വീടുകയറി ആക്രമണം കവർച്ച അടിപിടി… ചേച്ചിമാർ വേറെ ലെവലാണ്: ഓപ്പറേഷൻ കാപ്പ; കുപ്രസിദ്ധ ഗുണ്ടകളായ സ്വാതി, ഹിമ എന്നിവരെ നാടുകടത്തി

തൃശൂർ: ഓപ്പറേഷൻ കാപ്പയുടെ ഭാഗമായി രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് കരയാമുട്ടം ചിക്കവയലിൽവീട്ടിൽ സ്വാതി(28), വലപ്പാട് ഈയാനിവീട്ടിൽ ഹിമ(25) എന്നിവരെയാണ് കാപ്പപ്രകാരം ഒരുവർഷത്തേയ്ക്ക് നാടുകടത്തിയത്. 2025 ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരിട്ടിരുന്നു. ഉത്തരവുലംഘിച്ച് മരണവീട്ടിൽകയറി ആക്രമണംനടത്തിയതിനെ തുടർന്നാണ് യുവതികളെ നാടുകടത്തിയത്. ഇരുവരും വലപ്പാട് പോലീസ് സ്റ്റേഷനിൽ കവർച്ചാക്കേസിലും വീടുകയറി ആക്രമണംനടത്തിയ കേസിലും അടിപിടിക്കേസിലും ഉൾപ്പടെ നാല് ക്രിമിനൽകേസുകളിലെ പ്രതികളാണ്. വലപ്പാട് സിഐ കെ. അനിൽകുമാർ, എസ്ഐ ഹരി, സിവിൽ പോലീസ് ഓഫിസർമാരായ ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിനു പ്രധാന പങ്കുവഹിച്ചു. ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ ഈ വർഷം മാത്രം 179 ഗുണ്ടകൾക്കെതിരെയാണ് കാപ്പ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 57 ഗുണ്ടകളെ ജയിലിലടച്ചു, 122 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുള്ള നടപടികൾ…

Read More

എന്‍റെ പൊന്നേ എങ്ങോട്ടാ നിന്‍റെ ഈ പോക്ക്: സ്വർണ വില കൂടി; പവന് 82,240 രൂപ

കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,280 രൂപയും പവന് 82,240 രൂപയുമായി. അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,684 ഡോളറിലാണ്. രൂപയുടെ വിനിമയ നിരക്ക് 88.12 ആയി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിനെത്തുടര്‍ന്ന് അന്താരാഷ്‌ട്ര സ്വര്‍ണവിലയിൽ നേരിയ കുറവ് വന്നതിനുശേഷം വീണ്ടും ഉയരുകയാണ്. പലിശനിരക്ക് കുറയ്ക്കുന്നതിനുമുമ്പ് ട്രോയ് ഔണ്‍സിന് 3,698 ഡോളര്‍ വരെ പോയതിനുശേഷം 3,627 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഓണ്‍ലൈന്‍ നിക്ഷേപകര്‍ ലാഭമെടുത്തതാണു വില കുറയാന്‍ കാരണം. എന്നാല്‍, ഏതു വിലയ്ക്കും നിക്ഷേപകര്‍ ട്രേഡിംഗ് നടത്തുന്നതാണ് വില കൂടുതല്‍ കുറയാതിരുന്നത്. സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ചെറിയ തിരുത്തലുകള്‍ വന്നില്ലെങ്കില്‍ അടുത്തയാഴ്ചയോടെ വീണ്ടും ഉയരങ്ങളിലേക്കുതന്നെ പോകുമെന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ്…

Read More

ചിക്കനൽപം മുറ്റാ… കത്തിക്കയറി ഇറച്ചിക്കോഴി വില

തുറവൂർ: ആരും നിയന്ത്രിക്കാനില്ലാതെ കത്തിക്കയറി ഇറച്ചിക്കോഴി വില. ഒരു കിലോയ്ക്ക് 25 രൂപ മുതൽ 75 രൂപ വരെയുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്. സർക്കാരോ മറ്റ് ഏജൻസികളോ വില നിയന്ത്രിക്കാത്തതാണ് കോഴിവ്യാപാരികളുടെ ഇത്തരത്തിലുള്ള പിടിച്ചുപറിക്ക് കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ഗവൺമെന്‍റിന്‍റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് ഒരു കിലോ കോഴി 80 രൂപയ്ക്ക് വിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വ്യാപാരികൾ മന്ത്രിയുടെ പ്രഖ്യാപനം തള്ളിക്കൊണ്ട് തങ്ങൾക്ക് തോന്നുന്ന വിലയിൽ കോഴിയെ വിൽക്കുമെന്നുള്ള നിലപാടാണ് എടുത്തത്. ഇപ്പോഴും കോഴിവില നിയന്ത്രിക്കാനാകാതെ റോക്കറ്റുപോലെ മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. ഓണത്തിനു മുമ്പും ഓണത്തിന് ശേഷവും 130 രൂപയ്ക്ക് മുകളിലാണ് ലൈവ് കോഴിവില. വിവാഹവും മറ്റു ചടങ്ങുകളും നടത്തുന്നവർക്കു ഉയർന്ന വില ബുദ്ധിമുട്ടായി. വ്യാപാരസ്ഥാപനങ്ങളും വൻതുക നൽകി ഇറച്ചി വാങ്ങേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഒട്ടു മിക്ക ഹോട്ടലുകളിലും കോഴി ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് അമിത വിലയാണ് ഈടാക്കുന്നത്.…

Read More

കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം: സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണസംഘം; മെറ്റക്ക് കത്ത് നല്‍കി

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണ കേസില്‍ അന്വേഷണം ശക്തമാക്കി പോലീസ്. ഇതിന്‍റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരം തേടി പ്രത്യേക അന്വേഷണസംഘം മെറ്റയ്ക്ക് കത്ത് നല്‍കി. മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വൈകാതെ മറുപടി ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. കെ.എം. ഷാജഹാന്‍റെ യുട്യൂബ് ചാനലടക്കം നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെയാണ് കെ.ജെ. ഷൈന്‍ പരാതി നല്‍കിയിട്ടുള്ളത്. ഇന്നലെ പറവൂരിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച തെളിവുകളും കെ.ജെ. ഷൈന്‍ കൈമാറിയിട്ടുണ്ട്. ആരോപണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റ് ഇട്ട കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്‌തേക്കും. എറണാകുളം റൂറല്‍ സൈബര്‍ പോലീസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സി.കെ. ഗോപാലകൃഷ്ണന്‍, യൂട്യൂബ് ചാനലിലൂടെ വീഡിയോ പ്രചരിപ്പിച്ച കെ.എം.ഷാജഹാന്‍ എന്നിവരാണ് പ്രതികള്‍. സ്ത്രീത്വത്തെ…

Read More

പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ നിയന്ത്രിക്കും: എം.ബി.രാജേഷ്

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ നിയന്ത്രിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. ബോധവത്കരണം ശക്തമാക്കും. സർക്കാർ പരിപാടികളിൽ ഇവ പൂർണമായി ഒഴിവാക്കി. നൂറിലേറെ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും നിർബന്ധമാക്കി. ഓണം വാരാഘോഷം ഹരിതചട്ടപ്രകാരമാണ് നടത്തിയതെന്ന് മാത്യു.ടി.തോമസിന്‍റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. പ്ലാസ്റ്റിക് ഗ്ലാസുകൾ നിരോധിച്ചതിനെത്തുടർന്ന് പേപ്പർ ഗ്ലാസുകൾ വ്യാപകമാണ്. ഇവയിൽ ചൂടുള്ള ഭക്ഷണം വിളന്പുന്നത് തടയാനാവില്ലെന്നും നിയന്ത്രിക്കുകയാണ് പോംവഴിയെന്നും

Read More

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ഇന്നെത്തുമോ..? തടയാൻ പ്രതിഷേധക്കാർ റെഡി; വൻ സുരക്ഷയൊരുക്കി പോലീസ്

പാലക്കാട്: വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിൽ എത്തിയേക്കും. എന്നാൽ കനത്ത പ്രതിഷേധങ്ങൾ ജില്ലയിലെന്പാടുമുള്ളതിനാൽ രാഹുൽ യാത്ര റദ്ദാക്കുമെന്നും സൂചനകളുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തിൽ പോലീസ് ഒരുക്കുന്നത്.  ഡിവൈഎഫ്ഐയും ബിജെപിയും വനിതകളെ മുൻനിർത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ എത്തി ചില സ്വകാര്യ ചടങ്ങുകളിൽ ആദ്യം സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിൽ ആലോചിക്കുന്നത്.  പുലർച്ചെ നാല് മണിക്ക് രാഹുൽ പാലക്കാട് കാലുകുത്തുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രാവിലെ നാല് മുതൽ ഇവിടെ കാത്തുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു. രാഹുൽ പാലക്കാടെത്തിയാൽ മണ്ഡലത്തിൽ കാലുകുത്താൻ തങ്ങൾ സമ്മതിക്കില്ലെന്ന് ബിജെപി വനിതാ നേതാക്കളും പ്രതികരിച്ചു. അതിനിടെ  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച് ബിജെപി. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎൽഎ ഓഫീസ് താഴിട്ട് പൂട്ടാൻ ശ്രമിച്ചതോടെയാണ്…

Read More

മൂന്നാം വിവാഹത്തിനൊരുങ്ങുന്ന അന്ധയാചകന് കൗണ്‍സലിംഗ് നല്‍കാന്‍ കോടതി നിര്‍ദേശം

കൊച്ചി: മൂന്നാം വിവാഹത്തിനൊരുങ്ങുന്ന അന്ധയാചകനു കൗണ്‍സലിംഗ് നല്‍കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി ഹൈക്കോടതി. പാലക്കാട് കുറ്റിപ്പുറം സ്വദേശി എന്‍. സെയ്തലവിക്കെതിരേ മലപ്പുറം സ്വദേശിനി ജുബൈരിയ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്. യാചകനോടു ജീവനാംശം നല്‍കാന്‍ നിര്‍ദേശിക്കാനാകില്ലെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. മുസ്‌ലിം പുരുഷന് ഏതു സാഹചര്യത്തിലും ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കാമെന്നത് ഇസ്‌ലാമിക നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണെന്നും മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ വേണം സര്‍ക്കാര്‍ കൗണ്‍സലിംഗ് നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. മതനിയമവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിന്‍റെ കുറവ് മൂലമാണ് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായത്തില്‍ ബഹുഭാര്യാത്വം നടപ്പാക്കപ്പെടുന്നതെന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ആചാരപരമായ നിയമം മാത്രമാണു താന്‍ പാലിക്കുന്നതെന്ന വാദമാണ് ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് ഉയര്‍ത്തുന്നത്. എന്നാല്‍, മുസ്‌ലിം പുരുഷന് ഏതു സാഹചര്യത്തിലും ഒന്നിലേറെ സ്ത്രീകളെ വിവാഹം ചെയ്യാമെന്നതു തെറ്റിദ്ധാരണയാണെന്ന്…

Read More

കൈക്കുഞ്ഞിനെ തനിച്ചാക്കി വീട് പൂട്ടി അമ്മ പോയി; നാട്ടുകാരുടെ പരാതിയിൽ പോലീസ് ആശുപത്രിയിലെത്തിച്ചു

തൊടുപുഴ: രണ്ടു മാസം പ്രായമായ കൈക്കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി അമ്മ പുറത്ത് പോയി. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഒറ്റയ്ക്കായ കുഞ്ഞിനെ തൊടുപുഴ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചു. ഇടവെട്ടി ശാസ്താംപാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതിയും പെണ്‍കുഞ്ഞും. ഭർത്താവ് ഇവർക്കൊപ്പം താമസമില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കുഞ്ഞിനെ തനിച്ചാക്കി വീട് പൂട്ടി അമ്മ പുറത്തേക്ക് പോകുകയായിരുന്നു. യുവതി പുറത്തേക്ക് പോകുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ സമയം യുവതിയുടെ കൈയിൽ കുട്ടി ഉണ്ടായിരുന്നില്ല. കുറേസമയം കഴിഞ്ഞിട്ടും കുഞ്ഞിന്‍റെ കരച്ചിലും അനക്കവും കേൾക്കാത്തതിനാൽ നാട്ടുകാർ പോലീസിനെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചു. തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നു. ഈ സമയം കുഞ്ഞ് കട്ടിലിൽ തനിച്ച് കിടക്കുകയായിരുന്നു. പോലീസ് ഉടൻ കുഞ്ഞിനെ തൊടുപുഴ ജില്ലാ അശുപത്രിയിൽ എത്തിച്ചു. അമ്മ രാത്രിയോടെ എത്തിയെങ്കിലും കുഞ്ഞിനെ പിന്നീട് സംരക്ഷണ…

Read More

ഡിജിറ്റൽ ആസക്തി: നാലു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 41 കുട്ടികള്‍; ചികിത്സ നൽകി രക്ഷപ്പെട്ടത് 1189 പേർ

കൊച്ചി: മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതു 41 കുട്ടികള്‍. 2021 മുതല്‍ 2025 സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരമാണിത്. ഫോണ്‍ അഡിക്‌ഷൻ മൂലം ലൈംഗിക ചൂഷണം, ലഹരിക്കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 30 കുട്ടികളെ കണ്ടെത്തി ആഭ്യന്തരവകുപ്പ് നിയമനടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഗുരുതരമായ ഡിജിറ്റല്‍ ആസക്തരായ കുട്ടികളെ രക്ഷിക്കാന്‍ സംസ്ഥാനത്ത് തിരുവനന്തപുരം (പേരൂര്‍ക്കട), കൊച്ചി സിറ്റി (മട്ടാഞ്ചേരി, കോമ്പാറ), തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ആറു ഡിജിറ്റല്‍ ലഹരിവിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതുവരെ 1,189 കുട്ടികളെ ഡിജിറ്റല്‍ ആസക്തിയിൽനിന്ന് ചികിത്സിച്ചു രക്ഷപ്പെടുത്തി. നിലവില്‍ 275 കുട്ടികള്‍ക്കു ചികിത്സ നല്‍കിവരുന്നുണ്ട്.ഡിജിറ്റല്‍ ആസക്തരായ കുട്ടികളില്‍ ലഹരിക്കടത്തുകാരായവരുടെ എണ്ണം കൂടുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി അവരെ ലഹരിപദാര്‍ഥങ്ങള്‍ കടത്തുന്ന ഏജന്‍റുമാരായി…

Read More

ഏഴു തലയോട്ടികൾ കണ്ടെത്തി; ഏഴുവർഷം മുമ്പ് കാണാതായ അയ്യപ്പ എന്നയാളുടെ തിരിച്ചറിയിൽ രേഖയും; ധർമസ്ഥലയിൽ പരിശോധന തുടരുന്നു

മംഗളൂരു: ധർമസ്ഥല വനത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്‍റെ നേതൃത്വത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ ബംഗ്ലെഗുഡെ ഭാഗത്തുനിന്ന് ഏഴു തലയോട്ടികളും അസ്ഥികളും കണ്ടെത്തി.ഏഴു വർഷം മുമ്പ് കുടകിൽനിന്നു കാണാതായ അയ്യപ്പ എന്ന ആളിന്‍റെ തിരിച്ചറിയൽ കാർഡും ഇതോടൊപ്പം കണ്ടെത്തി. വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി ലഭിച്ചത് ബംഗ്ലെഗുഡെയിൽനിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നേരത്തേ ഈ സ്ഥലത്ത് ചിന്നയ്യ മൃതദേഹം കുഴിച്ചിടുന്നതു കണ്ടിരുന്നതായി പ്രദേശവാസികളായ രണ്ടു പേർ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ഈ സ്ഥലത്ത് തലയോട്ടികളും അസ്ഥികളും ഉള്ളതായി നേരത്തേ കൊല്ലപ്പെട്ട സൗജന്യയുടെ ബന്ധുവായ വിട്ടൽ ഗൗഡയും വെളിപ്പെടുത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം വീണ്ടും വനത്തിലെത്തി പരിശോധന നടത്തിയത്. രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണു വനത്തിനുള്ളിൽ അങ്ങിങ്ങായി ചിതറിക്കിടന്ന തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. ഒരു ഊന്നുവടി ഉൾപ്പെടെ മറ്റു ചില വസ്തുക്കളും കണ്ടെടുത്തു. ഏഴുവർഷം…

Read More