തൊടുപുഴ: നവകേരളത്തിന്റെ നവോത്ഥാന നായക കിരീടം വെള്ളാപ്പള്ളി നടേശന് ചാര്‍ത്തിക്കൊടുക്കാന്‍ കണിച്ചുകുളങ്ങരയിലേക്ക് ഘോഷയാത്ര നടത്തിയ മുഖ്യമന്ത്രിയും അതിനു ചുക്കാന്‍ പിടിച്ച മന്ത്രി വാസവനും മറ്റു മന്ത്രിമാരും പ്രബുദ്ധകേരളത്തോട് മൂന്നുവട്ടം മാപ്പ് പറയണമെന്ന് ശ്രീനാരായണ സഹോദര ധര്‍മ വേദി വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.വിദ്യാസാഗര്‍. പത്തു വര്‍ഷമായി കുറ്റപത്രം നല്‍കാതെ മരവിപ്പിച്ചു വച്ചിരിക്കുന്ന വെള്ളാപ്പള്ളിക്കെതിരേയുള്ള കേസുകള്‍ പൊടിതട്ടിയെടുത്ത് കോടതികളില്‍ സമര്‍പ്പിക്കണം. കമ്പനി നിയമലംഘനങ്ങള്‍ മൂലം തടസപ്പെട്ട എസ്എന്‍ഡിപി യോഗത്തിന്റെ ഭരണനിര്‍വഹണത്തിന് ആവശ്യമായ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ഡയറക്ടര്‍മാരെ നിയമിക്കുകയും യോഗത്തിന്റെ വാര്‍ഷിക പൊതുയോഗം വിളിച്ചുചേര്‍ത്ത് എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം നല്കി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താനും തയാറാകണം. എസ്എന്‍ഡിപിയോട് ചെയ്ത തെറ്റുകള്‍ക്ക് ഇത്രയുമെങ്കിലും പ്രായശ്ചിത്വം ചെയ്യാന്‍ പിണറായിയും കൂട്ടരും കടപ്പെട്ടിരിക്കുന്നുവെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് ഇടതുപക്ഷത്തോട് എക്കാലത്തും ചേര്‍ന്നുനിന്നിട്ടുള്ള ശ്രീനാരായണ സമൂഹം തെരഞ്ഞെടുപ്പ് തിരിച്ചടിയിലൂടെ സര്‍ക്കാരിനു നല്‍കിയതെന്നും വിദ്യാസാഗര്‍ പറഞ്ഞു.
Read MoreCategory: Loud Speaker
തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികൾ ഒന്നിച്ചു; ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല; ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശബരിമല സ്വർണപാളി കേസ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫ്-ബിജെപി ധാരണയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. തെരഞ്ഞെടുപ്പിലുണ്ടായ തോൽവി വിശദമായി പരിശോധിക്കും, പരിഹാരം കാണും. കൊല്ലം കോർപറേഷനിലെ തോൽവി പ്രത്യേകം പരിശോധിക്കും. ശബരിമല സ്വർണക്കൊള്ളയിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികൾ ഒന്നിച്ചുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരം കോർപറേഷനിൽ ആറ് സീറ്റുകളിൽ ചെറിയ വോട്ടുകൾക്കാണ് തോൽവിയുണ്ടായത്. ഇതും വിശദമായി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Moreബിജെപിയെ ഇനി നിതിൻ നബീൻ നയിക്കും: സ്ഥാനാരോഹണം ജനുവരിയിൽ
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ജനുവരിയിൽ സ്ഥാനം ഏറ്റെടുക്കും. പാർലമെന്ററി ബോർഡ് യോഗം ചേർന്നാണ് നിതിൻ നബീനെ ദേശീയ അധ്യക്ഷനായി നിയമിക്കാൻ തീരുമാനിച്ചത്. നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം വകുപ്പ് മന്ത്രിയാണ് നിതിൻ. ജെ.പി.നഡ്ഡ ദേശീയ വർക്കിംഗ് പ്രസിഡന്റായശേഷമാണ് പാർട്ടി തലപ്പത്ത് എത്തിയത്. ഇതേ രീതിയിലാണ് നിതിൻ നബീനും വരുന്നത്. നിതിൻ നബീനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ.
Read Moreകനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞു: കാർ കനാലിലേക്കുവീണ് അധ്യാപകദമ്പതികൾ മരിച്ചു
ചണ്ഡീഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം. ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരായിരുന്നു ഇരുവരും. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കമല്‍ജീത് കൗറിനെ പഞ്ചാബ് ജില്ലാ പരിഷത്തിന്റെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നു. സംഗത്പുരയിലായിരുന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടി.ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗാണ് കാര്‍ ഓടിച്ചിരുന്നത്. കനത്ത മൂടല്മഞ്ഞിനെത്തിടര്ന്ന് കാഴ്ച മറയുകയും കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയുമായിരുന്നു. ജാസ് കരണും കമല്‍ജീതും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മാന്‍സ സ്വദേശികളാണ് ജാസ് കരണും കമല്‍ജീതും.
Read Moreനടിയെ ആക്രമിച്ച കേസ് ; അപ്പീല്‍ വേഗത്തിലാക്കാൻ സര്‍ക്കാര്‍; ഗൂഢാലോചന ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍
കൊച്ചി: നടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ നടന് ദിലീപിനെ ഉള്‍പ്പെടെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ കടുത്ത നിരാശയെന്ന് വിവിധയിടങ്ങളില്‍ നിന്ന് ആക്ഷേപം ഉയരവേ അപ്പീല്‍ നടപടി വേഗത്തിലാക്കാനൊരുങ്ങി സര്‍ക്കാര്‍. കോടതിവിധിക്കെതിരെ ഒരാഴ്ചയ്ക്കകം അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം പ്രോസിക്യൂഷനു കൈമാറി. വിധിയില്‍ അദ്ഭുതമില്ലെന്ന് അതിജീവിതകേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ തുറന്നടിച്ചുകൊണ്ടാണ് അതിജീവിതയായ നടി രംഗത്ത് എത്തിയത്. ഗൂഢാലോചന ആവര്‍ത്തിച്ച് മഞ്ജു വാര്യര്നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ആവര്‍ത്തിച്ച് നടി മഞ്ജു വാര്യര്‍. കേസില്‍ നീതി പൂര്‍ണമായി നടപ്പായെന്ന് പറയാന്‍ കഴിയില്ല. കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.…
Read Moreആധുനികവത്കരണത്തിൽ റെയിൽവേക്കു വൻ മുന്നേറ്റം; 11 വർഷത്തിനിടയിൽ നിർമിച്ചത് 42600 എൽഎച്ച്ബി കോച്ചുകൾ
പരവൂർ: ആധുനികവത്ക്കരണത്തിൽ വൻ മുന്നേറ്റം കുറിച്ച് ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ നിർമിച്ചത് 42600 എൽഎച്ച്ബി കോച്ചുകൾ. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ എന്നീ പദ്ധതികൾ വഴിയാണ് ഇത്രയധികം കോച്ചുകൾ നിർമിക്കാൻ റെയിൽവേക്കു സാധിച്ചത്.സുരക്ഷിതവും സുഗമവും കാര്യക്ഷമവുമായ റെയിൽ യാത്ര ഉറപ്പാക്കുന്നതാണ് എൽഎച്ച്ബി കോച്ചുകൾ. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം (2025 നവംബർ വരെ) ആകെ 4,224 ലിങ്ക് ഹോഫ്മാൻ ബുഷ് ( എൽഎച്ച്ബി) കോച്ചുകളാണ് റെയിൽവേ പുതുതായി നിർമിച്ച് പുറത്തിറക്കിയിട്ടുള്ളത്.മുൻ വർഷം ഇതേ കാലയളവിൽ നിർമിച്ച 3,590 കോച്ചുകളേക്കാൾ 18 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഉത്പാദനത്തിലെ ഈ വർധന റെയിൽവേയുടെ എല്ലാ നിർമാണ യൂണിറ്റുകളിലെയും ഉത്പാദന ശേഷി തുടർച്ചയായി ശക്തിപ്പെടുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ മാത്രം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 1,659 എൽഎച്ച്ബി കോച്ചുകൾ നിർമിച്ചു. തൊട്ട് പുറകിലുള്ളത് റായ്ബറേലിയിലെ മോഡേൺ…
Read Moreതദ്ദേശത്തിരിച്ചടി; ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം-സിപിഐ പോര്; ഇടത് നേതാക്കൾക്കു സംഭവിച്ച ഗുരുതര വീഴ്ച
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിനു കാരണം ശബരിമല സ്വർണക്കൊള്ളയെന്ന് സിപിഐ, അല്ലെന്ന് സിപിഎമ്മും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണനുമാണ് ഇക്കാര്യത്തിൽ തുറന്ന് പോരിന് തുടക്കമിട്ടിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനെക്കാൾ വലിയ തിരിച്ചടിയായെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. അതിനെ ഖണ്ഡിക്കുകയാണ് സിപിഎം നേതാവും എൽഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണൻ. ശബരിമല വിവാദമാണ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തിയിട്ടില്ലെന്നും ഇപ്പോൾ വിലയിരുത്തൽ നടത്തുന്നില്ലെന്നുമാണ് ടി.പി. രാമകൃഷ്ണന്റെ അഭിപ്രായം. പരാജയകാരണങ്ങളിൽ മറ്റ് വിശകലനങ്ങളിലേക്ക് പോകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നാളത്തെ എൽഡിഎഫ് യോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. എന്നാൽ ടി.പി. രാമകൃഷ്ണന്റെ അഭിപ്രായത്തെ തള്ളുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമല സ്വർണ്ണക്കൊള്ള കേസ് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായിപ്പോയെന്നും പ്രതീക്ഷിച്ചതിനെക്കാൾ വലിയ തിരിച്ചടിയാണ് സംഭവിച്ചതെന്നാണ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായം.…
Read Moreകോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി; ബിജെപി കൗൺസിലർമാരെ അഭിനന്ദിച്ചതിന് പിന്നാലെ പാർട്ടിയെ വീണ്ടും വെട്ടിലാക്കി ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂർ എംപി. കോൺഗ്രസിന് ദിശാബോധവും നയവുമില്ലെന്ന അവലോകനം ട്വിറ്ററിൽ പങ്കുവച്ചാണ് തരൂർ വീണ്ടും പാർട്ടിക്കെതിരെ തിരിഞ്ഞത്. കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നുവെന്ന് അവലോകനത്തിൽ പറയുന്നു. ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നുവെന്ന നിരീക്ഷണവും വിമർശനത്തിലുണ്ട്. തരൂരിനെ കോൺഗ്രസ് ഒതുക്കുന്നുവെന്നും അവലോകനത്തിൽ പറയുന്നു. പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടു. നിരീക്ഷണം യാഥാർത്ഥ്യം എന്നും ചിന്താപരമെന്നും തരൂർ വിലയിരുത്തുന്നു. തരൂർ മൻമോഹൻസിംഗ് അടക്കമുള്ള നേതാക്കളുടെ വിചാരധാരയുടെ പ്രതീകമെന്നും അവലോകനത്തിൽ പറയുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ വിജയിച്ച ബിജെപി കൗൺസിലർമാരെ തരൂർ അഭിനന്ദിച്ചത് വിവാദമായിരുന്നു.
Read Moreതിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടി: ‘ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്’; യദു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയെന്ന് മുൻ കെഎസ്ആർടിസി ഡ്രൈവർ യദു. “തന്നെപ്പോലെയുള്ളവരോടുള്ള പെരുമാറ്റങ്ങൾ ജനങ്ങൾ വിലയിരുത്തി. ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്. അന്ന് എന്നോട് കാണിച്ചത് കണ്ടില്ലേ. മുന്നോട്ട് പോകാൻ അതിന് മാറ്റംവരണം. ഇവരുടെ പ്രവൃത്തികളിലും ധാർഷ്ട്യത്തിലും ജനങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നോട് മാത്രമല്ല, മുൻപ് വേറൊരു സെക്യൂരിറ്റിയോടും മോശമായി പെരുമാറി. ജനങ്ങൾക്ക് അവരുടെ സ്വഭാവം മനസിലായിക്കാണും. ആ കേസിൽനിന്നുപോലും പോലീസ് അവരുടെ പേര് ഒഴിവാക്കി. എന്നെ പിന്തുണയ്ക്കാൻ ആരുമില്ലായിരുന്നു, വട്ടം കൂടി ആക്രമിച്ചു. ഇപ്പോഴും സൈബർ ആക്രമണങ്ങൾ ഒക്കെ നടക്കുന്നുണ്ട്.’ “അവസാനമായി എന്നെ ഫോണിൽ വിളിച്ചപ്പോൾ കോടതിയിൽ പോയി നീതി നേടിക്കോളൂ എന്നാണ് പറഞ്ഞത്. സത്യം തെളിയിക്കാൻ നിയമപരമായി പോകും. എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിയിക്കാൻ കോടതി മാത്രമേ ഉള്ളൂ. പോലീസ് അവർക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്.…
Read Moreപിടിച്ചു മോനേ നമ്മൾ പിടിച്ചു: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ട് നിയുക്ത കൗൺസിലർമാർ; അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ട് നിയുക്ത കൗൺസിലർമാർ. സംഭവത്തിൽ പാലക്കാട് കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. നഗരസഭയിലെ മൂന്നു നിയുക്ത കൗൺസിലർമാരാണ് എംഎൽഎ ഓഫീസിൽ എത്തി രാഹുലിനെ കണ്ടത്. പാർട്ടി വിലക്ക് ലംഘിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ എംഎൽഎയെന്ന നിലയിലാണ് രാഹുൽ മാങ്കൂട്ടത്തിനിലെ കണ്ടതെന്നും പാർട്ടി നടപടിയെടുത്തയാളെ കണ്ടതിൽ എന്താണ് തെറ്റെന്നുമാണ് നിയുക്ത കൗൺസിലർമാരുടെ പ്രതികരണം.
Read More