കൊച്ചി: മാനവ വിഭവശേഷി വര്‍ധിപ്പിക്കാതെ ജോലി സമയം ദീര്‍ഘിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ). സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം ഏകപക്ഷീയമായി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നിലവിലുള്ള മാനവവിഭവശേഷിയില്‍ യാതൊരു വര്‍ധനവും വരുത്താതെയാണ് ജീവനക്കാരില്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു അപ്രായോഗികവും ന്യായരഹിതവുമായ നീക്കത്തെ സംഘടന ശക്തമായി എതിര്‍ക്കുന്നുവെന്ന് കെജിഎംഒഎ ജനറല്‍ സെക്രട്ടറി ഡോ. ജോബിന് ജി. ജോസഫ്, പ്രസിഡന്റ് ഡോ.പി.കെ. സുനില്‍ എന്നിവര്‍ അറിയിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ജോലിസാഹചര്യങ്ങളും ചുമതലകളും ഉള്ള സ്ഥാപനങ്ങളാണ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍. ഇവിടെ ഉറപ്പാക്കേണ്ട ഏറ്റവും കുറഞ്ഞ മാനവവിഭവശേഷി സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല നിലവിലുള്ള…
Read MoreCategory: Loud Speaker
തലസ്ഥാനത്തെ ബിജെപിയുടെ ആദ്യമേയർ: തിരുവനന്തപുരത്തിന്റെ നാഥനായി വി. വി രാജേഷ്
തിരുവനന്തപുരം: തലസ്ഥാനത്തെ ബിജെപിയുടെ ആദ്യമേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. 101 വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി 50 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കണ്ണമ്മൂല വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്രന് പാറ്റൂര്‍ രാധാകൃഷ്ണന് ബിജെപിക്ക് പിന്തുണ നല്‍കിയതോടെ കേവല ഭൂരിപക്ഷമായ 51 വോട്ട് രാജേഷിന് ലഭിച്ചു. ജില്ലാ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. വി.വി. രാജേഷ് രണ്ടാം തവണയാണ് കോര്പറേഷന് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ പൂജപ്പുരയില്‍ നിന്നും ഇത്തവണ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. 1996 കാലയളവ് മുതല്‍ എബിവിപി എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് വി.വി. രാജേഷ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് അദ്ദേഹം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, എന്നി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയാണ്.…
Read More‘സംസ്ഥാനത്തെ ജയിലുകളിലെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ടി.പി. കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ പരോള്‍ നല്കാന് ജയില്‍ മേധാവി നേരിട്ട് ഇടപെട്ടു’: പി. അജയകുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയെന്ന് മുന്‍ ജയില്‍ ഡിഐജി. പി. അജയകുമാര്‍. ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ജയില്‍ ഡിഐജി. വിനോദ് കുമാറിനെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്തത് ജയില്‍ മേധാവിയാണെന്നും അദ്ദേഹം ആരോപിച്ചു. ടി.പി. കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ പരോള്‍ നല്കാന് ജയില്‍ മേധാവി നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ജയില്‍ സൂപ്രണ്ടിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ട് അവഗണിച്ചുകൊണ്ടാണ് ജയില്‍ മേധാവി ടി.പി. കേസിലെ പ്രതിയായ കൊടിസുനിക്ക് പരോള്‍ നല്‍കിയത്. ജയില്‍ ഡിഐജി. വിനോദ് കുമാര്‍ കൈക്കൂലിയായി വാങ്ങുന്ന പണത്തിന്റെ പങ്ക് ജയില്‍ മേധാവി കൈപ്പറ്റുന്നുവെന്നും അജയകുമാര്‍ പറഞ്ഞു. ജയിലുകളില്‍ വിനോദ് കുമാര്‍ ലഹരിക്കടത്ത് നടത്തിയിട്ടുണ്ട്. ഇതിനായി ജയില്‍ ജീവനക്കാരെ ഏജന്റുമാരാക്കിയിട്ടുണ്ട്. വിനോദ് കുമാറിനെതിരെ റിപ്പോര്‍ട്ട് നല്കിയപ്പോള് ജയില്‍ മേധാവിയും സര്‍ക്കാരും വിനോദിനെ സംരക്ഷിക്കുകയായിരുന്നു.…
Read Moreശബരിമലയിൽനിന്നും സ്വർണം കവർന്ന സിപിഎമ്മിന്റെ രണ്ട് നേതാക്കൻമാർ ഇപ്പോഴും ജയിലിൽ: പല പ്രധാനപ്പെട്ട ആളുകളിലേക്കും അന്വേഷണം പോകണം; വി. ഡി. സതീശൻ
കൊച്ചി: ശബരിമലയിൽനിന്നും സ്വർണം കവർന്ന സിപിഎമ്മിന്റെ രണ്ട് നേതാക്കൻമാർ ഇപ്പോഴും ജയിലിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർക്കെതിരെ ഇതുവരെ സിപിഎം നടപടിയെടുത്തില്ല. ഇത് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി സോണിയാ ഗാന്ധിയുടെ കൂടി പോറ്റിയുടെ ഫോട്ടോ ഉണ്ടെന്ന് ആരോപണം ഉന്നയിച്ചത്. സിപിഎമ്മിന്റേത് യഥാർഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കൂടെ പോറ്റിയുടെ ഫോട്ടോ ഉണ്ടല്ലോ. എന്നാൽ പ്രതിപക്ഷം മുഖ്യമന്ത്രി സ്വർണക്കൊള്ളയിലെ പ്രതിയാണെന്ന് പറഞ്ഞോ? ഇങ്ങനെ പല ആളുകളും പലരുടെ കൂടെയും പോയ ഫോട്ടോ ഉണ്ടാകും. അത് അല്ല വിഷയം. ശബരിമലയിലെ സ്വർണം കൊള്ളയടിച്ച ആളുകൾ, എൽഡിഎഫ് അധികാരത്തിൽ ഇരിക്കുന്പോൾ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി ഇരുന്ന രണ്ട് പേരാണ് ജയിലിൽ കിടക്കുന്നത്. ഇനിയും പല പ്രധാനപ്പെട്ട ആളുകളിലേക്കും അന്വേഷണം പോകണം. വൻ തോക്കുകൾ ഉണ്ടെന്ന് കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. ആ കൊള്ള മറച്ചുവയ്ക്കാൻ ഫോട്ടെയുടെ കാര്യം പറഞ്ഞിട്ട്…
Read More‘കൊച്ചി മേയറായി തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു, അക്കാര്യത്തിൽ ദീപ്തിയ്ക്ക് പരാതി ഉണ്ടെങ്കിൽ അത് പരിശോധിക്കും’: സണ്ണി ജോസഫ്
കൊച്ചി: കൊച്ചി മേയർ സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസിന് നാല് സ്ഥലങ്ങളിലാണ് മേയർമാരുള്ളത്. അതിൽ കൊല്ലത്തും തിരുവനന്തപുരത്തും മേയർ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശബരിനാഥന് ഭൂരിപക്ഷം ലഭിച്ചില്ല അതുകൊണ്ട് ബാക്കി മൂന്ന് സ്ഥലങ്ങളിലെയും മേയർ സ്ഥാനാർഥികളെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ആലോചിച്ച് തീരുമാനിക്കുകയാണ് ഉണ്ടായത്. എല്ലാ സ്ഥലത്തും ഒന്നിലേറെ പേരുകൾ വന്നിരുന്നു അതുപോലെതന്നെയാണ് കൊച്ചിയിലെയും കാര്യം. അവസാനം ഒരു പേരിലേക്കാണ് എത്തിയത് അത് എല്ലാവരും ഒരുപോലെ അംഗീകരിക്കുകയും ചെയ്തുഎന്ന് സണ്ണി ജോസഫ് പറഞ്ഞു. കൊച്ചി മേയറായി ദീപ്തി മേരി വർഗീസിനെ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു അക്കാര്യത്തിൽ ദീപ്തിയ്ക്ക് പരാതി ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപ്തി ഇക്കാര്യത്തിൽ ഒരു പ്രയാസം തന്നെ അറിയിച്ചിരുന്നു. ഭാരവാഹികൾക്ക് പരിഗണന നൽകണമെന്നും അംഗങ്ങളുടെ അഭിപ്രായത്തിന് മുൻതൂക്കം നൽകണം തുടങ്ങിയ ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു ഇതെല്ലാം…
Read Moreക്രിസ്മസ് ദിനത്തിൽ ലോക്ഭവൻ ജീവനക്കാർക്ക് അവധിയില്ല; വാജ്പേയി ജന്മദിന പരിപാടിയിൽ നിർബന്ധിത പങ്കാളിത്തം
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ലോക്ഭവന് ജീവനക്കാര്‍ക്ക് അവധിയില്ല. ജീവനക്കാർ ഇന്ന് ഹാജരാകണമെന്നു കാണിച്ച് കണ്ട്രോളര് ഉത്തരവിറക്കി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനാണ് നിര്‍ദേശം. വാജ്പേയിയുടെ ജന്മദിനം ഗുഡ് ഗവേണന്‍സ് ദിവസമായാണ് ആഘോഷിക്കുന്നത്. 10 മണിക്കാണ് പരിപാടി. ഈ പരിപാടിയില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഉത്തരവിലുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് ക്രിസ്മസ് അവധി ലഭിക്കില്ല. അതേസമയം, ലോക്ഭവന് അവധി ദിവസങ്ങൾ ഇല്ലെന്നാണ് ലേക്ഭവന്റെ വിശദീകരണം. ഞായറാഴ്ചകളിൽ പോലും പലവിധ പരിപാടികൾ നടക്കുന്ന സ്ഥലമാണ്. അതിനാൽ ലോക്ഭവൻ ജീവനക്കാർ അതിന്റെ പരിസരത്ത് തന്നെയാണ് താമസിക്കാറ്. ഇന്ന് മുൻ പ്രധാനമന്ത്രിയെ ആദരിക്കുന്ന പരിപാടി നടക്കുന്നതിനാലാണ് ജീവനക്കാരെ എത്താൻ ആവശ്യപ്പെട്ടതെന്നും ലോക്ഭവൻ വിശദീകരിച്ചു.
Read Moreക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ദേവാലയത്തിലെത്തി പ്രധാനമന്ത്രി: പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.
Read Moreമദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട് നടൻ സിദ്ധാർഥ് പ്രഭു: പോലീസുകാരനെയും ആക്രമിച്ചു
കോട്ടയം: മദ്യപിച്ച് വാഹനം ഓടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് സീരിയല്‍ നടന് സിദ്ധാര്‍ഥ് പ്രഭു. രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇരു കൂട്ടരും തമ്മിൽ വഴക്ക് മൂർശ്ചിച്ചതോടെ തടയാന്‍ എത്തിയ പോലീസിനെയും സിദ്ധാര്‍ഥ് ആക്രമിച്ചു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എംസി റോഡില്‍ നാട്ടകം ഗവണ്മെന്റ് കോളജിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സിദ്ധാര്‍ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read Moreട്രെയിൻ യാത്രയ്ക്കിടെ പി.കെ. ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി: പണവും രേഖകളും നഷ്ടമായി, കവർച്ച ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപുരിലേക്ക് മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ പോകുകയായിരുന്നു ശ്രീമതി. സെക്കൻഡ് എസിയിലായിരുന്നു യാത്ര ചെയ്തിരുന്നത്. 40000 രൂപ, മൊബൈല്‍ ഫോണ്‍, സ്വര്‍ണക്കമ്മല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. എസി കോച്ചില്‍ ലോവര്‍ ബര്‍ത്തില്‍ കിടക്കുമ്പോഴാണ് സംഭവം. തന്റെ തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വച്ചിരുന്നതെന്ന് ശ്രീമതി പറഞ്ഞു. എത്ര മണിക്കാണ് മോഷണം പോയതെന്ന് കൃത്യമായി അറിയില്ലെങ്കിലും പുലര്‍ച്ചെ നാലിന് ശേഷമായിരിക്കുമെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു. റെയിൽവേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സമസ്തിപൂരിന് അടുത്തുള്ള ദൽസിംഗ്സാരായിലാണ് സമ്മേളനം നടക്കുന്നത്.
Read Moreലേലത്തില്‍ പോകാത്ത ആക്രി സാധനങ്ങള്‍ വില്ക്കാന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി
കല്‍പ്പറ്റ: ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെ ആക്രി സാധനങ്ങളില്‍ ഇ ലേലം വഴി വിറ്റുപോകാത്തത് വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കി ഉത്തരവായി. ഇ ഓക്ഷന് പ്ലാറ്റ്ഫോമുകളിലൂടെ വിറ്റുപോകാത്ത സാധനങ്ങള്‍ വീണ്ടും വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ അനുമതി തേടണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇത് ഉപയോഗശൂന്യമായ സാധനങ്ങള്‍ സമയബന്ധിതമായി വിറ്റുപോകാതെ കുമിഞ്ഞുകൂടുന്നതിനു കാരണമാകുന്നുണ്ട്. അനവധി തവണ ഇ ഓക്ഷന് നടത്തുന്നത് ഫലപ്രദമാകുന്നില്ല. എല്ലാ വകുപ്പുകളിലെയും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലെയും ആക്രി സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് സംഭരിച്ച് വില്പന നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ലേബര്‍ ഫെഡ് ചെയര്മാന് അപേക്ഷ നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉത്തരവ്. ഒരു തവണ ലേലം ചെയ്തിട്ടും വിറ്റുപോകാത്ത ആക്രി സാധനങ്ങള്‍ പ്രാപ്തനായ അധികാരി നിശ്ചയിച്ച വിലയ്ക്ക് ലേബര്‍ ഫെഡിനു ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതായി ഉത്തരവില്‍ പറയുന്നു. മറ്റു…
Read More