‘അതിജീവിതയുടെ മാനസികാവസ്ഥയേക്കാള്‍ വലുതാണോ ക്രിമിനലുകളുടെ പ്രായവും കുടുംബവും?’: സ്‌നേഹ ശ്രീകുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനില്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി നടി സ്‌നേഹ ശ്രീകുമാര്‍. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കേണ്ടിയിരുന്നുവെന്നും അഞ്ചുലക്ഷമല്ല, അഞ്ചുകോടി കൊടുത്താലും അതിജീവിത അനുഭവിച്ച വേദനയ്ക്ക് പകരമാവില്ലെന്നും സ്‌നേഹ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

സ്‌നേഹയുടെ കുറിപ്പിലേക്ക്…
‘പ്രതികളുടെ പ്രായം പരിഗണിക്കുന്നു, അവര്‍ക്കു ഭാര്യയുണ്ട് മക്കളുണ്ട്, കഷ്ടം അനുഭവിക്കേണ്ടിവന്ന പെണ്‍കുട്ടിയെ കുറിച്ചു ഇതൊന്നും പറയുന്നില്ല. അത്തരം ഒരു പരിഗണനയും കൊടുക്കുന്നുമില്ല. അവരുടെ പ്രായവും കുടുംബവും ഇത്രേം വര്‍ഷങ്ങളായി മാറാതെ നില്‍ക്കുന്ന അവരുടെ മാനസികാവസ്ഥയും ഒന്നും നമ്മുടെ വ്യവസ്ഥയില്‍ വലുതല്ലേ? അതിനേക്കാള്‍ വലുതാണോ ഇത്രയും ക്രിമിനലുകള്‍ ആയ ആറു പേരുടെ പ്രായവും കുടുംബവും? അതിജീവിതയുടെ കൂടെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഇതില്‍ പൂര്‍ണമായും നീതി കിട്ടിയെന്നു എങ്ങനെ പറയാന്‍ സാധിക്കും? പ്രതികള്‍ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാന്‍ മാത്രമല്ലേ നമുക്ക് പറ്റു… അഞ്ച് ലക്ഷം അല്ല കോടികള്‍ കൊടുത്താലും അവള്‍ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകള്‍ക്ക് പകരം ആകില്ല. കുറഞ്ഞപക്ഷം പരമാവധി ശിക്ഷ എങ്കിലും അവര്‍ക്കു കിട്ടേണ്ടത് ആയിരുന്നു. ..’

Related posts

Leave a Comment