തിരുവനന്തപുരം : മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സർക്കാരിനെ വിമർശിച്ചതിന് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഡോക്ടർ ബി. അശോക് വീണ്ടും അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പിണറായി സർക്കാരിനെ വിമർശിക്കുന്നു. ഇത്രയും ക്രൂരവും ജനങ്ങളോട് നിസംഗതയും പുലർത്തുന്ന ഭരണം താൻ കണ്ടിട്ടില്ലെന്ന് അശോക് കുറ്റപ്പെടുത്തി. രണ്ടാം പിണറായി സർക്കാർ പൂർണ പരാജയമാണ്. എൽഡിഎഫിൽ പോലും സർക്കാരിന് വിശ്വാസതയില്ല. മുഖ്യമന്ത്രിയുടെ കൂട്ടുകെട്ടും നയം മാറ്റവും ആണ് എല്ലാറ്റിനും കാരണം. ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് അയ്യപ്പ സംഗമം നടത്തിയെങ്കിലും ശബരിമല സ്വർണക്കൊള്ള മാപ്പില്ലാത്ത ക്രൂരതയായി മാറി. ന്യൂനപക്ഷ വോട്ട് കേന്ദ്രീകരിച്ചുള്ള സോഷ്യൽ എൻജിനിയറിംഗ് കളികളും പരാജയപ്പെട്ടു. ആരോഗ്യവകുപ്പിൽ മാത്രം നാൽപതിനായിരം കോടി രൂപ കുടിശിക ഉള്ളപ്പോഴാണ് കോടികൾ മുടിച്ച് നവകേരള സദസും യാത്രയും നടത്തിയത്. മയക്കുമരുന്ന് മാഫിയ പണം പിരിച്ചാണ് മന്ത്രിമാർക്ക് പോലും അന്ന് ഭക്ഷണം നൽകിയത്. കോടികൾ ചെലവിട്ട കിഫ്ബി…
Read MoreCategory: Loud Speaker
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു; ബംഗ്ലൂരിൽ നിന്ന് തലശേരിക്ക് വരുമ്പോഴായിരുന്നു സംഭവം
മട്ടന്നൂർ: നരയമ്പാറയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ചു കത്തി ബൈക്ക് യാത്രികൻ മരിച്ചു. ഇന്നു രാവിലെ ഒമ്പതോടെ മട്ടന്നൂർ-ഇരിട്ടി റോഡിൽ നരയമ്പാറ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം. ഇരിട്ടി ഭാഗത്ത് നിന്നു മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് റോഡരികിലെ വൈദ്യുത തൂണിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത കമ്പികൾ കൂട്ടിയിടിച്ചു കത്തുകയും ബൈക്കിന് തീപിടിക്കുകയുമായിരുന്നു. ബൈക്ക് ഓവുചാലിൽ വീഴുകയും ചെയ്തു. ബൈക്ക് കത്തുന്നത് കണ്ട സമീപവാസികൾ വെള്ളം ഉപയോഗിച്ചാണ് കെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ബൈക്ക് യാത്രികനെ നാട്ടുകാർ പുറത്തെടുത്തു കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ തകർന്നു. ബൈക്കിലുണ്ടായിരുന്ന തുണികളും സാധനങ്ങളും അടക്കം കത്തി നശിച്ചു. ബൈക്ക് വൈദ്യുത തൂണിലിടിച്ചപ്പോൾ ബൈക്കിന്റെ പെട്രോൾ ലീക്കായതായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബംഗ്ലൂരിൽ നിന്നു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്.…
Read Moreബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ; അരുവിക്കര സ്വദേശി ആദിത്യനാണ് മരിച്ചത്
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല് സ്കൂള് ഓഫ് നഴ്സിംഗിലെ രണ്ടാം വര്ഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയായിരുന്നു ആദിത്യൻ.ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നാലു പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽനിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് കോളജ് അധികൃതർ ആദിത്യന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്ട്ടം നടപടികള്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read Moreലഡാക്കിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ആളപായമോ, നാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല
ന്യൂഡൽഹി: ലഡാക്കിൽ ശക്തമായ ഭൂചലനം. ലഡാക്കിലെ ലേ പ്രഭവകേന്ദ്രമായി അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്നു പുലർച്ചെ 3.54ന് ആണ് പ്രകമ്പനമുണ്ടായത്. ഉപരിതലത്തിൽനിന്ന് ഏകദേശം 150 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു. സംഭവത്തിൽ ആളപായമോ, നാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ലഡാക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
Read Moreവിവാഹ പരിപാടിയ്ക്കിടയിലെ ഡിജെ ശബ്ദം കേട്ട് പിടഞ്ഞ് വീണ് ചത്തത് 140 കോഴികൾ; പരാതിയുമായി ഫാം ഉടമ പോലീസ് സ്റ്റേഷനിൽ
ലക്നോ: വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന ഡിജെ സംഗീത്തതിന്റെ അമിത ശബ്ദം കേട്ട് 140 കോഴികൾ ചത്തു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പ്രദേശവാസിയായ ബബ്ബൻ വിശ്വകർമയുടെ മകളുടെ വിവാഹഘോഷയാത്ര കടന്നുപോയപ്പോഴായിരുന്നു സംഭവം. ഫാം ഉടമ സാബിർ അലി നൽകിയ പരാതിയിൽ ഡിജെ ഓപ്പറേറ്റർ കവി യാദവിനെതിരെ പോലീസ് കേസെടുത്തു. ഡിജെയിൽ നിന്നുള്ള അസഹനീയമായ ശബ്ദം കോഴികൾക്കിടയിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കിയെന്ന് സാബീർ പറഞ്ഞു. ശബ്ദം താങ്ങാനാവാതെ 140 കോഴികൾ ചത്ത് വീഴുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. നിശ്ചിത പരിധിയിൽ കൂടുതൽ ശബ്ദം ഡിജെ സിസ്റ്റത്തിൽ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, സംഭവത്തിൽ കവിയോ ബബ്ബന്റെ കുടുംബവോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreനിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി; അന്വേഷണത്തിൽ ലോൺ ആപ്പ് കേസും
തിരുവനന്തപുരം: കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റ്ൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഏപ്രിൽ പത്തിനാണ് നിതിന് രാജ് കോളേജ് കെട്ടിടത്തില് നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന് നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. ഡെന്റൽ കോളജിലെ അധ്യാപകരായ ഡോ. എം.കെ. റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികൾ. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെന്ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. അതിനിടെ, അധ്യാപികയെയും നിതിൻ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ് ആപ്പ് നടത്തിപ്പുകാരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത്…
Read Moreഹണിമൂൺ യാത്രയ്ക്കിടെ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസ്: യുവതിക്ക് ജാമ്യം
ഗുവാഹത്തി: ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജാമ്യം. ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്കാണ് ഷില്ലോംഗ് കോടതി ജാമ്യം അനുവദിച്ചത്. 10 മാസമായി ജയിലിൽ കഴിയുന്ന സോനത്തിന് മൂന്ന് തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് കോടതി ജാമ്യം നൽകിയത്. സോഹ്റയിൽനിന്ന് ദമ്പതികളെ കാണാതായതിനു പിന്നാലെ രാജയുടെ മൃതദേഹം കൊക്കയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശിൽനിന്ന് പിടിയിലായ സോനം തന്റെ കാമുകൻ രാജ് കുശ്വാഹയുമായും മറ്റ് മൂന്ന് പേരുമായും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി മൊഴി നൽകിയിരുന്നു. കുശ്വാഹയും മറ്റ് മൂന്ന് പേരും ഇപ്പോഴും കസ്റ്റഡിയിലാണ്. സോനം മാത്രമാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ ഉൾപ്പെടുത്തി 790 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. അന്വേഷണം പൂർത്തിയായതും കുറ്റപത്രം സമർപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ഈസ്റ്റ് ഖാസി ഹിൽസ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ്…
Read Moreഇന്ത്യൻ റെയിൽവേ അതിവേഗ ട്രാക്കിലേക്ക്; 80 ശതമാനം പാതകളും സെമി-ഹൈ സ്പീഡ് യാത്രയ്ക്ക് സജ്ജം
പരവൂർ: ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ കരുത്തും വേഗവും വർധിപ്പിച്ച് രാജ്യത്തെ 80 ശതമാനം റെയിൽവേ ട്രാക്കുകളും മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിലുള്ള സെമി-ഹൈ സ്പീഡ് ട്രെയിൻ ഗതാഗതത്തിന് സജ്ജമായി.തുടർച്ചയായ നവീകരണ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച ഈ നേട്ടം വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള അതിവേഗ ട്രെയിനുകളുടെ സുഗമമായ ഓട്ടത്തിന് വഴിയൊരുക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിൻ്റെ പ്രതീക്ഷ. നേരത്തെ രാജ്യത്തെ 40 ശതമാനം പാതകളിൽ മാത്രമാണ് 110 കിലോമീറ്റർ വേഗം സാധ്യമായിരുന്നത്. ഇപ്പോഴിത് ഇരട്ടിയായി വർധിപ്പിച്ചു. ഇതിനുപുറമെ, മണിക്കൂറിൽ 130 കിലോമീറ്ററോ അതിൽ കൂടുതലോ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാവുന്ന ട്രാക്കുകളുടെ എണ്ണം ആറ് ശതമാനത്തിൽ നിന്ന് 23 ശതമാനമായി ഉയർന്നു. യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ട്രെയിനുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്താനും ഈ മാറ്റങ്ങൾ സഹായിക്കുമെന്നുമാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 2014 മുതൽ ഏകദേശം 55,000 കിലോമീറ്റർ ട്രാക്കുകൾ റെയിൽവേ പുതുക്കിപ്പണിതിട്ടുണ്ട്. ഇതിൽ 44,000 കിലോമീറ്ററിലും…
Read Moreചാർജർ എടുക്കാൻ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി: പിന്നീട് വീട്ടുകാർ കേട്ടത് മകന്റെ മരണ വാർത്ത: പ്ലസ് ടു വിദ്യാർഥിയെ സുഹൃത്തിന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബംഗളൂരു: ചാർജർ എടുക്കാൻ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ സുഹൃത്തിന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കനേരിവാഡി സ്വദേശിയായ പ്രേം പരശുരാം സൂര്യവംശി (18) ആണ് മരിച്ചത്. കർണാടകയിലെ ചിക്കോഡി സ്വദേശിയായ പ്രേം കുടുംബത്തോടൊപ്പം കനേരിവാഡിയിലായിരുന്നു താമസം. പന്ത്രണ്ടാം ക്ലാസ് പഠനത്തോടൊപ്പംതന്നെ പാർട് ടൈം ആയി എംഐഡിസിയിലെ ഒരു സ്ഥാപനത്തിൽ പ്രേം ജോലിക്കായി പോയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ യുവാവ് താൻ ചാർജർ മറന്ന്വച്ചെന്നും അത് എടുത്തിട്ട് വരാം എന്ന് പറഞ്ഞ് പുറത്തേക്ക് പോവുകയും ചെയ്തു.അവിടെ നിന്ന് പോയ യുവാവ് പിന്നീട് സുഹൃത്തിന്റെ മുറിയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത്വച്ച് തന്നെ മരണം സംഭവിച്ചു. മരണകാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. പ്ലസ് ടു പരീക്ഷാ ഫലം വരാനിരിക്കെ ഉണ്ടായ ഈ വിയോഗം നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
Read Moreവാർത്തകൾക്ക് ഗൂഗിളും മെറ്റയും പണം നൽകണം: ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണം
മെൽബൺ: ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണത്തിനൊരുങ്ങി ഓസ്ട്രേലിയ. മാധ്യമപ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കാനും ടെക് ഭീമന്മാർ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകുമെന്ന് ഉറപ്പാക്കുന്നതിനുമായാണ് നിയമനിർമാണം. മെറ്റ, ഗൂഗിൾ, ടിക്ടോക് തുടങ്ങിയ ടെക് ഭീമന്മാർ പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ പങ്കുവെക്കുന്നതിന് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിർമാണം. രാജ്യത്ത് നിന്നുണ്ടാക്കുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി നൽകണമെന്നാണ് നിയമം. ഇതുസംബന്ധിച്ച കരടുനിയമം സർക്കാർ ചൊവ്വാഴ്ച പുറത്തുവിട്ടു. ജൂലൈ രണ്ടിന് നിയമം പാർലമെന്റിൽ അവതരിപ്പിക്കും. മാധ്യമപ്രവർത്തകർക്ക് അർഹമായ വിഹിതം ഉറപ്പാക്കാനും നിയമം ലക്ഷ്യമിടുന്നു. വാർത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് ടെക് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന് അനുശാസിക്കുന്ന ന്യൂസ് മീഡിയ ബാർഗെയ്നിംഗ് കോഡ് പാലിക്കാൻ കമ്പനികൾ തയാറാകാത്ത സാഹചര്യത്തിലാണ് നടപടി. എന്നാൽ നിർബന്ധിതമായി പണം നൽകാനാവശ്യപ്പെടുന്നത് ശരിയല്ലെന്നും മാധ്യമങ്ങൾ അവരുടെ ഇഷ്ടപ്രകാരമാണ് ഉള്ളടക്കം പങ്കുവയ്ക്കുന്നതെന്നും മെറ്റ വ്യക്തമാക്കി.
Read More