കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; കാറിന്‍റെ ചില്ല് അവർ അടിച്ചു തകർത്തു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കോൽക്കത്ത: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപുരിൽ വച്ചാണ് സംഭവം. ബിജെപി-തൃണമൂൽ സംഘർഷമുണ്ടായ മേഖലയിൽ സന്ദർശനം നടത്താൻ പോകവെയാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. തന്‍റെ ഡ്രൈവർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി വി. മുരളീധരൻ പറഞ്ഞു. തൃണമൂൽ ഗുണ്ടകളാണ് അക്രമം അഴിച്ചുവിട്ടത്. കാറിന്‍റെ ചില്ല് അവർ അടിച്ചു തകർത്തു. പോലീസ് സാന്നിധ്യത്തിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടന്നതെന്നും മുരളീധരൻ പറഞ്ഞു.

Read More

തോൽവിയുടെ കാരണം പഠിക്കാൻ അവർ വരുന്നു..! ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പരാജയത്തിനു പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം.ബി.വൈദ്യലിംഗം എന്നിവരാണ് എത്തുന്നത്. എംഎൽഎമാരുമായും പാർട്ടി നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തും. നേതൃമാറ്റത്തിനായി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ നിരീക്ഷകനായിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തോൽവി സംബന്ധിച്ച് ഹൈക്കമാൻഡിന് ഉടൻ റിപ്പോർട്ട് നൽകുമെന്നുമാണ് വിവരം. ഇതിനു ശേഷമായിരിക്കും പാർട്ടിയിൽ പുനസംഘടന പോലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.

Read More

കെഎസ്ആർടിസിയിൽ 935 ബസുകൾ കണ്ടം ചെയ്യുന്നു; 11 കേന്ദ്രങ്ങളിലായി ഒതുക്കിയിട്ടിരിക്കുന്നത് 1935 ബസുകൾ; ഇൻഷുറൻസ്  ഇനത്തിൽ  ലാഭം1354 ലക്ഷം രുപ

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ 935 ബസുകൾ കണ്ടം ചെയ്യുന്നു. ആദ്യഘട്ടത്തിൽ 635 ബസുകൾ കണ്ടം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. ബസുകൾ ഉപയോഗയോഗ്യമാണോ എന്ന് പരിശോധിക്കാൻ നിയോഗിച്ച സാങ്കേതിക വിദഗ്ധരുടെ സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ മാത്രം മതി. നിലവിലുള്ള 6185 ബസുകളിൽ 1935 ബസുകൾ ഇപ്പോൾ 11 കേന്ദ്രങ്ങളിലായി ഒതുക്കിയിട്ടിരിക്കയാണ്. ഇവ സർവീസിന് അയയ്ക്കുന്നില്ല.ഇത്രയും ബസുകൾ ഒതുക്കിയിട്ടിരിക്കുന്നത് മുലം 1354 ലക്ഷം രുപ ഇൻഷുറൻസ് ഇനത്തിൽ മാത്രം ലാഭിക്കാൻ കഴിയുമെന്നാണ് കോർപ്പറേഷന്‍റെ വിലയിരുത്തൽ. ഒരു ബസിന് ഇൻഷുറൻസ് പ്രീമിയമായി 70,000 രുപയോളമാണ് അടയ്ക്കേണ്ടത്. കൂടാതെ ഇവയുടെ സിഎഫ് (സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ്) യഥാസമയം നടത്തുന്നതിനുള്ള ചിലവുകൾ, മറ്റ് സംരക്ഷണ ചിലവുകൾ എന്നിവയും ലാഭിക്കാമെന്നാണ് കോർപ്പറേഷന്‍റെ നിലപാടും തീരുമാനവും. 6185 ബസുകളിൽ കോവിഡ് കാലത്തിന് മുമ്പുവരെ 4800 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. കോവിഡ് ബാധിച്ചതോടെ സർവീസ് നടത്തുന്ന…

Read More

ആശ്വാസകരമായ വാർത്തകൾ വരുന്നു; കാനഡയിൽ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിന്‍ നല്‍കാന്‍ അനുമതി

  ഒട്ടാവ: കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിൻ എടുക്കാൻ അനുമതി. ഫൈസർ-ബയോ‌ടെക് വാക്സിൻ കുത്തി വയ്ക്കുന്നതിനാണ് അനുമതി നൽകിയത്. ഈ പ്രായക്കാര്‍ക്ക് വാക്സിന് അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസറിന്‍റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് കാനഡ അനുമതി നൽകിയത്. കുട്ടികളിൽ കോവിഡ് രോഗബാധ തടയുന്നതിനായി കാനഡ അ നുമതി നൽകുന്ന ആദ്യ വാക്സിനാണിത്. മഹാമാരിക്കെതിരായ കാനഡയുടെ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്നും ഹെൽത്ത് കാനഡ ചീഫ് മെഡിക്കൽ ഉപദേഷ്ടാവ് സുപ്രിയ ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ, 16 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ കാനഡ നേരത്തെ അനുമതി നല്‍കിയിരുന്നു. യുഎസിലും 12 മുതല്‍ 15 വരെയുള്ളവരില്‍ വാക്സീൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്.

Read More

ടണ്‍ കണക്കിന് വിദേശ സഹായമെത്തി; വിതരണം ചെയ്യുന്നതിൽ കേന്ദ്രത്തിനു വിവേചനം; റെഡ്ക്രോസ് അധികൃതർ പറയുന്നത് ഇങ്ങനെ… 

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങൾ അയച്ച സഹായങ്ങൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന് വേർതിരിവും അലംഭാവവും. വിദേശത്ത് നിന്നെത്തിയ മരുന്നുകളും ഓക്സിജൻ സംവിധാനങ്ങളും ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കർണാട സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അയച്ചു കൊടുത്തു. എന്നാൽ, കേരളം, രാജസ്ഥാൻ, ജാർഘണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഇവയിലൊന്നു പോലും ഇതുവരെ എത്തിയിട്ടുമില്ല. വിദേശ സഹായ സ്വീകരണ നയത്തിൽ മാറ്റം വരുത്തിയതിന് പിന്നാലെ മൂവായിരം ടണ്ണോളം വിദേശ സഹായമാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയത്. മരുന്നുകൾ ഉൾപ്പെടെ 24 വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട മെഡിക്കൽ സാമഗ്രികൾ ഇത്തരത്തിൽ എത്തിയതായി തിങ്കളാഴ്ച കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 38 മെഡിക്കൽ സ്ഥാപനങ്ങളിലേക്ക് ഇവ അയച്ചു കഴിഞ്ഞതായും പറഞ്ഞു. 1656 ഓക്സിജൻ കോണ്‍സെൻട്രേറ്റേഴ്സ്, 20 വലിയ ഓക്സിജൻ കോണ്‍സെൻട്രേറ്റേഴ്സ്,…

Read More

കെ.സുരേന്ദ്രന്‍ രാജിവച്ചാല്‍ സഹമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുരളീധരനും തയാറാവണം! വി. മുരളീധരനെതിരേ ആർഎസ്എസ് പടയൊരുക്കം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ അണിയറ നീക്കം ശക്തം. ആര്‍എസ്എസിലെ മുതിര്‍ന്ന നേതാവും മുന്പ് എബിവിപി നേതൃനിരയിലുള്ളവരില്‍ ചിലരുമാണ് മുരളീധരനെതിരേ രംഗത്തെത്തിയത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റ് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ രാജിവയ്ക്കുകയാണെങ്കില്‍ സഹമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുരളീധരനും തയാറാവണമെന്ന വാദമാണിവർ ഉന്നയിക്കുന്നത്. സ്ഥാനാര്‍ഥിനിര്‍ണയ ഘട്ടത്തിലും പ്രചാരണത്തിലുമെല്ലാം സജീവസാന്നിധ്യമായിരുന്ന മുരളീധരനു ബിജെപിക്ക് ഒരു സീറ്റ് നേടിക്കൊടുക്കാനോ ഉള്ളത് സംരക്ഷിക്കാനോ കഴിഞ്ഞില്ലെന്നാണ് ഇവരുടെ ആരോപണം. തോല്‍വിയുടെ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ സ്വമേധയാ ഏറ്റെടുത്തിരുന്നു. മുരളീധരൻ ഇതിനു തയാറല്ല. കഴിഞ്ഞ തവണ കഴക്കൂട്ടത്ത് വി.മുരളീധരന്‍ മത്സരിച്ചപ്പോള്‍ 42,732 വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ശോഭാസുരേന്ദ്രന് 40,193 വോട്ടാണ് ലഭിച്ചത്. 2539 വോട്ടിന്‍റെ കുറവ് മുരളീധരന്‍റെ നിസഹകരണംമൂലം സംഭവിച്ചതാണെന്നാണ് ആരോപണം. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന ശോഭാസുരേന്ദ്രന് കേന്ദ്രനേതൃത്വം ഇടപെട്ടാണ് അവസാന നിമിഷം കഴക്കൂട്ടത്ത് സീറ്റ് നല്‍കിയത്. ശോഭാസുരേന്ദ്രനോട്…

Read More

പോലീസുകാരുടെ ശ്രദ്ധയ്ക്ക്, ഇങ്ങനെയൊന്നും ചെയ്യരുത്…! ചില കാര്യങ്ങള്‍ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; ഡിജിപിയുടെ നിര്‍ദേശം ഇങ്ങനെ…

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർ മാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. മാസ്ക് ധരിക്കാത്തവരെ അത് ധരിക്കാൻ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാം. പോലീസ് അപമര്യാദയായി പെരുമാറാൻ പാടില്ല. ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിർദേശം. പാൽ വിൽപ്പന കേന്ദ്രങ്ങൾ, ബേക്കറി എന്നിവ തുറന്നുപ്രവർത്തിക്കാൻ പോലീസ് അനുവദിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്ഷണശാലകൾ, പലവ്യഞ്ജനക്കടകൾ, പഴം വിൽപ്പനശാലകൾ എന്നിവ നിശ്ചിതസമയം വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനം അവശ്യസർവീസ് ആയതിനാൽ അവയിലെ ജീവനക്കാരുടെ യാത്ര തടസപ്പെടുത്താൻ പാടില്ല. അക്രഡിറ്റേഷൻ കാർഡോ മാധ്യമസ്ഥാപനം നൽകുന്ന തിരിച്ചറിയൽ രേഖകളോ പരിശോധിച്ച് മാധ്യമപ്രവർത്തകരെ കടത്തിവിടാം. ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ യാതൊരു കാരണവശാലും തടയാൻ പാടില്ല. മയക്കുമരുന്ന്, കള്ളക്കടത്ത്…

Read More

ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍..! ഇന്ധന വില വീണ്ടും മേലോട്ട്; പെട്രോളിനും ഡീസലിനും വില ഉയർന്നു

കൊച്ചി: രാജ്യത്ത് ഇന്ധന വില തുടർച്ചയായ മൂന്നാം ദിവസവും ഉയർത്തി എണ്ണക്കമ്പനികൾ. പെട്രോൾ ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഇവിടെ ഡീസലിന് 85.87 രൂപയാണ് ഇന്നത്തെ വില. . തിരുവനന്തപുരത്ത് പെട്രോള്‍ വില 92.97 രൂപയും ഡീസൽ വില 87.57 രൂപയുമാണ്. കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും വർധിപ്പിച്ച് തുടങ്ങിയത്.

Read More

ലക്ഷണമില്ലെങ്കിൽ പരിശോധന വേണ്ട! അന്തർ സംസ്ഥാന യാത്രയ്ക്കുള്ള മാർഗനിർദേശം പുതുക്കി; പറയുന്നത് ഇങ്ങനെ…

travchjbന്യൂഡൽഹി: ലക്ഷണങ്ങൾ ഇല്ലാത്ത അന്തർ സംസ്ഥാന യാത്രക്കാർക്ക് ഇനി മുതൽ കോവിഡ് പരിശോധന വേണ്ടെന്ന് ഐസിഎംആർ. പുതുക്കിയ മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവർക്കും പരിശോധന വേണ്ട. റാറ്റ്, ആർടിപിസിആർ പോസിറ്റിവായവർ വീണ്ടും പരിശോധന നടത്തേണ്ടതില്ല. ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈൽ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിർദേശമുണ്ട്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണ്. 2,02,82,833 ഉം പേർക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 222408 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആശുപത്രി കിടക്കയും ഓക്സിജനും വെന്‍റിലേറ്റർ കിടക്കകളും കിട്ടാതെ കഷ്ടപ്പെടുകയാണ് രാജ്യം. കോവിഡ് വാക്സിന്‍റെ ക്ഷാമവും രൂക്ഷമാണ്.

Read More

ഓക്സിജൻ കിട്ടാതെ ആളുകൾ മരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ..? കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ചയുണ്ടായെന്ന് സുപ്രീം കോടതിയുടെ വിമർശനം. ഓക്സിജൻ കിട്ടാതെ ആളുകൾ മരിക്കുന്നത് കേന്ദ്രത്തിനും നിഷേധിക്കാനാവില്ല. കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി വിമർശിച്ചു.ഓക്സിജൻ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. ഓക്സിജൻ ലഭ്യത നിരീക്ഷിക്കുന്നതിനുള്ള ഡൽഹി ഹൈക്കോടതിയുടെ അധികാരത്തിന് സ്റ്റേ തടസമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ മുംബൈ മുൻസിപ്പാലിറ്റി സ്വീകരിച്ച നടപടി കണ്ടുപഠിക്കാൻ നിർദേശിച്ച കോടതി ഡൽഹിക്ക് നൽകുന്ന ഓക്സിജന്‍റെ കണക്ക് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പ്രതിദിന രോഗബാധിതർ ഉയരുകയാണെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Read More