കൊച്ചി: മാധ്യമങ്ങളിലൂടെ തനിക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ചവര്ക്കെതിരേ പരാതിയുമായി നടന് ഇടവേള ബാബു. സംസ്ഥാന പോലീസ് മേധാവിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനുമാണ് പരാതി നല്‍കിയത്. താരത്തിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച രണ്ട് സ്ത്രീകള്‍ക്കെതിരേയാണ് പരാതി. ഇമെയില്‍ മുഖേനയാണ് പരാതി അയച്ചിരിക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമാണ് യുവതികളുടെ ലൈംഗികാരോപണമെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read MoreCategory: Loud Speaker
ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം വായിക്കണ്ട; ഹൈക്കോടതി തീരുമാനം വരട്ടെ; ഡിജിപി
തിരുവനന്തപുരം: ചലച്ചിത്രമേഖലയിൽ ഉയർന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡിജിപി. റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടന്നാണ് തീരുമാനം. കൂടാതെ അന്വേണസംഘത്തിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് വായിക്കേണ്ടെന്നും നിർദേശം നൽകിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ഹൈക്കോടതി തീരുമാനം വന്നശേഷം ഇക്കാര്യത്തിൽ തുടർനടപടിയാവാമെന്നാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ ഡിജിപി നിർദേശിച്ചത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇരകളുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഉത്തര-ദക്ഷിണ മേഖലകളായി തിരിച്ച് രണ്ടു വീതം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരാതി നൽകിയ സ്ത്രീകളുടെ മൊഴിയെടുപ്പു നടത്തുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഭാഗത്ത് ഡിഐജി അജിതാ ബീഗത്തിന്റെയും എസ്പി മെറിൻ ജോസഫിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തും. തൃശൂർ മുതൽ വടക്കോട്ട് എഐജി ജി.…
Read Moreയുവനടിയുടെ പരാതി: സിദ്ദിഖിനെതിരേ ബലാത്സംഗക്കുറ്റം; മ്യൂസിയം പോലീസ് കേസെടുത്തു
തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ മ്യൂസിയം പോലീസ് ബലാത്സംഗക്കുറ്റും ചുമത്തി കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാസ്ക്കറ്റ് ഹോട്ടലിൽ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് നടി പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിൽ മുഖേന നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഇതേ തുടർന്ന് മ്യൂസിയം പോലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പ് 376 (ബലാത്സംഗം,), 509 ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവനടി നേരത്തെ മാധ്യമങ്ങളിലൂടെ സിദ്ദിഖിനെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജി വച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ പോലീസ് നടിയെ വിളിച്ചുവരുത്തി…
Read Moreപോലീസിന്റെ ക്രൂരത കണ്ടില്ലെന്ന് നടിക്കാനായില്ല; പതിനേഴുകാരനെ പോലീസ് മർദിച്ചെന്ന കേസിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: നെന്മാറയില് പതിനേഴുകാരനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും കമ്മീഷന് അറിയിച്ചു. ബാലാവകാശ കമ്മീഷന് കേസിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുന്നത്. കഴിഞ്ഞദിവസമാണ് പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി നെന്മാറ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം വിവാദമായയതോടെ ജില്ലാ പോലീസ് സൂപ്രണ്ട് ആലത്തൂര്‍ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ എസ്ഐയും പോലീസും മര്‍ദിച്ചിട്ടില്ലെന്നും കുട്ടിയുടെ പക്കല്‍ കഞ്ചാവുണ്ടോ എന്നു പരിശോധന നടത്തുക മാത്രമാണു ചെയ്തതെന്നുമാണ് സൂചന. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തത്. മര്‍ദിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്കുമെന്നു…
Read Moreഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേ… പിതാവ് താക്കോല്‍ നല്‍കിയില്ല; മലപ്പുറത്ത് മകന് കാര്‍ കത്തിച്ചു
മലപ്പുറം: പിതാവ് കാറിന്റെ താക്കോല്‍ നല്കാത്തതിനാല് മകന് കാര്‍ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജിനെ (21) കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാൻ മകൻ പിതാവിനോട് കാറിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. മകന് ലൈസെൻസ് ഇല്ലാത്തതിനാൽ താക്കോൽ കൊടുക്കാൻ പിതാവ് തയാറായില്ല. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ അനുവദിക്കില്ലന്ന നിലപാടിലായിരുന്നു പിതാവ്. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂര്‍ണമായും കത്തിനശിച്ചു.
Read Moreഇരയ്ക്ക് കിട്ടേണ്ട നീതി തടഞ്ഞ് വച്ചത് നാലരക്കൊല്ലം; ഏറ്റവും വലിയ ക്രൈം ചെയ്തത് മന്ത്രി സജി ചെറിയാൻ; കോണ്‍ക്ലേവ് തട്ടിക്കൂട്ട് പരിപാടിയെന്ന് ജോയ് മാത്യു
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിലൂടെ ഇരകൾക്കു ലഭിക്കേണ്ട നീതി നാലരക്കൊല്ലം നിഷേധിച്ചതിന്റെ ഉത്തരവാദി സാംസ്കാരിക മന്ത്രി സജി ചെറിയാനാണെന്നു നടനും സംവിധായകനുമായ ജോയ് മാത്യു. ‘അമ്മ’ ഭരണസമിതിയിൽനിന്നു രാജിവച്ചശേഷം കോഴിക്കോട്ടെ വീട്ടിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിലൂടെ ഇരയാക്കപ്പെട്ടവർക്കു ലഭിക്കേണ്ട നീതി നാലരക്കൊല്ലം തടഞ്ഞുവച്ചു. മന്ത്രി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിൽ പങ്കെടുക്കില്ല. കോണ്‍ക്ലേവ് തട്ടിക്കൂട്ട് പരിപാടിയാണ്.- അദ്ദേഹം പറഞ്ഞു.
Read Moreവിമർശിച്ചതിനും തിരുത്തിയതിനും എല്ലാവർക്കും നന്ദി: ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെൽപ്പുള്ള പുതിയൊരു നേതൃത്വം ഉണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് മോഹൻലാൽ
കൊച്ചി: മലയാള സിനിമയിലെ താര സംഘടന അമ്മയിൽ നിന്നും സിദ്ദിഖിനു പിന്നാലെ മോഹൻലാലും പടിയിറങ്ങി. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹൻലാൽ രാജിവച്ചു. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വയ്ക്കുന്നു എന്ന് മോഹൻലാൽ രാജിക്കത്തിൽ പറയുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ.…
Read More‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ രാമനെയും കൃഷ്ണനെയും വാഴ്ത്തണം’; മോഹൻ യാദവ്
ഭോപ്പാൽ: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഹിന്ദു ദൈവങ്ങളായ രാമനെയും കൃഷ്ണനെയും വാഴ്ത്തേണ്ടിവരുമെന്നു ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹൻ യാദവ്. പൗരന്മാർക്ക് അവരുടെ മതങ്ങൾ ആചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇന്ത്യ ഒരു രാജ്യമെന്ന നിലയിൽ നിലനിൽക്കുമ്പോൾ മാത്രമേ അവർക്ക് അതിജീവിക്കാൻ കഴിയൂ എന്നതിനാൽ പൗരന്മാർ ദേശസ്നേഹമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അശോക് നഗർ ജില്ലയിലെ ചന്ദേരി ടൗണിൽ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി. “ഈ മണ്ണിൽനിന്ന് ഭക്ഷിച്ച് മറ്റൊരിടത്തോട് കൂറുണ്ടാകുന്നത് ശരിയല്ല. ഭാരതത്തിൽ ജീവിക്കണമെങ്കിൽ രാമനെയും കൃഷ്ണനെയും വാഴ്ത്തേണ്ടതുണ്ട്. രാജ്യത്ത് ഹിന്ദു-മുസ് ലിം എന്ന വേർതിരിവ് കണക്കാക്കിയിട്ടില്ല. എന്നാൽ രാജ്യത്തിന് ദൈവത്തെ മനസിലാക്കുന്നവരെയും, ദൈവസൃഷ്ടികളെ വിലമതിക്കുന്നവരെയുമാണ് വേണ്ടത്. ഹിന്ദു ദേവതകളെ ആരാധിച്ച മധ്യകാല മുസ് ലിം കവികളായ റഹീമും റസ്ഖാനും ഇവിടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Moreവിമാനയാത്രയ്ക്കിടെ 45,000 രൂപയുടെ സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; വിമാനക്കന്പനിയുടെ നഷ്ടപരിഹാരം 2,450 രൂപ
കോൽക്കത്ത: ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തയാൾക്ക് നഷ്ടപ്പെട്ട 45,000 രൂപ വിലമതിക്കുന്ന സാധനങ്ങൾക്കു പകരം നഷ്ടപരിഹാരമായി വിമാനക്കന്പനി വാഗ്ദാനം ചെയ്തത് 2450 രൂപ. കോൽക്കത്തയിൽനിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അസം സ്വദേശിയായ മോണിക് ശർമയുടെ വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ്, പാൻ, ആധാർ തുടങ്ങിയ സുപ്രധാന രേഖകളും ബാഗിലുണ്ടായിരുന്നു. ഇതിനെതിരേ പരാതി നൽകിയപ്പോഴാണ് എയർലൈൻ തുച്ഛമായ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ബാഗ് നഷ്ടപ്പെട്ടതിൽ കൂടുതൽ അന്വേഷണം നടത്താമെന്നു കമ്പനി ഉറപ്പ് നൽകിയതായി മോണിക് ശർമ പറഞ്ഞു.
Read Moreജൂണിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി, അവർ അടിച്ചു പുറത്താക്കി: മുകേഷിനെതിരേ വെളിപ്പെടുത്തലുമായി സന്ധ്യ
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരേ മറ്റൊരു ഗുരുതര ആരോപണവുമായി ജൂണിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യ. തന്റെ സുഹൃത്തായ ഒരു ജൂണിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നും അദ്ദേഹത്തെ അവിടെനിന്ന് അടിച്ച് പുറത്താക്കിയെന്നുമാണ് സന്ധ്യയുടെ വെളിപ്പെടുത്തൽ. “മുകേഷ് എന്റെ സുഹൃത്തിന്റെ മേല്‍വിലാസം കണ്ടുപിടിച്ച് അവരുടെ വീട്ടിലെത്തി. സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. മുകേഷ് അമ്മയോട് വളരെ മോശമായി പെരുമാറിയെന്നാണ് സന്ധ്യ ആരോപിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങാത്തതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് സന്ധ്യ പറഞ്ഞു. ലൈംഗിക താല്പര്യങ്ങള്ക്ക് വഴങ്ങിയില്ലെങ്കില്‍ സിനിമയില്‍ അവസരം കിട്ടാത്ത സാഹചര്യമാണുള്ളത്. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങണമെന്ന് കാസ്റ്റിംഗ് ഡയറക്ടറായ വിച്ചു തന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു. താന്‍ ഒരു സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ഒരു ദിവസത്തെ ഷൂട്ടിംഗായിരുന്നു. ലൊക്കേഷനില്‍ പ്രശ്നമൊന്നും നേരിട്ടിട്ടില്ല. എന്നാല്‍ സിനിമാമേഖലയിലെ ആളുകളെ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് നിങ്ങള്‍…
Read More