കാൺപുർ: കാൺപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പിഎച്ച്ഡി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. എർത്ത് സയൻസസ് വിഭാഗത്തിലെ ഗവേഷകയായ കാൺപുർ സനിഗവൻ സ്വദേശിനിയായ പ്രഗതി ഖര്യ (28) ആണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. 2012 ഡിസംബറിലാണ് ഗവേഷണത്തിനായി പ്രഗതി ഐഐടിയിലെത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഐടിയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read MoreCategory: Loud Speaker
ഇന്ത്യ-ആസിയൻ വ്യാപാര കരാര്‍ പുനഃപരിശോധിക്കാൻ ധാരണ: എല്ലാ രാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ കരാർ പുനഃപരിശോധിക്കണം
ഡൽഹി: ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ. ലാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയിലാണു ധാരണ. 2009 ല്‍ മൻമോഹൻ സിംഗ് സർക്കാർ ഒപ്പുവച്ച ഇന്ത്യ ആസിയൻ കരാർ കേരളത്തിലടക്കം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാമോലിൻ, തോട്ടം വിളകൾ എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് കരാർ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. ആസിയൻ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് കരാർ പ്രകാരം നൽകുന്ന ഇളവ് പുനഃപരിശോധിക്കുന്നതിനുള്ള ചർച്ചകളും തുടങ്ങിയിരുന്നു. എല്ലാ രാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ കരാർ പുനഃപരിശോധിക്കുമെന്ന് ഉച്ചകോടിക്കു ശേഷം പുറത്തു വന്ന സംയുക്ത പ്രസ്താവന പറയുന്നു. ഇന്നു കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നരേന്ദ്ര മോദി മടങ്ങും.
Read Moreപഞ്ചാബിൽ 13 കിലോഗ്രാം ഹെറോയിൻ പിടികൂടി: അതിർത്തി പ്രദേശത്തു പ്ലാസ്റ്റിക് കുപ്പിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിവസ്തു
തരൺ തരൺ: പഞ്ചാബിലെ തരൺ തരൺ ബോർഡർ ജില്ലയിൽ 13 കിലോഗ്രാം ഹെറോയിൻ പിടികൂടി. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് ഹെറോയിൻ കണ്ടെടുത്തത്. അതിർത്തി പ്രദേശത്തു പ്ലാസ്റ്റിക് കുപ്പിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിവസ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നൗഷേര ധല്ല ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച ആറു കുപ്പി ഹെറോയിൻ കണ്ടെത്തിയത്. തുടർന്ന്, മേഖലയിൽ സൈന്യം വ്യാപക തെരച്ചിൽ നടത്തി. മേഖലയിൽനിന്നു പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
Read More‘രാജസ്ഥാനിൽ ക്രമസമാധാനം തകർന്നു, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സംസ്ഥാന ഭരണം നിയന്ത്രിക്കാനാകുന്നില്ല’: സച്ചിൻ പൈലറ്റ്
ജയ്പുർ: ബജൻ ലാൽ ശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം രാജസ്ഥാനിൽ ക്രമസമാധാന നില തകർന്നെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സംസ്ഥാന ഭരണം നിയന്ത്രിക്കാനാകുന്നില്ല. അവർക്കു സ്വതത്രമായി പ്രവർത്തിക്കാൻ പോലും സാധിക്കുന്നില്ല. എല്ലാ മേഖലയിലും സംസ്ഥാനം പിന്നോട്ടുപോകുകയാണ്. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാതെ ബിജെപി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സച്ചിൻ കുറ്റപ്പെടുത്തി. ചില മന്ത്രിമാർ രാജിവച്ചതായി അറിഞ്ഞു, എന്നാൽ അതിൽ വ്യക്തതയില്ല. അവർ നിലവിൽ മന്ത്രിമാർ ആണോ എന്നും പോലും അറിയില്ല. സംസ്ഥാനത്തെ ജനങ്ങൾക്കു കുറച്ച് കാലം കൊണ്ടു തന്നെ ബിജെപിയുടെ ഭരണം മടുത്തുവെന്നും സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കോൺഗ്രസ് എല്ലായിടത്തും വിജയിക്കുമെന്നും സച്ചിൻ അവകാശപ്പെട്ടു.
Read Moreഐപിഎസുകാരെ ആര്‍എസ്എസില്‍ എത്തിക്കുന്ന ട്രെയിനിംഗ് ക്യാമ്പായി കേരളം മാറി: പി.വി. അന്‍വര്‍
കോഴിക്കോട്: ഐപിഎസ് ഓഫീസര്‍മാരെ ആര്‍എസ്എസില്‍ എത്തിക്കുന്ന ട്രെയിനിംഗ് ക്യാമ്പായി കേരളം മാറിയെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. എഡിജിപി എം.ആര്. അജിത്കുമാറാണ് ഇതിന്റെ കണ്ണിയെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ ഡിജിപി ആര്. ശ്രീലേഖ ബിജെപിയില്‍ ചേര്ന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അജിത്കുമാര്‍ ആര്‍എസ്എസ് നേതാവാണ്. മുതിര്‍ന്ന ഐപിഎസുകാരെ ബിജെപിയില്‍ എത്തിക്കുന്നതിനു പ്രധാന പങ്കുവഹിക്കുന്നത് അദ്ദേഹമാണ്. മറ്റുള്ളവര്‍ ഒളിഞ്ഞുനിന്ന് ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തുമ്പോള്‍ എഡിജിപി പരസ്യമായി ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തുകയാണെന്ന് അൻവർ ആരോപിച്ചു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം ധാരണയുണ്ട്. ന്യൂനപക്ഷ വിഭാഗം സിപിഎമ്മില്‍നിന്ന് അകന്നുകഴിഞ്ഞു. ഈ സഹാചര്യത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സജീവമയി ഇടപെടും. സ്ഥാനര്‍ഥിയെ നിര്‍ത്തണോ മറ്റുള്ളവരെ പിന്തുണയ്ക്കണോ എന്ന കാര്യം അപ്പോഴത്തെ സാഹചര്യം നോക്കി തീരുമാനിക്കും. ജനങ്ങള്‍ക്ക് യോജിക്കാവുന്ന ആശയത്തോടു കൂടിയുള്ള സംവിധാനം അവര്‍ക്കുമുന്നില്‍ അവതരിപ്പിക്കും. നേതാക്കളല്ല വലുത്, ജനങ്ങളാണ്. ജനങ്ങളാണ് തീരുമാനമെടുക്കുക. ഒരു പാര്‍ട്ടിയിലെയും നേതാക്കളുടെ പിന്നാലെ…
Read Moreനാടിനെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലിക്ക് ഇന്ന് രണ്ടാണ്ട്; വിചാരണ നടപടികള്‍ 15 ന് ആരംഭിക്കും
കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് ഇന്ന് രണ്ടാണ്ട്. കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം 15ന് ആരംഭിക്കും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ വി.എന്‍. അനില്‍കുമാറിനെയാണ് പ്രോസിക്യൂഷനു വേണ്ടി പുതുതായി നിയമിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനി വധക്കേസിലും കൂടത്തായി കൂട്ടക്കൊലക്കേസിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എന്‍.കെ. ഉണ്ണിക്കൃഷ്ണനെ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലും പ്രോസിക്യൂഷനു വേണ്ടി കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. എന്നാല്‍ കൂടത്തായി കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹം അതില്‍ നിന്ന് മാറിയിരുന്നു. അതിനുശേഷമാണ് അടുത്തിടെ വി.എന്‍. അനില്‍കുമാറിനെ നിയമിച്ചത്. എറണാകുളം പനമ്പള്ളി നഗറിലെ മുന്‍ ഇടമലയാര്‍ കോടതിയായ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ നടപടികള്‍ വൈകുന്നതിനാല്‍ കേസില്‍ ഒന്നാംപ്രതി മുഹമ്മദ് ഷാഫി(52), രണ്ടാംപ്രതി ആയുര്‍വേദ ചികിത്സകന് ഭഗവല്‍സിങ്(70) എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണുള്ളത്. മൂന്നാംപ്രതിയും ഭഗവല്‍സിംഗിന്റെ ഭാര്യയുമായ ലൈല(58) വിയ്യൂര്‍ വനിതാ ജയിലിലുമാണ്.…
Read Moreപാമ്പ് പ്രദർശനത്തിനിടെ ബാലൻ പാമ്പുകടിയേറ്റു മരിച്ചു: പാമ്പാട്ടിക്ക് പത്തു വർഷം തടവ്
പാറ്റ്ന: ബിഹാറിൽ പാമ്പ് പ്രദർശനത്തിനിടെ ബാലൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പാമ്പാട്ടിക്കു പത്തു വർഷം തടവും 10,000 രൂപ പിഴയും. ഭാഗൽപുർ കോടതിയാണു ശിക്ഷ വിധിച്ചത്. 2011 ഓഗസ്റ്റ് 24ന് ഭാഗൽപുരിലെ പീർപെയിന്റി ബസാറിലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ച് വയസുണ്ടായിരുന്ന ദിവാകർ കുമാറാണു മരിച്ചത്. പ്രദർശനം കാണാനെത്തിയ ബാലന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിയിട്ടശേഷം പാമ്പാട്ടി മുഹമ്മദ് ഷംസുലിൻ മകുടി ഊതിയപ്പോൾ കടിയേൽക്കുകയായിരുന്നു. വലതുകൈയിൽ കടിയേറ്റു ബോധരഹിതനായി നിലത്തുവീണ ബാലനെ രക്ഷിക്കാൻ പാമ്പാട്ടി ചില മന്ത്രപ്രയോഗങ്ങൾ നടത്തിയെങ്കിലും മരണം സംഭവിച്ചു.
Read Moreകോഴിക്കോട് കോർപറേഷൻ ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് നീക്കം; ഭരണ-പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുന്നുവെന്ന ആരോപണവുമായി എം.ടി. രമേശ്
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുളള ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് തെറ്റായ അവകാശവാദം ഉന്നയിക്കുകയാണെന്നും ഇതിന് ഭരണ-പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുകയാണെന്നുമുള്ള ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. തർക്കഭൂമിയാണെന്ന് പറയുന്ന കോർപറേഷന്റെ കിഴക്കേ നടക്കാവിലെ ക്വാർട്ടേഴ്സുകളും അങ്കണവാടിയും നിലനിന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് അദേഹം ആരോപണം ഉന്നയിച്ചത്.വഖഫ് ബോർഡിന്റെ അവകാശ വാദത്തിനെതിരേ കോർപറേഷൻ ഹൈക്കോടതിയെ സമീപിക്കണമെന്നും ഇല്ലാത്തപക്ഷം ബിജെപി നിയമ നടപടികളിലേക്ക് കടക്കുമെന്നും എം.ടി. രമേശ് പറഞ്ഞു. വഖഫ് ബില്ലിന്റെ പാർലമെന്റിലെ പരിശോധനാ കമ്മിറ്റിയംഗവും ബിജെപി കേരള സഹപ്രഭാരിയുമായ അപരാജിത സാരംഗി എംപിയെ സ്ഥലത്ത് കൊണ്ടുവന്ന് ഈ വിഷയം ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കിഴക്കേ നടക്കാവിലെ 35 സെന്റ് ഭൂമിക്കാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നികുതി അടച്ചുവരുന്ന ഭൂമി സംരക്ഷിക്കേണ്ട കോർപറേഷൻ തന്നെ ഭൂമി വിട്ടു നൽകാൻ തയാറായതുപോലെയാണ് പെരുമാറുന്നത്.ഈ വിഷയത്തിൽ കോർപറേഷൻ ഭരണപക്ഷവും…
Read Moreവയനാട് ദുരന്തം: നിവേദനം നൽകിയിട്ടും സഹായം നൽകിയില്ല; കേന്ദ്രത്തോട് പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി കെ. രാജൻ
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായത്തിനായി നിവേദനം നൽകിയിട്ടും സഹായം നൽകാത്തതിൽ സംസ്ഥാനം പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. കേരളത്തിന് സഹായം നൽകാത്തത് എന്തെന്ന് കോടതി വരെ ചോദിച്ചിട്ടുണ്ടെന്നും കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ദുരന്തത്തിൽ 1202 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. വയനാട് ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. പിന്നീട് മുഖ്യമന്ത്രിയും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെങ്കിലും കേന്ദ്ര സഹായം ലഭിച്ചില്ല. ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംബന്ധിച്ച് ജിയോളജിക്കൽ സർവേയിൽ നിന്ന് പഠനങ്ങളോ മുന്നറിയിപ്പുകളോ നൽകിയിട്ടില്ലെന്നും വയനാട് പുൽപ്പള്ളിയിൽ റഡാർ സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കും. കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട്ടിൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമാണ്.…
Read Moreഗവര്‍ണർക്കു പദവിയിൽ തുടരാൻ അർഹതയില്ല: താന്‍ എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നതെന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഭരണഘടനപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയാത്ത ഗവർണർ പദവിയിൽ തുടരാൻ അർഹനല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. മലപ്പുറം പരാമർശ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടും അനാവശ്യമായി ഗവർണർ രംഗത്തെത്തി. ഗവർണറുടേത് വിലകുറഞ്ഞ സമീപനമാന്നെന്നും പദവിക്ക് നിരക്കാത്തത് ആണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഗവര്‍ണറുടേത് വെല്ലുവിളിയായി കാണുന്നില്ല. ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നത് എന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെ എന്നും ഗോവിന്ദന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More