ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം 13ന് തിരുച്ചിറപ്പള്ളിയിൽ നിന്ന് തുടങ്ങും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 വരെ തുടരും. തിരുച്ചിറപ്പള്ളിയിൽ ചത്തിരം ബസ് സ്റ്റാൻഡാണ് ഉദ്ഘാടനവേദിയായി ടിവികെ നിശ്ചയിച്ചിരിക്കുന്നതെങ്കിലും പോലീസ് അനുമതി നൽകിയിട്ടില്ല. പ്രധാനമായും ശനിയാഴ്ചകളിലാണ് വിജയ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുക. തിരുച്ചിറപ്പള്ളിയിൽ നിന്ന് തുടങ്ങുന്ന പര്യടനത്തെത്തുടർന്ന് അന്നുതന്നെ പെരമ്പലൂർ, അരിയാലൂർ ജില്ലകളിലും പൊതുയോഗമുണ്ടാവും. 20ന് നാഗപട്ടണം, തിരുവാരൂർ, മയിലാടുതുറൈ ജില്ലകളിൽ സംസാരിക്കും. സെപ്റ്റംബർ 27ന് വടക്കൻ ചെന്നൈയിലും ഒക്ടോബർ 25ന് തെക്കൻ ചെന്നൈയിലും പൊതുയോഗമുണ്ടാവും. ഡിസംബർ 20ന് മധുരയിലാണ് സമാപന സമ്മേളനം. വിജയ്യുടെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് ചൊവ്വാഴ്ച തമിഴ്നാട് ഡിജിപിക്ക് അപേക്ഷ നൽകി. പൊതുസമ്മേളനങ്ങളിൽ വലിയ ജനക്കൂട്ടം ഉണ്ടാകാനിടയുള്ളതുകൊണ്ട് ഗതാഗതം നിയന്ത്രിച്ചും സുരക്ഷാ സംവിധാനം…
Read MoreCategory: Loud Speaker
ഐഎസ്ഐയ്ക്ക് വേണ്ടി ഇന്ത്യൻ സിം കാർഡുകൾ കൈമാറി; നേപ്പാളി പൗരൻ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്എയ്ക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്യുകയും രഹസ്യവിവരങ്ങൾ കൈമാറുകയും ചെയ്ത നേപ്പാളി പൗരൻ അറസ്റ്റിൽ.നേപ്പാളിലെ ബിർഗഞ്ച് സ്വദേശിയായ പ്രഭാത് കുമാർ ചൗരസ്യ (43) എന്നയാളെ കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗർ പ്രദേശത്ത് നിന്ന് ഡൽഹി പോലീസ് ആണ് പിടികൂടിയത്. യുഎസ് വീസയും മാധ്യമ സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് ഇയാളെ ഐഎസ്ഐ വലയിലാക്കിയത്. യുഎസ് വീസയ്ക്കും ജോലി അവസരത്തിനും പകരമായി, ഇന്ത്യൻ സിം കാർഡുകൾ നൽകാമെന്നും ഡിആർഡിഒ, ആർമി യൂണിറ്റുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാമെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു. ആധാർ കാർഡുകൾ ഉപയോഗിച്ച് സ്വകാര്യ ടെലികോം കമ്പനികളുടെ 16 സിം കാർഡുകൾ ചൗരസ്യ വാങ്ങിയിരുന്നു. തുടർന്ന് അവ നേപ്പാളിലേക്ക് അയച്ചു, അവിടെ നിന്ന് സിമ്മുകൾ ഐഎസ്ഐ പ്രവർത്തകർക്ക് കൈമാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പ്രസ്താവനയിൽ പറഞ്ഞു.…
Read Moreകടുവയ്ക്കു വച്ച കൂട്ടില്‍ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു നാട്ടുകാരുടെ പ്രതിഷേധം
ഗുണ്ടല്‍പേട്ട്: കടുവയെ പിടികൂടുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിച്ചെന്നാരോപിച്ച് കര്‍ണാടകയിലെ ചമരജനഗറില് വനംവകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ പൂട്ടിയിട്ടു, അതും കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്നായിരുന്നു ഗുണ്ടല്‍പേട്ട് താലൂക്കിലെ ബൊമ്മലാപുരയിലുള്ള കർഷകരുടെ ആരോപണം. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള മേഖലയിൽനിന്ന് വന്യമൃഗങ്ങളെ പിടികൂടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഗൗരവമായി എടുത്തില്ലെന്നാണ് ഇവരുടെ പരാതി. ഏതാനും ദിവസം മുമ്പ് കടുവയുടെ ആക്രമണത്തില്‍ ഇവിടെ ഒരു പശുക്കിടാവ് ചത്തിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ രോഷം അണപൊട്ടിയത്. സ്ഥലത്തെ സ്ഥിതിവിവരങ്ങള്‍ പരിശോധിക്കാനായി ചൊവ്വാഴ്ച എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് ഗുണ്ടല്‍പേട്ട് എസിഎഫ് സുരേഷും ബന്ദിപ്പൂര്‍ എസിഎഫ് നവീന്‍ കുമാറും സ്ഥലത്തെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തി. മെരുക്കിയ ആനകളെ ഉപയോഗിച്ച് വന്യമൃഗത്തെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. അതിനുശേഷമാണ് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ…
Read Moreബലാത്സംഗക്കേസ്: റാപ്പര്‍ വേടനെ ചോദ്യം ചെയ്യൽ തുടരും; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം
കൊച്ചി: ബലാത്സംഗക്കേസില്‍ ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെ തൃക്കാക്കര പോലീസ് ഇന്നും ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ വേടന് ബാധ്യസ്ഥനാണ്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും വേടന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ ഇയാളെ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍…
Read Moreസ്വര്‍ണക്കുതിപ്പ് തുടരുന്നു; ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് പവന് 81,040 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. അ്ന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15 ഉം യി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,315 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,475 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,170 രൂപയുമാണ് വിപണി വില. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനേക്കാള്‍ ട്രോയ് ഔണ്‍സിന് അഞ്ച് ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു.അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ ട്രോയ് ഔണ്‍സിന് 3670 ഡോളറിലേക്ക് എത്തിയിരുന്നു. ഓണ്‍ലൈന്‍ ട്രേഡിംഗിലെ നിക്ഷേപകര്‍ ലാഭമെടുത്ത്…
Read Moreയുവതിയെ യുവാവും സുഹൃത്തുക്കളും ചേർന്നു തീകൊളുത്തി കൊന്നു
ലക്നോ: ഉത്തർപ്രദേശിൽ യുവതിയെ യുവാവും സുഹൃത്തുക്കളും ചേർന്നു തീകൊളുത്തി കൊന്നു. നിഷ സിംഗ് (33) ആണു മരിച്ചത്. ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിതാവിനെ കാണാനായി പോകുമ്പോഴാണ് നിഷയ്ക്കുനേരേ ആക്രമണമുണ്ടായത്. ദീപക്കും സുഹൃത്തുക്കളും നിഷയെ തടഞ്ഞുനിർത്തി സംസാരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെയാണു മരിച്ചത്.
Read Moreജെൻ സി പ്രതിഷേധം; സമൂഹമാധ്യമ വിലക്ക് നീക്കി നേപ്പാൾ
കാഠ്മണ്ഡു: ജെൻ സികളുടെ പ്രക്ഷോഭം രാജ്യത്തുടനീളം ആളിപ്പടർന്നതിനെത്തുടർന്ന് സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കു നീക്കി നേപ്പാൾ സർക്കാർ. യുവാക്കൾ പ്രക്ഷോഭത്തിൽനിന്ന് പിന്മാറണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തലസ്ഥാന നഗരമായ കഠ്മണ്ഡുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. യുവതലമുറയുടെ ശക്തമായ പ്രതിഷേധത്തിനെതിരേ പോലീസ് നടത്തിയ വെടിവയ്പിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് പോലീസ് വെടിവയ്പ് നടത്തിയത്. ഇതോടെ പ്രക്ഷോഭം കൂടുതൽ ശക്തമാവുകയായിരുന്നു. നേപ്പാൾ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെത്തുടർന്നാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നൽകിയിരുന്നു. എന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നിവയടങ്ങിയ മെറ്റ, ആൽഫബെറ്റ് (യൂട്യൂബ്), എക്സ്,…
Read Moreകാലാവസ്ഥാ വ്യതിയാനം: മത്തി കേരളതീരം വിട്ടു
കോട്ടയം: കേരളീയരുടെ പോഷകസമൃദ്ധമായ ഇഷ്ടമത്സ്യം മത്തി കാലാവസ്ഥാ വ്യതിയാനത്തില്‍ എന്നേക്കുമായി തീരം വിടുന്നു. ലഭ്യത കുറഞ്ഞതോടെ വലിയ മത്തിക്ക് വില 320-380 നിരക്കിലേക്ക് ഉയര്‍ന്നു. വിലയില്‍ അല്പം കുറവുണ്ടായിരുന്ന ചെറിയ മത്തിയുടെ ലഭ്യതയും കുറഞ്ഞു. ട്രോളിംഗ് നിരോധനത്തിനു പിന്നാലെ മത്തിലഭ്യത മെച്ചപ്പെട്ടെങ്കിലും വരുംമാസങ്ങളില്‍ കാര്യമായ മെച്ചമുണ്ടാകാനിടയില്ലെന്ന് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം വ്യക്തമാക്കി. ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ചെറിയ മത്തിയും മുട്ടയുള്ള മത്തിയും പിടിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മത്തിയുടെ പ്രജനനത്തിനും ശരിയായ രീതിയില്‍ വളര്‍ച്ച പ്രാപിക്കാനും എല്‍നിനോ തടസമായിരുന്നു. ഭൂമിയില്‍ മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറുന്ന പ്രതിഭാസമാണ് എല്‍നിനോ. നിലവിലെ കേരളതീരത്തെ കാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് ക്ഷാമത്തിനു പ്രധാന കാരണം. കൂടാതെ താപനില ഉയരുന്നതിനുസരിച്ച് മത്തി ഉള്‍ക്കടലിലേക്ക് വലിയുകയും ചെയ്യുന്നു. പതിറ്റാണ്ടു മുന്‍പുവരെ കേരളത്തില്‍ ലഭിച്ചിരുന്ന…
Read Moreയുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ്; റാപ്പര്‍ വേടന് ചോദ്യം ചെയ്യലിനായി ഹാജരായി
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടന് ചോദ്യം ചെയ്യലിനായി പോലീസിനു മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ 9.30 നാണ് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ വേടന് ചോദ്യം ചെയ്യലിനായി ഹാജരായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി. വേടന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ജാമ്യത്തില്‍ വിടും. ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ കോടതി വേടന് നിര്‍ദേശം നല്‍കിയിരുന്നു. യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 മുതല്‍ 2023 വരെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് യുവ ഡോക്ടറുടെ പരാതി. സംഗീത ഗവേഷക നല്കിയ മറ്റൊരു പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസും വേടനെതിരെ കേസ് എടുത്തിരുന്നു. ഈ കേസില്‍ വേടന്റെ മുന്‍കൂര്‍…
Read More‘എന്റെ പൊന്നേ.. ഈ പോക്ക് എങ്ങോട്ടാണ്?; ഗ്രാമിന് 10,110 രൂപ; പവന് 80,880 രൂപ; സ്വര്‍ണവില ഇനിയും ഉയരുമെന്നു സൂചന
കൊച്ചി: മലയാളികളുടെ സ്വര്‍ണ സങ്കല്പങ്ങള്ക്ക് മങ്ങലേല്‍പ്പിച്ച് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ചരിത്രത്തില്‍ ആദ്യമായി ഇന്ന് ഗ്രാമിന് പതിനായിരം രൂപ കടന്നു. ഗ്രാമിന് 125 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 10,110 രൂപയായി. പവന് 1,000 രൂപ വര്‍ധിച്ച് 80,880 രൂപയായി എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,645 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88 ആണ്.24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് ഒരുകോടി 15 ലക്ഷം രൂപയായി. ഇന്നലെ രാവിലെ സ്വര്‍ണവില ഗ്രാമിന് 10 രൂപ കുറയുകയും, ഉച്ചയ്ക്കുശേഷം 50 രൂപ വര്‍ധിക്കുകയുമാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 8,300 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഗ്രാമിന് 6,465 രൂപയാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന്…
Read More