അഹമ്മദാബാദ്: ഗുജറാത്തിലെ കോവിഡ് മരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുമായി ദിനപത്രങ്ങളിലെ ചരമപേജുകൾ. ഓരോ ദിവസം പിന്നിടുന്പോളും പത്രങ്ങളിലെ ചരമ പേജുകളുടെ എണ്ണം വർധിക്കുകയാണ്. ഗുജറാത്ത് സർക്കാർ കോവിഡ് മരണം വൻതോതിൽ കുറച്ചുകാണിക്കുകയാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണിത്. വ്യാഴാഴ്ച പുറത്തിറങ്ങിയ സൗരാഷ്ട്ര ഭാസ്കർ ദിനപത്രത്തിന്റെ ഭാവ്നഗർ എഡിഷനിലെ ആകെയുള്ള 16 പേജുകളിൽ എട്ടെണ്ണം ചരമപേജാണ്. ഗുജറാത്തിൽ പ്രചാരമേറെയുള്ള സൗരാഷ്ട്ര ഭാസ്കറിൽ വ്യാഴാഴ്ച 238 ചരമവാർത്തകളാണു കൊടുത്തിരിക്കുന്നത്. മാർച്ച് ആറിന് 28 ചരമവാർത്തകളാണുണ്ടായിരുന്നത്. ഗുജറാത്തിലെ ഖേഡ ജില്ലയിൽ ബുധനാഴ്ച 12 കോവിഡ് രോഗികൾ മരിച്ചുവെന്നു പ്രമുഖ പത്രമായ സന്ദേശ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഔദ്യോഗികകണക്കിൽ മരണം രണ്ടു മാത്രമാണ്. ഗാന്ധിനഗറിൽ ബുധനാഴ്ച 25 കോവിഡ് രോഗികൾ മരിച്ചുവെന്ന് ഗുജറാത്ത് സമാചാർ പറയുന്നു. എന്നാൽ, ആരും മരിച്ചിട്ടില്ലെന്നാണ് സർക്കാർ ഭാഷ്യം. ഗുജറാത്തിലെ യഥാർഥ കോവിഡ് മരണസംഖ്യ വിജയ് രൂപാണി സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ്…
Read MoreCategory: Loud Speaker
പ്രതിസന്ധി അതിരൂക്ഷം; രാജ്യത്തെ പ്രതിദിന രോഗികൾ നാല് ലക്ഷം കടന്നു
ന്യൂഡൽഹി: പ്രതിസന്ധി രൂക്ഷമായി രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 4,14,188 കേസുകളാണ് സ്ഥിരീകരിച്ചത്. 3,915 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി. മരണസംഖ്യ 2,34,083 ആയി ഉയർന്നു. ആകെ രോഗമുക്തി നേടിയവര്‍ 1,76,12,351 ആണ്. 36,45,164 പേര് ചികിത്സയിലുണ്ട്. വാക്സിനേഷന് ലഭിച്ചവരുടെ എണ്ണം 16,49,73,058 ആയി.
Read Moreകോവിഡിന്റെ മറവിൽ സ്വകാര്യലാബുകൾ കൊള്ളയടിച്ചത് കോടികൾ! സർക്കാർ ഉത്തരവുണ്ടായിട്ടും ഇപ്പോഴും കൂടിയ നിരക്ക് ഈടാക്കുന്നുണ്ടെന്ന് ആരോപണം
കണ്ണൂര്‍: കോവിഡിന്റെ മറവിൽ കേരളത്തിലെ സ്വകാര്യ ലാബുകള്‍ ജനങ്ങളിൽനിന്നു കൊള്ളയടിച്ചത് കോടികള്‍. കോവിഡ് പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍, ആന്റിജന്‍ എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കാണു സ്വകാര്യ ലാബുകള്‍ കഴിഞ്ഞ ദിവസംവരെ ഈടാക്കിയത്. ടെസ്റ്റ് കിറ്റുകളുടെ ദൗര്‍ലഭ്യവും ചെലവും കാരണം തുടക്കത്തില്‍ കോവിഡ് പരിശോധന ചെലവേറിയതായിരുന്നു. പിന്നീട് കൂടുതല്‍ കിറ്റുകള്‍ ലഭ്യമായതോടെ കിറ്റുകളുടെ വില കുറഞ്ഞു. ഇതിന് ആനുപാതികമായി പല സംസ്ഥാനങ്ങളിലും കോവിഡ് പരിശോധനാനിരക്കും കുറച്ചു. എന്നാല്‍, കേരളത്തിലെ സ്വകാര്യ ലാബുകള്‍ കഴിഞ്ഞ ദിവസം വരെ ഈടാക്കിയത് അമിത നിരക്കായിരുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ നിരക്ക് ഇടാക്കിയത് കേരളത്തിലാണെന്നാണു റിപ്പോർട്ട്. ഒഡീഷയാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഇടാക്കുന്നത്. കഴിഞ്ഞദിവസം ആർടിപിസിആർ പരിശോധനാനിരക്ക് 500 രൂപയാക്കി കുറയ്ക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പല സ്വകാര്യ ലാബുകളും ഈ നിരക്ക് അംഗീകരിച്ചില്ല. പിന്നീട് ഇക്കാര്യത്തിൽ സർക്കാർ…
Read Moreമരുന്നും എത്തിക്കണം! ജോലി ഭാരം താങ്ങാനാവുന്നില്ലെന്നു പോലീസ്; നിരപരാധികള്‍ക്കുപോലും പിഴ ചുമത്തേണ്ടി വരുന്നതായും പോലീസുകാര്‍ക്കിടയിൽ സംസാരം
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വിവിധ കോവിഡ് ഡ്യൂട്ടികള്‍ക്കായി നിയോഗിക്കുന്നതില്‍ സേനയില്‍ പ്രതിഷേധം ശക്തമാകുന്നു. വീടുകളില്‍ കിടപ്പിലായ രോഗികള്‍ക്കു ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യമുള്ളപ്പോള്‍ പോലീസിനെ ബന്ധപ്പെടാമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. നിലവില്‍ അമിത ഡ്യൂട്ടി ഭാരം മൂലം കഷ്ടപ്പെടുന്ന തങ്ങൾക്ക് ഇരുട്ടടിയാണ് ഈ ഉത്തരവെന്നു പോലീസുകാര്‍ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ടു നിരവധി ജോലികൾ നിലവിൽ പോലീസ് ചെയ്യുന്നുണ്ട്. ശരിയായ രീതിയില്‍ മാസ്ക് ധരിച്ചിട്ടുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നുമുള്ള പരിശോധന, മറ്റ് കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍, ക്വാറന്റൈന് ചെക്കിംഗ്, കണ്ടെയ്ന്മെന്റ് സോണിലെ പരിശോധന, ക്വാറന്റൈന് ലംഘനം ഉള്‍പ്പെടെയുള്ള പരിശോധനകള്‍, ജില്ലാ അതിര്‍ത്തികളിലെ വാഹന പരിശോധന തുടങ്ങിയവ ഇതിൽപ്പെടുന്നു. ടെലി മെഡിസിന്റെ ഭാഗമായി കോവിഡ് രോഗികള്‍ക്കു മരുന്നുകള്‍ എത്തിച്ചുനല്കേണ്ടി വരുന്നതു പോലീസുകാര്‍ക്കിടയില്‍ രോഗവ്യാപനം കൂട്ടുമെന്ന ആശങ്കയുമുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ്…
Read Moreപിണറായിയുടെ ക്ഷേമ പ്രവര്ത്തനങ്ങൾക്കുമുന്പിൽ പിടിച്ചുനിൽക്കാനായില്ലെന്ന് ബിജെപി! കെ.സുരേന്ദ്രന് റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു; നേതൃമാറ്റത്തിലേക്ക് എത്തില്ലെന്നു സൂചന
കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഉയരുന്ന അസ്വാരസ്യങ്ങള്‍ നേതൃമാറ്റത്തിലേക്ക് എത്തില്ലെന്നു സൂചന. പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന സംസ്ഥാന അധ്യക്ഷന്റെ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പുവരെ കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷസ്ഥാനം തുടരാനാണു സാധ്യത. ഇടതു തരംഗമാണുണ്ടായത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കു സീറ്റ് പ്രതീക്ഷിച്ചതിലും കുറഞ്ഞിട്ടുണ്ട്. ഈ രാഷ്ട്രീയസാഹചര്യം പരിഗണിക്കുന്പോൾ ബിജെപിയുടെ പ്രചാരണ പിശകു മാത്രമാണു പരാജയത്തിനു കാരണമെന്ന നിലപാട് ശരിയാകില്ല. അതുകൊണ്ടുതന്നെ നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. പരാജയം സംഭവിച്ച് 24 മണിക്കൂറിനുള്ളില്‍ത്തന്നെ പ്രാഥമികവിവരങ്ങള്‍ സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അവരെ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്ഏറ്റിയതെന്നാണ് അധ്യക്ഷന്‍ കേന്ദ്രത്തിനു നല്കിയ വിവരത്തിലുള്ളത്. ബിജെപിക്കു കൂടുതല്‍ സീറ്റുകളില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞു. കേരളത്തിലെ പ്രത്യേക സാഹചര്യം ഭരണസംവിധാനം ഉപയോഗിച്ച് സിപിഎമ്മിനു മുതലാക്കാനായി എന്നും പാര്‍ട്ടി വിലയിരുത്തുന്നു. വിജയിക്കാന്‍ കഴിയുന്ന…
Read Moreക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അഭ്യർഥന! 10 മിനിറ്റിനുള്ളില്‍ സഹായം എത്തിച്ച് സോനു സൂദ്
മീററ്റ്: രാജ്യത്ത് കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ജനങ്ങള്‍ക്ക് സഹായവുമായി ബോളിവുഡ് താരം സോനു സൂദ് രംഗത്തുണ്ട്. വിവിധ പ്രദേശങ്ങളില്‍ സഹായവുമായി അദ്ദേഹത്തിന്റെ ചാരിറ്റി ഫൗണ്ടേഷനും എത്താറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അഭ്യർഥന കണ്ട് സഹായമെത്തിച്ചിരിക്കുകയാണ് സോനു. മീററ്റിലുള്ള കോവിഡ് ബാധിച്ച തന്റെ അമ്മായിക്ക് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്നായിരുന്നു റെയ്ന ആവശ്യപ്പെട്ടത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സോനു വിവരങ്ങൾ തിരക്കുകയും സജ്ജീകരണങ്ങൾ ഒരുക്കുകയുമായിരുന്നു. 10 മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ എത്തും ഭായ് എന്ന് സോനു ട്വിറ്ററിലൂടെ തന്നെ മറുപടി നൽകി. തുടര്‍ന്ന് ഓക്സിജന്‍ ലഭ്യമായെന്ന റെയ്നയുടെ ട്വീറ്റുമെത്തി.
Read Moreപറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ മുൻവശത്തെ ടയർ ഊരിപ്പോയി; ബെല്ലി ലാൻഡിംഗ് നടത്തി എയർ ആംബുലൻസ്
മുംബൈ: എയർ ആംബുലൻസിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. നാഗ്പൂരിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ മുൻവശത്തെ ടയർ ഊരിപ്പോയതോടായാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ബീച്ച്ക്രാഫ്റ്റ് വിടി-ജെഐഎൽ വിമാനമാണ് മുംബൈയിൽ ബെല്ലി ലാൻഡിംഗ് നടത്തിയത്. വ്യാഴാഴ്ച രാത്രി 9.09നായിരുന്നു സംഭവം. ഒരു രോഗിയും ഡോക്ടറും രോഗിയുടെ ബന്ധുവും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ച് പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നാഗ്പൂരിൽനിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന എയർ ആംബുലൻസ് മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ലാൻഡിംഗിനു മുന്നോടിയായി വിമാനത്താവളത്തിൽ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
Read Moreലോക്ക്ഡൗണിൽ കെഎസ്ആർടിസി ഓടില്ല; ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസ്; ട്രെയിൻ സർവീസുകൾ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കെഎസ്ആർടിസി സർവീസ് നടത്തില്ല. ഇന്നും നാളെയും കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസ് നടത്തും. ആവശ്യം വന്നാൽ ബംഗളൂരുവിൽനിന്ന് മലയാളികളെ തിരികെയെത്തിക്കാൻ മൂന്ന് ബസുകൾ സജ്ജമെന്നും കെഎസ്ആർടിസി അറിയിച്ചു. സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലൂടെയുള്ള വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഈ മാസം 31 വരെ മുപ്പതോളം സർവീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്. തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.
Read Moreഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവർച്ച; റോബിൻ ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാൻ ഗോവയിൽ പിടിയിൽ
സുരേഷ് ബാബുതിരുവനന്തപുരം: ഭീമാ ജ്വല്ലറി ഉടമ ഭീമാ ഗോവിന്ദന്റെ വീട്ടിൽ കവർച്ച നടത്തിയ ബീഹാർ സ്വദേശിയായ അന്തർ സംസ്ഥാന മോഷ്ടാവ് റോബിൻ ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാൻ ഗോവയിൽ പിടിയിലായതായി സൂചന. കഴിഞ്ഞ ദിവസം ഗോവയിൽ ഒരു കവർച്ചാ ശ്രമത്തിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.മുഹമ്മദ് ഇർഫാൻ പിടിയിലായ വിവരം ഗോവ പോലീസ് കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ അറിയിച്ചു. മുഹമ്മദ് ഇർഫാനെതിരെ കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു. കൂടാതെ കർണാടക, ആന്ധ്ര, ഡൽഹി പോലീസിനും ഇയാളുടെ ചിത്രങ്ങൾ അയച്ചു കൊടുത്തിരുന്നു. ചിത്രങ്ങൾ കണ്ട ഡൽഹി പോലീസാണ് ഗോവിന്ദന്റെ വീട്ടിൽ കവർച്ച നടത്തിയത് മുഹമ്മദ് ഇർഫാനാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ഇയാളെ പിടികൂടാൻ ഇതുവരേയും സാധിച്ചിരുന്നില്ല. കഴിഞ്ഞ വിഷു ദിനത്തിൽ പുലർച്ചെയാണ് ഭീമാ ഗോവിന്ദന്റെ വീട്ടിൽ കവർച്ച നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും…
Read Moreസ്ഥിതി ഭീതിജനകം ; ചാലയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; ഗ്യാസ് ചോരുന്നു, പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
കണ്ണൂർ: കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ചാല ബൈപ്പാസിലാണ് സംഭവം. ഗ്യാസ് ചോർച്ചയുള്ളതായി അഗ്നിശമനസേന അറിയിച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്നിശമനസേനയും പോലീസും ടാങ്കർ തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
Read More