കോട്ടയം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ എന്ന ടി.പി.ഫിലിപ്പ് അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന് ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്റെ ബെല്‍ബോട്ടം പാന്റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര് അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്ക്ക് ലോലന് എന്ന വിളിപ്പേരും വീണു. കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിംഗ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലന്റെ മടക്കം. 1948 ല്‍ പൗലോസിന്റേയും മാര്‍ത്തയുടേയും മകനായി…
Read MoreCategory: Loud Speaker
കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത: പിണറായി വിജയൻ
തിരുവനന്തപുരം: അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… അങ്ങനെ നാം അതും നേടിയിരിക്കുന്നു. അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒരു കേരളപ്പിറവി ദിനത്തിൽ തന്നെ പുതുചരിത്രം കുറിക്കാനായി എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ഉയർച്ച ഉറപ്പാക്കുന്ന ഉൾച്ചേർക്കലിന്റെ ജനകീയ വികസന മാതൃകയാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങളിലായി…
Read Moreഉപരാഷ്ട്രപതി നാളെ കേരളത്തിൽ
ന്യൂഡൽഹി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നാളെയെത്തും. സ്ഥാനമേറ്റെടുത്തശേഷമുള്ള ഉപരാഷ്ട്രപതിയുടെ ആദ്യ കേരള സന്ദർശനമാണിത്. നാളെ കൊല്ലം ഫാത്തിമമാതാ നാഷണൽ കോളജ് വജ്രജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും. തുടർന്ന് കൊല്ലത്ത് രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളും ഉൾപ്പെട്ട ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻസ് അംഗങ്ങളുമായി സംവദിക്കും. ചൊവ്വാഴ്ച കേന്ദ്രസർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഉപരാഷ്ട്രപതി സന്ദർശിക്കും.
Read Moreഅതിദാരിദ്ര്യത്തിൽനിന്നു മാത്രമേ നാം മുക്തരായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കി: മമ്മൂട്ടി
തിരുവനന്തപുരം: അതിദാരിദ്ര്യത്തിൽനിന്നു മാത്രമേ നാം മുക്തരായിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണെന്നും നടൻ മമ്മൂട്ടി. അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപന പൊതുസമ്മേളന വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് പ്രതിസന്ധികളെ കേരള ജനത തോളോടു തോൾചേർന്നു നിന്ന് അതിജീവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടയ കാലത്തുനിന്നും ഇക്കാലത്തെത്തുന്പോൾ ദാരിദ്ര്യം കുറയ്ക്കാനായി. അതിനു കാരണമായത് നമ്മുടെ സാമൂഹ്യബോധമാണ്. പരസ്പര സ്നേഹവും പരസ്പര വിശ്വാസവുമാണ്. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യജീവിതമാണെന്നും മമ്മൂട്ടി പറഞ്ഞു.എട്ടു മാസത്തിനുശേഷമാണ് പൊതുവേദിയിൽ താൻ എത്തുന്നത്. അത് കേരളപ്പിറവി ദിനത്തിലായതിൽ വലിയ സന്തോഷം. കേരളം എന്നേക്കാൾ ചെറുപ്പമാണ്. അപ്പോൾ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതേയുള്ളൂ കേരളം എത്രത്തോളം ചെറുപ്പമാണെന്ന്. സാമൂഹ്യ സൂചികകളിൽ കേരളം പലപ്പോഴും ലോകത്തെ അന്പരപ്പിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് നമ്മുടെ സാമൂഹ്യബോധവും ജനാധിപത്യബോധവുമാണ്. അതിദാരിദ്ര്യ നിർമാർജന പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രി മമ്മൂട്ടിക്ക് കൈമാറി…
Read Moreആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു; മരണസംഖ്യ ഉയർന്നേക്കുമെന്ന് സൂചന
അമരാവതി: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
Read Moreബംഗളുരു – എറണാകുളം വന്ദേഭാരത്: സ്റ്റോപ്പുകളും സമയവും നിശ്ചയിച്ചു; കേരളത്തിൽ സർവീസ് നടത്തുന്ന മൂന്നാമത്തെ വന്ദേഭാരത്
പരവൂർ (കൊല്ലം): ബംഗളുരു – എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും.ട്രെയിൻ നമ്പർ 22651 കെഎസ്ആർ-എറണാകുളം വന്ദേഭാരത് രാവിലെ 5.10 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11 ന ബംഗളുരുവിൽ എത്തും.പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്.ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ…
Read Moreശബരിമല സ്വർണക്കവർച്ച; മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ; സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മൂന്നാമത്തെയാൾ
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് വൈകുന്നേരം റാന്നിയിലെ കോടതിയില്‍ ഹാജരാക്കും. സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 2019 കാലയളവില്‍ സുധീഷ് കുമാറായിരുന്നു ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫീസര്‍. ദ്വാരപാലക ശില്പ്പങ്ങള് സ്വര്ണ്ണപ്പാളിയെന്നറിയമായിരുന്നിട്ടും ചെമ്പ് പാളിയെന്ന് വ്യാജരേഖ ഉണ്ടാക്കുകയും ഉണ്ണിക്കൃഷ്ണന് പോറ്റി മുഖേന സ്വര്‍ണം കടത്താന്‍ സഹായിച്ചെന്നും കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം സുധീഷിനെ അറസ്റ്റ് ചെയ്തത്. ആരുടെ നിര്‍ദേശാനുസരണമാണ് ചെമ്പ് പാളിയെന്ന് സാക്ഷ്യപ്പെടുത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇയാള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വര്‍ണം കൊള്ളയടിക്കാന്‍ കുട്ടുനിന്നവരുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം…
Read More‘ത്രിശൂൽ’ പാക് അതിർത്തിയിൽ ഇന്ത്യയുടെ സൈനികാഭ്യാസം: സേനയുടെ ശേഷിയിൽ അസ്വസ്ഥരായി പാക്കിസ്ഥാൻ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കുശേഷം പാക്കിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസം. ഇന്നലെ തുടക്കംകുറിച്ച കര-നാവിക-വ്യോമസേനയുടെ “ത്രിശൂൽ 2025′ സൈനികാഭ്യാസം നവംബർ പത്തുവരെ നടക്കും. വിവിധ ഘട്ടങ്ങളിലായി ഗുജറാത്തിലും രാജസ്ഥാനിലുമാണ് ‘ത്രിശൂൽ’ അരങ്ങേറുക. ശത്രുരാജ്യങ്ങളെ ഇന്ത്യയുടെ സൈനികശേഷി ബോധ്യപ്പെടുത്തുന്നതാണ് സംയുക്ത സൈനികാഭ്യാസമെന്ന് മുതിർന്ന സേനാവൃത്തങ്ങൾ പറഞ്ഞു. മൂന്ന് സൈനിക വിഭാഗങ്ങൾ തമ്മിലുള്ള യോജിപ്പും ഏകോപനവും വർധിപ്പിക്കുകയുമാണ് “ത്രിശൂൽ’ ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ കച്ച് മേഖലയിലാണ് പ്രധാന പ്രവർത്തനങ്ങൾ. പാക്കിസ്ഥാനുമായി സംഘർഷ സാധ്യതയുള്ള പ്രദേശമാണ് സിർ ക്രീക്ക് അതിർത്തിയോട് ചേർന്ന ഈ മേഖല. സിർ ക്രീക്ക് മേഖലയിൽ അതിക്രമങ്ങൾ കാണിക്കാൻ മുതിരരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാക്കിസ്ഥാനു താക്കീതു നൽകിയതിനു പിന്നാലെയാണ് സൈനികാഭ്യാസം ആരംഭിച്ചത്. കരസേനയുടെ ടി-90 ടാങ്കുകൾ, ബ്രഹ്മോസ്, ആകാശ് മിസൈൽ സംവിധാനങ്ങൾ, പ്രചണ്ഡ് ആക്രമണ ഹെലികോപ്റ്ററുകൾ, വ്യോമസേനയുടെ റഫാൽ, സു-30MKI യുദ്ധവിമാനങ്ങൾക്കൊപ്പം സീ ഗാർഡിയൻ, ഹെറോൺ…
Read Moreപിഎം ശ്രീ പദ്ധതി മരവിപ്പിച്ചത് ഉചിതമായ തീരുമാനം; ശിവൻകുട്ടിയുടെ പരാമർശത്തിനുള്ള മറുപടി അവർതന്നെ വിശദീകരിക്കട്ടെയെന്ന് എം.എ.ബേബി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിച്ചത് ഉചിതമായ തീരുമാനമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബി. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്. തര്‍ക്കം നന്നായി പര്യവസാനിച്ചത് എല്ലാവര്ക്കും നല്ലതാണ്. ധാരണപത്രത്തില്‍ ഉപസമിതി എല്ലാ കാര്യത്തിലും വ്യക്തത വരുത്തും. മന്ത്രി വി.ശിവന്‍കുട്ടിയും എംവി.ഗോവിന്ദനും നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അവര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കുടുതലായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreദ്വാരപാലക ശില്പത്തിലെ മാത്രമല്ല കട്ടിളപ്പടിയിലെയും സ്വർണം കട്ടോണ്ടുപോയി; കട്ടിളപ്പാളി സ്വര്ണമോഷണക്കേസിലും പോറ്റിയെ അറസ്റ്റുചെയ്യാൻ എസ്ഐടി
റാന്നി: ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് എസ്ഐടി ഉടന്‍ രേഖപ്പെടുത്തും. ഇതിനു പിന്നാലെ പോറ്റിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണാപഹരണകേസില്‍ പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യം ചെയ്തു വരികയാണ്. മുരാരി ബാബുവിനെയും ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ശബരിമലയിലെത്തിച്ച് തെളിവെടുക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായിട്ടില്ല. കേസില്‍ പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവരുടെ അറസ്റ്റ് വൈകുകയാണ്. നിലവില്‍ പോറ്റിയില്‍ നിന്നും മുരാരി ബാബുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. കേസിന്റെ പുരോഗതി ഉദ്യോഗസ്ഥര്‍ ഇന്നലെയും യോഗം ചേര്‍ന്നു വിലയിരുത്തി. ഹൈക്കോടതിയുടെ നിരീക്ഷണമുള്ള കേസായതിനാല്‍ ഏറെ ശ്രദ്ധയോടെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്. ദ്വാരപാലക ശില്പങ്ങളില് നിന്നു നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വര്‍ണം കണ്ടെടുക്കാനായതും അന്വേഷണസംഘത്തിനു നേട്ടമായി. ഇതുമായി…
Read More