ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമം കേരളം നിരന്തരം തടയുകയാണെന്ന് തമിഴ്നാട്. അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്തണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം കേരളം പാലിക്കുന്നില്ലെന്നും തമിഴ്നാട് സുപ്രീംകോടതിയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്താനാവുന്നില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാംഗ്മൂലത്തില്‍ തമിഴ്നാട് പറയുന്നു.
Read MoreCategory: Loud Speaker
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: ഹരിയാന യൂട്യൂബറിനു പിന്നാലെ യുപി വ്യവസായി അറസ്റ്റിൽ
ന്യൂഡൽഹി: പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് റാംപുരിലെ ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഷഹ്സാദ് ആണ് പിടിയിലായത്. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ഇന്നലെ മൊറാദാബാദിൽനിന്നാണ് പാക് ചാരനെ പിടികൂടിയത്. പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ)-നു വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും ഇയാൾ കൈമാറിയിരുന്നതായി എസ്ടിഎഫ് പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായതിനു ദിവസങ്ങൾക്കു ശേഷമാണ് ഷഹ്സാദ് പിടിയിലാകുന്നത്. ഷഹ്സാദ് പലതവണ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അതിർത്തികടന്നുള്ള കള്ളക്കടത്തും ഇയാൾ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇന്ത്യയിലെ ഐഎസ്ഐ ഏജന്റുമാർക്ക് ഷഹ്സാദ് പണവും ഇന്ത്യൻ സിം കാർഡുകളും നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ത
Read Moreഅത് പ്രസംഗതന്ത്രം, നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്: ജി. സുധാകരന്
ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്തതിനു പിന്നാലെ വീണ്ടും വിശദീകരണവുമായി സിപിഎം നേതാവ് ജി. സുധാകരൻ. തന്റേത് ഒരു പ്രസംഗ തന്ത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്. വോട്ട് മാറി ചെയ്യുന്നത് അറിയാൻ കഴിയും എന്നാണ് പറഞ്ഞത്. നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. താൻ പ്രസംഗിച്ചത് പബ്ലിക്കിനോടല്ല. യൂണിയൻ ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടിയിലാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഒരു നേതാവും തന്നെ വിളിച്ചില്ല താനും വിളിച്ചിട്ടില്ല. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് സ്ഥാനാർഥി വരെ പറഞ്ഞു. ഇനിയെന്ത് തെളിവാണ് പോലീസിന് ലഭിക്കുക. കേസിൽ പോലീസ് പുലിവാൽ പിടിക്കുകയാണുണ്ടായത്. തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പോലീസ് മേധാവിയോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreവരുന്നൂ, പെരുമഴക്കാലം… നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒന്‍പത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കാലവർഷക്കാറ്റിന്റെ തീവ്രതയും വ്യാപനവും അതിശക്തമായതോടെ കേരളത്തിൽ പെരുമഴക്കാലത്തിന് പെരുന്പറ മുഴങ്ങി. രണ്ടു ദിവസമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്. ഒപ്പം ഇടിമിന്നലും കാറ്റും. ഇക്കുറി പതിവിലേറെ കരുത്തു കാട്ടുമെന്ന് പ്രവചിക്കപ്പെട്ട തെക്കുപടിഞ്ഞാറൻ കാലവർഷം 27ഓടെ സംസ്ഥാനത്ത് പെയ്തുതുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, അതിനു മുന്‍പേ കാലവർഷം കേരളത്തിൽ വരവറിയിക്കുമെന്നാണ് നിലവിലെ നിഗമനം. ഇന്നലെയോടെ കാലവർഷക്കാറ്റ് തെക്കൻ അറബിക്കടലിലും മാലദ്വീപിലും കന്യാകുമാരി മേഖലയിലേക്കും വ്യാപിച്ചു. അടുത്ത മൂന്നു നാല് ദിവസങ്ങൾക്കുള്ളിൽ ഈ മേഖലകളിലും ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും മണ്‍സൂണ്‍ മുന്നേറുന്നതിനുള്ള സാഹചര്യം അനുകൂലമാണ്. ബുധനാഴ്ചയോടെ കർണാടക തീരത്ത് മധ്യ അറബിക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ട് അടുത്ത ദിവസം ഇത് ന്യൂനമർദമായി മാറാനുള്ള സാഹചര്യം ശക്തമാണ്. അങ്ങനെയെങ്കിൽ വടക്കൻ കേരളത്തിൽ വരും ദിവസങ്ങൾ പെരുമഴക്കാലത്തിൽ മുങ്ങും. ഒന്‍പത് ജില്ലകളിൽ കനത്ത മഴമുന്നറിയിപ്പ് കണക്കിലെടുത്ത്…
Read Moreവിദേശ നിക്ഷേപം ഉയരുന്നു
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഈ ആഴ്ച വിദേശ നിക്ഷേപം ഉയർന്നു. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐകൾ) 16,400 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ് (എഫ്പിഐകൾ) മേയ് 13 മുതൽ 16 വരെയായി 4452.3 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയതെന്ന് നാഷണൽ സെക്യൂരിറ്റിസ് ഡെപോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) കണക്കുകൾ വ്യക്തമാക്കി. മേയ് 12ന് 1,246.48 കോടി രൂപയുടെയും 14ന് 931.80 കോടി രൂപയുടെയും മിതമായ നിക്ഷേപങ്ങൾക്കുശേഷം 15ന് 5,392.94 കോടി രൂപയുടെയും 16ന് 8,831.05 കോടി രൂപയുടെയും ഇന്ത്യൻ ഓഹരികൾ എഫ്ഐഐകൾ വാങ്ങിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തി. ഒന്‍പതിന് 3,798.71 കോടി രൂപയുടെ ഗണ്യമായ വിൽപ്പനയ്ക്ക് ശേഷമാണ് ഈ തിരിച്ചുവരവ്. എഫ്പിഐകളിൽ ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിക്ഷേപം വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. അന്ന് എഫ്പിഐകൾ ഇന്ത്യൻ ഓഹരികളിൽ 5,746 കോടി രൂപയുടെ മൊത്തം…
Read Moreചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം; 17 പേർ മരിച്ചെന്ന് റിപ്പോർട്ട്
ഹൈദരാബാദ്: തെലുങ്കാനയിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേര് ചികിത്സയിലുണ്ടെന്നാണ് വിവരം. വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Read Moreഎ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ.പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കെ.കെ.രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ പ്രദീപ് കുമാര്‍ സിപിഎം സംസ്ഥാന സംസ്ഥാന സമിതിയംഗമാണ്. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരുവര്‍ഷം മാത്രമുള്ളതിനാല്‍ പ്രൈവറ്റ് സെക്രട്ടറി പാര്‍ട്ടിയില്‍നിന്ന് വേണോ ഉദ്യോഗസ്ഥര്‍ മതിയോ എന്നതരത്തില്‍ ചര്‍ച്ച നടന്നിരുന്നു. അവസാനവര്‍ഷം നിര്ണായകമായതിനാല് മുഖ്യമന്ത്രിയുടെ ഓഫീസിനെ ജാഗ്രതയോടെ നയിക്കാന്‍ രാഷ്ട്രീയപശ്ചാത്തലമുള്ളയാള് വരുന്നതാണ് ഉചിതമെന്ന നേതാക്കളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് പാര്‍ട്ടി മുന്‍ എംഎല്‍എയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. 1964ൽ ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയുടെയും മകനായി ചേലക്കാടാണ് പ്രദീപ് കുമാറിന്റെ ജനനം. എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മൂന്നു തവണ എംഎൽഎയായി. കോഴിക്കോട് നോർത്തിൽനിന്നു തുടർച്ചയായി രണ്ടു തവണ നിയമസഭയിലെത്തി.
Read Moreസ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ജീവനു ഭീഷണി; പോലീസ് സംരക്ഷണം തേടി നടി ഗൗതമി
ചെന്നൈ: ജീവനു ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി നടിയും എഐഎഡിഎംകെ പ്രവർത്തകയുമായ ഗൗതമി ചെന്നൈ പോലീസ് കമ്മീഷണർക്കു പരാതി നൽകി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണു ഭീഷണികൾ വരുന്നത്. ചിലർ തനിക്കെതിരേ പ്രതിഷേധത്തിന് പദ്ധതിയിടുകയാണ്. തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നു സംശയിക്കുന്നു- പരാതിയിൽ ഗൗതമി പറയുന്നു. ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വസ്തു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ കോടതി നിർദേശപ്രകാരം തകർക്ക ഭൂമി സീൽ ചെയ്യുകയും ചെയ്തു. ഈ പ്രശ്നമാണ് ഇപ്പോൾ ഗൗതമിയെ ഭീഷണിപ്പെടുത്തുന്നതുവരെ എത്തി നിൽക്കുന്നതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിവാക്കാൻ ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നു ഗൗതമി പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
Read Moreഎനർജി ഡ്രിങ്കുകളിലെ “ടോറിൻ’ രക്താർബുദ സാധ്യത കൂട്ടും; പഠനറിപ്പോർട്ട് പുറത്ത്
ലണ്ടൻ: ജനപ്രിയ എനർജി ഡ്രിങ്കുകളിൽ ചേർക്കുന്ന ടോറിൻ രക്താർബുദ സാധ്യത വർധിപ്പിക്കുമെന്നു പുതിയ പഠനം. ബ്രിട്ടീഷ് ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണു ഗവേഷകരുടെ വെളിപ്പെടുത്തൽ. എനർജി ഡ്രിങ്കുകളിലെ സാധാരണ ചേരുവയായ ടോറിൻ എന്ന അമിനോ ആസിഡ് മജ്ജയിലെ രക്താർബുദത്തിനു പ്രേരകഘടകമാകുമെന്നാണു കണ്ടെത്തൽ. മനുഷ്യശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നതും മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്നതുമായ ടോറിൻ, മാനസിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനുമായി പല എനർജി ഡ്രിങ്കുകളിലും ചേർക്കുന്നു. എന്നാൽ, എനർജി ഡ്രിങ്കുകളിലൂടെ ടോറിൻ അമിതമായി അകത്തുചെല്ലുന്നത് രക്താർബുദ സാധ്യത വർധിപ്പിക്കുമെന്നാണു ഗവേഷകർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് എലികളിൽ നടത്തിയ പരീക്ഷണഫലങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും വിറ്റഴിക്കുന്ന എനർജി ഡ്രിങ്ക് ഉൾപ്പെടെയുള്ള പാനീയങ്ങൾ കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
Read Moreകാർ ഡ്രൈവർ ബോസിന്റെ ഒന്നരക്കോടി തട്ടി; പോലീസ് പിടികൂടിയപ്പോൾ പണം കാണിക്കയിട്ടെന്നു മൊഴി; ഒന്നും ചെയ്യാനാവാതെ പോലീസ്
ബംഗളൂരു: ബോസിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്ത കാർ ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടാനാണു പണം മോഷ്ടിച്ചതെന്നു വിചിത്രമൊഴി. ബംഗളൂരുവിലെ കൊദന്തരാമപുരയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കാർ ഡ്രൈവറായ ബി.എന്‍. രാജേഷാണ് വൻ തുക കവർന്നതിനു പിടിയിലായത്. പത്തു വർഷമായി സിഎക്കാരനൊപ്പമുള്ള ഡ്രൈവറാണു രാജേഷ്. കഴിഞ്ഞ മേയ് അഞ്ചിന് 1.51 കോടി രൂപ ബാഗിലാക്കി കാര്‍ ഡ്രൈവറെ അദ്ദേഹം ഏല്‍പ്പിച്ചു. പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ളതാണെന്നും കാറില്‍ കൊണ്ടുപോയി വയ്ക്കാനും നിർദേശിച്ചു. എന്നാല്‍, ബാങ്കിലേക്ക് പോകാനായി എത്തിയപ്പോൾ കാർ സഹിതം ഡ്രൈവറെ കാണാനില്ലായിരുന്നു. പണവുമായി മുങ്ങിയതാണെന്നു വ്യക്തമായതോടെ പോലീസില്‍ പരാതി നല്കി. താമസിയാതെത്തന്നെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു പണത്തിലേറെയും കാണിക്കയിട്ടതായി പ്രതി മൊഴി നൽകിയത്. ഒരു ലക്ഷം രൂപയോളം വീട്ടാവശ്യങ്ങൾക്കായി ചെലവഴിച്ചെന്നും അയാൾ പറഞ്ഞു. ഒന്നരക്കോടിയിൽ കുറെ പണം കണ്ടെടുക്കാനായെന്നാണു…
Read More