വണ്ടി ചലിക്കുന്നില്ല, സമയം പോകുന്നില്ല; ബംഗളൂരുവിലെ ട്രാഫിക് ദുരിതം പങ്കുവെച്ച് യുവാവ്; ചർച്ചകൾക്ക് വഴിവച്ച വീഡിയോ വൈറൽ

ബംഗളൂരു നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. കേവലം 4.5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 47 മിനിറ്റോളം സമയം വേണമെന്ന് കാണിക്കുന്ന ജിപിഎസ് മാപ്പിന്‍റെ വീഡിയോ പങ്കുവെച്ചാണ് ആദിത്യ സക്സേന എന്ന വ്യക്തി നഗരത്തിലെ ട്രാഫിക് ദുരിതം വെളിപ്പെടുത്തിയത്.

കാറിലെ ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ നിന്നാണ് ആദിത്യ വീഡിയോ പകർത്തിയത്. ഒരു മണിക്കൂർ മുൻപ് ലക്ഷ്യസ്ഥാനത്ത് എത്തുവാൻ 45 മിനിറ്റ് കാണിച്ച മാപ്പിൽ, ഒരു മണിക്കൂർ യാത്ര ചെയ്തിട്ടും ബാക്കി സമയം വീണ്ടും 45 മിനിറ്റായിത്തന്നെ തുടരുകയാണെന്ന് അദ്ദേഹം തമാശരൂപേണ ക്യാപ്ഷനിൽ കുറിച്ചു.

വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് തങ്ങളുടെ സമാനമായ പ്രതിദിന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തിയാൽ മാത്രമേ ബംഗളൂരുവിലെ ഈ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Related posts

Leave a Comment