തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത വീഴ്ചയ്ക്കുള്ള കാരണം കണ്ടെത്തിയെന്നും പരിഹാര നടപടികൾ ആരംഭിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായി കണ്ടെത്തിയത്. വീടുകൾ സന്ദർശിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ തിരിച്ച് പിടിക്കാം. സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. ശബരിമലപോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല. കണക്കുകൾ ഇതാണ് കാണിക്കുന്നത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും…
Read MoreTag: local body election-2025
എല്ലാവരോടൊപ്പം എന്നും ഉണ്ടാകും; വാർഡിലെ എല്ലാവീട്ടിലും ക്രിസ്മസ് കേക്ക് നൽകി പഞ്ചായത്തംഗം ശിവദാസ് യു. പണിക്കർ
മാന്നാർ: തദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം സ്വന്തം വാർഡിലെ എല്ലാ വീടുകളിലും എത്തി മെംബർ കേക്ക് വിതരണം ചെയ്തു. കടപ്ര പഞ്ചായത്ത് പരുമല 11-ാം വാർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശിവദാസ് യു. പണിക്കർ ആണ് വാർഡിലെ മുഴുവൻ വീടുകളിലും തന്റെ സ്നേഹസമ്മാനമായി കേക്ക് വിതരണം ചെയ്തത്. ഹൃദയം മധുരം ഒപ്പം, സ്നേഹം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ എന്ന് എഴുതി തന്റെ ചിത്രവും പതിച്ച ബോക്സിൽ വാർഡിലെ 490 വീടുകളിലും ശിവദാസ് നേരിട്ടെത്തിയാണ് കേക്ക് വിതരണം ചെയ്തത്. വരുന്ന അഞ്ചുവർഷത്തെ വാർഡിലെ വികസന പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് മധുരം വിതരണം ചെയ്തതെന്നും ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടൊപ്പം എന്നും ഉണ്ടാകുമെന്നും ശിവദാസ് യു. പണിക്കർ പറഞ്ഞു. വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് ശിവദാസ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ മെംബർ വിമല ബെന്നി, മണ്ഡലം പ്രസിഡന്റ് ടി.പി. പ്രദീഷ്,…
Read Moreനെൽകർഷകർ പറയുന്നു, ഇടയ്ക്കിടെ തെരഞ്ഞെടുപ്പു വേണം; കുട്ടനാട്ടിലെ കർഷകർ ഗതികേട് കൊണ്ട് അവര്‍ അങ്ങനെ ആഗ്രഹിച്ചുപോകുന്നതിൽ കുറ്റംപറയാനാകുമോ?
ചമ്പക്കുളം: ആറുമാസം കൂടുമ്പോഴെങ്കിലും തെരഞ്ഞെടുപ്പുകള്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയാണ് കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. അതിന് അവര്‍ക്ക് തക്കതായ കാരണവുമുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ കുട്ടനാട്ടിലെ നെല്കര്ഷകരില്നിന്നു സംഭരിച്ച നെല്ലിന്റെ വില അവര്‍ക്ക് ഏഴ് മുതല്‍ പത്ത് ദിവസ ങ്ങള്‍കൊണ്ട് ലഭിച്ചിരുന്നു. സംഭരണവും വലിയ കിഴിവ് ഇല്ലാതെ മുന്നേറി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി വീണ്ടും കാര്യങ്ങള്‍ പഴയ പോലെ ആകുന്നോ എന്ന പേടിയിലാണ് കര്‍ഷകര്‍. അതിനാലാണ് ഇടയ്ക്കിടെ തെരഞ്ഞെടുപ്പ് വന്നാല്‍ നെല്ല് വില യഥാസമയം കിട്ടും എന്ന് അവര്‍ പ്രതീക്ഷ വയ്ക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ലിന്റെ വില ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണമായിരുന്നു. പലപ്പോഴും സമരം ചെയ്തു കഴിഞ്ഞായിരുന്നു നെല്ല് വില ലഭിച്ചിരുന്നത്. അത് പലപ്പോഴും പിആര്‍എസ് വായ്പകളായിട്ടായിരുന്നു കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ രണ്ടാം കൃഷിയുടെ നെല്ലുസംഭരണം നടത്തിയ ഇനത്തിലുള്ള നെല്ലിന്റെ വില ഒരാഴ്ച മുതല്‍…
Read Moreതിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫും യുഡിഎഫും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തും
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് എതിരില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പുന്നയ്ക്കാമുഗള്‍ വാര്‍ഡില്‍ നിന്നു മത്സരിച്ച് കൗണ്‍സിലറായ ആര്.പി.ശിവജിയാണ് എല്‍ഡിഎഫിനു വേണ്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് അടുത്ത ദിവസം തീരുമാനിക്കും. കോര്‍പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭൂരിപക്ഷം നേടിയ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. വി.വി. രാജേഷ്, ആര്. ശ്രീലേഖ ഐപിഎസ്, കരമന അജിത്ത്, ഗിരികുമാര്‍ എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയില്‍ ഭരണപരിചയമുള്ളയാളെ മേയറാക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. വി.വി. രാജേഷിനാണ് മുന്‍ഗണന. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വി.വി.…
Read Moreവിറ്റാൻ സിയുമുണ്ട്, ഇതിൽ സന്തോഷവുമുണ്ട്… പടക്കം പൊട്ടിച്ച് പണം കളഞ്ഞില്ല; ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച സ്ഥാനാർഥി വീടുകളിൽ ആപ്പിൾ വിതരണം ചെയ്തു
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച സ്ഥാനാർഥി വാര്‍ഡിലെ വീടുകളിൽ ആപ്പിള്‍ വിതരണം ചെയ്തു. മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. നല്ലേങ്ങര ഇബ്രാഹിമാണ് വോട്ടർമാർക്ക് ആപ്പിൾ വിതരണം ചെയ്തത്. വിമത സ്ഥാനാർഥിയായാണ് ഇബ്രാഹിം മത്സരിച്ചത്. വാര്‍ഡിലെ നാനൂറോളം വീടുകളിലായിരുന്നു ആപ്പിൾ വിതരണം. മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിച്ചത്. ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച ഇബ്രാഹിം 237 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ പടക്കം അടക്കം പൊട്ടിച്ച് പണം കളയുന്നതിന് പകരം ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഇബ്രാഹിം പറയുന്നത്.
Read Moreകോട്ടയത്തെ കോട്ട തകർന്നതെങ്ങനെ? തോല്‍വി പഠിക്കാന്‍ പോളിറ്റ് ബ്യൂറോ നേതാവും സഖാക്കളും വരുന്നു; ദ്വിദിന ജില്ലാ കമ്മിറ്റിയോഗം രണ്ട് ദിവസം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി 22, 23 തീയതികളില്‍ ചേരും. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, കെ.കെ. ജയചന്ദ്രന്, വി.എന്‍. വാസവന് എന്നിവര്‍ പങ്കെടുക്കും. ബ്രാഞ്ച് സെക്രട്ടറിമാരോട് ബൂത്തുതല കണക്കുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധനയുണ്ടായതായാണു വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന്റെ മണ്ഡലത്തിലെ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോല്‍വി വിശദമായി പരിശോധിക്കും. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന് തിരിച്ചു പിടിക്കാനായത് നേട്ടമാണെങ്കിലും മന്ത്രിയുടെ മണ്ഡലത്തിലെ അയ്മനം പഞ്ചായത്തില്‍ ബിജെപി ഭൂരിപക്ഷം നേടിയതും ഏറ്റുമാനൂര്‍ നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ വര്‍ധിച്ചതും ചര്‍ച്ചയാകും.കുമരകം, പൊന്‍കുന്നം, തൃക്കൊടിത്താനം, വെള്ളൂര്‍ ജില്ലാ ഡിവിഷനുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനമുണ്ട്. കുമരകത്ത് ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.വി. ബിന്ദുവിന് ഒരവസരംകൂടി നല്കിയിരുന്നെങ്കില് വിജയിക്കാമായിരുന്നുവെന്ന്…
Read Moreഅതിദരിദ്രരില്ലെന്ന് വാദിക്കുന്നവർ പോതിച്ചോറിന് കാത്തുനിൽക്കുന്നവരെ കാണണം; വാഗ്ദാനങ്ങൾ മാത്രം നൽകിയ സർക്കാരിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് ചരിത്ര വിജയമാണെന്നും കോട്ടയത്തെ ജനങ്ങളുടെ നേട്ടമാണെന്നും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കോട്ടയം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു എംഎല്‍എ. ജില്ലയില്‍ യുഡിഎഫിന് 645 സീറ്റുകള്‍ അധികമായി ലഭിച്ചു. വോട്ടിംഗ് റേറ്റില്‍ 57 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. എല്‍ഡിഎഫിന്റെ 418 സീറ്റുകള്‍ 320 ആയി കുറഞ്ഞു. 23 ശതമാനം വോട്ടാണ് എല്‍ഡിഎഫിനു കുറവുണ്ടായത്. വാഗ്ദാനങ്ങള്‍ മാത്രം നല്കിയ ഒമ്പതു വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നതിനുള്ള തെളിവും പ്രതിഷേധവുമാണ് പ്രതിഫലിച്ചത്. അതിദരിദ്രരില്ലെന്ന അവകാശ വാദം മുഴക്കിയവര്‍ കോട്ടയത്ത് ഉച്ചയ്ക്ക് പൊതിച്ചോറിന് കാത്തുനില്‍ക്കുന്നവരെ പോയി കാണണം. കോട്ടയം മെഡിക്കല്‍ കോളജില്‍ സൗജന്യ ചികിത്സ നിലച്ചു. ഓപ്പറേഷന് വേണമെങ്കില്‍ അതിനുള്ള സാമഗ്രികളുമായി എത്തേണ്ട അവസ്ഥയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ശബരിമല അയ്യപ്പനെ പരാമര്‍ശിച്ചുള്ള പാരഡിഗാനത്തില്‍ യുഡിഎഫിന് പങ്കില്ല. പാരഡി…
Read Moreതെരഞ്ഞെടുപ്പിൽ വർഗീയ ശക്തികൾ ഒന്നിച്ചു; ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല; ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശബരിമല സ്വർണപാളി കേസ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫ്-ബിജെപി ധാരണയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. തെരഞ്ഞെടുപ്പിലുണ്ടായ തോൽവി വിശദമായി പരിശോധിക്കും, പരിഹാരം കാണും. കൊല്ലം കോർപറേഷനിലെ തോൽവി പ്രത്യേകം പരിശോധിക്കും. ശബരിമല സ്വർണക്കൊള്ളയിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികൾ ഒന്നിച്ചുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരം കോർപറേഷനിൽ ആറ് സീറ്റുകളിൽ ചെറിയ വോട്ടുകൾക്കാണ് തോൽവിയുണ്ടായത്. ഇതും വിശദമായി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Moreമാറാത്തത് ഇനി മാറും; സർക്കാരിന്റേത് ഭരണ പരാജയം; കോൺഗ്രസിന്റെ ജയത്തെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ബിജെപി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപറേഷനിലെ വിജയം അത് തെളിയിക്കുന്നതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോൺഗ്രസിന് ലഭിച്ച ജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നൽകിയ വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
Read Moreനാളെയാണ് നാളെ…തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന്; ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില
തിരുവനന്തപുരം: ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നതു ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തപാൽ ബാലറ്റുകൾ അതതു വരണാധികാരികളുടെ ടേബിളിൽ എണ്ണും.വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളിൽ തപാൽ ബാലറ്റ് എണ്ണിത്തുടങ്ങും. തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കണ്ട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോംഗ് റൂമുകളിൽ നിന്ന് ടേബിളുകളിൽ എത്തിക്കുക. സ്ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെനിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിംഗ് ഹാളിലേക്ക് വോട്ടെണ്ണാനായി കൊണ്ടുപോകും. വാർഡുകളുടെ ക്രമനന്പർ പ്രകാരമായിരിക്കും വോട്ടിംഗ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾതന്നെ ആയിരിക്കും എണ്ണുക. സ്ഥാനാർഥിയുടെയോ സ്ഥാനാർഥി നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ…
Read More