തിരുവനന്തപുരം: ഹിജാബ് വിഷയത്തിൽ പള്ളുരുത്തിയിയിലെ സ്കൂൾ മാനേജ്മെന്റിനെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടായാൽ അതിനു ഉത്തരവാദി സ്കൂൾ മാനേജ്മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുമായി മാനേജ്മെന്റ് സംസാരിച്ചു പ്രശ്നം പരിഹരിക്കണം. ശിരോവസ്ത്രം ധരിച്ചു ക്ലാസിൽ പഠിപ്പിക്കുന്ന ടീച്ചർ ആണ് ശിരോവസ്ത്രം ധരിച്ചെത്തിയ കുട്ടിയോട് അത് ധരിക്കരുതെന്നു പറഞ്ഞത്. കുട്ടിയുടെ വിദ്യാഭ്യാസ അവകാശം സർക്കാർ സംരക്ഷിക്കും. സ്കൂളിനെതിരേ നടപടിയെടുക്കാൻ ചട്ടവും നിയമവും അനുസരിച്ചു സർക്കാരിന് അധികാരമുണ്ട്. പിടിഎ പ്രസിഡന്റിന് ധിക്കാരത്തിന്റെ ഭാഷയാണ്. സർക്കാരിന് ലഭിച്ച പരാതിയെത്തുടർന്നാണ് വിഷയത്തിൽ ഇടപെട്ടത്.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയാ യാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read MoreCategory: Loud Speaker
വാളുകൊണ്ടു വെട്ടി17 മുറിവുകൾ, സ്ത്രീയെ മൃഗീയമായി കൊലപ്പെടുത്തി: സജിത വധം; ചെന്താമരയുടെ ശിക്ഷ നാളെ
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി നാളെ. ഇന്നലെ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റീസ് കെന്നത്ത് ജോര്‍ജ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദംകേട്ടു. പ്രതി ചെന്താമരയ്ക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് വാദിച്ചു. നിസഹായയായ സ്ത്രീയെ മൃഗീയമായി കൊലപ്പെടുത്തി. വാളുകൊണ്ടു വെട്ടിയതില്‍ ശരീരത്തില്‍ 17 മുറിവുകളാണ്. ആസൂത്രിതമായ കൊലപാതകമാണ്. വിചാരണവേളയില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സജിതയുടെ ഭര്‍ത്താവ് പോത്തുണ്ടി ബോയന്‍കോളനിയില്‍ സുധാകരന്, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തി. പ്രതിക്കു മാനസാന്തരമുണ്ടാവില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍, വധശിക്ഷ വേണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. ഇരട്ടക്കൊലപാതകങ്ങള്‍ സജിത കേസില്‍ പരിഗണിക്കുന്നതില്‍ സാങ്കേതികമായ പ്രശ്നങ്ങളുണ്ടെന്നും പ്രതിഭാഗം വാദിച്ചു. മലമ്പുഴ ജില്ലാ ജയിലിലുള്ള പ്രതി ചെന്താമരയെ ഓണ്‍ലൈനായാണു ഹാജരാക്കിയത്.…
Read Moreഅടിസ്ഥാന സൗകര്യങ്ങളില്ല: ഒരു മുറിയിൽ കഴിയുന്നത് 15 കുട്ടികൾ; ഇടുക്കി മെഡിക്കൽ കോളജിൽ നഴ്സിംഗ് വിദ്യാർഥികളുടെ സമരം
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിനോടനുബന്ധിച്ച് ആരംഭിച്ച ഗവ. നഴ്സിംഗ് വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഥികളും രക്ഷിതാക്കളും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. രണ്ട് ബാച്ചിലായി 120 വിദ്യാർഥികൾ പഠിക്കുന്ന നഴ്സിംഗ് സ്കൂളിൽ താമസസൗകര്യമൊരുക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരമാരംഭിച്ചത്. മെഡിക്കൽ കോളജിന് സമീപമുണ്ടായിരുന്ന പഴയ സ്കൂൾ കെട്ടിടത്തിലാണ് നിലവിൽ പെൺകുട്ടികൾ താമസിക്കുന്നത്. ഒരു ചെറിയ മുറിയിൽ 15ലധികം വിദ്യാർഥികളാണ് താമസിക്കുന്നത്. യാതൊരു സൗകര്യവുമില്ലാതെ വിദ്യാർഥികൾ നരകയാതന അനുഭവിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്. ആൺകുട്ടികൾ സമീപ പ്രദേശത്തുള്ള വീടുകളിൽ പേയിംഗ് ഗസ്റ്റായും താമസിക്കുന്നു. നവംബറിൽ മൂന്നാമത്തെ ബാച്ചിലെ 60 വിദ്യാർഥികൾകൂടി ഇവിടെ പഠനത്തിനായി എത്തും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് 2024 ഡിസംബർ 20ന് സൂചനാ സമരം നടത്തിയിരുന്നു. അന്നു മുതൽ പലതവണ മെഡിക്കൽ കോളജിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി റോഷി…
Read Moreദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്; മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴിയെടുക്കും; ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച്
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്. കട്ടിളപ്പാളിയില്‍ സ്വര്‍ണ പൂശിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനുണ്ടായ ഗുരുതര വീഴ്ച വിജിലന്‍സ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നെഴുതി നല്‍കിയത് ആസൂത്രിതമെന്നാണ് കണ്ടെത്തല്‍. ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നെഴുതി കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിന് അറിവുണ്ടായിരുന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിനായി അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. മുമ്പ് ദേവസ്വം കമ്മീഷണറായിരുന്ന വാസു, എ. പത്മകുമാര്‍ പ്രസിഡന്റു സ്ഥാനത്തു നിന്നു മാറിയ ഒഴിവില്‍ പ്രസിഡന്റാകുകയായിരുന്നു. കട്ടിപ്പാളികള്‍ സ്വര്‍ണ പൂശാന്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ കമ്മീഷണര്‍ക്ക് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു നല്കിയ കത്തില്‍ സ്വര്‍ണ പൂശിയ ചെമ്പു പാളികള്‍ എന്നാണ് എഴുതിയിരുന്നതെങ്കില്‍ വാസു ഫെബ്രുവരി 26നു…
Read Moreഅബിന്‍ വര്‍ക്കി പാര്‍ട്ടിക്കുവേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്: പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം; ചാണ്ടി ഉമ്മൻ
കോട്ടയം: അബിന്‍ വര്‍ക്കി പാര്‍ട്ടിക്കുവേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിനു വേദന ഉണ്ടാകുക സ്വാഭാവികമാണെന്നും എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം. അബിന്‍ വര്‍ക്കി കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുനഃസംഘടനയില്‍ അബിന്റെ കൂടി അഭിപ്രായം മാനിച്ചുവേണമായിരുന്നു തീരുമാനമെടുക്കാന്‍. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. നിലവില്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്ക്കാന് എല്ലാവരും ബാധ്യസ്ഥരാമെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്നു മാറ്റിയതെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു. അപ്പോഴും പാര്‍ട്ടി തീരുമാനം അംഗീകരിച്ചു.അന്ന് യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്‍ ചെയര്മാന് സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ താന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ തനിക്കു പറയാനുള്ള ഒരു ദിവസം പറയും. പിതാവിന്റെ ഓര്മ ദിവസമാണു തന്നെ…
Read Moreഈശ്വരവിശ്വാസം ഇല്ലാത്തവർ അയ്യപ്പസംഗമം നടത്തിയത് ക്ഷേത്രങ്ങളിലെ പൊന്നും പണവും കണ്ടുകൊണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
പാലാ: ഈശ്വരവിശ്വാസികള്‍ അയ്യപ്പന് സമര്‍പ്പിച്ച സ്വര്‍ണവും പണവും സംരക്ഷിക്കേണ്ടവര്‍ തന്നെ കൊള്ളയടിച്ചു എന്നത് ഏറെ അപമാനകരമാണെന്നും ഈശ്വരവിശ്വാസം ഇല്ലായെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുന്നത് ക്ഷേത്രങ്ങളിലെ പൊന്നും പണവും കണ്ടുകൊണ്ടാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആരോപിച്ചു. ബെന്നി ബഹനാന് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് പാലായില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്മാന് ടോമി കല്ലാനി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ബെന്നി ബഹനാന്, ആന്റോ ആന്റണി എംപി, ജോസഫ് വാഴയ്ക്കൻ, ജാഥാ വൈസ് ക്യാപ്റ്റന്‍ വി.ടി. ബെല്‍റാം, വി.പി. സജീന്ദ്രന്, പി.എ. സലിം, നാട്ടകം സുരേഷ്, അബ്ദുള്‍ മുത്തലിബ്, ഫില്‍സണ്‍ മാത്യൂസ്, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreപറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യല്ലേടാ പൂട്ടിക്കളയും ഇതുപോലെ: ഓൺലൈൻ തട്ടിപ്പ്; പ്രതിയെ സാഹസികമായി പിടികൂടി
തുറവൂർ: കടക്കരപ്പള്ളി മഹാക്ഷേത്രം സ്വദേശിയായ വീട്ടമ്മയിൽനിന്നു ഓൺലൈൻ തട്ടിപ്പിലൂടെ ഒരുലക്ഷത്തോളം രൂപ തട്ടിയ കേസിൽ മുംബൈ ധാരാവി സ്വദേശി അസാദ്ഖാ(24)നെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി സ്വദേശിയായ ഉത്രം വീട്ടിൽ റാണിമോളുടെ അക്കൗണ്ടിൽനിന്നു അഞ്ചു തവണകളായി 96,312 രൂപയാണ് മുംബൈ സ്വദേശി തട്ടിയത്. പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണിൽ വന്ന ലിങ്കിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഓഫീസിൽനിന്നാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. പ്രമുഖ ഓൺലൈൻ സൈറ്റായ ഫ്ലിപ് കാർട്ടിൽനിന്നു മൊബൈൽ ഫോൺ പർച്ചേസ് ചെയ്താണ് മുംബൈ സ്വദേശി വീട്ടമ്മയെ തട്ടിപ്പിനിരയാക്കിയത്. ആദ്യം 19,107 രൂപയുടെയും രണ്ടാമത് 18,256 രൂപയുടെയും മൂന്നാമത് 15,156 രൂപയുടെയും നാലാമത് 10045 രൂപയും 5-ാ മത് 33746 രൂപയുടെയും ഫോണുകളാണ് വീട്ടമ്മയുടെ ക്രെഡിറ്റ് കാർഡ് നമ്പർ ഉപയോഗിച്ച് ഓൺലൈൻ സൈറ്റിൽനിന്നു വാങ്ങിയത്. ഓരോ…
Read Moreസംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം പെയ്തുതുടങ്ങാനുള്ള സാഹചര്യങ്ങള്‍ അനുകൂലമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയോടെ കാലവര്‍ഷം സമ്പൂര്‍ണമായി പിന്‍വാങ്ങി പിന്നാലെ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുലാവര്‍ഷത്തിന്റെ വരവറിയിച്ച് ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും വെള്ളിയാഴ്ചയും ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreസംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം പെയ്തുതുടങ്ങാനുള്ള സാഹചര്യങ്ങള്‍ അനുകൂലമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയോടെ കാലവര്‍ഷം സമ്പൂര്‍ണമായി പിന്‍വാങ്ങി പിന്നാലെ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുലാവര്‍ഷത്തിന്റെ വരവറിയിച്ച് ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട്, മലപ്പു റം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും വെള്ളിയാഴ്ചയും ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read More‘പാക്കിസ്ഥാൻ വീണ്ടും പഹൽഗാം മോഡൽ ആക്രമണം നടത്തിയേക്കാം; ഓപ്പറേഷൻ സിന്ദൂർ 2.0 മാരകമായിരിക്കും’
ന്യൂഡൽഹി: പാക്കിസ്ഥാൻ വീണ്ടും പഹൽഗാം ശൈലിയിലുള്ള ആക്രമണം നടത്തിയേക്കാമെന്നും എന്നാൽ ഓപ്പറേഷൻ സിന്ദൂർ 2.0 പാക്കിസ്ഥാന് സങ്കൽപ്പിക്കാനാകുന്നതിനേക്കാൾ മാരകമായിരിക്കുമെന്നും വെസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ പറഞ്ഞു. ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാനു ശേഷിയില്ലെന്നും എന്നാൽ പഹൽഗാം പോലുള്ള ആക്രമണങ്ങൾക്ക് അവർ വീണ്ടും ശ്രമിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാന്റെ സ്ഥാനം നരകത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള ശേഷി പാക്കിസ്ഥാനില്ല. ആയിരം മുറിവുകളിലൂടെ ഇന്ത്യയുടെ രക്തമൊഴുക്കുക എന്ന നയമാണ് അവരുടേത്. കാലങ്ങളായി ആ നയം പാകിസ്ഥാന് തുടരുന്നു. അതിനെ നേരിടാന്‍ സൈന്യം പൂര്‍ണസജ്ജമാണെന്നും കനത്ത തിരിച്ചടി നൽകാൻ ഇന്ത്യക്കു ശേഷിയുണ്ടെന്നും കത്യാർ പറഞ്ഞു. വീണ്ടും അവർ ആക്രമണത്തിനു മുതിർന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് തിരിച്ചടി മാരകമായിരിക്കും. അതിൽ യാതൊരു സംശയവുമില്ലെന്നും കത്യാർ മാധ്യമങ്ങളോടു പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ 2.0 ആദ്യത്തേതിനേക്കാൾ മാരകമാകുമോ എന്ന ചോദ്യത്തിന്…
Read More