വന്യമൃഗ അക്രമങ്ങളില്‍ ഞെട്ടിവിറച്ച് ഒരു ഗ്രാമം: പെരുന്തട്ടയില്‍ ‘പെരും പേടി’

കാട്ടാന, പുലി, കടുവ… പ്രകൃതി രമണീയമായ നാട്ടില്‍ പുറത്തിറങ്ങാന്‍ പേടി. വന്യമൃഗശല്യങ്ങളാല്‍ പൊറുതിമുട്ടി നില്‍ക്കുകയാണ് വയനാട് കല്‍പ്പറ്റയിലെ പെരുന്തട്ട ഗ്രാമവാസികള്‍. കല്‍പറ്റ നഗരത്തില്‍നിന്നു വിളിപ്പാടകലെയുള്ള ഒരു പ്ലാന്‍റെഷന്‍ ഗ്രാമം ഇന്ന് ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ്. വനപാലകള്‍ പോലും അപൂര്‍വമെന്ന് വിലയിരുത്തിയ കടുവ-പുലി പോരാട്ടം നടന്ന സ്ഥലത്ത് ഇപ്പോള്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പേടിയാണ്. മനോഹരമായ സ്ഥലമൊക്കെയാണ്. വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുമുണ്ട്. പക്ഷെ ഇപ്പോള്‍ വാര്‍ത്തകളില്‍ ഗ്രാമം നിറഞ്ഞു നില്‍ക്കുന്നത് വന്യമൃഗശല്യത്താലാണ്. കാപ്പിത്തോട്ടവും തേയിലത്തോട്ടവും ചെറുവനവും ചേര്‍ന്നു നില്‍ക്കുന്ന ഇടമാണ് പെരുന്തട്ട. ചെമ്പ്രയുടെയും മൈലാടിപ്പാറയുടെയും ദൃശ്യം തെളിഞ്ഞു കാണുന്ന പ്രദേശം. ശാന്തമായ പരിസരമൊരുക്കി സഞ്ചാരിയെ ആശ്ചര്യപ്പെടുത്തും പെരുന്തട്ട. പക്ഷെ എന്തുചെയ്യാം ഈ നാടിന്‍റെ‌ വിധി ഇങ്ങനെയായിപോയി. വിട്ടുമാറാത്ത നടുക്കംജനവാസ മേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്‍റെ നടുക്കത്തിലാണ് പെരുന്തട്ടക്കാർ. തിങ്കൾ രാത്രി പത്തോടെ പെരുന്തട്ട നടുപ്പാറ ഹെൽത്ത് സെന്‍ററിന് സമീപം റോഡിലാണ്…

Read More

പതിനഞ്ചാമത് ഉപരാഷ്‌ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.10 ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ ഉപരാഷ്്ട്രപതി തെരഞ്ഞെടുപ്പിൽ 452 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ 21 ന് വൈസ് പ്രസിഡന്‍റ് ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് നടന്നത്. കോയമ്പത്തൂരിൽനിന്ന് രണ്ടുതവണ എംപിയും ബിജെപി തമിഴ്നാട് മുൻ മേധാവിയുമായ രാധാകൃഷ്ണൻ, ബിജെപിയിലേക്കു മാറുന്നതിനു മുമ്പ് പതിറ്റാണ്ടുകൾ ജനസംഘത്തിൽ പ്രവർത്തിച്ചിരുന്നു. പ്രധാനമന്ത്രി, മുൻ ഉപരാഷ്്ട്രപതി ജഗ്ദീപ് ധൻകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read More

പോലീസിനെതിരേ വാർത്ത നല്കുന്ന മാധ്യമങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം: സർക്കാർ നിലപാട് സ്വീകരിക്കാത്തതിൽ ‌‌സേനയിൽ അതൃപ്തി

കണ്ണൂർ: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പോലീസ് സേനയെ അടച്ചാക്ഷേപിക്കുന്ന മാധ്യമങ്ങൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കുമെതിരേ അതൃപ്തി പ്രകടിപ്പിച്ച് പോലീസ് അസോസിയേഷനുകൾ. ഇടതു-വലതു ചേരിയിലുള്ള പോലീസ് സംഘടനകൾ തങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിലാണ് അതൃപ്തി പ്രകടിപ്പിക്കുന്ന ചർച്ചകൾ നടത്തുന്നത്. പോലീസിനെ അടച്ചാക്ഷേപിക്കുന്പോൾ സർക്കാർ നിലപാട് വ്യക്തമാക്കാത്തതും പോലീസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്. പോലീസിനെതിരേയുള്ള പരാതികളെ കേരള പോലീസിന്‍റെ മികവുകൾ നിരത്തിയാണ് പ്രതിരോധിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ പോലീസിനെതിരേ പോലീസ് കംപ്ലയിന്‍റ് അഥോറിറ്റിക്ക് മുന്നിൽ വരുന്ന പരാതികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് പോലീസ് അസോസിയേഷൻ പറയുന്നുണ്ട്. 2014 ൽ 671 പരാതികൾ വന്നിട്ടുണ്ടെങ്കിലും 2024 ൽ 94 പരാതികൾ മാത്രമാണ് വന്നിട്ടുള്ളത്. ഒരു വർഷം ആറുലക്ഷം എഫ്ഐആർ ഇടുന്നതിനൊപ്പം 30 ലക്ഷം പരാതികൾ പരിഹരിക്കുന്ന കേരള പോലീസ് ഇന്ത്യയിലെ മികച്ച പോലീസ് സേനയാണെന്നും അസോസിയേഷന്‍റെ കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ പോലീസ് സംവിധാനത്തെ താറടിച്ച് കാണിക്കാനാണ് ഒറ്റപ്പെട്ട…

Read More

സിപിഐ സംസ്ഥാന സമ്മേളനം; ബിനോയി വിശ്വം തുടർന്നേക്കും; കൗൺസിൽ അധിപത്യം ഉറപ്പിക്കാൻ അണിയറനീക്കം തുടങ്ങി

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനം മുന്നേറുമ്പോൾ ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്തു തുടരാനാണ് എല്ലാ സാധ്യതയും. നിലവിൽ സെക്രട്ടറി സ്ഥാനം ഉന്നമിട്ടുകൊണ്ടുള്ള നീക്കം പാർട്ടിയിൽ ഇല്ല. എന്നാൽ, പാർട്ടിയുടെ നിയന്ത്രണം കൈയാളാനുള്ള അണിയറ നീക്കം ശക്തമാണു താനും. സംസ്ഥാന കൗൺസിലിൽ ആധിപത്യം ഉറപ്പിക്കാനാണ് ഈ കരുനീക്കങ്ങൾ. കൗ‍ൺസിലിൽ ഭൂരിപക്ഷം നേടിയാൽ പിന്നീടു നടക്കുന്ന നിർവാഹക സമിതിയുടെയും അസി.സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കും. പാർട്ടിയുടെ നിയന്ത്രണം ചൊൽപ്പടിയിലാകും. താൻ ഐക്യത്തിന്‍റെ പതാകാവാഹകനാകുമെന്ന സൂചന ബിനോയ് പാർട്ടിക്കു നൽകിക്കഴിഞ്ഞു. ബിനോയിക്കൊപ്പം നിൽക്കുന്ന ദേശീയ നിർവാഹകസമിതി അംഗം പി. സന്തോഷ് കുമാർ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, സംസ്ഥാന അസി. സെക്രട്ടറി പി.പി.സുനീർ എന്നിവർ കാനം പക്ഷത്തിനു വേണ്ടിയും ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ്ബാബു, അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ അപ്പുറത്തുംനിന്നു…

Read More

ബിഹാറിൽ ആർജെഡി നേതാവ് വെടിയേറ്റു മരിച്ചു: മരണം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനു മുന്പ്

പട്ന: ബിഹാറിൽ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായ് എന്ന അല്ലാഹ് റായ് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി പട്ന ചിത്രഗുപ്തിലെ മുന്നചക് പ്രദേശത്താണു സംഭവം. അജ്ഞാതരായ രണ്ടുപേർ റായിയുടെനേരേ വെടിയുതിർക്കുകയായിരുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുമ്പാണു സംഭവം. രാഘോപുർ നിയമസഭാമണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പായ നേതാവാ‍യിരുന്നു റായ്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വസ്തുവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ റായ് ഉൾപ്പെട്ടിരുന്നു. വെടിയേറ്റ ആർജെഡി നേതാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആറു കാട്രിഡ്ജുകൾ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കൊലനടത്തിയതിനുശേഷം പ്രതികൾ ഓടിരക്ഷപ്പെടുന്നതു കാണാം. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പട്ന ഈസ്റ്റ് പോലീസ് സൂപ്രണ്ട് പരിജയ് കുമാർ പറഞ്ഞു.

Read More

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പിരിച്ച് വിട്ടത് 10 പോലീസ് ഉദ്യോഗസ്ഥരെ

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ കുറ്റ കൃത്യങ്ങളുടെ പേരില്‍ കേരള പോലീസില്‍ നിന്ന് പിരിച്ചുവിട്ടത് 10 പോലീസ് ഉദ്യോഗസ്ഥരെ . ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഠനം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടെ ഇന്‍സ്‌പെക്ടര്‍മാരും അനധികൃതമായി ജോലിക്ക് ഹാജരാകാത്ത സിപിഒമാരും പിരിച്ചുവിട്ടവരുടെ കൂട്ടത്തിലുണ്ട്. ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ആര്‍. ജയാസനില്‍, പി.ആര്‍. സുനു, ആര്‍. ശിവശങ്കരന്‍, ഡ്രൈവര്‍ സി പി ഒമാരായ കെ.കെ. സുനില്‍കുമാര്‍, കെ.കെ. രാജേഷ് കുമാര്‍, പി.സി. സെബാസ്റ്റ്ന്‍, ബക്കര്‍ അബ, കെ.എം. സ്മി ബില്‍, എം. ഹരിപ്രസാദ്, ഫൈസല്‍ റഹ്മാന്‍ എന്നിവരാണ് പോലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടവര്‍. വിവരാവകാശ രേഖ പ്രകാരം 2025 മേയ് 30 വരെയുള്ള കണക്കാണിത്. എറണാകുളം തൃക്കാക്കരയില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിലെ മൂന്നാം പ്രതിയാണ് കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലിസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന പി.ആര്‍. സുനു.…

Read More

കേജരിവാള്‍ ആയുര്‍വേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ആയുര്‍വേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിലെത്തി. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് പാറത്തോട് മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്.ചികിത്സയ്ക്കായി ഒരാഴ്ചയോളം കെജ്‌രിവാൾ ഇവിടെയുണ്ടാകും. കേരള പോലീസ് അകമ്പടിയോടെയാണ് കെജ്‌രിവാളിന്‍റെ വാഹനവ്യൂഹം വന്നത്.

Read More

ആഗോള അയ്യപ്പസംഗമം; പന്തളം കൊട്ടാരത്തെ  അനുനയിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ്; തീരുമാനം പിന്നീടറിയിക്കാമെന്ന്  നിര്‍വാഹകസംഘം സെക്രട്ടറി 

പന്തളം: ആഗോള അയ്യപ്പസംഗമത്തിലേക്ക് പന്തളം കൊട്ടാരത്തെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. അംഗങ്ങളായ എ. അജികുമാര്‍. പി.ഡി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം ഇന്നലെ രാവിലെ കൊട്ടാരത്തിലെത്തിയ അദ്ദേഹം ഒരുമണിക്കൂറോളം പന്തളം കൊട്ടാരം നിര്‍വാഹകസംഘം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന കൊട്ടാരം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടു സ്വീകരിക്കുമെന്നായിരുന്നു പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി എം.ആര്‍. സുരേഷ് വര്‍മയുടെ പ്രതികരണം. വലിയതമ്പുരാന്‍റെ നിര്‍ദേശമനുസരിച്ചായിരിക്കും തീരുമാനം. ശബരിമല കര്‍മസമിതി നടത്തുന്ന സംഗമത്തിന്‍റെ കാര്യത്തിലും ഇതുതന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് വിശ്വാസമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തും പ്രതികരിച്ചു. കൊട്ടാരവും ബോര്‍ഡും തമ്മില്‍…

Read More

കൊല്ലം മൺട്രോതുരുത്തിൽ റെയിൽവേ ലിങ്ക്ഡ് ടൂറിസം പദ്ധതി വരുന്നു; റെയിൽവേ ഭൂമിയിലെ രാജ്യത്തെ പ്രഥമ പദ്ധതി

പരവൂർ (കൊല്ലം): ജില്ലയിലെ അതിവേഗം വളർന്നു വരുന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൺട്രോതുരുത്തിൽ റെയിൽവേ ലിങ്ക്ഡ് ടൂറിസം പദ്ധതി വരുന്നു.ഇത് നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ആരംഭിച്ച് കഴിഞ്ഞു.മൺട്രോതുരുത്തിലെ 12 ഏക്കറിലധികം വിസ്തൃതിയിലുള്ള റെയിൽവേ ഭൂമിയെ വിനോദ സഞ്ചാര വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. റെയിൽവേയുടെ സ്വന്തം സ്ഥലത്ത് രാജ്യത്ത് നടപ്പാക്കുന്ന ആദ്യത്തെപദ്ധതിയാണ് ഇതെന്ന സവിശേഷതയുമുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 25-ന് ഐആർസിറ്റിസി നേതൃത്വത്തിൽ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനെ ബന്ധപ്പെടുത്തി യോഗം ചേർന്നിരുന്നു.ഈ യോഗത്തിൽ മൺട്രോതുരുത്തിലെ ഭൂമി ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്താൻ ഓഫീസർ ലെവൽ കമ്മിറ്റിയെ രൂപീകരിച്ച് പ്രാഥമിക പഠനം നടത്താൻ തീരുമാനിക്കുകയുണ്ടായിഇക്കാര്യത്തിൽ ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ തയാറാക്കുന്ന ഫീസിബിലിറ്റി റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഐആർസിറ്റിസി സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുമെന്നും…

Read More

ലൈസൻസില്ലാതെ ഭക്ഷണം വിളന്പിയവർ ഖജനാവിൽ നിറച്ചതു 94.28 ലക്ഷം രൂപ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് എറണാകുളം ജില്ലയിൽനിന്ന്

തൃശൂർ: ലൈസൻസില്ലാതെ ഭക്ഷണം വിളന്പിയവർ ഈ വർഷം സംസ്ഥാനസർക്കാരിന്‍റെ ഖജനാവിൽ നിറച്ചതു 94,28,100 രൂപ. ഇന്ത്യയിലിതു മൊത്തം 15.16 കോടിയാണ്. അനധികൃതമായി ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കുന്നവരിൽനിന്നും വിതരണം ചെയ്യുന്നവരിൽനിന്നും പിഴയായാണ് ഇത്രയും തുക ഭക്ഷ്യസുരക്ഷാവകുപ്പ് സർക്കാരിലേക്ക് അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യസ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപകപരിശോധനകളാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിവരുന്നത്. പിടിക്കപ്പെട്ടാൽ പിഴ ഈടാക്കുക, സ്ഥാപനം പൂട്ടിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് എറണാകുളം ജില്ലയിൽനിന്നാണ്. ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ വിവിധ പരിശോധനകളിലായി 15,00,600 രൂപയാണ് ഈ വർഷം സെപ്റ്റംബർ ഒന്പതുവരെ പിഴയിനത്തിൽ അടപ്പിച്ചത്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കോട്ടയം, തൃശൂർ ജില്ലകളാണു പിഴയൊടുക്കിയതിൽ തൊട്ടുപിറകിലുള്ളത്. കഴിഞ്ഞവർഷവും എറണാകുളത്താണ് അനധികൃതമായി ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതും വിൽക്കുന്നതും കൂടുതലായി കണ്ടെത്തിയത്. 39,76,600 രൂപ പിഴയീടാക്കി‍.…

Read More