കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. സമൂഹത്തില്‍ മാതൃകാപരമായി പെരുമാറേണ്ട ഒരു എംഎല്‍എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. രാഹുലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, അടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിച്ചാല്‍ പ്രതി കേസിന്റെ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ട്. ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അതേസമയം,…
Read MoreCategory: Loud Speaker
ഗോവ നിശാക്ലബ് ദുരന്തം: ഉടമകളുടെ പാസ്പോർട്ടുകൾ സസ്പെൻഡ് ചെയ്തു
പനാജി: ഗോവ നിശാക്ലബിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് ഗോവാസ് ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിന്റെ പ്രധാന ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരുടെ പാസ്പോർട്ടുകൾ ഗോവ പോലീസ് സസ്പെൻഡ് ചെയ്തു. തീപിടിത്തമുണ്ടായ ഉടൻ തന്നെ ലൂത്ര സഹോദരന്മാർ തായ്ലൻഡിലേക്കു മുങ്ങിയതായി ഇന്നലെ നടന്ന അന്വേഷണത്തിൽ വ്യക്തമായി. സസ്പെൻഡ് ചെയ്ത പാസ്പോർട്ടുമായി മറ്റൊരു രാജ്യത്തേക്കു യാത്ര ചെയ്യാൻ കഴിയില്ല. രാജ്യം വിട്ടുപോയ ലൂത്ര സഹോദരന്മാരുടെ കാര്യത്തിൽ, അവരുടെ പാസ്പോർട്ടുകൾ താത്കാലികമായി അസാധുവാണ്. അടുത്ത ഘട്ടം പാസ്പോർട്ടുകൾ റദ്ദാക്കലായിരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തായ്ലൻഡിലെ ഫുക്കറ്റിലുള്ള ലൂത്ര സഹോദരങ്ങൾക്കെതിരേ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണം ഇതുവരെ25 പേരുടെ മരണത്തിനിടയാക്കിയ ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിലെ നാല് ഉടമകളിൽ ഒരാളായ അജയ് ഗുപ്തയെ ഗോവ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിലെ ഒളിത്താവളത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. 20 ജീവനക്കാരും അഞ്ച്…
Read Moreസർവീസ് കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: ഇൻഡിഗോയിൽനിന്ന് പാർലമെന്ററി സമിതി വിശദീകരണം തേടും
ന്യൂഡൽഹി: സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ ഇൻഡിഗോ അധികൃതരെ വിളിപ്പിച്ചു വിശദീകരണം തേടാൻ വ്യോമയാനത്തിനായുള്ള പാർലമെന്ററി സമിതിയും തീരുമാനിച്ചതായി സൂചന. പൈലറ്റുമാർക്കുള്ള പുതിയ ഡ്യൂട്ടിസമയ ചട്ടങ്ങൾ നടപ്പാക്കാൻ ആവശ്യമായ സമയം ലഭിച്ചിട്ടും എന്തുകൊണ്ടാണു സർവീസുകൾ റദ്ദാക്കപ്പെട്ടത് എന്നതിലാണ് വിശദീകരണം തേടുക. പ്രതിസന്ധി ഇത്രത്തോളം തീവ്രമായതിലും കൂട്ട റദ്ദാക്കൽ മുൻകൂട്ടി കാണാത്തതിലും വിശദീകരണം തേടി വ്യോമയാന മന്ത്രാലയ, ഡിജിസിഎ ഉദ്യോഗസ്ഥരെയും പാർലമെന്ററി സമിതി വിളിപ്പിക്കുമെന്നാണ് സൂചന. അതിനിടെ, ഇത്തരമൊരു പ്രതിസന്ധി എങ്ങനെ ഉടലെടുത്തുവെന്നതിൽ കേന്ദ്രത്തിൽനിന്ന് ഡൽഹി ഹൈക്കോടതി വ്യക്തത തേടി. എന്തുകൊണ്ടാണ് ഇത്തരമൊരു സ്ഥിതി ഉണ്ടായതെന്നും ആരൊക്കെയാണ് ഉത്തരവാദിയെന്നും ചോദിച്ച കോടതി വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടന്നവരെക്കുറിച്ചല്ല, സന്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന നഷ്ടമാണു പ്രശ്നമെന്നും ചൂണ്ടിക്കാട്ടി. കൂട്ട റദ്ദാക്കലിനിടയിൽ മറ്റു കന്പനികൾ ടിക്കറ്റ് നിരക്ക് അകാരണമായി ഉയർത്തിയതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. വിഷയത്തിൽ കേന്ദ്രത്തിന്റെ പ്രതികരണം 20നകം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ രാജ്യസഭാംഗമായ എ.എ.…
Read Moreകുത്താൻ ഞങ്ങളും ക്യൂവിലുണ്ടേ… പോളിംഗ് ബൂത്തിൽ തേനീച്ച ആക്രമണം; എട്ടുപേർക്ക് പരിക്ക്
തൃശൂർ: പോളിംഗ് ബൂത്തിലുണ്ടായ തേനീച്ച ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. തൃശൂർ വലക്കാവ് സ്കൂളിലെ പോളിംഗ് ബൂത്തിലാണ് വ്യാഴാഴ്ച രാവിലെ തേനീച്ച ആക്രമണമുണ്ടായത്. പരിക്കേറ്റ എട്ടു പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ രംഗത്തെത്തി. അതേ സമയം തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുകയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന്
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: ഇടതു മുന്നണി പ്രതീക്ഷിച്ചതിലും വലിയ വിജയം നേടും; തീവ്രവാദ – വർഗീയ സംഘടനകളുമായി എൽഡിഎഫ് സഹകരിക്കില്ല സഖ്യവുമില്ല; ടി.പി. രാമകൃഷ്ണൻ
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പ്രതീക്ഷിച്ചതിലും വലിയ വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്തെ ജനങ്ങൾ എൽഡിഎഫിനെയാണ് വിശ്വസിക്കുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു. “വർഗീയ കൂട്ടുകെട്ട് കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമായാണ് വെൽഫയർ പാർട്ടി പ്രവർത്തിക്കുന്നത്. തീവ്രവാദ – വർഗീയ സംഘടനകളുമായി എൽഡിഎഫ് സഹകരിക്കില്ല സഖ്യവുമില്ല.’-രാമകൃഷ്ണൻ പറഞ്ഞു. ആർക്ക് വേണമെങ്കിലും എൽഡിഎഫിന് വോട്ട് ചെയ്യാം. ജമാഅത്തെ ഇസ്ലാമി മുമ്പ് പിന്തുണച്ചിട്ടുണ്ടാകാം. അത് അവരുടെ തീരുമാനമാണ്. ജമാഅത്തുമായി ഒരിക്കൽപോലും ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Read Moreശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ ബാധിക്കും;എൽഡിഎഫിന് കനത്ത തിരിച്ചടി കിട്ടുമെന്ന് സണ്ണി ജോസഫ്
കണ്ണൂർ: “ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിക്കും. എൽഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും, സർക്കാരിനെതിരായ വിധിയെഴുത്താണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്.ഇരിട്ടിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതിതരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Read Moreആദ്യഘട്ട വോട്ടെടുപ്പിന്റെ ആരവമൊഴിഞ്ഞു; ഫലം ശനിയാഴ്ച; വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞ് സ്ഥാനാര്‍ഥികള്‍
കോട്ടയം: ഒരു മാസത്തെ പ്രചാരണത്തിനൊടുവില്‍ രാഷ്ട്രീയകളം ശാന്തമായി. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇന്നലെ വോട്ടര്‍പട്ടികയും പോളിംഗ് ശതമാനവും അടിസ്ഥാനമാക്കി അവലോകനത്തിലും അപഗ്രഥനത്തിലുമായിരുന്നു. ഗ്രാമപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളില്‍ ഓരോ വോട്ടറെയും അളന്നുകുറിച്ച് വോട്ട് സാധ്യതകള്‍ ഓരോ സ്ഥാനാര്‍ഥിയും എണ്ണിത്തിട്ടപ്പെടുത്തി. എത്ര വോട്ടുകള്‍ പോകും, എത്ര കിട്ടും എന്ന കണക്കുകൂട്ടലുകള്‍ക്ക് ശനിയാഴ്ച രാവിലെ അന്തിമ ചിത്രം തെളിയും. സ്ഥാനാര്‍ഥികള്‍ ഫ്ളക്സുകളും ബാനറുകളും വോട്ടെടുപ്പിനു പിന്നാലെ ചൊവ്വാഴ്ച രാത്രിതന്നെ നീക്കം ചെയ്തു. ജില്ലയില്‍ ആകെ 17 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകള്‍ ബ്ലോക്ക് തല കൗണ്ടിംഗ് സ്റ്റേഷനില്‍ എണ്ണും. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന് ഒന്നിലേറെ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ അതാത് ബ്ലോക്കുകളില്‍ വോട്ട് എണ്ണി ജില്ലാ കളക്ടറേറ്റിലേക്ക് കൈമാറും. അവിടെ വോട്ടുകള്‍ ഏകോപിപ്പിച്ച് വിജയപ്രഖ്യാപനം കളക്ടറേറ്റില്‍ നടത്തും. നഗരസഭകളിലെ പോസ്റ്റല്‍ വോട്ടുകളുടെ ഉള്‍പ്പെടെ വോട്ടെണ്ണല്‍ നഗരസഭാ ഹാളില്‍ നടത്തും.…
Read More26 വർഷത്തെ പക: റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ കൊലപ്പെടുത്തി; പകയ്ക്ക് പിന്നിലെ കാരണമിത്
ഹൈദരാബാദ്: റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ കൊലപ്പെടുത്തി അക്രമി സംഘം. വെങ്കട രത്നമാണ് (54) കൊല്ലപ്പെട്ടത്. മകളെ സ്കൂളിൽവിട്ട് തിരികെ വരുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ പ്രധാന പ്രതിയായ ചന്ദൻ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദന്റെ പിതാവ് സുദേഷ് സിംഗിന്റെ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട വെങ്കട രത്നം. 1999ൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സുദേഷിന്റെ വിവരങ്ങൾ പോലീസിന് ചോർത്തി നൽകിയത് വെങ്കട രത്നമാണെന്നായിരുന്നു ചന്ദൻ വിശ്വസിച്ചിരുന്നത്. ഇതിലുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു. 26 വർഷങ്ങളായി വെങ്കട രത്നത്തെ തിരയുകയായിരുന്നു ചന്ദൻ. ഏതാനും ആഴ്ചകൾക്കു മുൻപാണ് വെങ്കട രത്നം ജവാഹർ നഗർ ഏരിയയിലാണ് താമസിക്കുന്നതെന്ന് ചന്ദന്‍ മനസിലായത്. തുടർന്ന് വെങ്കട രത്നത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം പദ്ധതി തയാറാക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
Read Moreപശുവിനെക്കൊണ്ട് ചിക്കൻ മോമോസ് കഴിപ്പിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ വ്ളോഗറെ അറസ്റ്റ് ചെയ്തു
പശുവിനെ ചിക്കൻ മോമോസ് കഴിപ്പിച്ച് വ്ലോഗർ. ഗുരുഗ്രാമിലാണ് സംഭവം. 28-കാരനായ ഋതിക് ചാന്ദ്നയെ പോലീസ് അറസ്റ്റ് ചെയ്തു. പശു സംരക്ഷകരുടെ പരാതിയിലാണ് കേസെടുത്തത്. പശുവിനെ മാംസാഹരം കഴിപ്പിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്താന്‍ യുവാവ് ശ്രമിച്ചുവെന്നാണ് കേസ്. തെരുവില്‍ അലഞ്ഞ് നടന്ന പശുവിനാണ് യുവാവ് മോമോസ് നല്‍കിയത്. പശുവിന് മോമോസ് കൊടുക്കുന്ന വീഡിയോ ഇയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും യുവാവ് അതിനു തയാറായില്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. സെക്ടര്‍ 56ലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് ചിക്കന്‍ മോമോസ് വാങ്ങിയ ഋതിക് കുറച്ച് കഴിച്ച ശേഷം അവശേഷിച്ചത് പശുവിന് നല്‍കുകയായിരുന്നു.
Read Moreസവർക്കർ പുരസ്കാരം ശശീതരൂരിന്; കോൺഗ്രസിന്റെ എതിർപ്പ് ശക്തം; ഒടുവിൽ തരൂരിന്റെ നിലപാട് വ്യക്തമാക്കി ഓഫീസ്
ന്യൂഡൽഹി: സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിന്റെ എതിർപ്പ് ശക്തമായതോടെ പുരസ്ക്കാരം ഏറ്റുവാങ്ങില്ലെന്ന് തരൂരിന്റെ ഓഫീസ്. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി തരൂർ കൊൽക്കത്തയിലേക്കു പോയി. പാർട്ടിയോട് ആലോചിക്കാതെയാണ് തരൂർ അവാർഡ് വാങ്ങാൻ തയാറായതെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുക. തരൂരിന്റെ പ്രതികരണത്തിനായി മാധ്യമങ്ങൾ വീട്ടിലെത്തിയെങ്കിലും തരൂർ പ്രതികരിച്ചില്ല. പിന്നീട് ഓഫീസ് ആണ് നിലപാട് അറിയിച്ചത്.
Read More