തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഔദ്യോഗിക കത്ത് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കാത്തതിൽ സിപിഐക്ക് അമർഷവും അതൃപ്തിയും. രാഷ്്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയയ്ക്കാൻ വൈകുന്നതിലാണ് അമർഷം. പരസ്യ പ്രതികരണത്തിന് സിപിഐ മുതിർന്നിട്ടില്ല. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ പരസ്യപ്രതികരണങ്ങൾ മുന്നണിയുടെ വിജയസാധ്യതകളെ ബാധിക്കുമെന്ന അഭിപ്രായം കണക്കിലെടുത്താണ് സിപിഐ ഈ വിഷയത്തിൽ പരസ്യപ്രതികരണത്തിന് മുതിരാത്തത്. എന്നാൽ സിപിഎം നേതൃത്യത്തിനോട് അതൃപ്തി അറിയിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. പിഎം ശ്രീയിൽ നിന്നു പിന്മാറിയെന്നു സിപിഐ യെ വിശ്വസിപ്പിച്ചിട്ടു കബളിപ്പിച്ചുവെന്ന് പ്രതിപക്ഷം പരിഹസിക്കുന്നുണ്ട്. ഇതിനിടെയാണ് സാങ്കേതിക വാദങ്ങൾ നിരത്തി വിദ്യാഭ്യാസ വകുപ്പ് കത്ത് അയയ്ക്കാൻ വൈകുന്നത്. വിഷയം മന്ത്രിസഭായോഗത്തിൽ സിപിഐ ഉന്നയിക്കാൻ സാധ്യതയുണ്ട്.എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ഇന്നലെ ലഭിച്ചിരുന്നു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണു കേരളത്തിനു ലഭിച്ചത്. രണ്ടും മൂന്നും ഗഡു പിന്നാലെ…
Read MoreCategory: Loud Speaker
തല തുടരുമോ, തലമുറ മാറുമോ? ആരു വന്നാലും ബിഹാർ മാറണം
ബിഹാറിലെ ചെറിയ റെയിൽവേ സ്റ്റേഷനുകളുടെ മേൽക്കൂരകളേക്കാൾ വലിപ്പമുണ്ട് പാറ്റ്നയിൽ മുന്നണികൾ സ്ഥാപിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് അടുത്തെത്തിയെങ്കിലും കാവിയും ത്രിവർണവും ചുവപ്പും പച്ചയും നിറങ്ങളുള്ള പാർട്ടി തോരണങ്ങളും കൊടികളും വീഥികളിൽ വിരളമാണ്. കേരളത്തിലേതുപോലെ മുക്കിലും മൂലയിലും മതിലുകളിലും പതിപ്പിച്ചിട്ടുള്ള സ്ഥാനാർഥികളുടെ പോസ്റ്ററുകളാണെങ്കിൽ തീരെയില്ല. എന്നാൽ മഹിളാ സംരംഭകർക്ക് രണ്ട് ലക്ഷം രൂപയെന്നതും തേജസ്വി അടുത്ത മുഖ്യമന്ത്രി എന്നും വിളിച്ചുപറയുന്ന ‘മഹാ’ ബോർഡുകൾ അഞ്ച് വർഷത്തിലൊരിക്കൽ വരുന്ന ‘ഇന്ത്യൻ മഹായുദ്ധം’ ബിഹാറിലെത്തിയെന്ന് ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ദരിദ്രസംസ്ഥാനത്തിലെ സാധാരണക്കാർ അന്നന്നത്തെ അന്നത്തിനായി ഓടുകയാണെങ്കിലും തെരഞ്ഞെടുപ്പ് ചർച്ചകൾ അതിനിടയിലും ചൂടേറിത്തന്നെ. നിതീഷ് കുമാറിന്റെ ആരോഗ്യവും ജംഗിൾ രാജും മുന്നണികളുടെ സൗജന്യവും തൊഴിലില്ലായ്മയും ആളുകൾ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. തല തുടരുമോ, തലമുറ മാറുമോ?ഇരുപത് വർഷത്തിനടുത്ത് ഒരു ജനാധിപത്യ സർക്കാരിന്റെ തലപ്പത്തിരിക്കുന്ന നിതീഷ് കുമാർ എന്ന പേരു തന്നെയാണ്…
Read More10 വര്‍ഷത്തിനിടെ സാമൂഹ്യനീതിവകുപ്പില്‍ എത്തിയത് 15 ഐഎഎസ് ഉദ്യോഗസ്ഥർ
കൊച്ചി: സംസ്ഥാനത്ത് ഏറ്റവുമധികം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സാമൂഹ്യനീതി വകുപ്പില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എത്തിയത് 15ാമത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍( ഐഎഎസ് ഉദ്യോഗസ്ഥന്). അവശത അനുഭവിക്കുന്ന സ്ത്രീകള്‍, ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍, മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, കുട്ടികള്‍, അഗതികള്‍, അനാഥര്‍, അവഗണന അനുഭവിക്കുന്ന കുട്ടികള്‍, സാമൂഹികമായി വേര്തിരിക്കപ്പെട്ടവര് തുടങ്ങിയവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളുമാണ് വകുപ്പിനുകീഴില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്. സാമൂഹ്യ നീതി ഡയറക്ടറേറ്റാണ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍മാരായി നിയമിക്കുന്നത്. ഇത്തരത്തില്‍ 2014 ജനുവരി മുതല്‍ 2025 ജനുവരി വരെ 15 സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍മാരാണ് മാറിമാറിയെത്തിയത്. സംസ്ഥാനത്ത് നിലവില്‍ 1,500 ഓളം അനാഥാലയങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും അവയെക്കുറിച്ച് പഠിച്ച് പദ്ധതികള്‍ നടപ്പാക്കാനും സ്ഥാപനങ്ങളുടെ വിപൂലീകരണത്തെക്കുറിച്ച് അന്തേവാസികളുടെ പുരോഗതിയെക്കുറിച്ച് പഠിക്കാനും ഡയറക്ടര്‍മാക്ക് സമയം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.…
Read Moreഅശാസ്ത്രീയമായ പദ്ധതിരേഖ; ദേശീയപാതയുടെ ഡിപിആറിൽ മാറ്റം വരുത്തിയത് 15 തവണ; ആരോപണം ശരിവയ്ക്കുന്ന നിർമാണത്തിനെതിരെ പ്രക്ഷോഭം ശക്തം
ചാത്തന്നൂർ: ദേശീയപാത – 66 ൽ കേരളത്തിൽ വിശദമായ പദ്ധതിരേഖയിൽ 15 തവണ മാറ്റം വരുത്തേണ്ടി വന്നു. റോഡ് നിർമാണം തുടങ്ങിയ ശേഷമാണ് മാറ്റങ്ങൾ വരുത്തേണ്ടിവന്നത്. യാതൊരു പഠനവും നടത്താതെ തട്ടിക്കൂട്ടിയ അശാസ്ത്രീയമായ വിശദമായ പദ്ധതിരേഖ വച്ചാണ് റോഡ് നിർമാണം നടത്തുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് നിർമാണം തുടങ്ങിയ ശേഷം വരുത്തിയ മാറ്റങ്ങൾ. റോഡ് കൺവർഷൻ, വിഒപി, എൽവിയുപി, എസ് വിയുപി എന്നിവയുടെ നിർമാണം തുടങ്ങിയവയാണ് വിശദമായ പദ്ധതിരേഖയിൽ നിന്നും അധികമായി ചെയ്യേണ്ടി വന്നത്. സ്ഥലങ്ങളുടെ പ്രത്യേകതയോ പ്രദേശങ്ങളുടെ പ്രാധാന്യമോ മനസിലാക്കാതെ, സംസ്ഥാന പാതകളിലേക്കുള്ള വഴികൾ പോലും അടച്ചു കൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും രാഷ്്ട്രീയ സമ്മർദങ്ങളും കൊണ്ടാണ് ഡിപിആറിൽ 15 തവണ മാറ്റം വരുത്തേണ്ടി വന്നത്. ദേശീയപാതവികസനത്തിന്റെ ഭാഗമായി കേരളത്തിൽ കൂടുതൽ അണ്ടർപാസുകളും സ്മാൾ വെഹിക്കുലാർ അണ്ടർപാസുകളും (എസ് വി യു…
Read Moreശബരിമല സ്വര്‍ണക്കൊള്ള ; 2014ല്‍ പുറത്തിറക്കിയ ഉത്തരവിലും ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് 2024 ല്‍ പുറത്തിറക്കിയ ഉത്തരവിലും ചെമ്പ് പാളിയെന്നു രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ഇറക്കിയ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. ചെമ്പ് പാളികള്‍ മെയിന്റനന്‍സിന് നല്‍കാമെന്നാണു രേഖപ്പെടുത്തി ഉത്തരവിറക്കിയിരുന്നത്. ദേവസ്വം സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 2019 ല്‍ ദേവസ്വം ഓഫീസറായിരുന്ന മുരാരി ബാബുവാണ് ആദ്യമായി സ്വര്‍ണത്തില്‍ പൊതിഞ്ഞ പാളികളെ ചെമ്പാണെന്നു രേഖപ്പെടുത്തി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാനായി കൊടുത്തുവിട്ടത്. തുടര്‍ന്നുള്ള രേഖകളിലും ചെമ്പാണെന്ന് രേഖപ്പെടുത്തിയ 2024 ലെ ഉത്തരവിലും ആവര്‍ത്തിക്കുന്നു. 2019 ലെ കള്ളം മൂടി വയ്ക്കാന്‍ 2025 ലും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നു ശ്രമിച്ചെന്ന് നേരത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Read Moreട്രെയിനിൽ നിന്നു തള്ളിയിട്ട സംഭവം; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ് സര്‍ജിക്കല്‍ ഐസിയുവിൽ
തിരുവനന്തപുരം: കേരള എക്സ്പ്രസിലെ അതിക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ശ്രീക്കുട്ടി സര്‍ജിക്കല്‍ ഐസിയു വെന്റിലേറ്ററിലാണ്. ആന്തരിക രക്തസ്രാവം ഉള്‍പ്പെടെ ഇല്ലാതായ ശേഷം ശസ്ത്രക്രിയ നടത്താനുള്ള തീരുമാനത്തിലാണു ഡോക്ടര്‍മാര്‍. ശ്രീക്കുട്ടിയുടെ ചികിത്സയ്ക്ക് വിദഗ്ധരായ മെഡിക്കല്‍ ബോര്‍ഡിനെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. അതേസമയം, ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്നു തള്ളി താഴേക്കു വീഴ്ത്തിയ പ്രതി സുരേഷ് കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നു വര്‍ക്കലയ്ക്കു സമീപം വച്ച് ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്നു പ്രതി തള്ളിയിട്ടത്.
Read Moreട്രെയിനിൽനിന്നു തള്ളിയിട്ട സംഭവം: യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കെതിരോ വധശ്രമത്തിന് കേസെടുത്തു
പരവൂർ: വർക്കലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി തള്ളിയിട്ട പ്രതിക്കെതിരോ വധശ്രമത്തിന് കേസെടുത്തു. തിരുവനന്തപുരം പാറശാലയ്ക്ക് സമീപം പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരേ (48) തമ്പാനൂർ റെയിൽവേ പൊലീസാണ് കേസെടുത്തത്.നിലവിൽ ആർപിഎഫ് കസ്റ്റഡിയിലുള്ള സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ട്രെയിനില്‍ നിന്ന് തള്ളിയിട്ട സോനുവുമായി(ശ്രീക്കുട്ടി-19)യുമായി വാക്കുതർക്കം ഉണ്ടായതായി പ്രതി സുരേഷ് പൊലീസിന് മൊഴി നല്കി. ട്രെയിനിന്റെ വാതിലിന്റെ സമീപത്തുനിന്ന് മാറിനിൽക്കാൻ ശ്രീക്കുട്ടിയോട് ഇയാൾ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി മാറിയില്ല. ഇത് പ്രകോപനത്തിന് കാരണമായെന്നും തുടർന്ന് ശ്രീക്കുട്ടിയുമായി തർക്കം ഉണ്ടായതായും സുരേഷ് പൊലീസിനോട് പറഞ്ഞു. ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ പ്രതി നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നെന്നും പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചന പറയുന്നു. വാഷ്റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്.ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടുപിന്നാലെ എന്റെ കൈയും കാലും…
Read Moreഇനി ആവേശത്തിന്റെ നാളുകൾ … ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച
പാറ്റ്ന: രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രാധാന്യമുള്ള സംസ്ഥാനമായ ബിഹാറിൽ വ്യാഴാഴ്ച ഒന്നാംഘട്ടം വോട്ടെടുപ്പ് നടക്കുകയാണ്. മുഖ്യമന്ത്രി നിതീഷ്കുമാർ നേതൃത്വം നല്കുന്ന എൻഡിഎയും തേജസ്വി യാദവ് നയിക്കുന്ന ഇന്ത്യ മുന്നണിയും തമ്മിലുള്ളത് തുല്യനിലയിലുള്ള പോരാട്ടമാണ്. എൻഡിഎയ്ക്കു നേരിയ മുൻതൂക്കം ചില സർവേകൾ പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിഹാറിലെത്തിയതോടെ പ്രചണ്ഡ പ്രചാരണമാണ് അരങ്ങേറുന്നത്. ബിഹാറിലെ 243 മണ്ഡലങ്ങളിൽ 121ലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. 11നു നടക്കുന്ന രണ്ടാം ഘട്ടം തെരഞ്ഞെടുപ്പിൽ 122 മണ്ഡലങ്ങൾ വിധിയെഴുതും. 14നാണു ഫലപ്രഖ്യാപനം. തേജസ്വി യാദവിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ച ഇന്ത്യ സഖ്യം, നിങ്ങളുടെ മുഖ്യമന്ത്രിസ്ഥാനാർഥി ആരെന്ന് എൻഡിഎയോടു ചോദിക്കുന്നു. നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ റിക്കാർഡ് വിജയം നേടുമെന്നു പറഞ്ഞ നരേന്ദ്ര മോദി, എൻഡിഎ വിജയിച്ചാൽ നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്നു വ്യക്തമാക്കിയില്ല.…
Read Moreനിക്ഷേപം വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസ്: മുഹമ്മദ് ഷെര്‍ഷാദിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: നിക്ഷേപം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെ(48) കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ചെന്നൈയിലെ തന്റെ കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന രണ്ട് പരാതികളിലാണ് എറണാകുളം സൗത്ത് പോലീസ് ഷെര്‍ഷാദിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാംപ്രതിയായ കമ്പനി സിഇഒ ചെന്നൈ സ്വദേശി ശരവണനാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ഷെര്‍ഷാദ് നടത്തിയത് കരുതിക്കൂട്ടിയുളള ചതിയാണെന്നാണ് പോലീസിന്റെ വാദം. ഈ കാര്യങ്ങളിലടക്കം വ്യക്ത തേടും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച ഷെര്‍ഷാദ് പാര്‍ട്ടി പിബിക്ക് നല്കിയ കത്ത് വിവാദമായിരുന്നു. തനിക്കെതിരായ…
Read Moreസിബിഎസ്ഇ സ്കൂളുകൾക്ക് ഇനി മുതൽ റിപ്പോർട്ട് കാർഡ്
ന്യൂഡൽഹി: സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം വിശകലനം ചെയ്യന്നതിനും അധ്യാപനം, പഠനം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ) 2024 25 അധ്യയന വർഷത്തെ സ്കൂൾ അക്കാദമിക് പെർഫോമൻസ് റിപ്പോർട്ട് കാർഡ് പുറത്തിറക്കി. ഓരോ അഫിലിയേറ്റഡ് സ്കൂളിന്റെയും പ്രവർത്തന മികവ് വിശദമായി അപഗ്രഥിച്ച് റിപ്പോർട്ട് കാർഡ് ഇറക്കുന്ന നടപടി ഇതാദ്യമാണ്. ഓരോ സ്കൂളും 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ കാഴ്ചവച്ച പ്രകടനത്തിന്റെ വിശദമായ വിശകലനം റിപ്പോർട്ട് നൽകുന്നു. ഓരോ വിഷയത്തിന്റെയും അടിസ്ഥാനത്തിൽ അധ്യാപന മികവ്, പരീക്ഷാ ഫലത്തിന്റെ സംസ്ഥാന, ദേശീയ തലങ്ങളിലുള്ള ശരാശരി, ലിംഗാടിസ്ഥാനത്തിൽ പഠനത്തിൽ കണ്ടുവരുന്ന ട്രെൻഡ് തുടങ്ങിയവ കണക്കിലെടുത്താണ് സ്കൂളുകളുടെ പ്രകടനം വിശകലനം ചെയ്യുക. ഇതിന് പുറമെ കായികമികവും മറ്റ് പാഠ്യേതര പ്രവർത്തങ്ങളും പരിഗണിക്കും. പേരുകൾക്ക് പകരം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളെ വിലയിരുത്തുകയാണ് പുതിയ നടപടി. വിദ്യാർഥികളുടെ അക്കാദമിക് കാര്യങ്ങളിലും…
Read More