തിരുവനന്തപുരം: സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലെ ബന്ധുനിയമന വിവാദത്തിൽ ന്യായീകരണവുമായി മന്ത്രി എ.പി.അനിൽകുമാർ. സഹോദരി ഭർത്താവായ ബെന്നി തോമസിനെ സണ്ണി ജോസഫ് നിയമിച്ചത് ഡിസിസിയുടെ നിർദേശപ്രകാരമാണ്. എന്നാൽ പൊതുവികാരം എതിരായപ്പോൾ രാജിവച്ചെന്ന് മന്ത്രി പ്രതികരിച്ചു. എൽഡിഎഫ് കാലത്തെ ബന്ധുനിയമനവുമായി ഇതിനെ താരതമ്യപ്പെടുത്താൻ കഴിയില്ല. രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാവായിട്ടുപോലും വിമർശനമുയർന്നപ്പോൾ രാജി വയ്ക്കുകയാണ് ചെയ്തത്. ജനങ്ങളെ വെല്ലുവിളിക്കാൻ നിന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം വിവാദങ്ങളൊഴിവാക്കാനാണ് ബെന്നി തോമസ് രാജിവച്ചതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. ബെന്നി തോമസിന്റെ നിയമനത്തിൽ നിയമ പ്രശ്നമില്ല. സ്വന്തം തീരുമാനപ്രകാരമാണ് ബെന്നി തോമസ് രാജിവച്ചത്. ബെന്നി തോമസിനെപോലെ ഒരാളെ തനിക്ക് വകുപ്പിൽ ആവശ്യമായിരുന്നുവെന്ന് പറഞ്ഞ സണ്ണി ജോസഫ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ രാജി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുമില്ല.
Read MoreCategory: Loud Speaker
പ്രായം തെളിയിക്കാന്‍ എസ്എസ്എല്‍സി ബുക്കും സ്കൂള്‍ പ്രവേശന രജിസ്റ്ററും മതിയായ രേഖയെന്ന് കോടതി
കൊച്ചി: എസ്എസ്എല്‍സി ബുക്കിന്റെയും സ്കൂള്‍ പ്രവേശന രജിസ്റ്ററിന്റെയും അടിസ്ഥാനത്തില്‍ പ്രായം നിശ്ചയിച്ചു പോക്സോ കേസ് പ്രതിക്ക് പത്തു വര്‍ഷം തടവുശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ബാലനീതി നിയമപ്രകാരം ഇരയുടെ പ്രായം നിശ്ചയിക്കുന്നതില്‍ ഈ രേഖകള്‍ മതിയായ തെളിവുകളാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്. മഞ്ചേരി പോക്സോ കോടതി ഉത്തരവിനെതിരേയാണ് മലപ്പുറം സ്വദേശിയായ 41കാരന് ചേവായി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചത്. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി 40 വര്‍ഷം തടവിനു ശിക്ഷിച്ച നടപടി മതിയായ തെളിവുകളില്ലാതെയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതിജീവിതയുടെ പ്രായം 18ല്‍ താഴെയാണെന്നു തെളിയിക്കാനായിട്ടില്ലെന്നായിരുന്നു വാദം. നൃത്തം പഠിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. പിന്നീട് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്കി. ഇരയ്ക്ക് 18നുമേല്‍ പ്രായമുണ്ടായിരുന്നുവെന്നും ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണു നടന്നതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇരയുടെ പ്രായം തെളിയിക്കാന്‍ ഹാജരാക്കിയ എസ്എസ്എല്‍സി…
Read Moreപിസ വിതരണം ചെയ്യാനെത്തി: അക്രമികൾ വെടിവച്ചു, ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം
ഫിലാഡൽഫിയ: പിസ ഡെലിവറി നടത്തുന്നതിനിടെ തെലുങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ഫിലാഡൽഫിയയിൽ ആണ് സംഭവം. ഗുണ്ട്ലപോച്ചംപള്ളി സ്വദേശി അൻഷുൽ കുഞ്ച (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം അൻഷുലിനെ അജ്ഞാതൻ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. അക്രമി ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അൻഷുലിന്റെ കൈയിലുണ്ടായിരുന്ന സാധനങ്ങളോ പണമോ അക്രമി കൈക്കലാക്കിയില്ല. ഉപരിപഠത്തിനായി അമേരിക്കയിലേക്ക് പോയ അൻഷുൽ അവിടെ ജോലി ചെയ്ത് വരികയാണ്. വാരാന്ത്യത്തിൽ പാർട് ടൈമായി പിസ ഡെലിവറിക്ക് പോയതാണ്. സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇടപെട്ടു. അൻഷുലിന്റെ കുടുംബവുമായി സംസാരിച്ചതായും മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ അറിയിച്ചു.
Read Moreവീണ്ടും പാചകവാതക വില വർധനവ്: മൂന്ന് മാസത്തിനിടെ കൂടിയത് രണ്ടാം തവണ
തിരുവനന്തപുരം: രാജ്യത്ത് ജനങ്ങൾക്ക് വീണ്ടും ഇരുട്ടടിയായി പാചകവാതക വില വർധന. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിനുള്ള വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് വർധനവ്. സംസ്ഥാനത്ത് ഇതോടെ സിലിണ്ടർ വില 951 കടന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചിരിക്കുന്നത്.
Read Moreകേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ അറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. മഴ ശക്തമായതോടെ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിശക്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്താകെ ഇന്നലെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്.
Read Moreചിരി ഓർമ: സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾ വീട്ടിൽ, രാവിലെ ടൗൺഹാളിൽ പൊതുദർശനം
കൊച്ചി: മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം മൂന്നിന് നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12 ഓടെ വീട്ടിലേക്ക് കൊണ്ടുപോവും. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു. 1969 ഒക്ടോബർ ഒമ്പതിന് എറണാകുളം വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം മിമിക്രിയിലൂടെയാണ് കലാരംഗത്ത് എത്തിയത്. വടക്കൻ പറവൂർ ഗവ. ലോവർ പ്രൈമറി സ്കൂൾ, ഗവ. ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
Read Moreബംഗ്ലാദേശ് സ്വദേശികള്‍ കൊച്ചിയിൽ അറസ്റ്റിലായ കേസ്: പത്തംഗ സംഘം എത്തിയത് കോല്‍ക്കത്തയില്‍ നിന്ന്
കൊച്ചി: നഗരത്തില്‍ അറസ്റ്റിലായ പത്ത് ബംഗ്ലാദേശ് സ്വദേശികളും എത്തിയത് കോല്‍ക്കത്തയില്‍ നിന്നെന്ന് പോലീസ് സംഘം. ബംഗ്ലാദേശില്‍നിന്ന് അതിര്‍ത്തി കടന്നശേഷം ഇവര്‍ ആദ്യം കൊല്‍ക്കൊത്തയിലെത്തിയത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തുകയായിരുന്നു. ബംഗ്ലാദേശ് കുഷ്തിയ ജില്ലക്കാരായ എം. ഡി ലാലോണ്‍ (37), എം.ഡി റിയാദ് അലി (22), എം.ഡി സുമന് (24), എം.ഡി ഫെദോസ് (37), ജോണി അഹമ്മദ് (28), റജിബ് ഹസന് (26), രാജ്ഷാഹി ജില്ലക്കാരായ എം ഡി റാഹിന് അലി (20), എം ഡി ബുള്‍ ബുള്‍ (26), കുഷ്തിയ ജില്ലാക്കാരായ എം ഡി അബ്ദുര്‍ സബാസം (50), എം ഡി മിതാന്‍ അലി (34) എന്നിവരാണ് ഒന്നു മുതല്‍ പത്ത് വരെയുള്ള പ്രതികള്‍. ഒരു വര്‍ഷത്തോളമായി സംഘം കൊച്ചി നഗരത്തില്‍ ആക്രി പെറുക്കുന്ന ജോലി ചെയ്ത് വരികയാണ്. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നാണ് പ്രാഥമിക…
Read Moreനടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ്, പുനരന്വേഷണ ആവശ്യവുമായി അതിജീവിതയുടെ ഹര്‍ജി
കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരിക്കെ കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ആക്രമണ കേസിലെ അതിജീവിത ഹൈക്കോടതിയില്‍. ശരിയായ രീതിയിലുള്ള ഒരു അന്വേഷണവും നടത്താതെ സ്വന്തം കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അതേ കോടതി തന്നെ അന്വേഷണം നടത്തി നല്കിയ റിപ്പോര്‍ട്ട് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ ജുഡീഷ്യറിയില്‍ നടന്ന അന്വേഷണത്തിലെ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കണമെന്നും ഇതിലെ അട്ടിമറി സാധ്യത പരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍, സൈബര്‍ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍ ഡ്രൈവും കോടതിയിലും ഫോറന്‍സിക് ലാബിലും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തിയത്.…
Read Moreമാസപ്പടി കേസ്: വീണയെ വിളിപ്പിക്കും മുമ്പ് പരമാവധി തെളിവ് ശേഖരിക്കാനൊരുങ്ങി ഇഡി
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). സമന്‍സ് നല്കി വീണ തൈക്കണ്ടിയേയും സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐഒയില്‍ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികള്‍ക്കോ തടസമില്ലെങ്കിലും തെളിവുകള്‍ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന. മാസപ്പടി കേസിലെ അന്വേഷണത്തിന് ഇഡിക്ക് ഹൈക്കോടതിയില്‍ നിന്നും ഇന്നലെ പച്ചക്കൊടി ലഭിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത അടക്കമുള്ളവര്‍…
Read Moreഇസ്ലാമികരാജ്യം സ്ഥാപിക്കാൻ ഗൂഢാലോചന: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരേ കുറ്റം ചുമത്തി
ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുതിർന്ന നേതാക്കൾക്കെതിരേ കുറ്റം ചുമത്താൻ ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി ഉത്തരവിട്ടു. സർക്കാരിനെ അട്ടിമറിച്ച് 2047ഓടെ രാജ്യത്ത് ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഡൽഹി പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമയുടേതാണ് ഉത്തരവ്. പിഎഫ്ഐക്കും അതിന്റെ 25 ഭാരവാഹികൾക്കുമെതിരേ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ ) എന്നിവ പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. മുസ്ലിം മതത്തിൽപ്പെട്ട യുവാക്കളെ തീവ്രവാദത്തിലേക്കു നയിക്കാനും രാജ്യത്തു തീവ്രവാദം വളർത്താനും മുസ്ലിം രാഷ്ട്രം വളർത്തിയെടുക്കാനും പിഎഫ്ഐ നേതൃത്വം ഗൂഢാലോചന നടത്തിയതായാണ് എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ ആരോപണം. കുറ്റപത്രത്തിന്മേലുള്ള വാദങ്ങൾ മൂന്നു മാസത്തോളം കേട്ടശേഷമാണു കോടതി നടപടി.…
Read More