ആദ്യത്തെ കൺമണി ആണായിരിക്കണം അവൻ അച്ഛനെപ്പോലെ ഇരിക്കണം: ആദ്യത്തെ കുഞ്ഞ് പെണ്ണായി; പെൺകുട്ടി ജനിച്ചത് ഭാര്യയുടെ കുറ്റമെന്ന് ഭർത്താവ്; അങ്കമാലിയില്‍ യുവതി നേരിട്ടത് ക്രൂര മർദനം

എറണാകുളം: ആദ്യത്തെ കുഞ്ഞ് പെൺകുട്ടി ആയതിൽ ഭാര്യ നേരിട്ടത് ക്രൂര പീഡനം. നാല് വർഷമായി യുവതിയെ ഭർത്താവ് ഈ പേരും പറഞ്ഞ് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. അങ്കമാലിയിലാണ് സംഭവം. ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. മർദനത്തിൽ പരിക്കേറ്റ് ചികിത്സ തേടാനെത്തിയപ്പോൾ യുവതി മർദന കാരണം ഡോക്ടറോട് പറഞ്ഞു. ഉടൻതന്നെ ഡോക്ടർ വിവരം അങ്കമാലി പോലീസിൽ അറിയിക്കുകയും ചെയ്തു. 2020-ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ൽ യുവതി പെൺകുഞ്ഞിന് ജൻമം നൽകി. അപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ഉപദ്രവിച്ച് വരികയായിരുന്നു. കുഞ്ഞിനേയും ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി. വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് യുവതിയോട് അസഭ്യം പറയുന്നത് പതിവാണെന്നും പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. യുവതി പുത്തന്‍കുരിശ് സ്വദേശിയാണെന്നാണ് വിവരം.

Read More

ജലനിരപ്പ് ഉയരുന്നു: മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും; ജനവാസ മേഖലകളിൽ ആശങ്ക

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ഡാമിലേക്കുള്ള വെള്ളത്തിന്‍റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്‌നാട് വാട്ടർ അഥോറിറ്റി വ്യക്തമാക്കുന്നത്. ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും. സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്. സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ സമീപപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയും ഉണ്ട്.

Read More

മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യം: പൊട്ട കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു

കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്‍റെ കൃഷിസ്ഥലത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി വീണത്. തുടർന്ന് കിണറ്റിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കയറുകയായിരുന്നു. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുമെന്നും പുലി പൂര്‍ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും ഫയര്‍ഫോഴ്‌സും നേതൃത്വം നൽകി.

Read More

പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു: ബോഗികൾ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി

ലുധിയാന: പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു. ലുധിയാനയിൽനിന്ന് ഡൽഹിയിലേക്കു സഞ്ചരിക്കുകയായിരുന്ന ഗരീബ് രഥ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്നു രാവിലെ സിർഹിന്ദ് സ്റ്റേഷനു സമീപത്തുവച്ചായിരുന്നു അപകടം. പത്തൊന്പതാം നന്പർ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റു ബോഗികളിലേക്ക് തീപടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനുകാരണമെന്നു പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധിപ്പേർക്ക് പൊള്ളലേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. തീപടരുന്നതു ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തി. പരിഭ്രാന്തരായ യാത്രക്കാർ ബോഗികളിൽനിന്ന് ഇറങ്ങിയോടി. വൻ ദുരന്തമാണ് ഒഴിവായതെന്ന് യാത്രക്കാർ പറഞ്ഞു. ഫയർഫോഴ്സ്, പോലീസ്, റെയിൽവേ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

എം.വി. ഗോവിന്ദനും ജയരാജൻമാരുമില്ല, ഇ.പിയുടെ പുസ്തക പ്രകാശനത്തിന്  ബിജെപി-കോൺഗ്രസ്-ലീഗ് നേതാക്കളും

കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ പുസ്തകപ്രകാശനത്തിന് ബിജെപി-കോൺഗ്രസ്-ലീഗ് നേതാക്കളും. നവംബർ മൂന്നിന് കണ്ണൂർ ടൗൺ സ്ക്വയറിലാണ് ഇ.പി. ജയരാജന്‍റെ “ഇതാണെന്‍റെ ജീവിതം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഏറ്റുവാങ്ങുന്നത് ചെറുകഥാകൃത്ത് ടി.പത്മനാഭനും. കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, ബിജെപി നേതാവും മുൻ ഗോവ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ല. പി. ജയരാജനോ, എം.വി. ജയരാജനോ പരിപാടിയിലില്ല. മാസങ്ങൾക്കു മുന്പ് പി. ജയരാജന്‍റെ ” കേരളം മുസ്‌ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്‌ലാം’ പുസ്തക പ്രകാശന ചടങ്ങിൽ സിപിഎം നേതാക്കളെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. സ്വന്തം ലേഖകൻ

Read More

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയുമായി ബംഗളൂരുവിൽ തുടങ്ങി, ഹൈദരാബാദ്, ചെന്നൈ വഴി ശബരിമലയിലെത്തി തെളിവെടുപ്പു നടത്താൻ  അന്വേഷണസംഘം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ തന്നെ കുടുക്കിയതാണെന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയെ സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് എസ്‌ഐടി. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനപ്രതി സ്ഥാനത്തെത്തിയശേഷം പോറ്റി നടത്തിയ ചില നീക്കങ്ങള്‍ അന്വേഷണസംഘം നിരീക്ഷിച്ചുവരികയായിരുന്നു. പോറ്റി ഒളിവില്‍ പോയേക്കുമെന്ന ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിനു മുമ്പിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019 ല്‍ പുറത്തു കൊണ്ടുപോകുകയും അതില്‍ സ്വര്‍ണം നഷ്ടപ്പെടുകയും ചെയ്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തേടിയാണ് എസ്‌ഐടി പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ദ്വാരപാലക ശില്പങ്ങള്‍ക്കു പിന്നാലെ സ്വര്‍ണം പൂശിയ കട്ടിളപ്പടികളും പുറത്തേക്കു കൊണ്ടുപോയി. സമാനമായ സാഹചര്യത്തില്‍ വീണ്ടും ദ്വാരപാലക ശില്പങ്ങള്‍ പുറത്തുകൊണ്ടുപോയത് വിവാദമായതോടെയാണ് സ്വര്‍ണക്കൊള്ളയുടെ ചുരുളുകള്‍ പുറംലോകത്തെത്തിയത്. ഇക്കാര്യത്തില്‍ പോറ്റിക്കു സഹായം ചെയ്തവര്‍ ആരെല്ലാമെന്നതു സംബന്ധിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചില സൂചനകളുണ്ട്. ഉന്നതരുമായി പ്രധാന പ്രതിക്കുള്ള ബന്ധവും ഇതു…

Read More

ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദം; ഐ.സി. ബാലകൃഷ്ണന്‍എംഎല്‍എയ്‌ക്കെതിരേ വിജിലന്‍സ് കേസ്

കൽപ്പറ്റ: ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനത്തിന് കോഴവാങ്ങിയെന്ന ആരോപണത്തിനു വിധേയനായ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരേ വിജിലന്‍സ് കേസ്.വയനാട് ഡിസിസി മുന്‍ പ്രസിഡന്‍റുമായ ബാലകൃഷ്ണനെ പ്രതിയാക്കി മീനങ്ങാടി വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ടു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എൻ.എം. വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടത്. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണ പൂർത്തിയാക്കി. വിജിലൻസ് ഡയറക്ടറുടെ അനുമതിയെത്തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്. എൻ.എം. വിജയന്‍റെയും മകന്‍റെയും മരണത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്നു. എൻ.എം. വിജയന്‍റെ ആത്മഹത്യ കുറിപ്പിൽ നാല് നേതാക്കളുടെ പേരാണ് പറയുന്നത്.…

Read More

കാക്കി നിക്കറിട്ട്, രാഖി കെട്ടി, രക്തം പറ്റിയ കൈപ്പത്തിയുമായി തിരിഞ്ഞു നിൽക്കുന്നയാൾ ; ഡിഎംകെയുടെ ഗ്രാഫിക്സ് ചിത്രംചർച്ചയാകുന്നു

ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ രക്തത്തിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലൂടെയാണ് ഡിഎംകെ വിജയ്ക്കെതിരെ തുറന്നടിച്ചത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ഇടതു കൈയിൽ രക്ത തുള്ളികളും വലതു കൈയിൽ രാഖിയും ഷർട്ടിൽ രക്തക്കറയും പുരണ്ട ചിത്രമാണ് പുറത്തുവിട്ടത്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം. ഡിഎംകെ ഐടി വിംഗ് ആണ് എക്സ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

Read More

കടുവയുടെ ആക്രമണത്തിൽ കർഷക യുവാവിനു ഗുരുതര പരിക്ക്

ബംഗളൂരു: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. മൈസൂരു ജില്ലയിലെ സരഗുർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മഹാദേവ്(34) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലിൽ ജോലി ചെയ്തിരുന്ന കർഷകർക്കുനേരേയാണ് കടുവയുടെ ആക്രമണമുണ്ടായത്. കർഷകർ മരത്തിൽ കയറി രക്ഷപ്പെട്ടെങ്കിലും മഹാദേവിന് ഓടി മാറാൻ സാധിച്ചില്ല. കടുവ മഹാദേവിനെ വലിച്ചിഴച്ചുകൊണ്ടുപോയി മുഖത്തും തലയിലും കടിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.

Read More

പൊന്നിന് പൊന്നും വില; ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു;  ഇപ്പോൾ സ്വര്‍ണവില വര്‍ധിക്കുന്നതിന് അനുകൂലമായ സാഹചര്യമെന്ന് വ്യാപാരികൾ

  കൊച്ചി: സംസ്ഥാനത്ത് പൊന്നിന് പൊന്നുംവില. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഇന്നുണ്ടായത്. ഇന്ന് ഗ്രാമിന് 305 രൂപയും പവന് 2,440 രൂപയുമാണ് വര്‍ധിച്ചത്.   ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്.  ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 1,05,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.   അന്താരാഷ്ട്ര സ്വര്‍ണവിലയിലും കുതിപ്പ് തുടരുകയാണ്. വ്യാഴാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോള്‍ ട്രോയ് ഔണ്‍സിന് 4,228 ഡോളര്‍ ആയിരുന്നു. അന്താരാഷ്ട്ര വില വര്‍ധിച്ചെങ്കിലും, രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാല്‍ ഇന്നലെ വിലയില്‍ വ്യത്യാസം ഉണ്ടായില്ല.    വ്യാഴാഴ്ച രാത്രിയോടെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,380 ഡോളറിലേക്ക് എത്തിയിരുന്നു. ട്രോയ് ഔണ്‍സിന് 150 ഡോളറിന്‍റെ കുതിപ്പ് രേഖപ്പെടുത്തി. ഇന്ന് രാവിലെ…

Read More