മന്ത്രി ബലാത്സംഗം ചെയ്തെന്നു ഗായിക; സഹോദരിയുമായാണ് ബന്ധമെന്നു മന്ത്രി; പണത്തിനുവേണ്ടിയാണ് ആരോപണമെന്നും മന്ത്രി

മുംബൈ: മഹാരാഷ്ട്ര സാമൂഹികനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരേ ബലാത്സംഗ ആരോപണവുമായി മുംബൈയിലെ ഗായിക. ഈ മാസം പത്തിനാണ് എൻസിപി നേതാവും മന്ത്രിയുമായ ധനഞ്ജയ്ക്കെതിരെ ഗായിക ലൈംഗിക പീഡന പരാതി നൽകിയത്. 2006-ൽ വീട്ടിൽ ആരുമില്ലാത്തപ്പോൾ ധനഞ്ജയ് ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അതിക്രമം തുടർന്നെന്നുമാണു പരാതി. സിനിമയിൽ പാടാൻ അവസരം നൽകുമെന്നും വിവാഹം കഴിക്കാമെന്നും ധനഞ്ജയ് വാദ്ഗാനം ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു. എന്നാൽ പരാതിക്കു മറുപടിയുമായി ധനഞ്ജയ് രംഗത്തെത്തി. ഗായികയുടെ പരാതി തള്ളിയ ധനഞ്ജയ്, ഗായികയുടെ സഹോദരിയുമായി തനിക്കു വിവാഹേതര ബന്ധമുണ്ടെന്നു വെളിപ്പെടുത്തി. 2003 മുതൽ ഗായികയുടെ സഹോദരിയുമായി തനിക്കു ബന്ധമുണ്ട്. ആ ബന്ധത്തിൽ ഒരു മകളും ഒരു മകനുമുണ്ട്. ഇതെല്ലാം തന്‍റെ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമെല്ലാം അറിയാം. മക്കളെയും അമ്മയെയുമെല്ലാം താൻ നോക്കുന്നുണ്ടെങ്കിലും രണ്ടു വർഷം മുന്പു കൂടുതൽ പണം ആവശ്യപ്പെട്ടു ഭീഷണിയായി. വഴങ്ങില്ലെന്നു…

Read More

 പ്രത്യുല്‍പ്പാദനശേഷിയുണ്ടേ 15 വയസു മുതൽ പെണ്‍കുട്ടികൾ പ്രസവിക്കട്ടെ; വിവാഹപ്രായം ഉയർത്തണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്

  മുംബൈ: പെണ്‍കുട്ടികള്‍ക്ക് 15-ാം വയസ് മുതല്‍ പ്രത്യുല്‍പ്പാദനശേഷിയുണ്ടെന്നിരിക്കെ വിവാഹപ്രായം എന്തുകൊണ്ട് 18ല്‍ നിന്നും 21ലേക്ക് ഉയര്‍ത്തണമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ്. മുന്‍ പിഡബ്ല്യുഡി മന്ത്രിയും കമല്‍നാഥിന്‍റെ വിശ്വസ്തനുമായ സജ്ജന്‍ സിംഗ് വെര്‍മയാണ് വിവാദ പ്രസ്താവന ഉയര്‍ത്തിയത്. എന്നാല്‍ സജ്ജന്‍ സിംഗിന്‍റെ പ്രസ്താവനയെ ന്യായീകരിക്കാനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഇത് തന്‍റെ കണ്ടെത്തലല്ല. ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച്, 15 വയസുള്ളപ്പോൾ കുട്ടികളെ പ്രസവിക്കാൻ പെൺകുട്ടികൾ അനുയോജ്യരാണ്. കുറഞ്ഞത് 18 വയസ് പ്രായമുള്ള ഒരു പെൺകുട്ടിയെ വിവാഹത്തിന് പക്വതയുള്ളവരായി കണക്കാക്കുന്നു. 18വയസായ പെൺകുട്ടികൾ അവരുടെ അമ്മായിയമ്മയുടെ വീട്ടിൽ സന്തോഷത്തോടെ ജീവിക്കണമെന്നും വെർമ കൂട്ടിച്ചേർത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും സജ്ജൻ സിംഗ് വിമർശിച്ചു. പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21ലേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെടാൻ ശിവരാജ് സിംഗ് ചൗഹാൻ ശാസ്ത്രജ്ഞനോ വിദഗ്ധ ഡോക്ടറോ ആണോയെന്നും സജ്ജൻ സിംഗ് ചോദിച്ചു.

Read More

റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുത്; കർഷകർ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നതായികേന്ദ്ര മന്ത്രി

  ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന അഭ്യർഥനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ ട്രാക്ടർ റാലി നടത്താൻ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അഭ്യർഥന. കർഷകർ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്നാണു കരുതുന്നതെന്നും കർഷകരിൽ തനിക്കു വിശ്വാസമുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കർഷകരുടെ പ്രശ്നം പഠിക്കാൻ സുപ്രീംകോടതി സമിതിയെ നിയമിച്ചിട്ടുണ്ടെന്നും അവർക്കു സമയം നൽകണമെന്നും പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലിയിലേക്കു പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് കർഷക സംഘടനകൾ. റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബിലെ അമൃത്സറിൽനിന്ന് നിരവധി ട്രാക്ടറുകൾ ഇപ്പോൾ തന്നെ പുറപ്പെട്ടു. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃത്സറിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ടിരിക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നും കൂടുതൽ കർഷകരെ ജനുവരി 20ന് മുന്പു തന്നെ ഡൽഹിയിൽ എത്തിക്കുന്നതിന്…

Read More

“കർഷകരുടെ മരണത്തിലല്ല, ട്രാക്ടർ റാലിയിൽ മോദി ലജ്ജിക്കുന്നു’; വിമർശനവുമായി രാഹുൽ

ന്യൂഡൽഹി: കർഷക സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കാത്ത നരേന്ദ്ര മോദി സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർ ട്രാക്ടർ റാലി നടത്തി റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുത്താൻ ശ്രമിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തെയാണ് രാഹുൽ വിമർശിച്ചത്. “അറുപതിലധികം കർഷകരുടെ രക്തസാക്ഷിത്വത്തിൽ ലജ്ജയില്ല, എന്നാൽ ട്രാക്ടർ റാലി നടത്തുന്നതിനെ മോദി സർക്കാർ ലജ്ജിക്കുന്നു’- രാഹുൽ ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് നവംബർ അവസാനത്തോടെ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം അറുപതിലധികം കർഷകർ മരിച്ചുവെന്ന് സമരക്കാർ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ വിമർശനം.

Read More

ചാണകത്തിൽനിന്ന്പെയിന്‍റ് ..! നിങ്ങളുടെ വീടിനെ കൂടുതൽ സൗന്ദര്യമുള്ളതാക്കും, പരിസ്ഥിതി സൗഹൃദവും വിഷമുക്തവുമാണ് വേദിക് പെയിന്‍റ്

ന്യൂഡല്‍ഹി:ചാണകത്തില്‍നിന്ന് പെയിന്‍റ് വരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വേദിക് പെയിന്‍റ് ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പരിസ്ഥിതി സൗഹൃദവും വിഷമുക്തവുമാണ് ഈ പെയിന്‍റ് എന്നാണ് നിര്‍മാതാക്കളായ ഖാദി അവകാശപ്പെടുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ ഉല്‍പന്നമായിരിക്കും ഇതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഖാദി പ്രകൃതിക് പെയിന്‍റ് എന്ന വിഭാഗത്തിലെത്തുന്ന പെയിന്‍റ് ഫംഗസ് വിമുക്തവും ആന്‍റി ബാക്ടീരിയലുമാണെന്നും അവകാശവാദം ഉന്നയിക്കുന്നു. പെയിന്‍റിലെ പ്രധാന ഘടകം ചാണകമാണ്. മണമില്ല, വിലക്കുറവ് എന്നിവയാണ് ഈ പെയിന്‍റിന്‍റെ പ്രത്യേകത.ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്സിന്‍റെ അംഗീകാരത്തോടെ എത്തുന്ന ഉത്പന്നം പ്ലാസ്റ്റിക് ഡിസ്റ്റംപെര്‍ പെയിന്‍റ്, പ്ലാസ്റ്റിക് ഇമല്‍ഷന്‍ എന്നിങ്ങനെ രണ്ട് വിധത്തിലാണ് വിപണിയിലെത്തുന്നത്. ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പെയിന്‍റ് നിര്‍മിച്ചെടുത്തത്.

Read More

മലയാള സിനിമയുടെ പിതാവിന്‍റെ പ്രിയപ്പെട്ട മണ്ണില്‍ തിയറ്ററുകളില്ല; സിനിമ കാണാന്‍  യാത്ര ചെയ്യേണ്ടത് കിലോമീറ്ററുകൾ

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയലിന്‍റെ കര്‍മദേശത്ത് തിയറ്ററുകളില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്ന് തുറക്കുന്പോള്‍ നെയ്യാറ്റിന്‍കര നിവാസികള്‍ക്ക് സിനിമ കാണാന്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യണം. ആദ്യ മലയാള സിനിമയായ വിഗതകുമാരന്‍റെ സംവിധായകന്‍ ജെ.സി ഡാനിയലിന്‍റെ കര്‍മദേശമെന്ന നിലയില്‍ നെയ്യാറ്റിന്‍കരയ്ക്ക് ചലച്ചിത്ര ചരിത്ര ഭൂപടത്തില്‍ പ്രത്യേക ഇടമുണ്ട്. നെയ്യാറ്റിന്‍കരയില്‍ അദ്ദേഹം ദന്താശുപത്രി നടത്തിയിരുന്നതായി ചരിത്രസാക്ഷ്യം. നെയ്യാറ്റിന്‍കര ഉള്‍പ്പെട്ട പഴയ തെക്കന്‍ തിരുവിതാംകൂറിലെ മണ്ണ് വിറ്റാണ് വിഗതകുമാരന്‍ എന്ന സിനിമ അദ്ദേഹം പൂര്‍ത്തിയാക്കിയത്. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിയറ്ററുകളേയില്ല. ടൗണിലും ആലുംമൂട് ജംഗ്ഷനിലും ടി ബി ജംഗ്ഷനിലുമായി ഏറ്റവും ഒടുവില്‍ മൂന്നു തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ക്രമേണ ഓരോന്നായി അടച്ചുപൂട്ടി. ടി ബി ജംഗ്ഷനിലെ തിയറ്റര്‍ മാത്രം തിയറ്ററായി അവശേഷിക്കുന്നുവെങ്കിലും പ്രദര്‍ശനം ഓര്‍മ മാത്രം. നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിംഗ്…

Read More

അസമിൽ ഡോക്‌‌ടർമാരുടെ നേതൃത്വത്തിൽ വൻ നികുതിവെട്ടിപ്പ്; വെട്ടിപ്പ് നൂറു കോടിയുടേത്

  ന്യൂഡൽഹി: അസമിൽ ഡോക്ടർമാർ നടത്തിയ നൂറു കോടി രൂപയുടെ നികുതിവെട്ടിപ്പ് പുറത്ത്. വെള്ളിയാഴ്ച ഗുവാഹത്തിയിലും നൽബരി, ദിബ്രുഗഡ് എന്നിവിടങ്ങളിലുമായി 29 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം വ്യക്തമായത്. റെയ്ഡിൽ കണക്കിൽപ്പെടാത്ത ഏഴരക്കോടിയിലേറെ രൂപയും ആദായ നികുതിവകുപ്പ് കണ്ടെത്തി. പ്രമുഖ ഡോക്ടർമാരുടെയും മറ്റു മെഡിക്കൽ പ്രഫഷണലുകളുടെയും കേന്ദ്രങ്ങളിലായിരുന്നു പരിശോധനയെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സേഷൻ അധികൃതർ പറഞ്ഞു. ആശുപത്രികളും ഡോക്ടർമാരും തങ്ങളുടെ ഭീമമായ വരുമാനം മറച്ചുവച്ചിരുന്നതായി അധികൃതർ പറയുന്നു. ഡോക്ടർമാർക്ക് വ്യക്തിപരമായും, ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, പരിശോധനാ ലാബുകൾ, ഫാർമസികൾ എന്നിവയിലൂടെയും ഉള്ള വരുമാനമാണ് കുറച്ചുകാണിച്ചിരുന്നത്.  രേഖകളില്ലാത്ത നിരവധി ഇടപാടുകൾ കണ്ടെത്തി.

Read More

പത്തു മാസങ്ങൾക്കു ശേഷം വെള്ളിത്തിരയ്ക്ക് ജീവൻ; മാസ്റ്ററിനായി തുറന്ന് അഞ്ചൂറോളം തിയേറ്ററുകൾ

തിരുവനന്തപുരം: കോവിഡ് ഭീഷണിയെത്തുടർന്ന് 10 മാസം അടച്ചിട്ട സിനിമാ തീയറ്ററുകൾ ഇന്നു തുറന്നു. വിജയ് നായകനാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രമായ മാസ്റ്റർ ആണ് ഇന്ന് രാവിലെ സംസ്ഥാനത്ത് റിലീസ് ചെയ്തത്. സംസ്ഥാനത്തെ അഞ്ഞൂറിലധികം തീയറ്ററുകളിലാണ് മാസ്റ്റർ പ്രദർശനത്തിനെത്തിയത്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തീയറ്ററുകൾ തുറന്നത്. വിജയ് ചിത്രത്തെ ആഹ്ലാദാരവങ്ങളോടെയാണ് പ്രേക്ഷകർ‌ സ്വീകരിച്ചത്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തീയറ്ററുകള്‍ പ്രവർത്തിക്കുക. നേരത്തെ തന്നെ തീയറ്ററുകൾ അണുവിമുക്തമാക്കിയിരുന്നു. തീയറ്ററുകളിൽ അൻപതു ശതമാനം പ്രേക്ഷകരെ ആണ് അനുവദിക്കുക.

Read More

കാർഷിക നയം പഠിക്കുന്നതിനായുള്ള വിദഗ്ധ സമിതിക്കെതിരെ ശശി തരൂർ

ന്യൂഡൽഹി: പുതിയ കാർഷിക നയം പഠിക്കുന്നതിനായി സുപ്രീം കോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിക്കെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്. “കാര്‍ഷിക ബില്ലുകള്‍ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ എങ്ങനെ കണ്ടെത്താം..? അത് അവര്‍ കൈകാര്യം ചെയ്തു’-സമിതി രൂപീകരണത്തെക്കുറിച്ച് തരൂർ പറഞ്ഞു. പുതിയ കാർഷിക നയങ്ങളെ അനുകൂലിക്കുന്നവരിൽ നിന്ന് എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും തരൂർ ചോദിച്ചു.

Read More

 രണ്ടു ദിവസം മാത്രം, ഗോഡ്സെയുടെ പേരിൽ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടി; പുസ്തകങ്ങൾ പിടിച്ചെടുത്തു

    ഭോപ്പാൽ: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയുടെ പേരിൽ ആരംഭിച്ച ലൈബ്രറി ജില്ലാ ഭരണകൂടം അടച്ചു പൂട്ടി. ഹിന്ദു മഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസിൽ ആരംഭിച്ച ലൈബ്രറി പ്രവർത്തനം ആരംഭിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് അടച്ചു പൂട്ടിയത്. ലൈബ്രറിയിലെ പുസ്തകങ്ങൾ അധികൃതർ പിടിച്ചെടുത്തു. ലൈബ്രറിക്കെതിരെ പ്രതിഷേധവുമായി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. അതേസമയം, ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി പൂട്ടിയതെന്ന് ഗ്വാളിയോര്‍ സൂപ്രണ്ട് അമിത് സംഘി പറഞ്ഞു ജനുവരി 10നാണ് ഗോഡ്സെയുടെ പേരിൽ ഹിന്ദു മഹാസഭ ലൈബ്രറി ആരംഭിച്ചത്. ഗാന്ധി വധത്തിലേക്ക് ഗോഡ്സയെ നയിച്ച കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉള്‍പ്പെട്ട കൃതികളാണ് ലൈബ്രറിയിലുള്ളത്. ഗോഡ്സെയായിരുന്നു യഥാര്‍ഥ രാജ്യസ്നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി നിര്‍മിച്ചതെന്നും ഗോഡ്സെ മരിച്ചത് ഇന്ത്യാ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു. രാജ്യം ഭരിക്കാനുള്ള…

Read More