ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ചായകുടിക്കാനെത്തിയ രണ്ട് സ്ത്രീകള്‍ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം: നെടുമങ്ങാട്ട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടവുമുണ്ടായത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ചായകുടിക്കാനെത്തിയ സ്ത്രീകള്‍ക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചാണോ അപകടമുണ്ടായതെന്ന് സംശയമുണ്ട്.

Read More

‘അതിജീവിതയുടെ മാനസികാവസ്ഥയേക്കാള്‍ വലുതാണോ ക്രിമിനലുകളുടെ പ്രായവും കുടുംബവും?’: സ്‌നേഹ ശ്രീകുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനില്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി നടി സ്‌നേഹ ശ്രീകുമാര്‍. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കേണ്ടിയിരുന്നുവെന്നും അഞ്ചുലക്ഷമല്ല, അഞ്ചുകോടി കൊടുത്താലും അതിജീവിത അനുഭവിച്ച വേദനയ്ക്ക് പകരമാവില്ലെന്നും സ്‌നേഹ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. സ്‌നേഹയുടെ കുറിപ്പിലേക്ക്…‘പ്രതികളുടെ പ്രായം പരിഗണിക്കുന്നു, അവര്‍ക്കു ഭാര്യയുണ്ട് മക്കളുണ്ട്, കഷ്ടം അനുഭവിക്കേണ്ടിവന്ന പെണ്‍കുട്ടിയെ കുറിച്ചു ഇതൊന്നും പറയുന്നില്ല. അത്തരം ഒരു പരിഗണനയും കൊടുക്കുന്നുമില്ല. അവരുടെ പ്രായവും കുടുംബവും ഇത്രേം വര്‍ഷങ്ങളായി മാറാതെ നില്‍ക്കുന്ന അവരുടെ മാനസികാവസ്ഥയും ഒന്നും നമ്മുടെ വ്യവസ്ഥയില്‍ വലുതല്ലേ? അതിനേക്കാള്‍ വലുതാണോ ഇത്രയും ക്രിമിനലുകള്‍ ആയ ആറു പേരുടെ പ്രായവും കുടുംബവും? അതിജീവിതയുടെ കൂടെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഇതില്‍ പൂര്‍ണമായും നീതി കിട്ടിയെന്നു എങ്ങനെ പറയാന്‍ സാധിക്കും? പ്രതികള്‍ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ കിട്ടിയിരുന്നെങ്കില്‍…

Read More

മുംബൈ-തിരുവനന്തപുരം ക്രിസ്മസ് സ്പെഷൽ ട്രെയിൻ 18 മുതൽ; ബുക്കിംഗ് ആരംഭിച്ചു

കൊല്ലം: ക്രിസ്മസ്, ന്യൂ ഇയർ അവധിക്കു മുംബൈയിൽ നിന്ന് കേരളത്തിലേക്ക് മംഗലാപുരം, തൃശൂർ, കോട്ടയം വഴി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ.കേരളത്തിൽ 18 സ്റ്റോപ്പുകളുമായി ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽനിന്ന് തിരുവനന്തപുരത്തേക്കാണ് സ്പെഷൽ ട്രെയിൻ സർവീസ്. ഡിസംബർ 18 മുതൽ ജനുവരി 10 വരെ ഇരുദിശകശിലേക്കുമായി എട്ട് സർവീസുകളാണ് സ്പെഷൽ ട്രെയിൻ നടത്തുക ട്രെയിൻ നമ്പർ 01171 ലോകമാന്യ തിലക് ടെർമിനസ് – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ ഡിസംബർ 18 മുതൽ ജനുവരി എട്ട് വരെ വ്യാഴാഴ്ചകളിൽ വൈകുന്നേരം നാലിനാണ് സർവീസ് ആരംഭിക്കുക. തുടർന്ന് പിറ്റേന്ന് (വെള്ളിയാഴ്ചകളിൽ) രാത്രി 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ഡിസംബaർ 18, 25, 2026 ജനുവരി ഒന്ന്, എട്ട് തീയതികളിലാണ് മുംബൈയിൽ നിന്നുള്ള സർവീസ് മടക്കയാത്ര 01172 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) – ലോകമാന്യ തിലക്…

Read More

നാളെയാണ് നാളെ…തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ എട്ടിന്; ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില

തിരുവനന്തപുരം: ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നതു ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തപാൽ ബാലറ്റുകൾ അതതു വരണാധികാരികളുടെ ടേബിളിൽ എണ്ണും.വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളിൽ തപാൽ ബാലറ്റ് എണ്ണിത്തുടങ്ങും. തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ കണ്‍ട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോംഗ് റൂമുകളിൽ നിന്ന് ടേബിളുകളിൽ എത്തിക്കുക. സ്ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്‍റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെനിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിംഗ് ഹാളിലേക്ക് വോട്ടെണ്ണാനായി കൊണ്ടുപോകും. വാർഡുകളുടെ ക്രമനന്പർ പ്രകാരമായിരിക്കും വോട്ടിംഗ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾതന്നെ ആയിരിക്കും എണ്ണുക. സ്ഥാനാർഥിയുടെയോ സ്ഥാനാർഥി നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്‍റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ…

Read More

ഈ പോക്കു പോയാല്‍… മക്കളെല്ലാം വിദേശയത്ത്, അവധിയാഘോഷിക്കാൻ മാതാപിതാക്കളും; രാഷ്ട്രീയക്കാർ ആശങ്കയിൽ

കോട്ടയം: ശരാശരി 1300 വോട്ടര്‍മാരുള്ള ഗ്രാമവാര്‍ഡുകളില്‍ 250 പേര്‍വരെ നാട്ടിലില്ലാത്ത സാഹചര്യം. ഉഴവൂര്‍, കടുത്തുരുത്തി, കിടങ്ങൂര്‍ ഡിവിഷനുകളിലെ പല വാര്‍ഡുകളിലും ചെറുപ്പക്കാര്‍ മാത്രമല്ല വയോധികരും നാട്ടിലില്ല. യൂറോപ്പിലും അമേരിക്കയിലും മറ്റും കഴിയുന്ന മക്കള്‍ക്കൊപ്പം വര്‍ഷത്തില്‍ ഒന്നുരണ്ടു മാസം പോകുന്ന മാതാപിതാക്കള്‍ ഈ പ്രദേശങ്ങളില്‍ ഏറെയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ താരതന്യേന പോളിംഗ് കുറഞ്ഞ ഡിവിഷനുകളില്‍ എല്ലാംതന്നെ ഇതാണ് സാഹചര്യം. യുവവോട്ടര്‍മാരില്‍ ഒരാള്‍പോലും നാട്ടിലില്ലാത്ത വീടുകള്‍ പലതാണ്. 2020 തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടിയ തോതിലാണ് ഇത്തവണത്തെ വോട്ടര്‍മാരുടെ ചോര്‍ച്ച. നാട്ടിലില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗിനോ പോസ്റ്റല്‍ വോട്ടിംഗിനോ സാഹചര്യമുണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തിന് പുറത്ത് ജോലിയും പഠനവുമായി കഴിയുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ മാത്രമായി നാട്ടിലെത്താനുള്ള സാഹചര്യമില്ല. മരണനിരക്കിലും വലിയ വര്‍ധനയാണ് ഇത്തവണയുണ്ടായത്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരില്‍ ശരാശരി നൂറു പേര്‍ ഓരോ വാര്‍ഡിലും അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിച്ചു.

Read More

നടിയെ ആക്രമിച്ച കേസ്: രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് അഭിഭാഷക ടി.ബി. മിനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. തനിക്കു നേരെ വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ‌ പറയാനുണ്ടെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി.

Read More

ഇടതനുകൂല തരംഗം ഉണ്ടാകും; യുഡിഎഫിന്‍റേത് വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടെന്ന് എം.വി. ഗോവിന്ദൻ

കണ്ണൂർ: സ്ത്രീലമ്പടത്വത്തിന് പൂർണ പിന്തുണ നൽകുന്ന ജീർണതയാണ് കോൺഗ്രസ് പിൻപറ്റുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിജീവിതമാരെ കടന്നാക്രമിക്കുന്നതിനൊപ്പം ക്രിമിനിൽ സംഘത്തോടൊപ്പം കോൺഗ്രസ് നേതൃത്വവും ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു. നടിക്ക് നേരെ നടന്ന കടന്നാക്രമണത്തിൽ യുഡിഎഫ് കൺവീനർ ഉൾപ്പെടെ അതിജീവിതയ്ക്കതിരായി പ്രതികരിക്കുകയും ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ അപ്പീൽ പോകുന്നതിനെ പരിഹസിച്ചു. പിന്നീട് തിരുത്തിയെങ്കിലും എങ്ങനെ തിരുത്തിയിട്ടും ശരിയാകുന്നില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് യുഡിഎഫിന്‍റേത്. അതിജീവിതമാർ പരാതികൾ പറയുമ്പോൾ അത് ബോധപൂർവമുണ്ടാക്കുന്നതെന്നാണ് യുഡിഎഫ് പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ ജീർണമായ നിലപാട് സ്വീകരിക്കുന്നു. രാഹുലിനെതിരെ ഇനിയും പരാതികൾ വരും. ഈ തെരഞ്ഞെടുപ്പിൽ യാതൊന്നും പറയാൻ യുഡിഎഫിനുണ്ടായില്ല. ശബരിമല വോട്ടിനെ ബാധിക്കില്ല എന്ന് എ.കെ. ആന്‍റണി പോലും പറയുന്ന നിലയിലേക്കെത്തി. ലീഗ് വർഗീയതയിലേക്ക് നീങ്ങുകയാണ്. ജനക്ഷേമപരമായ കാര്യങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.…

Read More

ഗർഭച്ഛിദ്രം നടത്താനുള്ള ഗുളിക എത്തിച്ച് നൽകിയത് യുവതി ആവശ്യപ്പെട്ടത് പ്രകാരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; രണ്ടാം പ്രതിയായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഗർഭച്ഛിദ്രം നടത്താനുള്ള ഗുളിക യുവതി ആവശ്യപ്പെട്ടത് പ്രകാരം എത്തിച്ച് നൽകിയെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹർജിയിൽ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയിൽ ഹാജരാക്കി. നിർബന്ധിത ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെതിരേ കേസെടുത്തത്. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും രാഹുലിന്‍റെ ഉറ്റ സുഹൃത്തായ ജോബിയാണ് ഈ ഗുളികകൾ എത്തിച്ചു നൽകിയതെന്നുമാണ് പോലീസിന് നൽകിയ 20 പേജ് വരുന്ന മൊഴിയിൽ അതിജീവിത പറയുന്നത്.

Read More

ബാക്കി പെട്ടിതുറന്നാൽ പൊട്ടുമോ: എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വീടിനു സമീപം നാടൻ ബോംബ് കണ്ടെത്തി; ഒരെണ്ണം നായ കടിച്ച് പൊട്ടിച്ചതോടെ സംഭവം പുറത്തറിഞ്ഞു

കാസർഗോഡ്: തദ്ദേശതെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വീടിനു സമീപം നാടൻ ബോംബ് കണ്ടെത്തി. കുബഡാജെ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാർഥി കെ. പ്രകാശിന്‍റെ വീടിന് സമീപമാണ് നാലു നാടൻ ബോംബുകൾ കണ്ടെത്തിയത്. നായ കടിച്ച് ഒരു ബോംബ് പൊട്ടിയതോടെയാണ് വീടിനു സമീപത്ത് ബോംബുള്ള കാര്യം പുറത്തറിഞ്ഞത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ശ്രമം നടത്തുകയാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു. ബോംബ് കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

പൂരം ഇനി കാണാൻ ഇരിക്കുന്നതേയുള്ളൂ: തദ്ദേശ തെരഞ്ഞെടുപ്പ് വെറും സാമ്പിൾ വെടിക്കെട്ട് മാത്രം; കെ. രാജന്‍

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടാണെന്നും പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി കെ.രാജൻ. എംപി സുരേഷ് ഗോപി അടൂർ പ്രകാശ് എന്നിവരേയും കെ. രാജന്‍ വിമർശിച്ചു. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്‍റെ നയമല്ലെന്ന് എങ്ങനെ പറയാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാണ്. അതിനാൽ അദ്ദേഹം പറയുന്നതാണ് യുഡിഎഫ് നിലപാടെന്നും മന്ത്രി പറഞ്ഞു. താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക. അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശൂരിലെ എംപി ചെയ്യുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും മന്ത്രി പരിഹസിച്ചു. അതേസമയം, രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് 12 വരെയുള്ള കണക്കു പ്രകാരം പോളിംഗ്…

Read More