പത്തനംതിട്ട: നഗരസഭയില്‍ എല്‍ഡിഎഫി ന്റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായി എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണവുമായി സിപിഐ. ഇന്നലെ നടന്ന എല്‍ഡിഎഫ് നഗരസഭാ നേതൃയോഗത്തില്‍ ഇക്കാര്യം ഉന്നയിച്ച സിപിഐ പിന്നീട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തു. നഗരസഭ എല്‍ഡിഎഫ് യോഗത്തില്‍ ആലോചിക്കാതെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ വീതംവച്ചതും സിപിഐയ്ക്ക് അധ്യക്ഷ സ്ഥാനം നല്‍കാതിരുന്നതും എസ്ഡിപിഐയ്ക്ക് സ്ഥാനം നല്‍കിയതുമെല്ലാം സിപിഐയെ ചൊടിപ്പിച്ചു. നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 13 വീതം അംഗങ്ങളാണുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. എന്നാല്‍ എസ്ഡിപിഐയിലെ മൂന്നംഗങ്ങള്‍ നിക്ഷ്പക്ഷ നിലപാട് സ്വീകരിച്ചത് ഭരണം ലഭിക്കാനും തുടര്‍ന്നുള്ള വോട്ടെടുപ്പുകള്‍ക്കും സഹായകരമായി. എല്‍ഡിഎഫ് വൈസ് ചെയര്‍പേഴ്സണ്‍ ആക്കിയ സ്വതന്ത്ര അംഗം തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ചിരുന്നുവെന്ന ആരോപണവും നിലനില്ക്കുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം എസ്ഡിപിഐയിലെ എസ്. ഷെമീറിന് ലഭിച്ചത്.വിശദീകരണം തേടി എല്‍ഡിഎഫ്…
Read MoreCategory: Loud Speaker
കാട്ടാനയുടെ ചവിട്ടേറ്റ തോട്ടം തൊഴിലാളി മരിച്ചു…
കല്‍പ്പറ്റ : കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. പുത്തൂര്‍വയലിലെ ഇഡി പോസ്റ്റുമാന് മേപ്പാടി കുന്നമ്പറ്റ മൂപ്പന്‍കുന്ന് പരശുരാമന്റെ ഭാര്യ പാര്‍വതിയാണ്(50) ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 30ന് വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ചെമ്പ്ര എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയാണ് പാര്‍വതി. ജോലി കഴിഞ്ഞ് മറ്റു തൊഴിലാളികള്‍ക്കൊപ്പം കൂട്ടുമുണ്ട എസ്റ്റേറ്റിലൂടെ മടങ്ങുന്നതിനിടെയാണ് ആനയുടെ മുന്നില്‍പ്പെട്ടത്. ആനയുടെ ചവിട്ടേറ്റ പാര്‍വതി സമീപത്തെ കുഴിയിലേക്കു തെറിച്ചുവീണു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. ആന പിന്‍വാങ്ങിയതിനു ശേഷമാണ് ഗുരുതരമായി പരിക്കേറ്റ പാര്‍വതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച പാര്‍വതിക്കു വിദഗ്ധ ചികിത്സ വൈകിയതായി പരാതി ഉയര്‍ന്നിരുന്നു. ആദി കര്‍ണാടക സമുദായാംഗമാണ് പാര്‍വതി. മക്കള്‍: സുശില, സുബീഷ്, സുനില്‍. മരുമകന്: ചന്ദ്രകുമാര്‍ (ജീവനക്കാരന്, കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡ്).
Read Moreസ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ! കൊലയാളിയെന്നു സംശയിക്കപ്പെടുന്ന ആള് നാടുവിട്ടതായി സംശയം…
വെസ്റ്റ് ലണ്ടനിൽ കഴിഞ്ഞ ഡിസംബർ 18ന് ദുരൂഹ സാഹചര്യത്തിൽ ഒരു സ്യൂട്ട്കേസ് കാണപ്പെട്ടു. തുറന്നപ്പോൾ പോലീസ് ഞെട്ടി. ഒരു യുവതിയുടെ മൃതദേഹം. ജോവാന ബോറുക്ക് എന്ന 41 വയസുകാരിയാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. പക്ഷേ, എന്തിനു കൊന്നു? ആരാണ് കൊലയാളി എന്നതു സംബന്ധിച്ചു ചില ഊഹങ്ങൾ മാത്രമാണ് ബാക്കി. നവംബർ 13 വെള്ളിയാഴ്ചയാണ് ജോവാനയെ ജീവനോടെ അവസാനമായി സുഹൃത്തുക്കളും മറ്റും കണ്ടെത്. പിന്നീട് അവളെ കാണുന്നതു രാണ്ടാഴ്ചയ്ക്കു ശേഷം ജീവനില്ലാതെ ഈ സ്യൂട്ട്കേസിലാണ്. ദുർഗന്ധത്തിന്റെ ഉറവിടം തേടിയുള്ള തെരച്ചിലിലായിരുന്നു അവളുടെ അയൽക്കാർ. അവസാനം സൗത്താളിലെ പേ ആൻഡ് സ്ലീപ്പ് ഹോസ്റ്റലിലെ ചിത്രകാരനാണ് സ്യൂട്ട്കേയിസിൽ അടച്ചിരുന്ന ജോവാനയുടെ മൃതദേഹം കണ്ടെത്തിയത്. കൊലയാളി നാടുവിട്ടു? സുന്ദരിയായിരുന്ന ജോവാനയുടെ കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യൂറോപ്പ് പോലീസ്. കൊലയാളിയെന്നു ഡിറ്റക്ടീവുകൾ സംശയിക്കുന്ന 50 കാരനായ പെട്രാസ് സാലിനാസിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, ഇയാൾ യുകെ…
Read Moreവെള്ളവും റോഡുമില്ല ‘ശുചിമുറിയെങ്കിലും തരൂ’!കോട്ടമല എസ്റ്റേറ്റ് നിവാസികൾ ചോദിക്കുന്നു…
വാഗമൺ : അടിസ്ഥാന ആവശ്യങ്ങളാണ് വെള്ളവും ശുചിമുറിയും. പക്ഷേ ഇവ രണ്ടും കോട്ടമല എസ്റ്റേറ്റ് നിവാസികളുടെ സ്വപ്നമാണ്. വാഗമണ്ണിൽ നിന്ന് പത്തു കിലോമീറ്ററോളം അകലെയാണ് അധികൃതരുടെ കണ്ണെത്താത്ത കോട്ടമല എസ്റ്റേറ്റ്. എംഎംജെ ടീ പ്ലാന്റേഷന്റെ കീഴിലായിരുന്നു എസ്റ്റേറ്റ്. പക്ഷേ ഉടമ ഇവിടം വിട്ടു പോയിട്ട് ഒരു പതിറ്റാണ്ടാകുന്നു. ഇവരുടെ സങ്കടത്തിനും ഇതേ പഴക്കം. കോട്ടമല എസ്റ്റേറ്റിൽ മൂന്ന് ഡിവിഷനുകളിലായി ഏകദേശം അമ്പതോളം കുടുംബങ്ങളുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഇതിൽ ഏറിയ പങ്കും. വെളിയിട വിസർജ്ജന വിമുക്ത ജില്ലയായി 2016 ഒക്ടോബർ 18ന് ഇടുക്കിയെ പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ആകെയുള്ള 52 പഞ്ചായത്തുകളും വെളിയിട വിസർജ്ജന വിമുക്തമായതായി കണക്കുകൾ പറയുന്നു. പക്ഷേ ജനനം മുതൽ ഇപ്പോഴും ശുചിമുറിയില്ലാതെ ജീവിക്കുന്നവർ ഇവിടെയുണ്ട്. ഉടമ ഉപേക്ഷിച്ച എസ്റ്റേറ്റായതു കൊണ്ട് കമ്പനിയോടും ഇവർക്ക് പരാതിപ്പെടാൻ പറ്റില്ല. കോട്ടമല റോഡ് ഗതാഗതയോഗ്യമല്ലാത്തതുകൊണ്ട് മിക്ക കുട്ടികളും ഹോസ്റ്റലുകളിൽ നിന്നാണ്…
Read Moreഎന്നും ഇരുട്ടുമാത്രം ആവണമെന്നില്ല… സ്നേഹയുടെ കൊറോണക്കവിതയിൽ പ്രതീക്ഷ തെളിഞ്ഞിരുന്നു! സ്നേഹയാണു താരം, ബജറ്റിലും സ്കൂളിലും
പാലക്കാട്: എന്നും ഇരുട്ടുമാത്രം ആവണമെന്നില്ല… സ്നേഹയുടെ കൊറോണക്കവിതയിൽ പ്രതീക്ഷ തെളിഞ്ഞിരുന്നു. സംസ്ഥാന ബജറ്റിന്റെ വിശകലനങ്ങൾ പുരോഗമിക്കുന്പോൾ മിന്നുംതാരമായതു പൊട്ടിപ്പൊളിഞ്ഞൊരു സ്കൂളിലെ ഈ എട്ടാംക്ലാസുകാരി. കുഴൽമന്ദം കുളവൻമുക്ക് സ്കൂളിലെ വിദ്യാർഥിനി എന്നതിലപ്പുറം ഇന്നലെ മലയാളികൾ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തെരഞ്ഞതും ഈ കൊച്ചുമിടുക്കിയെയാണ്. ഇന്നലത്തെ സുദിനം മറക്കാനാകില്ലെന്നു സ്നേഹ പറഞ്ഞു. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തിന്റെ തുടക്കം തന്റെ കവിതയോടെയായിരുന്നെന്നു പലരും വിളിച്ചുപറഞ്ഞു. സ്കൂളിൽനിന്ന് ടീച്ചർമാരും എഇഒയും കൂട്ടുകാരുമെല്ലാം ഫോണിൽ വിളിച്ച് ആശംസകളും സന്തോഷവും അറിയിച്ചപ്പോഴാണ് വിശ്വസിച്ചത്. ഞെട്ടൽ മാറ്റിയതു മൊബൈൽ ഫോണിൽ പലവട്ടം വീഡിയോ കണ്ടിട്ടും. സ്നേഹ എഴുതിയ “കൊറോണയെ തുരത്താം’ എന്ന തലക്കെട്ടിലുള്ള കവിതയിലെ വരികൾ ചൊല്ലിയാണ് മന്ത്രി തോമസ് ഐസക് ബജറ്റ് തുടങ്ങിയത്. മന്ത്രിയുടെ സെക്രട്ടറി വിളിച്ച് ആശംസകളും അറിയിച്ചു. ഒരു ഫോട്ടോ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. മന്ത്രി വിളിക്കുമെന്നുകൂടി പറഞ്ഞതോടെ…
Read Moreആശുപത്രിക്കിടക്കയിൽ നായ! ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന സംഭവം വീണ്ടും…
മൊറാദാബാദ്: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന തരത്തിലുള്ള പല സംഭവങ്ങളും അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മൂന്ന് മാസം മുന്‍പാണ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ച നവജാതശിശുവിന്റെ മൃതദേഹം വിട്ടുകിട്ടിയപ്പോൾ അതിൽ ഏതോ മൃഗത്തിന്റെ പല്ല് തട്ടി മുറിഞ്ഞ പാട് ബന്ധുക്കൾ കണ്ടെത്തിയതായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുപിയിലെ അലിഗഢിലായിരുന്നു ആ സംഭവം നടന്നത്. അതിന് ശേഷം നവംബറിൽ വാഹനാപകടത്തിൽ മരിച്ച ബാലികയുടെ മൃതദേഹം സർക്കാർ ആശുപത്രിക്കകത്ത് വച്ച് പട്ടി കരണ്ടുതിന്നുന്ന ദൃശ്യം പുറത്തുവന്നിരുന്നു. സംഭാലിൽ നിന്നായിരുന്നു ഹൃദയം മുറിപ്പെടുത്തുന്ന ഈ ദൃശ്യം പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ വീണ്ടും യുപിയിലെ സർക്കാർ ആശുപത്രികൾ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ഒരുപിടി ചിത്രങ്ങൾ കൂടി പുറത്തുവന്നിരിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. മൊറാദാബാദ് ജില്ലാ ആശുപത്രിക്കകത്ത് പട്ടികൾ സ്വൈര്യവിഹാരം നടത്തുന്നതാണ് ചിത്രങ്ങളിലുള്ളത്. ഇവിടെ ചികിത്സയിലുള്ള രോഗികളും അവരുടെ ബന്ധുക്കളുമെല്ലാം ഈ…
Read Moreമോഷണക്കേസ് പ്രതി വടിവാൾ വിനീത് പിടിയിൽ! കഴുത്തിന് കത്തി വച്ച് നടുറോഡിൽ മോഷണം!
ചെങ്ങന്നുർ: കുപ്രസിദ്ധ മോഷണക്കേസ് പ്രതി വടിവാൾ വിനീത് പോലീസ് പിടിയിലായി. പോലീസുമായി ഏറ്റുമുട്ടിയ വിനീതിനെ ശ്രമപ്പെട്ടാണ് കീഴ്പ്പെടുത്തിയത്. വള്ളികുന്നം സ്വദേശി ശ്രീപതിയുടെ വാഹനം കൊല്ലത്തേക്കുള്ള യാത്രയിൽ ചെങ്ങന്നുരിൽ വെച്ച് തട്ടിക്കൊണ്ടുപോയ കേസിലാണ് എടത്വാ സ്വദേശി വിനീത് ( വടിവാൾ വിനീത് ) ഇപ്പോൾ കൊല്ലം പോലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കത്തി കാട്ടി കാർ തട്ടിയെടുത്തു വീഡിയോ ഗ്രാഫറായ യുവാവിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 2.30 ന് ചങ്ങനാശേരി മുതൽ വിനീത് ബൈക്കിൽ പിന്തുടർന്നിരുന്നു. ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപം കാർ തടയുകയും കാര്യം തിരക്കാൻ ഗ്ലാസ് താഴ്ത്തിയപ്പോൾ ബൈക്കിൽ എത്തിയ പ്രതി കത്തി എടുത്ത് കഴുത്തിന് നേരെ വെച്ചതിന് ശേഷം ഡോർതുറന്ന് വാഹനം തട്ടികൊണ്ട് പോവുകയായിരുന്നു. ശ്രീപതിയെ കടപ്രയ്ക്ക് സമീപത്തുള്ള നിരണത്ത് ഇറക്കിവിട്ടു. കാർ കൊല്ലം ചിന്നക്കടയിൽ…
Read Moreഒറ്റപ്പെട്ടു താമസിക്കുന്നവർക്ക് പോലീസിന്റെ ബെൽ
പാലാ: ഒറ്റപ്പെട്ടു താമസിക്കുന്നവർ പാലാ പോലീസിന്റെ കരുതൽ. മുതിർന്ന പൗരൻമാർക്കു സുരക്ഷ ഒരുക്കി പോലീസിന്റെ ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി പാലാ സബ് ഡിവിഷനു കീഴിലുള്ള ഏഴു പോലീസ് സ്റ്റേഷൻ പരിധിയിൽ നടപ്പാക്കുകയാണ്. മുതിർന്ന പൗരൻമാർക്കും സ്ത്രീകളും കുട്ടികളും രാത്രിയിൽ തനിച്ചു കഴിയുന്നവർക്കും പദ്ധതി പ്രയോജനം ലഭിക്കും. റിമോട്ട് കണ്ട്രോളും മോട്ടോറുമുള്ള ചെറിയ ഒരു ഉപകരണമാണിത്. ആവശ്യ സമയത്ത് റിമോട്ട് കണ്ട്രോൾ ബട്ടണിൽ വിരലമർത്തിയാൽ വലിയ ഉച്ചത്തിൽ അലാറം മുഴങ്ങും. ഇത് 200 മീറ്റർ അകലെ വരെ കേൾക്കാനാവും. അലാറം അയൽവാസികളുടെ ശ്രദ്ധയിൽപ്പെടുകയും അവർ കാര്യം അന്വേഷിച്ചെത്തുകയും വേണമെങ്കിൽ പോലീസിൽ വിവരം അറിയിക്കുകയും ചെയ്യും. പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തിയാണ് ഉപകരണം സ്ഥാപിക്കുന്നതും പ്രവർത്തനരീതി വിശദീകരിക്കുന്നതും. ഇത്തരത്തിൽ ഉപകരണം പിടിപ്പിക്കുന്ന വിവരം പോലീസ് ഉദ്യോഗസ്ഥർ തന്നെ അയൽവാസികളെ ധരിപ്പിക്കുകയും അവരുടെ സഹകരണം ഉറപ്പാക്കുകയും ചെയ്യും. രാത്രിയിൽ അപരിചിതരോ…
Read Moreവിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ ഭര്‍ത്താവ് തള്ളിയിട്ട് കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് ഇതു സംബന്ധിച്ച് പ്രസ്താവന പുറത്തുവിട്ടത്. ചെമ്പൂരിനും ഗോവണ്ടി റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിലായി. 26കാരിയായ യുവതിയും 31കാരനായ യുവാവും രണ്ടു മാസം മുന്‍പാണ് വിവാഹിതരായത്. കൂലിപ്പണിക്കാരാണ് ഇരുവരും. ആദ്യ വിവാഹത്തിലുള്ള ഏഴ് വയസുള്ള കുട്ടിയുമായി ഇവര്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. ട്രെയിന്റെ വാതിലിനടുത്താണ് ഇവര്‍ നിന്നത്. വാതിലിന് അടുത്ത് നിന്നും മാറാന്‍ യുവതി ശ്രമിച്ചുവെങ്കിലും ഇയാള്‍ ഇവരെ പിടിച്ചു നിര്‍ത്തി. പിന്നീട് ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രെയിന്‍ ഗോവണ്ടി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സംഭവം കണ്ടു നിന്ന യാത്രക്കാരി ഇതേക്കുറിച്ച് റെയില്‍വേ പോലീസില്‍ അറിയിച്ചു. അവിടെ വച്ചു തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ട്രാക്കില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണം…
Read More10 മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ബിജെപി; എ പ്ലസ് മണ്ഡലങ്ങളിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു; പുറത്ത് വരുന്ന പേരുകൾ ഇങ്ങനെ…
ജിബിൻ കുര്യൻകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി എ പ്ലസ് മണ്ഡലങ്ങളിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ ഒ. രാജഗോപാലിനു സീറ്റില്ല. പകരം മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇവിടെ ജനവിധി തേടും. കുമ്മനം രാജശേഖരൻ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ആരംഭിച്ചു. തൃശൂരാണ് ബിജെപി പ്രതീക്ഷിക്കുന്ന രണ്ടാമത്തെ സീറ്റ്. ഇവിടെ സന്ദീപ് വാര്യരുടെ പേരാണ് സജീവ പരിഗണനയിലുള്ളതെങ്കിലും സന്ദീപ് വാര്യരെ അവസാന നിമിഷം പാലക്കാട്ടേക്ക് മാറ്റുമെന്നാണ് സൂചന. തൃശൂരിൽ ജില്ലാ പ്രസിഡന്റ് അനീഷ്കുമാറിന്റെ പേരാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. കോർപറേഷൻ പൂങ്കുന്നം ഡിവിഷനിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഡോ. വി.ആതിരയെ മത്സരിപ്പിക്കണമെന്നുള്ള നിർദേശവുമായി സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തു വന്ന മണ്ഡലമാണ് തൃശൂർ നിയമസഭ മണ്ഡലം.വട്ടിയൂർ…
Read More