പാലക്കാട്: കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ കണക്കുകളിൽ വൈരുധ്യം. പാലക്കാട് ജില്ലയിൽ ഈ മാസം 15 പേര് മാത്രം മരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സംസ്കരിച്ചത് മൂന്നിരട്ടിയിലധികം പേരെ. മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സംസ്ഥാനം പുറത്തു വിടുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം ആക്ഷേപം ഉന്നയിക്കുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മൃതദേഹങ്ങളധികവും സംസ്കരിക്കാൻ കൊണ്ടുപോകുന്നത് നിളാതീരത്തെ ശ്മശാനങ്ങളിലേക്കാണ്. ഷൊർണൂർ ശാന്തിതീരത്തെ ഈ മാസത്തെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് മരിച്ച അറുപത്തിമൂന്ന് മൃതദേഹങ്ങൾ സംസ്കരിച്ചു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍ ശ്മശാനത്തിലെ കണക്കു പ്രകാരം വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച പത്തിലേറെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. സംസ്ഥാനത്ത് പ്രതിദിനം അറുപതില്‍ താഴെ കോവിഡ് മരണമെന്ന് മുഖ്യമന്ത്രി പറയുമ്പോഴാണ് ഈ പൊരുത്തക്കേടുകള്‍.
Read MoreCategory: Loud Speaker
ബംഗാളില്‍ എന്താണ് നടക്കുന്നത്? തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ നടക്കുന്ന അക്രമങ്ങളെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്
തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ? മനുഷ്യത്വരഹിതമായി ഉപദ്രവിക്കപ്പെടുമ്പോള്‍ നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്.- പാര്‍വതി ട്വീറ്റ് ചെയ്തു. അതേസമയം ബംഗാളില്‍ നടക്കുന്ന അക്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഗവര്‍ണറോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഒന്‍പത് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നു.
Read Moreമുടിയില്‍ പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ! വായില്‍ ഷോള് കുത്തിത്തിരുകി; ട്രെയിനില്‍ യുവതിയോടു ചെയ്ത ക്രൂരതകള്‍ വിവരിച്ച് പ്രതി ബാബുക്കുട്ടന്…
ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതി ബാബുക്കുട്ടന് ചെയ്ത ക്രൂരതകള്‍ ഞെട്ടിക്കുന്നത്. പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നതിനിടയാണ് ഇയാള്‍ കുറ്റകൃത്യം വിവരിച്ചത്. സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഇന്നലെ തെളിവെടുത്തു. കുറ്റകൃത്യം നടത്തിയ രീതി പ്രതി അന്വേഷണ സംഘത്തിനു മുന്നില്‍ വിവരിച്ചു.ഡി10 കോച്ചില്‍ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനില്‍ ഇറങ്ങി മറ്റു കോച്ചുകള്‍ നിരീക്ഷിച്ച ശേഷം യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞു ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. ആറു വാതിലുകളുള്ള കോച്ചിന്റെ മുന്‍വശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടന് എല്ലാ വാതിലുകളും അടച്ചു. ഇതിനിടയില്‍ യുവതി മധ്യഭാഗത്തുള്ള വാതില്‍ തുറന്നു. അവസാന വാതിലും അടച്ചശേഷം തിരിച്ചു യുവതിയുടെ അടുത്തേക്കു വന്നു മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു. മുടിയില്‍ പിടിച്ചു മാലപൊട്ടിച്ചെടുത്തു സ്ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി വളയും…
Read Moreഇനി മുതല്‍ ഈ കളി നടക്കില്ല! സത്യവാങ്മൂലത്തില്‍ നിറയെ ‘വ്യാജ ചികിത്സ’; കച്ചവടക്കാരില്‍ ചിലരും യാത്രാ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതായും പോലീസ്
കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിക്കാന്‍ ചികിത്സയുടെ പേരുപറഞ്ഞ് നിരവധി പേരാണ് പുറത്തിറങ്ങുന്നത്. ചികിത്സാ ആവശ്യത്തിനായാണ് പുറത്തിറങ്ങുന്നതെന്നും ആശുപത്രിയിലേക്കാണ് പോവുന്നതെന്നും എഴുതിയ സത്യവാങ്മൂലവുമായാണ് പലരും പോലീസിന്റെ പരിശോധന നേരിടുന്നത്. ചികിത്സയ്ക്കെന്നുപറഞ്ഞാല് യാത്ര തടസപ്പെടുത്തില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ പുറത്തിറങ്ങുന്നത്. കോഴിക്കോട് സിറ്റിയില്‍ ഏറ്റവും കൂടുതല്‍ ചികിത്സയ്ക്കായി എത്തുന്നവരെ “നേരിടാനുള്ളത്’ മെഡിക്കല്‍കോളജ് പോലീസിനാണ്. പലരും മെഡിക്കല്കോളജില്ചികിത്സയ്ക്കായി പോവുകയാണെന്ന വിശദീകരണമാണ് നല്‍കുന്നത്. ഓട്ടോയിലും ബൈക്കിലും കാറിലുമെല്ലാം എത്തുന്നവരില്‍ പലര്‍ക്കും ചികിത്സാ രേഖകള്‍ പോലുമില്ലെന്ന് പോലീസ് പറയുന്നു. മറ്റ് ആശുപത്രികളില്‍ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി രോഗിയെ മെഡിക്കല്‍കോളജിലേക്ക് മാറ്റുകയാണെങ്കില്‍ റഫറന്സ്ലെറ്ററില് പ്രത്യേകമായി എഴുതും. എന്നാല്‍ ഇത്തരത്തിലുള്ള റഫറന്‍സ് പോലുമില്ലാതെയാണ് ആളുകള്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കെന്ന രീതിയില്‍ പുറത്തിറങ്ങുന്നത്. ഇന്ന് മുതല്‍ ഇത്തരം രേഖകളില്ലാത്തവരെ കടത്തിവിടില്ലെന്നു മെഡിക്കല്‍കോളജ് ഇന്‍സ്പെക്ടര്‍ സിഐ ബെന്നിലാലു അറിയിച്ചു. അതേസമയം കച്ചവടക്കാരില്‍ ചിലരും യാത്രാ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കടകള്‍…
Read Moreതികച്ചും സൗജന്യം! ദുരിതം അനുഭവിക്കുന്ന കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കും ആശുപത്രിയിലെത്താൻ വാഹനസൗകര്യവുമായി യൂത്ത് കോൺഗ്രസ് നേതാവ്
കടുത്തുരുത്തി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കും ആശുപത്രിയിലെത്താൻ സൗജന്യ വാഹനസൗകര്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. വൈക്കം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബ്രഹ്മമംഗലം കൊച്ചുപുരയ്ക്കൽ കുമാരന്റെ മകൻ കെ.കെ. കൃഷ്ണകുമാർ (32) ആണ് ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ യാത്രാ സഹായവുമായി കോവിഡ് കാലത്ത് രംഗത്ത് വന്നിരിക്കുന്നത്. തികച്ചും സൗജന്യമായി രോഗികളെ ആശുപത്രിയിലെത്തിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞു. ആശുപത്രികളിൽനിന്നും രോഗികളെ വീട്ടിലെത്തിക്കുന്നതിനും ഇദ്ദേഹത്തിന്റെ സഹായം ലഭിക്കും. രോഗികളിൽനിന്നോ, രോഗികളുടെ ബന്ധുക്കളിൽനിന്നോ യാത്രാചെലവിനായി പണം കൈപ്പറ്റാറില്ല. സുമനസുകളുടെ സഹായംകൊണ്ടാണ് വാഹനത്തിൽ ഇന്ധനം അടിക്കാനുള്ള പണം കണ്ടെത്തുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം കൂടിയാണ് ഇദ്ദേഹം. യൂബർ ടാക്സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു കൃഷ്ണകുമാർ, കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതോടെയാണ് പുതിയ സേവന മേഖലയിലേക്കു തിരിഞ്ഞത്. 99614 02530 എന്ന നന്പരിൽ ബന്ധപ്പെട്ടാൽ കൃഷ്ണകുമാർ ടാക്സിയുമായെത്തും.…
Read Moreകോവിഡ് രോഗിയെ മാറ്റാൻ ഒരു ലക്ഷം രൂപ! ആംബുലൻസ് ഉടമ കൂടിയായ ഡോക്ടർ അറസ്റ്റിൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ ഒരു ലക്ഷത്തിലേറെ രൂപ വാങ്ങിച്ച ഡോക്ടർ അറസ്റ്റിൽ. അമിതചാർജ് ഈടാക്കിയ ആംബുലൻസ് ഉടമ കൂടിയായ ഡോക്ടറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊറോണ രോഗികളെ കൊണ്ടുപോകുന്നതിന് രണ്ടുമുതൽ മൂന്നിരട്ടി വരെ അധികചാർജ് ഇയാൾ ഈടാക്കിയിരുന്നെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഗുരുഗ്രാമിൽ നിന്നും ലുധിയാനയിലേക്ക് ഒരു രോഗിയെ മാറ്റാനായി 1.20 ലക്ഷം രൂപ ഈടാക്കിയ സംഭവത്തിലാണ് അറസ്റ്റ്. കാർഡിയാകെയർ ആംബുലൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ആംബുലൻസ് സർവീസ് കന്പനി നടത്തി വന്ന മിമോ കുമാർ ബിന്ദ്വാൾ ആണ് അറസ്റ്റിലായത്. കോവിഡ് പോസിറ്റീവായ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച അമൻദീപ് കൗറിൽ നിന്നാണ് അമിതപണം വാങ്ങിയത്. ആദ്യം 1.40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ സ്വന്തമായി ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കാമെന്ന് പറഞ്ഞതോടെ ചാർജ് 1.20 ലക്ഷം…
Read Moreകോവിഡ് ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കാൻ പരിശോധനാഫലം വേണ്ട! പുതുക്കിയ നിർദേശങ്ങൾ ഇങ്ങനെ…
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് കോവിഡ് പരിശോധന ഫലത്തിന്റെ പോസിറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മറ്റു നഗരങ്ങളിൽ നിന്നുള്ള രോഗികൾക്ക് ആശുപത്രികളിൽ പ്രവേശനം നിഷേധിക്കരുതെന്നും പുതുക്കിയ മാനദണ്ഡങ്ങളിൽ നിർദേശിക്കുന്നു. ഇതു സംബന്ധിച്ചു നിർദേശം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. പുതുക്കിയ നിർദേശങ്ങൾ താഴെപ്പറയുന്നവയാണ്: =കോവിഡ് ചികിത്സിക്കുന്ന ആശുപത്രികളിൽ പ്രവേശനത്തിന് പോസിറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. വൈറസ് ബാധ സംശയിക്കുന്ന രോഗികളെ കോവിഡ് കെയർ സെന്ററുകളിലെ പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിക്കാം. = ഒരു കാരണവശാലും ഒരു രോഗിക്കും ചികിത്സ നിഷേധിക്കരുത്. രോഗികൾ മറ്റൊരു നഗരത്തിൽ നിന്നുള്ളവർ ആണെന്ന കാരണത്തിൽ മരുന്നോ ഓക്സിജനോ മറ്റ് അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ചികിത്സയോ നിഷേധിക്കരുത്. =ആശുപത്രി നിൽക്കുന്ന നഗരത്തിലെ പ്രദേശവാസിയാണ് എന്നു തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന കാരണത്താൽ ഒരു രോഗിക്കും ചികിത്സ…
Read Moreപ്രതിഷേധം രൂക്ഷമായി; ഇന്ത്യയിലെ സ്വകാര്യതാനയം വാട്സ്ആപ് മരവിപ്പിച്ചു; ആരുടെയും അക്കൗണ്ട് ഡിലീറ്റാവില്ലെന്ന് കമ്പനി വക്താവ്
ന്യൂഡൽഹി: ഇന്ത്യയിലെ വാട്സ്ആപ് ഉപയോക്താക്കൾ മേയ് 15നു മുന്‍പ് സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന അന്ത്യശാസനം കന്പനി തത്കാലത്തേക്കു മരവിപ്പിച്ചു. വിവരങ്ങൾ നല്‍കിയില്ലെങ്കിൽ ആരുടെയും അക്കൗണ്ട് ഡിലീറ്റാവില്ലെന്ന് കന്പനി വക്താവ് ഇന്നലെ അറിയിച്ചു. വാട്സ് ആപ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിനു മറിച്ചു നല്‍കുന്നുവെന്ന ആരോപണത്തിൽ പുലിവാലു പിടിച്ച കന്പനി, വരും ആഴ്ചകളിൽ വിശദവിവരങ്ങൾ പുറത്തുവിടുമെന്നും വ്യക്തമാക്കി. ഭൂരിപക്ഷംപേരും സ്വകാര്യവിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർക്ക് അതിന് അവസരം ലഭിച്ചിട്ടില്ലെന്നുമാണ് കന്പനിയുടെ വിശദീകരണം. വാട്സ്ആപ് ഉപയോഗിക്കുന്നവർ കന്പനി ആവശ്യപ്പെടുന്ന സ്വകാര്യ വിവരങ്ങൾകൂടി നല്കി ഫെബ്രുവരി എട്ടിനുമുന്‍പ് ആപ് അപ്ഡേറ്റ് ചെയ്യണമെന്ന നിർദേശം ഇക്കഴിഞ്ഞ ജനുവരിയിലാണ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം അപ്ഡേഷൻ ഓപ്ഷനും അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഫേസ്ബുക്കിന്റെ പരസ്യവരുമാനത്തിനായി ഇവർ നല്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്താനായിരുന്നു കന്പനിയുടെ നീക്കം. സ്വകാര്യതാനയം വിവാദമായതോടെ തീരുമാനം നടപ്പാക്കുന്നത് മേയ് 15വരെ മരവിപ്പിക്കുകയായിരുന്നു. ഇക്കാലയളവിൽ ഉപയോക്താക്കളുടെ…
Read Moreപിപിഇ കിറ്റ് ധരിച്ച് തുടര്‍ച്ചയായി മണിക്കൂറുകള്‍ നീളുന്ന ജോലി, വെട്ടിക്കുറച്ച പ്രതിമാസ വേതനം പഴയപടിതന്നെ..! കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ നഴ്സുമാര്‍ക്കു ജോലി കഠിനം
സിജോ പൈനാടത്ത് കൊച്ചി: പിപിഇ കിറ്റ് ധരിച്ച് തുടര്‍ച്ചയായി മണിക്കൂറുകള്‍ നീളുന്ന ജോലി..! രോഗികളുടെ എണ്ണം കൂടിയപ്പോള്‍ ജോലിഭാരം ഇരട്ടിയായി. അപ്പോഴും വെട്ടിക്കുറച്ച പ്രതിമാസ വേതനം പഴയപടിതന്നെ..! പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ക്കു വെട്ടിക്കുറച്ച അലവന്‍സുകള്‍ ഇനിയും പുനഃസ്ഥാപിച്ചില്ല. ജോലിയില്‍ പ്രവേശിക്കുമ്പോഴുള്ള കരാര്‍ പ്രകാരം പ്രതിമാസ വേതനത്തിന്റെ ഭാഗമായി ലഭിക്കേണ്ട വിവിധ അലവന്സുകളാണു നഴ്സുമാര്‍ക്കു നിഷേധിക്കുന്നത്. കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ചു ആദ്യ മൂന്നു മാസങ്ങളില്‍ കരാര്‍ പ്രകാരമുള്ള അലവന്‍സുകള്‍ നല്‍കിയെങ്കിലും, തുടര്‍ന്ന് ഇതുവരെ കിട്ടിയിട്ടില്ലെന്നു നഴ്സുമാര്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ ആരംഭിച്ചിട്ടുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ നഴ്സുമാരെ ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ആണു നിയമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നഴ്സുമാരില്നിന്നാണു ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമുള്ളവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്നത്. 17,000 രൂപ ശമ്പളമായും…
Read Moreഎന്തുകൊണ്ടു പ്രചാരണസമയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ല? രണ്ടാം തരംഗത്തിനു കാരണം തെരഞ്ഞെടുപ്പു പ്രചാരണം; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍…
കൊച്ചി: സംസ്ഥാനത്ത് നിയമസഭയിലേക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണസമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ കോവിഡിന്റെ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിയമസഭാ, തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രചാരണം നടത്തിയതാണ് ഈ ദുഃസ്ഥിതിക്ക് ഒരുപരിധിവരെ കാരണമായതെന്നും ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്ലാദപ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി അഡ്വ. ഡോ. കെ.പി. പ്രദീപ് നല്കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചാണു ഡിവിഷന് ബെഞ്ച് സര്‍ക്കാരിനെയും ഇലക്ഷന് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ചത്. എന്തുകൊണ്ടു പ്രചാരണസമയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ല? പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിനു മുകളിലായി. അനാസ്ഥയ്ക്കു വലിയ വില കൊടുക്കേണ്ടിവന്നില്ലേ? നിയന്ത്രിച്ചിരുന്നെങ്കില്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്…
Read More