ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഫ്ളക്സ് പോരാട്ടം തുടരുന്നു. ഡല്‍ഹിയിലും തിരുവനന്തപുരത്തും കെ.സി. വേണുഗോപാലിനായി ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു. ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിൽ സ്ഥാപിച്ച ഫ്ലക്സുകളിൽ “നയിച്ചവന്‍ നായകന്, ദ റിയൽ ലീഡർ’ എന്നാണ് കുറിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വെച്ച മറ്റൊരു ഫ്ലക്സില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കെ.സിയുടെയും ചിത്രമാണുള്ളത്. ഇന്ദിരാഭവന് മുന്നിലെ ഫ്ലക്സ് ബോര്‍ഡില്‍ “കുഞ്ഞൂഞ്ഞിന് ശേഷം കെ.സി’ എന്നാണ് എഴുതിയിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പമാണ് കെ.സിയുടെ ചിത്രവും ചേർത്തിരിക്കുന്നത്.
Read MoreCategory: Loud Speaker
സംസ്ഥാനത്ത് ആദ്യമായി മൂന്നിടത്ത് താമര വിരിഞ്ഞു; ആവേശത്തിൽ ബിജെപി കേന്ദ്രങ്ങൾ
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായി മൂന്നിടത്ത് താമര വിരിഞ്ഞു, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും നേമത്ത് ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനും പിന്നാലെ കഴക്കൂട്ടവും പിടിച്ചെടുത്ത് ബിജെപി. മുൻ കേന്ദ്രമന്ത്രിയായ വി. മുരളീധരനാണ് കഴക്കൂട്ടത്ത് വിജയിച്ചത്. മുൻ മന്ത്രിയായ കടകംപ്പള്ളി സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയും ടി. ശരത്ചന്ദ്രപ്രസാദ് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിലും ജയിക്കാതിരുന്ന ബിജെപി ഇത്തവണ മൂന്ന് സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു.
Read Moreപിണറായി വിജയൻ, ചോതി നക്ഷം; മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വെട്ടിക്കോട് ക്ഷേത്രത്തിൽ വഴിപാട്
ചാരുംമൂട് : വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഒരു ഭക്തൻ വഴിപാട് നടത്തി. ഇന്ന് രാവിലെയാണ് പിണറായി വിജയന്റെ പേരിൽ വെട്ടിക്കോട് നാഗരാജസ്വാമി ക്ഷേത്രത്തിൽ കദളിപ്പഴം പാൽ വഴിപാട് നടത്തിയത്.
Read Moreസെഞ്ച്വറിയടിക്കാൻ ടിവികെ; വിവാദങ്ങളൊന്നും ഇളയ ദളപതിക്ക് വെല്ലുവിളിയായില്ല; തകർന്നടിഞ്ഞ് ഡിഎംകെ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നടന് വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) വന്‍ മുന്നേറ്റം. മറ്റ് പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് 100 സീറ്റുകളില്‍ ടിവികെ ലീഡ് ചെയ്യുന്നുണ്ട്. നിലവിലെ പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 71 സീറ്റുകളില്‍ ലീഡുണ്ട്. ഭരണകക്ഷിയായ ഡിഎംകെ സീറ്റില്‍ 52 ലീഡുമായി മൂന്നാം സ്ഥാനത്താണ്. ഇതോടെ എംജിആര്‍, ജയലളിത എന്നിവരെപ്പോലെ സിനിമാരംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തി വിജയിച്ചവരുടെ ചരിത്രം വിജയിയും പിന്തുടരും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മുന്‍ഗണന നല്കുന്ന വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവച്ചിരുന്നത്. വ്യക്തിപരമായ വിവാദങ്ങളും റാലികളിലുണ്ടായ അപകടങ്ങളും വെല്ലുവിളികള്‍ ഉയര്‍ത്തിയെങ്കിലും അതൊന്നും വിജയ്ക്ക് പ്രതിസന്ധിയായില്ലെന്ന് തന്നെയാണ് ഫലം വ്യക്തമാക്കുന്നത്.
Read Moreബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥി സുവേന്ദു മുന്നിൽ കാലിടറി മമത
കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്പോൾ ഭവാനിപൂരിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പിന്നിൽ. പ്രതിപക്ഷ നേതാവു കൂടിയായ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയുമായുള്ള നേർക്കുനേർ പോരാട്ടത്തിലാണ് മമതയ്ക്ക് കാലിടറിയത്. രാജ്യം ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ 135 സീറ്റുകളിൽ ലീഡുമായി ബിജെപി ബഹുദൂരം മുന്നിലാണ്. 107 സീറ്റുകളിൽ മാത്രമാണ് തൃണമൂൽ കോൺഗ്രസിന് ലീഡുള്ളത്. മൂന്നിടത്ത് കോൺഗ്രസിന് ലീഡുണ്ട്. ആകെയുള്ള 294 മണ്ഡലങ്ങളില്‍ 293 ഇടത്താണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ബംഗാളിലെ ഫാല്‍ത്ത മണ്ഡലത്തിലെ വോട്ടെണ്ണല്‍ 24നേ നടക്കൂ. ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളെത്തുടര്‍ന്ന് 21ന് ഇവിടെ റീപോളിംഗ് പ്രഖ്യാപിച്ചിരുന്നു.
Read Moreനാടിന് നല്ലത് വരും: പഴവങ്ങാടി ഗണപതി ക്ഷേത്രം സന്ദർശിച്ച് കെ.എസ്. ശബരീനാഥൻ
തിരുവനന്തപുരം: വോട്ടെട്ടുപ്പ് ദിനത്തിൽ പുലർച്ചെ പഴവങ്ങാടി ഗണപതി ക്ഷേത്രം സന്ദർശിച്ച് നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും ശബരീനാഥൻ പറഞ്ഞു. നേമത്ത് നിന്ന് യുഡിഎഫ് പ്രതിനിധിയുണ്ടാകുമെന്നും ശബരീനാഥൻ അഭിപ്രായപ്പെട്ടു. നാടിന് നല്ലത് വരുമെന്നും നേമത്ത് ശുഭ പ്രതീക്ഷയാണെന്നും ക്ഷേത്ര സന്ദർശനത്തിന് ശേഷം കെ.എസ്. ശബരീനാഥൻ വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. വി. ശിവൻകുട്ടി എൽഡിഎഫിനായി ജനവിധി തേടുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് എൻഡിഎ സ്ഥാനാർഥി.
Read Moreമുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് കെ.ബി. ഗണേഷ്കുമാർ
കൊല്ലം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് കെ.ബി. ഗണേഷ്കുമാർ. മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരുമെന്നും മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങിക്കഴിഞ്ഞെന്നും ഗണേഷ്കുമാർ പരിഹസിച്ചു. അതേസമയം, പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ മുഖ്യമന്ത്രിക്ക് കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും. അഞ്ച് മുതൽ ആറ് പേർ വരെ ഉണ്ട്. മൂന്ന് പേർ രംഗത്തുണ്ട്. മുഖ്യമന്ത്രി ചർച്ച കൂടാതെ മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും ആരംഭിച്ചുകഴിഞ്ഞു. ഒരു മാസം സമയം പോയത് അറിഞ്ഞില്ലെന്നും ടെലിവിഷനിൽ നല്ല കണ്ടൻ്റ് കിട്ടുകയാണ് ചെയ്തതെന്നും ഗണേഷ്കുമാർ പറഞ്ഞു. പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പത്തനാപുരത്തെ ജനങ്ങൾ ചേർത്തു നിർത്തും. സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടാകുമെന്നും നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും അധികാരത്തിൽ വരുമെന്നും ഗണേഷ്കുമാർ പറഞ്ഞു.
Read Moreരമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ പരുമല പള്ളിയിൽ പ്രത്യേക നേർച്ച
തിരുവനന്തപുരം: രമേശ് ചെന്നിത്തലക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പ്രത്യേക വിശുദ്ധകുർബാന നേർച്ച നടത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ കാണണമെന്നും ഇതിനുവേണ്ടിയാണ് കുർബാന അർപ്പിച്ചതെന്നും സിജോ കുഞ്ഞാണ്ടി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പുഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും വി.ഡി. സതീശനായി കേരളത്തിലെ പലയിടങ്ങളിലും ഫ്ലക്സുകൾ ബോർഡുകൾ ഉയർന്നു. മലപ്പുറം എടരിക്കോട്, പത്തനംതിട്ട, ആലപ്പുഴയിലെ ഹരിപ്പാട്, എറണാകുളം തൃക്കാക്കര, കോട്ടയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് വി.ഡി. സതീശനായി ഇന്നും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ എന്നെല്ലാം ആശംസിച്ചാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ‘നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്ളക്സിൽ പറയുന്നത്. എറണാകുളം തൃക്കാക്കരയിൽ ഒലിമുഗൾ ജങ്ഷനിലാണ്…
Read Moreഅനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു: എൻ. പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി; ഒന്നര വർഷമായി വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്
തിരുവനന്തപുരം: അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് എൻ. പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സസ്പെൻഷനിൽ തുടരുന്ന പ്രശാന്തിനെതിരെ ഇത് എട്ടാം തവണയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പരസ്യപ്രതികരണം നടത്തി, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെക്കുറിച്ച് മുൻകൂട്ടി അനുവാദം വാങ്ങാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനെതിരെ തുടർച്ചയായി ഉണ്ടാകുന്ന അച്ചടക്ക നടപടികൾ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിനെതിരെയും സമാനമായ പ്രശ്നങ്ങൾ ഉന്നയിച്ച് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ഓൺലൈൻ അഭിമുഖങ്ങളും ഇന്റ്ർനെറ്റിൽ ഇതിനോടകം വൈറലാണ്. നേരത്തെയും സോഷ്യൽ മീഡിയ ഇടപെടലുകളുടെയും മറ്റ് ഔദ്യോഗിക വീഴ്ചകളുടെയും പേരിൽ…
Read Moreഡിജോ കാപ്പന്: അവകാശങ്ങള്ക്കായിപോരാടിയ പൊതുപ്രവര്ത്തകന്
കോട്ടയം: സുഹൃത്തുക്കള്‍ക്കുവേണ്ടി ഓടിയെത്താന്‍ ഇനി ഡിജോ കാപ്പനില്ല. ഉപഭോക്താക്കളുടെയും കര്‍ഷകരുടെയും അവകാശ സംരക്ഷണങ്ങള്‍ക്കുവേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച്, പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഡിജോ കാപ്പന്. ഇന്ധനവിലവര്‍ധന, ബസ് ചാര്‍ജ് വര്‍ധന, വൈദ്യുതി ചാര്‍ജ് വര്‍ധന, റോഡുകള്‍ കൊലക്കളമായാല് തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വരെ കൃത്യമായ കണക്കുകളോടെ പഠിച്ചു അധികാരികള്‍ക്കു മുന്നില്‍ എത്തിക്കുന്നതായിരുന്നു ഡിജോ കാപ്പന്റെ പ്രത്യേകത. ഇത്തരം നിരവധി പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചകളിലെ നിറ സാന്നിധ്യമായിരുന്നു ഡിജോ. വിപുലമായ സൗഹൃദ വലയത്തിന്റെ ഉടമ കൂടിയായിരുന്നു ഡിജോ എല്ലാവരുടെ പ്രശനങ്ങളിലും ഇടപെട്ട്, ഏതാവശ്യങ്ങള്‍ക്കും ഓടിയെത്തിയിരുന്നു. 2025 ഒക്ടോബര്‍ 16 ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ കാറപകടത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ഏക്കാലത്തും അഴിമതികള്‍ക്കെതിരേ സംസാരിക്കാനും കാര്‍ഷിക രംഗത്തെ പ്രശ്നങ്ങളില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് താങ്ങായും സൗഹൃദങ്ങളെ ഹൃദയപൂർവം ഉള്‍കൊള്ളാനും ഡിജോ കാപ്പനു കഴിഞ്ഞിട്ടുണ്ട്.…
Read More