മുംബൈ: തണ്ണിമത്തൻ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഭക്ഷ്യവിഷബാധയേറ്റല്ല മരണം സംഭവിച്ചതെന്നാണു പ്രാഥമിക നിഗമനം. വീട്ടിൽനിന്നു ശേഖരിച്ച സാമ്പിളിൽ കൃത്രിമ കളറോ മധുരമോ ചേർത്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ നിറം മാറ്റം എന്തോ വിഷാംശം ഉള്ളിലെത്തിയതിന്റെ സൂചനയാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി മാറിയിരുന്നു. ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ഉണ്ടാകുന്നതല്ല. എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന് ഡോക്ടർമാർ പരിശോധിച്ചു വരുകയാണ്. അബ്ദുല്ലയുടെ ശരീരത്തിൽ മോർഫിന്റെ അംശവും കണ്ടെത്തിയതായും റിപ്പോർട്ട് ഉണ്ട്.
Read MoreCategory: Loud Speaker
ദുരന്ത നിവാരണ മുന്നറിയിപ്പുകൾ ഇനി മൊബൈൽ ഫോണുകളിലും: പരിഭ്രാന്തരാകരുതെന്ന് അധികൃതർ
പരവൂർ: രാജ്യത്തെമ്പാടുമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് വരും ദിവസങ്ങളിൽ പ്രത്യേക അപായ സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തി വേണ്ടന്ന് അധികൃതർ. കേന്ദ്ര ടെലികോം വകുപ്പും ദേശീയ ദുരന്ത നിവാരണ അഥോരിറ്റിയും സംയുക്തമായി നടത്തുന്ന ദുരന്ത നിവാരണ മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണമാണിതെന്നും ഉപഭോക്താക്കൾ ഇതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്താണ് സെൽ ബ്രോഡ്കാസ്റ്റ് സിസ്റ്റം?പ്രകൃതിക്ഷോഭങ്ങൾ, സുനാമി, ഭൂകമ്പം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഒരു നിശ്ചിത പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കാനുള്ള അത്യാധുനിക സംവിധാനമാണിത്. സാധാരണ എസ്എംഎസ് സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫോൺ സൈലന്റ് മോഡിലാണെങ്കിൽ പോലും വലിയ ശബ്ദത്തോടെയുള്ള അലാറത്തോടു കൂടിയാകും ഈ സന്ദേശങ്ങൾ ലഭിക്കുക. പരീക്ഷണം ഇന്ന്ഇന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ഈ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും പരീക്ഷണവും നടക്കും. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ്, ഹിന്ദി കൂടാതെ പ്രാദേശിക ഭാഷകളിലും സന്ദേശങ്ങൾ ലഭിച്ചേക്കാം.…
Read More‘പി. ടീ, ദേ…. കാപ്പന് ചേട്ടന് വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക’: ഹൃദയം തൊടുന്ന കുറിപ്പുമായി ഉമ തോമസ് എംഎല്‍എ
കൊച്ചി: പൊതുപ്രവര്ത്തകന് ഡിജോ കാപ്പന്റെ വിയോഗത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ്. ‘കാപ്പന് ചേട്ടന് പോയി.. എന്നുവെച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നര്‍ഥം.’ ഉമ തോമസിന്റെ ഈ വാക്കുകളില്‍ തന്നെയുണ്ട് ഡിജോ കാപ്പന് എന്ന മനുഷ്യന് അവരുടെ കുടുംബത്തിന് ആരായിരുന്നു എന്നത്. ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാളാണ്. പി ടീ, ദേ…. കാപ്പന് ചേട്ടന് വരുന്നു… നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക എന്ന് കുറിച്ചാണ് ഉമ തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പ് ഇങ്ങനെ…“കാപ്പന് ചേട്ടന് പോയി. എന്നുവച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നര്‍ഥം. വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലര്‍ച്ചെ കാപ്പന് ചേട്ടന്. ചെരിപ്പ് ആക്സിലേറ്ററില്‍ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബര്‍ മുതല്‍ ഇന്നേക്ക് ഏഴ് മാസമാണ് ആ…
Read Moreകാമുകിയുമായുള്ള ബന്ധത്തെ ചിറ്റപ്പൻ എതിർത്തു: കലി മൂത്ത് പിതൃസഹോദരനെ കാറിടിപ്പിച്ച് കൊല്ലാൻ നോക്കി; യുവാവ് അറസ്റ്റില്‍
കൊച്ചി: പ്രണയ വിവാഹത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യം മൂലം പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം അയ്യപ്പന്‍കാവ് നെഹ്റു റോഡ് കൊട്ടുക്കല്‍ വീട്ടില്‍ അഭിജിത്ത് പ്രസാദിനെയാണ് (33) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.ഏപ്രില്‍ 30ന് രാവിലെ 6.30 ന് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. അഭിജിത്തിന്റെ പിതൃസഹോദരന് സത്യപാലനെ (61) ആണ് ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സത്യപാലനെ അഭിജിത്ത് കാറിടിച്ച് വീഴ്ത്തുകയായിരുന്നു. അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഇത് മനഃപൂര്‍വമുള്ള കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞത്. ഇഷ്ടപ്പെട്ട യുവതിയുമായുള്ള തന്റെ വിവാഹത്തിന് തടസം നില്‍ക്കുന്നത് സത്യപാലനാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചാണോ പ്രതി കൃത്യം നിര്‍വ്വഹിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. എന്നാല്‍, താന്‍ ദേഷ്യം വന്നപ്പോള്‍ ഏതോ ഗുളികകള്‍ വാങ്ങി കഴിച്ചിരുന്നുവെന്നാണ് പ്രതിയുടെ…
Read Moreപാമ്പുകടിക്കെതിരേ ജാഗ്രത പാലിക്കാം: എന്തൊക്കെ ചെയ്യാം ചെയ്യാതിരിക്കാം…
കോട്ടയം: സംസ്ഥാനത്തുടനീളം പാമ്പുകടിയേറ്റ കേസുകളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കൃഷി സ്ഥലങ്ങള്‍, കാടിനോടുചേര്‍ന്ന പ്രദേശങ്ങള്‍, കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുള്ള ഇടങ്ങള്‍ എന്നിവിടങ്ങളില്‍ അപകടസാധ്യത കൂടുതലാണ്. വീടിനും പരിസരത്തുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക.വിറക്, തൊണ്ട്, ചിരട്ട, തുണികള്‍, പാഴ്വസ്തുക്കള് തുടങ്ങിയവയൊന്നും കൂട്ടിവയ്ക്കരുത്.ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് എലി പെരുകുന്നത് ഒഴിവാക്കുക.വീടിനു പുറത്ത് കിടന്നുറങ്ങരുത്.രാത്രിയില്‍ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക.ഇരുട്ടില്‍ പുറത്തേക്കു പോകുമ്പോള്‍ ടോര്‍ച്ച് അല്ലെങ്കില്‍ മൊബൈല്‍ വെളിച്ചം ഉപയോഗിക്കുക.ചെരുപ്പ്, വസ്ത്രങ്ങള്‍, ബാഗ്, ഹെല്‍മെറ്റ്, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക.പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും നിലത്ത് ശ്രദ്ധിക്കുക.നിലത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കുക.വീടിനുള്ളില്‍ പാമ്പ് കയറാനുള്ള സാധ്യത കുറയ്ക്കാന്‍ വാതിലുകളും ജനലുകളും അടച്ചിടുക.വിടവുകളോ വിള്ളലുകളോ ഉണ്ടെങ്കില്‍ അടയ്ക്കുക.വീടിന് സമീപത്തുള്ള മാളങ്ങള്‍ അടയ്ക്കുക.കൈയ്യുറുകളും കാലുറകളും ഉപയോഗിച്ച് മാത്രം കൃഷിയിടങ്ങളില്‍ ജോലിക്കായി ഇറങ്ങുക.കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും പുല്ലും നീക്കം ചെയ്യുക.…
Read Moreപഠനം കഴിഞ്ഞ് ജോലി ലഭിക്കാത്തതിലെ മാനസിക സംഘർഷം; ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ചനിലയിൽ;
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശി ചന്തു(26) ആണ് മരിച്ചത്. പഠനത്തിന് ശേഷം ജോലി ലഭിക്കാത്തതിന്റെ മാനസികസംഘർഷത്തെ തുടർന്നാണ് ചന്തു മരിച്ചത്. ഷിക്കാഗോയിലെ ഡിപോൾ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്തു നാളുകളായി ജോലി അന്വേഷിക്കുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്ന് ചന്തു കനത്ത മാനസികസംഘർഷത്തിലായിരുന്നു. വീട്ടിലാണ് ചന്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചന്തുവിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനായി അമേരിക്കയിലെ ഇന്ത്യക്കാർ ധനസമാഹരണം ആരംഭിച്ചു.
Read Moreഅങ്കമാലിയിലെ ആനക്കലിയിൽ വിഷ്ണുവിന് ജീവൻ നഷ്ടമായി; പരിഭ്രാന്തി പരത്തിയത് മൂന്നര മണിക്കൂറുകളോളം
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആന സൃഷ്ടിച്ചത് മണിക്കൂറോളം നീണ്ട പരിഭ്രാന്തി. ഒടുവിൽ മയക്ക് വെടിവച്ച് ആനയെ തളച്ചു. ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന ആന മൂന്നര മണിക്കൂറോളം പ്രദേശവാസികളെ മുൾമുനയിൽ നിർത്തി. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. സമീപമുണ്ടായിരുന്ന കാറും ബൈക്കും ആന തകർത്തു. വിഷ്ണു ആനയെ പരിപാലിക്കാനും മറ്റുമായിട്ടാണ് എത്തിയത്. പിന്നീട് വണ്ടിയുടെ ഡ്രൈവറായി മാറി. പാപ്പാന്റെ സഹായിയായും പോകാറുണ്ട്. ആന ഇങ്ങനെ പ്രശ്നമുണ്ടാക്കുന്നത് ആദ്യമായിട്ടാണെന്ന് ഉടമ പറഞ്ഞു. കൊല്ലം മയ്യനാട് അരുണിമ എന്ന വീട്ടിലെ രാജുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞ പാർഥസാരഥി. പത്തനംതിട്ട കൊടുമൺ സ്വദേശി സൗരഭിനാണ് ആനയെ പാട്ടത്തിന് നൽകിയത്.
Read Moreബോട്ട് മറിഞ്ഞ് അപകടം; കുഞ്ഞോമനയെ നെഞ്ചോട് ചേർത്ത് അമ്മ; ഹൃദയം തകരുന്ന കാഴ്ച
ഭോപ്പാൽ: മധ്യപ്രദേശിലെ ബാർഗി ഡാമിന് സമീപം നർമ്മദാ നദിയിൽ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയും നാല് വയസുകാരനായ മകനും മരിച്ചു. വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു അമ്മയുടെ മൃതദേഹം രക്ഷപ്രവർത്തകർ കണ്ടെത്തിയത്. ഡൽഹിയിൽ നിന്നുള്ള നാലംഗ വിനോദസഞ്ചാര സംഘത്തിലെ അംഗങ്ങളാണ് ഇവർ. അപകടത്തിൽപ്പെട്ട പിതാവും മകളും രക്ഷപ്പെട്ടു. ഇതുവരെ ആറ് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിത്. പെട്ടന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവും കാറ്റുമാണ് ബോട്ട് നിയന്ത്രണം വിട്ട് മറിയാൻ കാരണമായത്. നിമിഷങ്ങൾക്കുള്ളിൽ ബോട്ട് വെള്ളത്തിനടിയിലായി. നിലവിൽ 24 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരച്ചിൽ തുടരുകയാണ്.
Read Moreമുഖ്യമന്ത്രിയെ തീരുമാനിക്കുക കീഴ്വഴക്കങ്ങൾ പാലിച്ച്: ഇപ്പോളത്തെ ചർച്ചകൾക്ക് പിന്നിൽ ചിലമാധ്യമങ്ങലെന്ന് കെപിസിസി പ്രസിഡന്റ്
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഭൂരിപക്ഷം ലഭിക്കുന്ന മുറയ്ക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുക പാർട്ടി കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിച്ചാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി നടക്കുന്നത് അനവസരത്തിലുള്ള ചർച്ചയാണ്. ചില മാധ്യമങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയതുപോലെയാകും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലം. യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ഇത് ശരിവയ്ക്കുന്നതാണ് എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളും. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന് ആവേശവും പ്രതീക്ഷയും നൽകുന്നതായിരുന്നു. ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ യുഡിഎഫിനു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പൊതുവായ നന്മയ്ക്കും ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടത്തിയ പ്രഖ്യാപനങ്ങൾ സമ്മതിദായകർ സ്വീകരിച്ചു. രാഹുൽഗാന്ധി പ്രഖ്യാപിച്ച ഗാരന്റികൾ ജനങ്ങൾ ഉൾക്കൊണ്ടു. പ്രതിപക്ഷ നേതാവ് നയിച്ച പുതുയുഗ യാത്രയ്ക്ക് അതിഗംഭീര സ്വീകരണമാണ് സംസ്ഥാന വ്യാപകമായി ലഭിച്ചത്. ഒട്ടേറെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും യുഡിഎഫ്…
Read Moreകാമുകിയുമായുള്ള വിവാഹത്തിന് തടസം നിന്നു; പിതൃസഹോദരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
കൊച്ചി: വിവാഹത്തിന് തടസം നിന്ന പിതൃസഹോദരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അയ്യപ്പൻകാവിലാണ് സംഭവം. അസിജിത്(32) ആണ് അറസ്റ്റിലായത്. പിതാവിന്റെ ജ്യേഷ്ഠനെയാണ് അസിജിത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. തലച്ചോറിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ പിതൃസഹോദരൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹമോചിതയായ യുവതിയുമായി അസിജിത് പ്രണയത്തിലായിരുന്നു. യുവതി പ്രായത്തിൽ അസിജിത്തിനേക്കാൾ മുതിർന്നതുമാണ്. ഈ യുവതിയെ വിവാഹം കഴിക്കണമെന്ന് അസിജിത് വീട്ടിൽ അറിയിച്ചു. എന്നാൽ വിവാഹത്തിന് അനുവദിക്കരുതെന്ന് അസിജിത്തിന്റെ മാതാപിതാക്കളോട് പിതൃസഹോദരൻ ആവശ്യപ്പെട്ടതാണ് പകയ്ക്ക് കാരണമായത്. കൊച്ചി നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത അസിജിത്തിനെ റിമാൻഡ് ചെയ്തു.
Read More