തിരുവനന്തപുരം: ചിത്രം സിനിമയിൽ ബാലതാരമായി അഭിനയിച്ച നടൻ ശരൺ (40) കുഴഞ്ഞ് വീണു മരിച്ചു. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ഇന്ന് രാവിലെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പ്രിയദർശൻ- മോഹൻലാല്‍ സൂപ്പർ ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരൺ അഭിനയച്ചിട്ടുണ്ട്. സിനിമ- സീരിയല്‍ മേഖലയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read MoreCategory: Loud Speaker
നിലവിൽ ജില്ലയിൽനിന്നുള്ള രണ്ട് മന്ത്രിമാരും ഉണ്ടാകില്ല! കോഴിക്കോടുനിന്നു കാനത്തിൽ ജമീല മാത്രം?
ബൈജു ബാപ്പുട്ടി കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ കോഴിക്കോടുനിന്നു സിപിഎമ്മിലെ കാനത്തിൽ ജമീല മാത്രമെന്നു സൂചന. പുതുമുഖങ്ങൾക്കും വനിതകൾക്കും പ്രാതിനിധ്യമുറപ്പിച്ചു രൂപീകരിക്കുന്ന മന്ത്രിസഭയിൽ നിലവിൽ ജില്ലയിൽനിന്നുള്ള രണ്ട് മന്ത്രിമാരും ഉണ്ടാകില്ല. സിപിഎമ്മിലെ ടി.പി.രാമകൃഷ്ണനും എൻസിപിയുടെ എ.കെ. ശശീന്ദ്രനുമാണ് ഇപ്പോൾ ജില്ലയെ പ്രതിനിധീകരിച്ചു മന്ത്രിസഭയിലുള്ളത്. സിപിഐയുടെ ഇ.കെ. വിജയൻ, കുന്നമംഗലത്തുനിന്നു വിജയിച്ച പി.ടി.എ.റഹീം, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമദ് റിയാസ് തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ടെങ്കിലും കാനത്തിൽ ജമീലയ്ക്കു മാത്രമാകും നറുക്ക്. കാനത്തിൽ ജമീലയെ പരിഗണിക്കുക വഴി രണ്ടു കാര്യങ്ങളാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നത്. ചരിത്രത്തിലാധ്യമായി ഒരു മുസ്ലിം വനിതയെ മന്ത്രിക്കസേരയിലെത്തിക്കുക, ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്തു എന്നിവയാണവ. പാർലമെന്ററി രംഗത്തു മുസ്ലിം സ്ത്രീകളുടെ പങ്ക് സംബന്ധിച്ച തെരഞ്ഞെടുപ്പ് വേളയിലും ചർച്ചയായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം മുസ്ലിം ലീഗ് ഒരു വനിതയെ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറക്കിയതായിരുന്നു കാരണം. കോഴിക്കോട് സൗത്തിൽ മത്സരിച്ച അഡ്വ.നൂർബിന…
Read Moreബംഗാളിൽ മൂന്നാംവട്ടവും മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്തു; മമതാ ബാനർജിക്ക് ആറു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണം
കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഗംഭീര വിജയത്തിനുശേഷം മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തുടർച്ചയായ മൂന്നാംവട്ടമാണ് മമത മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജനപ്രതിനിധികളുടെ യോഗം ഐക്യകണ്ഠേന മമതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ബിമൻ ബാനർജി പ്രോടെം സ്പീക്കറാകും. 294 അംഗ നിയമസഭയിലെ 292 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ 213 സീറ്റ് നേടി. 2016ൽ 211 സീറ്റാണ് തൃണമൂലിനു ലഭിച്ചത്. ബിജെപിക്ക് ലഭിച്ചത് 77 സീറ്റു മാത്രം. ദശകങ്ങളോളം ബംഗാൾ ഭരിച്ച ഇടതും കോൺഗ്രസും ചിത്രത്തിൽ തന്നെയില്ല. നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതാ ബാനർജിക്ക് ആറു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.
Read Moreചെന്നൈയിലെ സാമൂഹ്യ പ്രവർത്തകൻ! ചെന്നൈയിലെ ഫുട്പാത്ത് കയ്യേറ്റങ്ങൾക്കെതിരേ പൊരുതിയ ട്രാഫിക് രാമസ്വാമി അന്തരിച്ചു
ചെന്നൈ: ചെന്നൈയിലെ സാമൂഹ്യ പ്രവർത്തകൻ കെ.ആർ. രാമസ്വാമി എന്ന ട്രാഫിക് രാമസ്വാമി(87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയ അദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്തരിച്ചത്. ചെന്നൈയിലെ ഫുട്പാത്ത് കയ്യേറ്റങ്ങൾ, അനധികൃത റോഡ് വീതികൂട്ടൽ, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ നിരന്തരം പൊതുതാൽപര്യ വ്യവഹാരങ്ങൾ ഫയൽ ചെയ്തിരുന്നു. ഇത് ഇദ്ദേഹത്തിന് ഏറെ ശത്രുക്കളേയും സമ്മാനിച്ചിരുന്നു. തമിഴ്നാട് ഹോം ഗാർഡിന്റെ സ്ഥാപക അംഗം കൂടിയായിരുന്നു രാമസ്വാമി. 1934 ഏപ്രിൽ 1 ന് ജനിച്ച രാമസ്വാമി, ചെന്നൈയിലെ തിരക്കേറിയ പാരിസ് കോർണറിലും പരിസരത്തും ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങിയതിന് ശേഷമാണ് ട്രാഫിക് രാമസ്വാമി എന്ന പേര് നേടിയത്. രാമസ്വാമി ചെന്നൈ റോഡുകളിൽ ഒരു പതിവ് കാഴ്ചയായിരുന്നു, അവിടെ രാഷ്ട്രീയക്കാരും ബിസിനസുകാരും സാധാരണക്കാരും സ്ഥാപിച്ച വലിയ…
Read Moreമത്സരിച്ച അഞ്ച് സീറ്റുകളിലും ദയനീയ പരാജയം; ഞെട്ടൽ മാറാതെ ആർഎസ്പി! ചവറയിലെ തോൽവി പാർട്ടിക്ക് ക്ഷീണമുണ്ടാക്കി
രാജീവ് ഡി.പരിമണം കൊല്ലം :ആർഎസ്പിക്ക് ക്ഷീണമായി മത്സരിച്ച അഞ്ച് സീറ്റുകളിലേയും ദയനീയ പരാജയം. ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബീജോണിന്റെ തട്ടകമായ ചവറയിലെ തോൽവി പാർട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ആകുലതകളിൽനിന്ന് ഇതുവരെ നേതാക്കൾ മോചിതരായിട്ടില്ല. കൊല്ലം ജില്ലയിൽ ചവറ, ഇരവിപുരം, കുന്നത്തൂർ മണ്ഡലങ്ങളിലും കണ്ണൂരിലെ മട്ടന്നൂർ, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ആർഎസ്പി സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. മട്ടന്നൂരിൽ മന്ത്രി കെ.കെ ശൈലജയോട് മത്സരിച്ച് ഇല്ലിക്കൽ അഗസ്തിയുടയെും ആറ്റിങ്ങലിൽ മത്സരിച്ച എ. ശ്രീധരന്റെയും തോൽവി ദയനീയമായിരുന്നു. കൊല്ലം ജില്ലയിൽ ചവറയിലും കുന്നത്തൂരിലും വിജയിക്കുമെന്ന് പാർട്ടി നേതൃത്വം കരുതിയിരുന്നു .യുഡിഎഫും വിജയപ്രതീക്ഷയിലായിരുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ എൻ.വിജയൻപിള്ളയോട് 6189 വോട്ടിനാണ് ഷിബു പരാജയപ്പെട്ടത്. തൊഴിൽവകുപ്പ് മന്ത്രിയായിരിക്കെ ചവറയിൽ ഷിബുബേബീജോൺ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ ചെയ്തിരുന്നുവെങ്കിലും വിജയൻപിള്ളയുടെ വ്യക്തിബന്ധങ്ങളും ജാതി സമവാക്യങ്ങളും മറ്റും ഷിബുവിന്റെ പരാജയത്തിന് കാരണമായിരുന്നതായി അന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇക്കുറി…
Read Moreഅനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതന്! അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നർമമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലർത്തി എല്ലായ്പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന…
Read Moreഅഞ്ച് ടേം തുടർച്ചയായി വിജയിച്ചു! മന്ത്രിയാക്കണമെന്ന അവശ്യവുമായി കോവൂർ കുഞ്ഞുമോൻ; മുഖ്യമന്ത്രിക്ക് കത്തു നൽകും
കൊല്ലം: ഇടതു മന്ത്രിസഭയിൽ തനിക്കും പ്രാതിനിധ്യം നൽകണമെന്ന ആവശ്യവുമായി കോവൂർ കുഞ്ഞുമോൻ. അഞ്ച് ടേം തുടർച്ചയായി കുന്നത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് പരിഗണിച്ച് മന്ത്രിയാക്കണമെന്ന ആവശ്യമാണ് കോവൂർ കുഞ്ഞുമോൻ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ഇതു സംബന്ധിച്ച് പ്രാദേശിക നേതൃത്വവുമായി സംസാരിച്ചിരുന്നു. ഇപ്പോൾ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകാനൊരുങ്ങുകയാണ് കോവൂർ കുഞ്ഞുമോൻ. ആർഎസ്പി മുന്നണി വിട്ടപ്പോൾ കോവൂർ കുഞ്ഞുമോൻ ഇടതിനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു. ഇത് അഞ്ചാംതവണയും കുഞ്ഞുമോൻതന്നെ മണ്ഡലത്തിൽ ആധിപത്യം നേടി.ആർഎസ്പി സ്ഥാനാർഥി ഉല്ലാസ് കോവൂരിനെയാണ് കോവൂർ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.
Read Moreയുപി തദ്ദേശ തെരഞ്ഞെടുപ്പ്! വാരണാസിയിലും അയോധ്യയിലും തിരിച്ചടിയേറ്റ് ബിജെപി
ലഖ്നൗ: ഉത്തർ പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി. രാഷ്ട്രീയപരമായി പ്രാധാന്യമുള്ള വാരണാസി, അയോധ്യ, മഥുര എന്നിവിടങ്ങളിൽ ബിജെപി തോൽവിയറിഞ്ഞു. ആദ്യ രണ്ടിടങ്ങളിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി നേട്ടമുണ്ടാക്കിയപ്പോൾ മഥുരയിൽ മായാവതിയുടെ ബിഎസ്പിയും അജിത് സിംഗിന്റെ ആർഎൽഡിയും വിജയം പിടിച്ചു. യോഗി സർക്കാർ കഴിഞ്ഞ നാലു വർഷക്കാലം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്ന ജില്ലകളാണ് ഇവ. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ജില്ലാ പഞ്ചായത്തിലെ 40 സീറ്റുകളിൽ എട്ടെണ്ണം മാത്രമേ ബിജെപി ജയിച്ചുള്ളൂ. മഥുരയിലും എട്ടു സീറ്റിൽ ഒതുങ്ങി. 40 സീറ്റുകളുള്ള അയോധ്യ ജില്ലാ പഞ്ചായത്തിൽ ബിജെപിക്കു നേടാനായത് ആറെണ്ണം മാത്രമാണ്. അതേസമയം സംസ്ഥാനത്തെ മൊത്തം പഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മുന്നിൽ തങ്ങളാണെന്ന് ഒരുപോലെ അവകാശവാദവുമായി നിൽക്കുകയാണ് ബിജെപിയും എസ്പിയും.
Read Moreഓക്സിജൻ കിട്ടാതെ തമിഴ്നാട്ടിലും ദുരന്തം! 11 പേർ മരിച്ചു; കർണാടകത്തിലും സ്ഥിതി ഗുരുതരം
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 11 പേർ മരിച്ചു. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് കോവിഡ് രോഗികൾ ഉൾപ്പെടെയുള്ളവർ മരിച്ചത്. പുലർച്ചെ രണ്ടു മണിക്കൂർ നേരം ഓക്സിജൻ കിട്ടാതെയായെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. കർണാടകത്തിലും ആശുപത്രികളിൽ പ്രാണവായുവിനു കടുത്ത ക്ഷാമം നേരിടുകയാണ്. ബംഗളൂരുവിലും കൽബുർഗിയിലും ആശുപത്രികളിൽ ചികിത്സയിലിരുന്ന ആറു രോഗികളാണ് ഇന്നലെ മാത്രം ഓക്സിജൻ ക്ഷാമം മൂലം മരിച്ചത്. നഗരത്തിലെ ഒട്ടേറെ ആശുപത്രികൾ ഓക്സിജൻ അഭ്യർഥന പുറത്തിറക്കിയിരുന്നു. തുടർന്നാണ് പലയിടത്തും സ്റ്റോക്ക് എത്തിച്ചത്. ഇക്കാര്യത്തിൽ സർക്കാരിനെതിരേ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബംഗളൂരുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏതാണ്ട് 55 ശതമാനമായി ഉയർന്നിരിക്കുകയാണ്.
Read Moreഈ മണ്ഡലത്തിൽ ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം നിറവേറ്റും; ശാന്തയ്ക്കു നല്കിയ വാഗ്ദാനം നിറവേറ്റി കയ്പമംഗലം യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിൻ
ചെന്ത്രാപ്പിന്നി: തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശാന്തയ്ക്കു നല്കിയ വാഗ്ദാനം നിറവേറ്റി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും നിയമസഭാ തെരഞ്ഞെടുപ്പിലെ കയ്പമംഗലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ശോഭ സുബിൻ. ചെന്ത്രാപ്പിന്നി ചക്കുഞ്ഞി കോളനിയിലെ വലിയപറന്പിൽ ശാന്ത എന്ന തനിച്ചു താമസിക്കുന്ന വയോധികയ്ക്കാണു വാഗ്ദാനം ചെയ്ത ശൗചാലയം ശോഭ സുബിൻ നിർമിച്ചു നൽകിയത്. പ്രചാരണ പര്യടനവേളയിൽ വോട്ടഭ്യർഥിക്കുന്നതിനു കോളനിയിൽ എത്തിയപ്പോഴാണ് ഒറ്റമുറി വീട്ടിൽ തനിച്ചു താമസിക്കുന്ന ശാന്ത തനിക്കു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു മതിയായ സൗകര്യങ്ങൾ ഇല്ലെന്നു ശോഭ സുബിനെ അറിയിക്കുന്നത്. താൻ ഈ മണ്ഡലത്തിൽ ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം നിറവേറ്റുന്നതായും തന്റെ പ്രഥമ പരിഗണനയെന്നു ശോഭ അവർക്ക് വാക്കു നൽകുകയും ചെയ്തിരുന്നു. അഞ്ചുവർഷമായി തനിക്കു മതിയായ സൗകര്യങ്ങൾ ഇല്ലായിരുന്നെന്നും പല വാതിലുകൾ മുട്ടിയിട്ടും നടക്കാതിരുന്നതു ശോഭ സുബിൻ പ്രാവർത്തികമാക്കി തന്നതിൽ താൻ സന്തുഷ്ടവതിയാണെന്നും ശാന്ത സന്തോഷം…
Read More