More50 വർഷത്തിനിടെ ഇന്ത്യയിലുണ്ടായത് 117 ചുഴലിക്കാറ്റ്, 40,000 മരണം
ന്യൂഡൽഹി: ഇന്ത്യയിൽ 1970 മുതൽ 2019 വരെയുള്ള 50 വർഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്നു 40,000 പേർക്കാണു ജീവനഹാനി ഉണ്ടായതെന്ന് തീവ്ര കാലാവസ്ഥയെക്കുറിച്ചുള്ള പഠനത്തിൽ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ പത്തു വർഷത്തിനിടെ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി പഠനത്തിൽ വ്യക്തമാകുന്നു. അന്‍പതു വർഷത്തിനിടെ 7063 തീവ്ര കാലാവസ്ഥാ ദുരന്തങ്ങളാണ് രാജ്യത്തുണ്ടായത്. 1,41,308 പേർ മരിച്ചു. ഇതിൽ 40,358 പേർ(28 ശതമാനം) ചുഴലിക്കാറ്റ് മൂലമാണു മരിച്ചത്. 65,130 പേർക്കു പ്രളയത്തിൽ ജീവൻ നഷ്ടമായി. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ, ശാസ്ത്രജ്ഞരായ കമൽജിത് റേ, എസ്.എസ്. റേ, ആർ.കെ. ഗിരി, എ.പി. ഡിമ്രി എന്നിവരാണു റിസർച്ച് പേപ്പർ തയാറാക്കിയത്. ഈ മാസംതന്നെ രണ്ടു ചുഴലിക്കാറ്റുകളാണു രാജ്യത്തിന്റെ പടിഞ്ഞാറും കിഴക്കുമുണ്ടായത്. പടിഞ്ഞാറൻ ഭാഗത്തുണ്ടായ ടൗട്ടേ ചുഴലിക്കാറ്റിൽ അന്‍പതോളം പേർ മരിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായി. കിഴക്കൻ…
Read Moreപോസ്റ്റിയാല് പോസ്റ്റാവും! സൈബര്‍ തട്ടിപ്പിന് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ…
ന്യൂഡൽഹി: വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും സൈബര്‍ തട്ടിപ്പിന് ഉപയോഗിക്കുന്നു. സര്‍ട്ടിഫിക്കറ്റിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. വാക്സിന് സ്വീകരിച്ച തീയതി, സമയം, വാക്സിന് നല്കിയ ആളുടെ പേര്, വാക്സിന് സ്വീകരിച്ച സെന്റർ, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ഇവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. അതിനാല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി.
Read Moreമദ്യത്തിന്റെ ‘മണിച്ചിത്രത്താഴ്’ തുറക്കാൻ ഇൻസ്പെക്ടർമാർ! പൂട്ടുകളില്‍ കൃത്രിമം കണ്ടാല്‍ സ്റ്റോക്ക് പരിശോധിക്കും
കോഴിക്കോട്: ലോക്ഡൗണിനെ തുടര്‍ന്നു പൂട്ടിയ സംസ്ഥാനത്തെ മദ്യശാലകളുടെയും ഔട്ട്ലെറ്റുകളുടെയും “പൂട്ട്’’ നിരീക്ഷിക്കാന്‍ എക്സൈസ്. ലോക്ഡൗണിന്റെ മറവില്‍ ബിവറേജസ് കോര്‍പറേഷന്റെ വെയര്‍ ഹൗസില്‍ മോഷണം നടന്ന സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറക്കുമ്പോള്‍ സീല്‍ ചെയ്ത പൂട്ടുകള്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. പൂട്ടുകളില്‍ കൃത്രിമം കണ്ടാല്‍ സ്റ്റോക്ക് പരിശോധിക്കും. നേരത്തേ തയാറാക്കിയ കണക്കുകളിലുള്ള മദ്യത്തിന്റെ എണ്ണത്തില്‍ കുറവുണ്ടെങ്കില്‍ അന്വേഷണം നടത്താനുമാണ് തീരുമാനം. കഴിഞ്ഞ ലോക്ഡൗണില്‍ കോഴിക്കോട്ടെ ബിവറേജസ് ഔട്ട്ലെറ്റില് നിന്നു ജീവനക്കാരന് മദ്യം മോഷ്ടിച്ചിരുന്നു. ഇത്തരത്തിലുള്ള തിരിമറികള്‍ നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ചുറപ്പുവരുത്താനാണ് എക്സൈസ് തീരുമാനിച്ചത്. ലോക്ഡൗണിനു മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളിലെയും വെയര്‍ ഹൗസുകളിലെയും ബാറുകളിലെയും മദ്യത്തിന്റെ കണക്ക് എക്സൈസ് ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് പൂട്ടിനു മുകളില്‍ അരക്കുപയോഗിച്ച് സീല്‍ ചെയ്തത്. അതത് സ്ഥലങ്ങളിലെ എക്സൈസ് ഇന്സ്പക്ടര്മാരാണ് ഇപ്രകാരം മദ്യശാലകള്‍ക്കു പൂട്ടിട്ടത്. ഇതേ ഇന്‍സ്പക്ടര്‍മാര്‍ തന്നെയാണ് ഇവ തുറക്കാനായി എത്തുക. നേരത്തേയും…
Read Moreഎല്ലാം ബോധ്യപ്പെട്ടു..! സി.കെ. ജാനുവിനെ ജെആർപി സസ്പെൻഡ് ചെയ്തു; ആരോപണം ശരിയല്ലെന്നു ജാനു; തെരഞ്ഞെടുപ്പുകാലത്തു നടന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൽപ്പറ്റ: സ്ഥാപക അധ്യക്ഷ സി.കെ. ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നു ആറുമാസത്തേക്കു സസ്പെൻഡ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ജാനു ബിജെപിയിലെ ചില നേതാക്കൾക്കൊപ്പം ചേർന്നു പാർട്ടിയുടെ സത്പേര് കളങ്കപ്പെടുത്തുന്ന വിധത്തിൽ സാന്പത്തിക ഇടപാടുകളും വോട്ട് തിരിമറിയും നടത്തിയതായി ബോധ്യപ്പെടുകയും പാർട്ടിനിലപാടുകളെ തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നു സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ അറിയിച്ചു. ജാനുവിനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികൾ അന്വേഷിക്കുന്നതിനു നിയോഗിച്ച കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാനുവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നേരത്തേ മാറ്റിനിർത്തിയതാണ്. പാർട്ടിക്കു വിധേയമാകാമെന്ന ഉറപ്പിന്റേയും മുതിർന്ന നേതാവെന്ന പരിഗണനയിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്. പാർട്ടിക്കു ഹിതകരമല്ലാത്ത നീക്കങ്ങളാണ് ജാനു തെരഞ്ഞെടുപ്പുകാലത്തു നടത്തിയതെന്നും സെക്രട്ടറി പറഞ്ഞു. സംസ്ഥാന കമ്മിറ്റി ചേർന്നു തന്നെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തെന്ന പ്രചാരണം പരിഹാസ്യമാണെന്നു സി.കെ. ജാനു പ്രതികരിച്ചു. പാർട്ടി…
Read Moreപുതിയ ഡിജിറ്റൽ നിയമം പാലിക്കുന്നുണ്ടോ? സമൂഹമാധ്യമങ്ങൾക്കു പിന്നാലെ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും കേന്ദ്രം മൂക്കുകയറിടുന്നു
ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്കു പിന്നാലെ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും കേന്ദ്രം മൂക്കുകയറിടുന്നു. ഫെബ്രുവരിയിൽ പുറത്തിറക്കിയ പുതിയ ഡിജിറ്റൽ മീഡിയ നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ 15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 25-നാണ് കേന്ദ്രസർക്കാർ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമധാർമികതാ കോഡും) കൊണ്ടുവന്നത്. ബുധനാഴ്ച ചട്ടം നിലവിൽ വന്നിരുന്നു. ഫേസ് ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങൾ തൽസ്ഥിതി റിപ്പോർട്ട് ഉടൻ നൽകണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Read More