ഭീകരരെ സഹായിക്കുന്നവരെ കണ്ടെത്താൻ കാഷ്മീരിലെ സോപ്പോരയിൽ വ്യാപക റെയ്ഡ്; ബാരാമുള്ളയിൽ ഡ്രോൺ പറത്തൽ നിരോധിച്ചു

ശ്രീനഗർ: അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ജമ്മു കാഷ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തേൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ നേരിട്ടെത്തി വിലയിരുത്തി. ബാരാമുള്ള ജില്ലയിൽ ഡ്രോൺ പറത്തൽ തൽകാലികമായി നിരോധിച്ചിരിക്കുകയാണ്. അതേസമയം, പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ ദേവേന്ദർ സിംഗ് (25) കുറ്റം സമ്മതിച്ചെന്നു പോലീസ് അറിയിച്ചു. ഇന്ത്യ പാക് സംഘർഷത്തെ സംബന്ധിച്ചും ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങൾ അപ്പപ്പോൾ കൈമാറിയെന്നാണു കുറ്റസമ്മതം.

Read More

ബലാത്സംഗത്തിനു ശിക്ഷിക്കപ്പെട്ട പ്രതിക്കും ഇരയ്ക്കും വിവാഹത്തിന് സുപ്രീംകോടതിയുടെ അനുമതി

ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച യുവാവിനെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിക്കും പ്രതിക്കും വിവാഹം കഴിക്കാൻ സുപ്രീം കോടതിയുടെ അനുമതി. പ്രതിക്ക് നേരത്തേ മധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. ജസ്റ്റീസുമാരായ ബി.വി. നാഗരത്‌നയും എസ്.സി. ശർമ്മയും അടങ്ങിയ ബെഞ്ചിനു മുന്നിലായിരുന്നു പ്രതിയും ഇരയും വിവാഹത്തിനു സമ്മതിച്ചുകൊണ്ട് പരസ്പരം പൂക്കൾ കൈമാറിയത്. കോടതി തന്നെയാണു പൂക്കൾ ഏർപ്പാടാക്കിയതെന്നു മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ അഡ്വ. മൃണാൾ ഗോപാൽ ഏകർ പറഞ്ഞു.

Read More

കേണൽ സോഫിയയ്ക്കെതിരായ വിദ്വേഷ പരാമര്‍ശം; മന്ത്രി വിജയ് ഷായുടെ രാജി വേണ്ടെന്നു ബിജെപി

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തിൽ മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായെ തള്ളാതെ സംസ്ഥാന ബിജെപി നേതൃത്വം. വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്നു സംസ്ഥാന ബിജെപിയിൽ ധാരണയായി. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. മന്ത്രി വിജയ് ഷാ രാജിവച്ചാൽ കോൺഗ്രസിന്‍റെ വിജയമായി മാറുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. വിഷയത്തിൽ മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാന പ്രകാരം മുന്നോട്ടുപോകാമെന്ന നിലപാടിൽ മധ്യപ്രദേശ് ബിജെപി നേതൃത്വമെത്തിയത്. അതേസമയം, കോടതി തീരുമാനം അനുസരിക്കുമെന്നു മുഖ്യമന്ത്രി മോഹൻ യാദവ് യോഗത്തിൽ വ്യക്തമാക്കി. കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്നു വിളിച്ചതാണു വൻ വിവാദമായത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.

Read More

വീണ്ടും കോളറ മരണം? ആലപ്പുഴയിൽ കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നയാൾ ‌മരിച്ചു

ആലപ്പുഴ: കോളറ രോഗലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ആലപ്പുഴ തലവടി പഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം പുത്തൻപറമ്പിൽ പി.ജി. രഘു (48) ആണു മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രഘുവിനെ രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒൻപതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തപരിശോധനയിൽ കോളറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിസർജ്യ പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ കോളറ മൂലമാണ് മരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രഘുവിന് എവിടെനിന്നാണു രോഗം ബാധിച്ചതെന്നും സ്ഥിരീകരിച്ചിട്ടില്ല. കടുത്ത വയറിളക്കവും ഛർദിയുമായാണു രഘുവിനെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളാണു രഘു. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആശുപത്രിയിൽ വെന്‍റിലേറ്റർ സഹായത്തിലാണ് ജീവൻ നിലനിർത്തിയിരുന്നത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ:…

Read More

ആര്‍ക്കും ആരെയും കൈനീട്ടി അടിക്കാൻ അവകാശമില്ല; ബെയ്‌ലിൻ ദാസിന്‍റെ അറസ്റ്റോടെ തനിക്ക്  നീതി ലഭിച്ചെന്ന് അഡ്വ. ശ്യാമിലി

തിരുവനന്തപുരം: തന്നെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിൻ. ജൂണിയർ അഭിഭാഷകയെ മർദിച്ച കേസിൽ ഇന്നലെയാണ് സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇനി കോടതിയുടെ തീരുമാനം എന്തുതന്നെയായാലും ബെയ്‌ലിൻ ദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചുവെന്നാണ് ശ്യാമിലി അഭിപ്രായപ്പെട്ടത്. ഓഫീസില്‍ തന്നെ മര്‍ദിച്ചതിന് സാക്ഷികളുണ്ട്. അവരിൽ ആരൊക്കെ സാക്ഷിപറയുമെന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. ഇനി ഇത്തരത്തിൽ ഒരാള്‍ക്കു പോലും അനുഭവമുണ്ടാകരുത്. ആര്‍ക്കും ആരെയും കൈനീട്ടി അടിക്കാനോ ഉപദ്രവിക്കാനോ അവകാശമില്ല. ഇനി ഇത്തരം അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായാൽ അവരും മുന്നോട്ടുവരണമെന്നാണ് പറയാനുള്ളതെന്നും അഡ്വ. ശ്യാമിലി ജസ്റ്റിൻ പറഞ്ഞു. അതേസമയം അഡ്വ. ബെയ്‌ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ഏഴോടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് ബെയ്‌ലിൻ…

Read More

സ്വര്‍ണക്കടത്തുസംഘങ്ങൾ ‌കഞ്ചാവ് കടത്തിലേക്ക് ; തായ്‌ലൻഡിൽനിന്നു ഹൈബ്രിഡ് കഞ്ചാവ് ഒഴുകുന്നു

കോഴിക്കോട്: വിമാനത്താവളം വഴി മുന്‍പു സ്വര്‍ണം കടത്തിയ സംഘങ്ങള്‍ ഹൈബ്രിഡ് കഞ്ചാവ് കടത്തിലേക്കു തിരിയുന്നതായി പോലീസ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി ഹൈബ്രിഡ് കഞ്ചാവ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ചില സ്വർണക്കടത്തു സംഘങ്ങളെങ്കിലും ക‍ഞ്ചാവു കടത്തിലേക്കു കളം മാറ്റിച്ചവിട്ടിയതായാണ് ഡിആർഐ, കസ്റ്റംസ് തുടങ്ങിയ ഏജൻസികൾ സംശയിക്കുന്നത്. ‌സ്വർണത്തിനുള്ള ഇറക്കുമതിച്ചുങ്കം 15 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കി കുറച്ചത് സ്വർണക്കള്ളക്കടത്തിലെ ലാഭം വലിയ തോതിൽ കുറയാനിടയാക്കി. ഹൈബ്രിഡ് കഞ്ചാവിനു കേരളത്തിൽ ആവശ്യക്കാർ കൂടുന്നുവെന്നും കേരളം വഴി യുഎഇയിലേക്കു കടത്തു നടക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, സമീപകാലത്തായി സ്വര്‍ണക്കടത്ത് കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അടുത്തിടെ വിമാനത്താവളങ്ങളില്‍നിന്നു പിടിച്ച എല്ലാ കേസുകളിലും തായ്‌ലൻഡിൽനിന്നാണു ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. അവിടെ കഞ്ചാവ് നിയമവിധേയമാണ്. വിലക്കുറവിൽ കിട്ടും എന്നതിനാലാണ് അവിടെനിന്നു വ്യാപകമായി കടത്തുന്നത്. തായ്‌ലൻഡിൽ നിന്നെത്തിച്ച 70 കിലോഗ്രാം ഹൈബ്രിഡ് ക‍ഞ്ചാവാണു മൂന്നാഴ്ചയ്ക്കിടെ…

Read More

വിഴിഞ്ഞം ഇനിയും വളരും… വിഴിഞ്ഞത്ത് കപ്പലടുപ്പിച്ച സന്തോഷത്തിൽ തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശിയായ ക്യാപ്റ്റൻ മിൽട്ടൺ ജേക്കബ്

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ മഹത്വത്തെക്കുറിച്ച് പറയുന്നതിൽ മലയാളിയായ ക്യാപ്റ്റൻ മിൽട്ടൺ ജേക്കബിന് അഭിമാനം മാത്രം. ലോകത്തിലെ വിവിധ തുറമുഖങ്ങളിൽ കപ്പലോടിച്ചു കയറ്റിയിട്ടുണ്ടെങ്കിലും ഇത്ര സുരക്ഷിതമായ തുറമുഖം മറ്റൊന്നില്ല. ഇതൊരു തുടക്കം മാത്രമാണ്, വിഴിഞ്ഞം ഇനിയും വളരും, വെൽപ്ലാന്‍റ് പോർട്ടാണ്. ലോകത്തിലെ ഏറ്റവും വലിയ കപ്പലായ എംഎസ് ഐറിന ക്ലാസിൽപ്പെട്ട മിഷേൽകപ്പെല്ലിനിയുടെ ക്യാപ്റ്റനാണ് തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശിയായ മിൽട്ടൺ ജേക്കബ്. ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായ വിഴിഞ്ഞത്തു ലോകോത്തര വമ്പൻ കപ്പൽ ആദ്യമായി അടുപ്പിക്കാൻ കഴിഞ്ഞതിൻന്‍റെ ചാരിതാർഥ്യത്തിലാണ് ഈ 54കാരൻ. 400 മീറ്റർ നീളവും 61 മീറ്റർ വീതിയും 24346 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള മിഷേൽ കപ്പെല്ലിനി എന്ന കപ്പൽഭീമനെയും ആനയിച്ചു ഞായറാഴ്ച രാത്രിയിലാണ് മിൽട്ടൺ വിഴിഞ്ഞത്ത് എത്തിയത്. എംഎസ്സിയുടെ ആഫ്രിക്കൻ എക്സ്പ്രസ് സർവീസിന്‍റെ ഭാഗമായി സിംഗപ്പൂരിൽനിന്ന് ഘാനയിലേക്കുള്ള യാത്രാമധ്യേ 4000 കണ്ടെയ്നറുകൾ ഇറക്കുകയായിരുന്നു…

Read More

സംസ്ഥാന സർക്കാരിന്‍റെ ധനസഹായമില്ല: 55 ഓവർബ്രിഡ്ജുകൾ നിർമിക്കാൻ റെയിൽവേ

കൊല്ലം: സംസ്ഥാന സർക്കാരിന്‍റെ ധനസഹായം ലഭ്യമാകാത്തതിനാൽ കേരളത്തിൽ 55 റോഡ് മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് റെയിൽവേ സ്വന്തമായി പണം ചെലവഴിക്കും. ഇത്തരം പാലങ്ങളുടെ നിർമാണത്തിന് 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് വ്യവസ്ഥ. ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കുന്നതിനുള്ള റോഡ് മേൽപ്പാലങ്ങൾ നിർമിക്കുന്നതിനാണ് റെയിൽവേയും സംസ്ഥാന സർക്കാരുകളും 50 ശതമാനം വീതം ചെലവ് പങ്കിടുന്നത്. എന്നാൽ ചെലവ് പങ്കിടാൻ സംസ്ഥാന സർക്കാരിന് കഴിയാത്തത് കാരണം 55 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമാണം വൈകുന്നത്. സുരക്ഷയ്ക്കാണ് റെയിൽവേ മുൻ ഗണന നൽകുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ 50 ശതമാനം ധനസഹായം ഒഴിവാക്കി റെയിൽവേ തന്നെ തുക ചെലവഴിക്കാൻ തീരുമാനിച്ചതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. ഈ 55 റെയിൽവേ ഓവർ ബ്രിഡ്ജുകളിൽ പദ്ധതികൾ അന്തിമമാക്കാനും ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർണമാക്കാനും കഴിഞ്ഞത് 18 എണ്ണത്തിന് മാത്രമാണ്. ഇവയ്ക്ക് റെയിൽവേയുടെ 100…

Read More

കളമശേരി സ്‌ഫോടന കേസ്: സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി സന്ദേശം; മലേഷ്യന്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി

കൊച്ചി: കളമശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരേ സാക്ഷിപറയാന്‍ മുന്നോട്ടുവരുന്നവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം എത്തിയ സംഭവത്തില്‍ കളമശേരി പോലീസ് അന്വേഷണം തുടങ്ങി. വാട്‌സ്ആപ്പ് സന്ദേശമെത്തിയ മലേഷ്യന്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് സൈബര്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ മതസ്പര്‍ദയുണ്ടാക്കല്‍, കൊല്ലുമെന്ന് ഭീഷണിമുഴക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കളമശേരി പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി 9.57ന് മലേഷ്യന്‍ ഫോണ്‍ നമ്പറില്‍നിന്നും യഹോവ സാക്ഷികളുടെ കേരളത്തിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസറായ നോര്‍ത്ത് കളമശേരി സ്വദേശി ശ്രീകുമാറിനാണ് വാട്‌സ്ആപ്പ് സന്ദേശം എത്തിയത്. കളമശേരി സ്‌ഫോടനമാതൃകയില്‍ യഹോവയുടെ സാക്ഷികളുടെ കേരളത്തിലെ എല്ലാ കണ്‍വന്‍ഷനുകളിലും ആരാധനയിടങ്ങളും ബോംബുവച്ച് തര്‍ക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. യഹോവ സാക്ഷികളുടെ ആലുവയിലെ മന്ദിരത്തിലും കേരളത്തിലുടനീളം നടക്കുന്ന പ്രാര്‍ഥനാ കണ്‍വഷനുകളിലും ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു ആദ്യ സന്ദേശം. യഹോവയുടെ സാക്ഷികളെ കേരളത്തില്‍നിന്നും ഉന്മൂലനം ചെയ്യുമെന്നും ഡൊമിനിക് മാര്‍ട്ടിനെതിരേ…

Read More

പാക് സൈനിക താവളങ്ങളിൽ ഇന്ത്യൻ ആക്രമണം; ആക്രമണം തുടരുമെന്ന് പാക്കിസ്ഥാൻ; പാക് വ്യോമപാത പൂർണമായി അടച്ചു

ന്യൂഡൽഹി: അതിർത്തി സംസ്ഥാനങ്ങളിലെ നഗരങ്ങളെയും വിമാനത്താളങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. ലാഹോറിലും കറാച്ചിയിലും പെഷാവാറിലുമാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക് സൈനിക താവളങ്ങളിലും ഇന്ത്യ ശക്തമായ ആക്രമണം നടത്തി. നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം സ്ഥിരീകരിച്ചു.അതിനിടെ, ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൽ കനത്ത വെടിയൊച്ചയാണു കേൾക്കുന്നത്. സിർസയിൽ പാകിസ്ഥാന്‍റെ ലോംഗ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ശക്തമായ ആക്രമണം തുടരുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു. പാക് വ്യോമപാത പൂർണമായി അടച്ചുന്യൂഡൽഹി: പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍റെ നീക്കം. ഒരു തരത്തിലുള്ള വ്യോമഗതാഗതവും പാടില്ലെന്നാണ് നിർദേശം. നോട്ടീസ് ടു എയർമെൻ പുറത്തിറക്കി. അടിയന്തര…

Read More