വിവാദങ്ങള്‍ക്ക് പിന്നാലെ മേയര്‍ വിഷയത്തില്‍ പ്രതികരണവുമായി ദീപ്തി മേരി വര്‍ഗീസ്. കൂടുതല്‍ പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു. രഹസ്യ ബാലറ്റ് വേണമെന്ന തന്റെ ആവശ്യം നേതൃത്വം അംഗീകരിച്ചില്ലെന്നും ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ലെന്നും ദീപ്തി മേരി പറഞ്ഞു. ദീപ്തിയെ അനുനയിപ്പിക്കാന്‍ നേതൃത്വംദീപ്തി മേരി വര്‍ഗീസിനെ അനുനയിപ്പിക്കാന്‍ നേതൃത്വം ചര്‍ച്ച നടത്തുമെന്നാണു വിവരം. ദീപ്തിക്ക് കൊച്ചി മെട്രോപൊളിറ്റന്‍ ആസൂത്രണ സമിതി അധ്യക്ഷ പദവി നല്‍കുന്നതും നിയമസഭയിലേക്ക് മല്‍സരിപ്പിക്കുന്നതും കോണ്‍ഗ്രസ് പരിഗണിക്കുന്നതായാണ് വിവരം. അതേസമയം മേയര്‍ തിരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെതിരെ ദീപ്തി കെപിസിസിക്ക് നല്കിയ പരാതിയില്‍ കാര്യമായ നടപടിയുണ്ടാകാനിടയില്ല.
Read MoreCategory: Loud Speaker
കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ്:യുഡിഎഫില്‍ പൊട്ടിത്തെറി
കൊച്ചി: കൊച്ചി കോര്പറേഷന് മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി സര്‍ക്കുലര്‍ തെറ്റിച്ചാണ് മേയറെ തീരുമാനിച്ചതെന്ന് ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഇവര്‍ കെപിസിസിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി. മേയറെ നിശ്ചയിച്ചത് കെപിസിസി മാനദണ്ഡങ്ങള്‍ മറികടന്നാണെന്നും രഹസ്യ വോട്ടെടുപ്പ് നടത്തിയെന്നും ദീപ്തി ആരോപിച്ചിരുന്നു. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ദീപ്തിയുടെ പരാതിയിലുണ്ട്. അതിനിടെ ഡെപ്യൂട്ടി മേയര്‍ പദവിയില്‍ കൂടിയാലോചന നടത്താത്തതില്‍ മുസ്ലിംലീഗ് ഇടഞ്ഞുനില്‍ക്കുകയാണ്. ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും.
Read Moreകൊടുംതണുപ്പിൽ വിറച്ച് ഉത്തരേന്ത്യ; 28 വരെ മൂടൽമഞ്ഞ് തുടരും
ന്യൂഡൽഹി: തലസ്ഥാനത്ത് ഉൾപ്പെടെ ഉത്തരേന്ത്യയിലുടനീളം അതിശൈത്യം തുടരുന്നു. രാവിലെ പല സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. ഹരിയാന, പഞ്ചാബ്, യുപി എന്നീ സംസ്ഥാനങ്ങളിലെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിനും 10 ഡിഗ്രി സെൽഷ്യസിനുമിടയിലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 28 വരെ യുപി, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ, ചണ്ഡീഗഡ്, ഹരിയാന, വടക്കൻ ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, വടക്കൻ മധ്യപ്രദേശ്, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ അതിശൈത്യം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ജമ്മു കാഷ്മീരിലും ലഡാക്കിലും താപനില പൂജ്യത്തിനും താഴെയായി. ഉത്താരഖണ്ഡിലും ഹിമാചൽ പ്രദേശിലും മഞ്ഞുവീഴ്ച തുടരുകയാണ്.
Read Moreനേരറിയാന്‍ സിബിഐ; ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; ഹൈക്കോടതി ഉത്തരവിട്ടാല്‍ സിബിഐ അന്വേഷണം ഏറ്റെടുക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണത്തിന് സിബിഐ എത്തും. അന്തര്‍ സംസ്ഥാന രാജ്യാന്തരബന്ധങ്ങള്‍ ഉള്ള കേസായതിനാലാണ് അന്വേഷണം നടത്താന്‍ സിബിഐ തയാറായിരിക്കുന്നത്. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ നിര്‍ദേശം ലഭിച്ചാലുടന്‍ സിബിഐ സംഘം അന്വേഷണത്തിന് തുടക്കമിടും. ശബരിമലയിലെ സ്വര്‍ണപ്പാളികളും കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പ്പങ്ങളും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ വിലപിടിപ്പു വരുന്ന സ്വര്‍ണപ്പാളികള്‍ കടത്തിയ സംഭവം നിലവില്‍ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കിലും അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ കോടതി നിശിത വിമര്‍ശനം ഉന്നയിച്ചിരുന്നു. കൂടാതെ അന്തര്‍ സംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളും ശബരിമല സ്വര്‍ണപ്പാളി ഇടപാടില്‍ കണ്ണികളായിട്ടുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പരിമിതകളില്ലാത്ത അന്വേഷണം നടത്താന്‍ സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്കു മാത്രമെ സാധിക്കുകയുള്ളുവെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിവസം ചെല്ലുംതോറും ശബരിമല സ്വര്‍ണപ്പാളി കടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍…
Read Moreവികസിത ബിഹാറിന്റെ ലക്ഷ്യങ്ങളെക്കുറിള്ള മാർഗ നിർദേശം നൽകി മോദി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി വിജയിച്ച് ഒരു മാസത്തിന് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നിതീഷ് കുമാറിനൊപ്പം ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ രാജീവ് രഞ്ജൻ സിംഗും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വികസിത ബിഹാറിന്റെ ലക്ഷ്യങ്ങളെക്കുറിള്ള മാർഗ നിർദേശം മോദി നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചൗധരി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. നേരത്തെ, നിതീഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷായുമായി കൂടികാഴ്ച നടത്തുകയും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയുകയും ചെയ്തിരുന്നു. 243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ 202 സീറ്റുകളും എൻഡിഎ ആണ് നേടിയത്. ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളും ലോക് ജനശക്തി പാർട്ടി 19 ഉം ഹിന്ദുസ്ഥാനി ആവാം മോർച അഞ്ചും രാഷ്ര്ടിയ ലോക് മോർച…
Read Moreനടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശിപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടരും പറയുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എട്ടാം പ്രതിയായിരുന്ന ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാരിന്റെ അപ്പീല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്…
Read Moreഗായകൻ സുബീൻ ഗാർഗ് കേസിൽ വിചാരണയ്ക്കു തുടക്കം
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ഏഴുപ്രതികൾക്കെതിരേ വിചാരണയ്ക്കു തുടക്കം. വീഡിയോ കോൺഫറൻസിംഗിലൂടെയാണു കാംരുപ് (മെട്രോ) ജില്ലാ സെഷൻസ് കോടതി മുന്‍പാകെ പ്രതികൾ എത്തിയത്. അടുത്തവാദം കേൾക്കുന്ന ജനുവരി മൂന്നിനു പ്രതികൾക്കെതിരേയുള്ള കുറ്റങ്ങളും ചുമത്തുമെന്നാണു സൂചന. കഴിഞ്ഞ സെപ്റ്റംബർ 19ന് സിംഗപുരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കുന്നതിനായി എത്തിയപ്പോഴാണു ഗായകന്റെ മരണം. കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചുവെന്നാണു റിപ്പോർട്ട്.
Read Moreഎൻസിപി നേതാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; ഏഴുപേർ പിടിയിൽ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവിനെ നന്ദേഡിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഏഴുപേർ പിടിയിൽ. ഇന്നലെയാണു സംഭവം. നാന്ദേഡ് മുനിസിപ്പൽ കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവായ ജീവൻ ഘോഗ്രെ പാട്ടീൽ ഇന്നോവയിൽ യാത്ര ചെയ്യുമ്പോൾ, എതിർദിശയിൽനിന്നു വന്ന എസ്യുവി തടഞ്ഞുനിർത്തുകയും പാട്ടീലിനെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. മൂന്നുപേർ എൻസിപി നേതാവിനെ എസ്യുവിയിലേക്ക് ബലമായി പിടിച്ചുകയറ്റുന്നതിന്റെ ദശ്യങ്ങൾ പുറത്തുവന്നിരുന്നു. അജ്ഞാതമായ സ്ഥലത്തുകൊണ്ടുപോയി മർദിച്ചെന്ന് പാട്ടീൽ പറഞ്ഞു. ആക്രമണത്തിനു മറ്റൊരിടത്ത് ഉപേക്ഷിച്ചെന്നും പാട്ടിൽ. തന്റെ പാർട്ടി സഹപ്രവർത്തകരായ പ്രതാപ്റാവു ഗോവിന്ദറാവു ചിഖാലിക്കർ, മോഹൻറാവു മരോത്റാവു ഹംബാർഡെ എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് പാട്ടീൽ ആരോപിച്ചു. അക്രമത്തിനു പ്രേരണ നൽകിയതിനും പ്രേരിപ്പിച്ചതിനും നന്ദേഡിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ പ്രതാപ് പാട്ടീൽ ചിഖ്ലിക്കർ, മുൻ എംഎൽഎ മോഹൻറാവു മരോത്റാവു ഹംബാർഡെ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
Read Moreഅടുത്ത ജന്മത്തിലും കാഴ്ചാപരിമിതിയുള്ളവളായി ജനിക്കും : മതപരിവർത്തനം ആരോപിച്ച് കാഴ്ച പരിമിതിയുള്ള യുവതിക്കെതിരേ ബിജെപി നേതാവിന്റെ അധിക്ഷേപം
ഭോപ്പാൽ: മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ചു കാഴ്ച പരിമിതിയുള്ള യുവതിക്കുനേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബൽപുരിൽ ശനിയാഴ്ചയാണ് സംഭവം. തിങ്കഴാഴ്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണു സംഭവം പുറത്തറിയുന്നത്. ഗൊരഖ്പുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വച്ചാണ് കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. ജബൽപുരിൽ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയ്ക്കെതിരെയാണ് വീഡിയോ വൈറലായതിനു പിന്നാലെ വിമർശനം രൂക്ഷമായിരിക്കുന്നത്. പോലീസുകാർ അടക്കമുള്ള സമയത്താണ് അഞ്ജു ഭാർഗവ കാഴ്ച പരിമിതിയുള്ള യുവതിയെ അധിക്ഷേപിക്കുന്നത്. കൈയേറ്റം ചെയ്യാതെ മര്യാദയ്ക്ക് സംസാരിക്കാനും യുവതി ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അടുത്ത ജന്മത്തിലും യുവതി കാഴ്ചാപരിമിതി നേരിടുമെന്നതടക്കമുള്ള ശാപവാക്കുകളാണ് ബിജെപി വനിതാ നേതാവ് നടത്തിയത്.
Read Moreശബരി വിമാനത്താവളം പദ്ധതി നിലംപൊത്തിയത് സര്‍ക്കാരിന്റെ പിടിപ്പുകേടിൽ; ഇടിത്തീ പോലെ കോടതിയുടെ ഇടപെടലും
കോട്ടയം: ഒരു ഹൈടെക് ബസ് സ്റ്റാന്‍ഡ് പണിയുന്നതിലെ കാര്യക്ഷമതയോ കൃത്യതയോ മാനദണ്ഡങ്ങളോ പോലും പാലിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ എരുമേലിയില്‍ ശബരി അന്താരാഷ്ട്രവിമാനത്താവളം നിര്മാണത്തിനിറങ്ങിയത്. 7047 കോടി രൂപ ചെലവു വരുന്ന വന്‍ പദ്ധതിക്ക് എത്ര ഏക്കര്‍ സ്ഥലം വേണം എന്നതില്‍ മാനദണ്ഡം നിശ്ചയിക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ല. മൂന്നു വര്‍ഷമായി പ്രഖ്യാപനങ്ങളും പ്രസ്താവനകളും സര്‍ക്കാര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഇത് രണ്ടാം തവണയാണ് സാമൂഹികാഘാത റിപ്പോര്‍ട്ടും വിജ്ഞാപനവും കോടതി തള്ളുന്നത്. 2024 ഓഗസ്റ്റ് എട്ടിന് ആദ്യത്തെ വിജ്ഞാപനം റദ്ദാക്കി. ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ അയന ട്രസ്റ്റ് നല്കിയ ഹര്‍ജിയില്‍ അന്നത്തെ ആഘാതപഠനത്തില്‍ നിയമപരമായ പിഴവുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ ഉത്തരവില്‍ തങ്ങളുടെ പേര് ചേര്ത്തിട്ടില്ലെന്നുമായിരുന്നു ആക്ഷേപം. പിന്നീട് ടെന്‍ഡര്‍ പരസ്യം നല്‍കിയാണ് തൃക്കാക്കര ഭാരത് മാതാ കോളജ് സോഷ്യല്‍ വര്‍ക്ക്സ് ടീമിനെ എത്തിച്ച് ഒന്നര മാസത്തെ നടപടികള്‍ക്കു ശേഷം റിപ്പോര്‍ട്ടു നല്‍കിയത്.…
Read More