വിശാഖപട്ടണം: ആന്ധ്രാപ്രദേശിന്റെ തീരദേശമേഖലകളിൽ നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്. കനത്തമഴയിലും കാറ്റിലും ഒരു സ്ത്രീ മരിച്ചു. കൊണസീമ ജില്ലയിൽ വീടിനു മുകളിൽ മരം പതിച്ചാണ് മരണം സംഭവിച്ചത്. നിരവധിപ്പേർക്കു പരിക്കുപറ്റിയതായി റിപ്പോർട്ടുണ്ട്. തെക്കൻ ആന്ധ്രയിലും ഒഡീഷയുടെ ചില ഭാഗങ്ങളിലും പേമാരിയിൽ റോഡുകൾ വെള്ളത്തിനടിയിലായി, മരങ്ങൾ കടപുഴകി വീണു ആയിരക്കണക്കിനുപേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കടുത്താണ് മോൻത തീരം കടന്നത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 80-90 കിലോമീറ്റർ വരെ ഉയർന്ന് 110 കിലോമീറ്റർ വരെയായി. നെല്ലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തതെന്ന് ഐഎംഡി അറിയിച്ചു. കൊണസീമയിലെ മകനഗുഡെം ഗ്രാമത്തിൽ ശക്തമായ കൊടുങ്കാറ്റുണ്ടായി. രാത്രി മുഴുവൻ നഗരങ്ങളിൽ ശക്തമായ മഴയും കൊടുങ്കാറ്റും ആഞ്ഞടിച്ചതിനാൽ വിജയവാഡയിലെയും കാക്കിനടയിലെയും തെരുവുകൾ വിജനമായിരുന്നു. വിശാഖപട്ടണത്ത്, മരങ്ങൾ വീണു റോഡ് ഗതാഗതം താറുമാറായി.ആന്ധ്രാതീരം കടന്നതോടെ മോൻത ചുഴലിക്കാറ്റ് ദുർബലമാകുമെന്നാണ്…
Read MoreCategory: Loud Speaker
ഇന്ത്യൻ വംശജനായ കാനഡ വ്യവസായിയെ വധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയി സംഘം; പഞ്ചാബി ഗായകന്റെ വീട്ടിലേക്കും വെടിയുതിർത്തു
ന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ വംശജനായ വ്യവസായിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം. ബിഷ്ണോയി സംഘാംഗമായ ഗോൾഡി ദില്ലൺ ആണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യവസായിയുടെ കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്. പഞ്ചാബി ഗായകൻ ചന്നി നട്ടന്റെ വീട്ടിലേക്കു വെടിയുതിർത്തതിന്റെ പിന്നിലും തങ്ങളാണെന്ന് ദില്ലൺ അവകാശപ്പെട്ടു.അബോട്ട്സ്ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദർശൻ സിംഗ് സഹസി (68) യെയാണ് ബിഷ്ണോയി സംഘം കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിലുള്ള വീടിനു പുറത്തുവച്ച് സഹസിക്കു വെടിയേൽക്കുകയായിരുന്നു. ലോറൻസ് ബിഷ്ണോയി സംഘത്തിലെ സജീവ അംഗമായ ജഗ്ദീപ് സിംഗ് എന്ന ജഗ്ഗ യുഎസിൽ അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് ഈ രണ്ട് സംഭവങ്ങളും.സഹസി മയക്കുമരുന്ന് ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിൽനിന്ന് പണം ആവശ്യപ്പെട്ടെന്നും സംഘം അവകാശപ്പെട്ടു. പണം ലഭിക്കാത്തതിനെത്തുടർന്നാണ് കൊലപ്പെടുത്തിയതെന്നും സംഘം പറഞ്ഞു. വീടിനുപുറത്തു റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് സഹസി നടന്നുവരുന്പോൾ അക്രമി വെടിവയ്ക്കുകയായിരുന്നു. തുടർന്ന്…
Read Moreപിഎം ശ്രീയിൽ സിപിഎം സിപിഐയ്ക്കു മുന്നിൽ കീഴടങ്ങിയേക്കുമെന്ന് സൂചന; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാമെന്ന സമവായത്തിലേക്ക്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിപിഐയുടെ നിലപാടിന് സിപിഎം കീഴടങ്ങിയേക്കുമെന്ന് സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വയ്ക്കാനാണ് സിപിഎമ്മിന്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. എന്നാൽ കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്. അതേസമയം, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബേബി ഡി. രാജയെ ഫോണിൽ വിളിച്ചത്. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ സിപിഐ…
Read Moreസെബാസ്റ്റ്യന്റെ മൊഴികള്‍ പരസ്പരവിരുദ്ധം; ചേര്‍ത്തല കൊലപാതകങ്ങളില്‍ വ്യക്തതയില്ലാതെ പോലീസ്; കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും
കോട്ടയം: സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥിയുടെയും പല്ലിന്റെയും അവശിഷ്ടങ്ങള്‍ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ (ഹയറുമ്മ-58)യുടേതാകാന് സാധ്യതയെന്ന് പോലീസ്. അതിരമ്പുഴ സ്വദേശി ജെയ്നമ്മ (55), കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് (47) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍പ് അറസ്റ്റിലായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യനാ (67)ണ് ഐഷയെയും കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു. 2012 മേയ് 13നാണ് ഐഷയെ കാണാതായത്. അന്നേദിവസം വൈകുന്നേരം നാലിന് ഐഷ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ എത്തിയതായി ടവര്‍ ലൊക്കേഷനില്‍ കണ്ടെത്തി. നാലിനു പെട്ടെന്ന് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തിരുന്നു.വീട്ടുവളപ്പില്‍ കണ്ടെടുത്ത പല്ലില്‍ ക്ലിപ്പുണ്ടായിരുന്നു. കാണാതായ മൂന്നു പേരില്‍ ഐഷയുടെ പല്ലില്‍ മാത്രമാണ് ക്ലിപ്പുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജെയ്നമ്മ, ബിന്ദു എന്നിവരുടെ മൃതദേഹങ്ങള്‍ എവിടെ മറവു ചെയ്തുവെന്നതില്‍ വ്യക്തതയില്ല. ഒന്നിലേറെ തവണ ഡീസല്‍ ഉപയോഗിച്ചു കത്തിച്ച സാഹചര്യത്തില്‍ ഡിഎന്എയിലിലൂടെ അവശിഷ്ടങ്ങള്‍ ആരുടെതെന്ന്…
Read Moreഅൽ ഖ്വയ്ദയുമായി ബന്ധം; പുനെയിൽ ടെക്കി പിടിയിൽ; പിടിയിലായ സുബൈർ നിരവധി നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടു
മുംബൈ: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഖ്വയ്ദ ഉൾപ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ള മഹാരാഷ്ട്ര എൻജിനീയർ പിടിയിൽ. പുനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ എൻജിനീയർ സുബൈർ ഹംഗാർഗേക്കറിനെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. സുബൈറിന് അൽ ഖ്വയ്ദ തലവന്മാരുടെ അടുത്ത ബന്ധമുണ്ടെന്നും യുവാക്കളെ ഭീകരക്യാന്പിലേക്ക് റിക്രൂട്ട് ചെയ്യന്ന കണ്ണികളിലൊരാളാണെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മാസം മുതൽ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും മുംബൈയിലും മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായും പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽനിന്നു നിരവധി രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഒരു കേസുമായി ഡൽഹിയിലെ സാദിഖ് നഗറിൽനിന്ന് അദ്നാൻ ഖാൻ എന്ന അബു മുഹാരിബ് (19), ഭോപ്പാലിൽ നിന്നുള്ള അബു മുഹമ്മദ് എന്ന അദ്നാൻ ഖാൻ (20) എന്നിവരെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ സുബൈറിനെ…
Read Moreപിഎം ശ്രീ; പദ്ധതിയിൽനിന്നു പിന്മാറുന്നതായി കേന്ദ്രത്തിനു കത്ത് നൽകണമെന്നു സിപിഐ; മന്ത്രിമാരെ പിൻവലിക്കാനുള്ള കടുത്ത നിലപാടിൽ നേതൃത്വം
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയെ ചൊല്ലി എൽ ഡി എഫിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പദ്ധതിയിൽനിന്നു പിന്മാറണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചു നിൽക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു സിപിഐ മന്ത്രിമാരെ പിൻവലിക്കാനുള്ള കടുത്ത നിലപാടിലാണ് സിപിഐ നേതൃത്വം. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെ മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നാണ് സിപി ഐ യുടെ ആരോപണം. തങ്ങളുടെ ആതമാഭിമാനത്തിനേറ്റ മുറിവാണ്. സി പിഐ സംസ്ഥാന നേതൃത്യത്തിനോടു പോലും ചർച്ച ചെയ്യാതെ ഇടതുനയങ്ങൾക്ക് വിരുദ്ധമായാണ് ധാരണാപത്രത്തിൽ അതീവ രഹസ്യമായി ഒപ്പിട്ടതെന്നാണു സിപിഐ പറയുന്നത്. പിണങ്ങി നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കാട്ടി കേന്ദ്രത്തിനു കത്ത് നൽകണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പദ്ധതിയുമായി…
Read Moreസർക്കാരിന്റെ “വിടുതൽ’ … ടിപി കേസ് പ്രതികൾക്കായി സർക്കാരിന്റെ അസാധാരണ നീക്കം; ജയിലുകളിലേക്ക് കത്തയച്ചു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സർക്കാർ.പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ മേധാവി കത്തയച്ചു. കത്തിൽ പരോൾ എന്നോ വിട്ടയയ്ക്കൽ എന്നോ വ്യക്തമാക്കാതെ “വിടുതൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ ജയിൽ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്. അതേസമയം, ഇക്കാര്യത്തിൽ വിശദീകരണവുമായി ജയിൽ എഡിജിപി ബൽറാംകുമാര്‍ ഉപധ്യായ രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി വ്യക്തമാക്കുന്നത്. മാഹി ഇരട്ടക്കൊല കേസിലും ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവവർ ഉള്‍പ്പെട്ടിരുന്നു. മാഹി ഇരട്ടക്കൊലക്കേസിൽ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം. മാഹി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നൽകിയാൽ സുരക്ഷാ പ്രശ്നമുണ്ടോയെന്നാണ് കത്തിൽ ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ, സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി…
Read Moreഏറ്റുമാനൂരിൽ യുവാവ് വാഹനമിടിച്ച് മരിച്ചത് കൊലപാതകമെന്ന് ആരോപണം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ
ഏറ്റുമാനൂർ: വാഹനം തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ ജയന്റെ (43) മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നു കാട്ടി ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.കഴിഞ്ഞ 10ന് രാത്രിയിലാണ് വയല കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിൽ ജയനെ കണ്ടെത്തുന്നത്. സുഹൃത്തുക്കൾ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മനഃപൂർവമല്ലാത്ത നരഹത്യക്കു കേസ് എടുത്ത മരങ്ങാട്ടുപിള്ളി പോലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ്. സുഹൃത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ജയൻ സംഭവ സ്ഥലത്തേക്ക് പോയതെന്നും അവിടെവച്ച് ജയനും സുഹൃത്തുക്കളുമായി വഴക്കുണ്ടായെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്.മൽപ്പിടുത്തം നടക്കുന്ന ചിത്രങ്ങൾ ജയന്റെ ഫോണിൽ പതിഞ്ഞിട്ടുണ്ട്. ജയന്റെ തലയ്ക്ക് പിന്നിൽ അടിയേറ്റിട്ടുണ്ട്. കഴുത്തിനു താഴെ മുറിവേറ്റ…
Read Moreരാഷ്ട്രപതിക്കെതിരേ സാമൂഹിക മാധ്യമത്തിലൂടെ മോശം പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ പോലീസ് കേസെടുത്തു
അടൂര്‍: രാഷ്ട്രപതിക്കെതിരേ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയായി മോശം പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ പോലീസ് കേസെടുത്തു. കുന്നിട ചാമക്കാല പുത്തന്‍വീട്ടില്‍ അനില്കുമാറിനെതിരേയാണ് ഏനാത്ത് പോലീസ് കേസെടുത്തത്. കുന്നിട സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്. കുന്നിട സ്വദേശിയായ സന്തോഷ് കുമാരന് ഉണ്ണിത്താനാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം നടത്തുന്നത് സംബന്ധിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
Read Moreകേരളത്തിനു മറ്റൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി ലഭിച്ചേക്കും; ഗോവ -മംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാൻ സാധ്യത
പരവൂർ: കേരളത്തിന് മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത.ഗോവ -മംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയാ തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഏറെ താമസിയാതെ ഇക്കാര്യത്തിൽ പ്രഖ്യാപനം വരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം. സർവീസ് ദീർഘിപ്പിച്ചാൽ വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് ഗോവയിൽ എത്താൻ ഏറെ പ്രയോജനം ചെയ്യും. മാത്രമല്ല ഗോവയിലെ മലയാളി സമൂഹത്തിനും വേഗം കേരളത്തിലെത്താനും ഈ സർവീസ് വഴി സാധിക്കും. ഗോവ -മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20645) ഗോവയിലെ മഡ്ഗാവിൽ നിന്ന് 437 കിലോമീറ്റർ ദൂരം നാല് മണിക്കൂർ 35 മിനിറ്റ് എടുത്താണ് മംഗളൂരു സെൻട്രലിൽ എത്തുന്നത്. ഗോവയിൽ നിന്ന് വൈകുന്നേരം 6.10 ന് പുറപ്പെടുന്ന ട്രെയിൻ…
Read More