കോഴിക്കോട്: മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾക്കൂടി അറസ്റ്റിൽ. മഞ്ജിമ എന്ന യുവതിയെയാണ് പൊന്നാനിയിൽനിന്ന് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇവർ പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സിന്ധു, അലീന എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അലീന. കൊച്ചിയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും യുവതികളെ മോഡലിംഗിന്റെ പേരിൽ ദുബായിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ പ്രധാന ബുദ്ധികേന്ദ്രം അലീനയും സിന്ധുവുമാണ്. വിദേശത്ത് ഹോട്ടലിൽ എത്തിച്ച് ലഹരി മരുന്ന് നൽകി യുവതികളെ അബോധാവസ്ഥയിലാക്കി ഒന്നിലധികം ആളുകൾ പീഡനത്തിനിരയാക്കും. ഈ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് പീഡന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഇവരെ പീഡിപ്പിക്കും. ഭീഷണിക്ക് വഴങ്ങാത്ത യുവതികളുടെ ബന്ധുക്കൾക്ക് പീഡനദൃശ്യങ്ങൾ അയച്ചു നൽകും. അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും…
Read MoreCategory: Loud Speaker
അമ്മ ക്യാന്റീനുകൾ നവീകരിക്കാൻ വിജയ് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച അമ്മ ക്യാന്റീനുകൾ നവീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി വിജയ്. ക്യാന്റീൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത എന്നിവ ഉറപ്പാക്കാനും വിജയ് നിർദേശം നൽകിയിട്ടുണ്ട്. അമ്മ ക്യാന്റീനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നിർദേശം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 ക്യാന്റീനുകളും മറ്റ് പ്രാദേശിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 267 ക്യാന്റീനുകളുമാണുള്ളത്. സ്റ്റാലിൻ സർക്കാർ അമ്മ ക്യാന്റീനുകളുടെ പേര് നിലനിർത്തിയെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ നവീകരണവും സർക്കാർ വലിയ ജനക്ഷേമ പരിപാടിയായിട്ടാണ് നടപ്പിലാക്കുന്നത്.
Read Moreസംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത: ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ, വടക്കൻ ജില്ലകളിലാണ് മഴ കനക്കുമെന്ന് റിപ്പോർട്ടുള്ളത്. സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതായി സമുദ്രസ്ഥിതിപഠന ഗവേഷണ പഠനകേന്ദ്രം അറിയിക്കുന്നു. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇതിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.
Read Moreവേണ്ടേ വേണ്ട… പതിമൂന്നാം നമ്പര്‍ കാറിനോട് ‘നോ’ പറഞ്ഞ് മന്ത്രിമാർ
തിരുവനന്തപുരം: വി.ഡി.സതീശന് സര്‍ക്കാരിലെ മന്ത്രിമാർക്ക് 13-ാം നമ്പർ കാർ വേണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി. പ്രസാദാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. 13-ാം നമ്പര്‍ വാഹനം ആരും എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് തിരിച്ചെടുക്കും. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയിരുന്നു. പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് തോമസ് ഐസക്ക് മുന്നോട്ട് വന്നത്.
Read Moreഅനുഭവസന്പത്തിന്റെ കരുത്ത്; സ്പീക്കർ കസേരയിലേക്ക് തിരുവഞ്ചൂർ
കോട്ടയം: ആവോളം അനുഭവസമ്പത്തുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭാ സ്പീക്കറാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത്തവണ വിജയിച്ചപ്പോള്‍ കോട്ടയം നഗരമധ്യത്തില്‍ ഉയര്‍ന്ന ബോര്‍ഡില്‍ ഇങ്ങനെയാണ് എഴുതിയിരുന്നത്. “കോട്ടയത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി- എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്’’. കോട്ടയത്തിന്റെ ഹൃദയപക്ഷമായി മാറിയിരിക്കുകയാണ് ഇന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. ബാലജനസഖ്യം, കെഎസ്യു തുടങ്ങിയ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തി. 1967ല്‍ കെഎസ്യു കോട്ടയം ജില്ലാ പ്രസിഡന്റ്, 1969ല്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1971ല്‍ കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് എന്നീ പദവികള്‍ വഹിച്ചാണു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃനിരയിലേക്ക് എത്തിയത്. 1974-77 കാലഘട്ടത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ്, 1978-82 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, 1982-84 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, 1984-2001 വരെ കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു മികച്ച…
Read Moreകരുത്തനായി മുരളീധരൻ
തിരുവനന്തപുരം: മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിച്ചതോടെ കൂടുതല്‍ കരുത്തനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രിയ ലീഡര്‍ കെ.കരുണാകരന്റെ മകന് കെ. മുരളീധരന്. ഒരിക്കല്‍ കൈവിട്ടുപോയ വട്ടിയൂര്‍ക്കാവ് മണ്ഡലം തിരികെ പിടിച്ചാണ് മന്ത്രിസഭിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. വട്ടിയൂര്‍ക്കാവ് മണ്ഡല രൂപീകരണം മുതല്‍ രണ്ടു തവണ വിജയക്കൊടി പാറിച്ച കെ. മുരളീധരന് ഒരിടവേളയ്ക്കു ശേഷമാണ് എത്തുന്നത് എന്നതും ശ്രദ്ധേയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട മുരളീധരന് ഇത് ശക്തമായ രാഷ്ട്രീയ തിരിച്ചുവരവ് കൂടിയാണ്. കെ. മുരളീധരന് ഇത് വട്ടിയൂര്‍ക്കാവിലെ മൂന്നാം ജയമാണ്. കോണ്‍ഗ്രസ് കുത്തകയാക്കിയിരുന്ന മണ്ഡലം സിപിഎം പക്ഷത്തെത്തിച്ച സിപിഎമ്മിന്റെ വി.കെ. പ്രശാന്തിനെയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. ശ്രീലേഖയേയും മുട്ടുകുത്തിച്ചാണ് മുരളീധരന് തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. വോട്ടെണ്ണല്‍ നടന്നപ്പോള്‍ ആദ്യ ആറു റൗണ്ടുകളില്‍ ലീഡ് നേടിയ കെ. മുരളീധരന് പേരൂര്‍ക്കട, നെട്ടയം മേഖലകള്‍ എണ്ണിയപ്പോള്‍ വി.കെ.പ്രശാന്തിനു പിന്നിലായിരുന്നു.…
Read Moreഎൻ. ഷംസുദ്ദീന്റെ മന്ത്രിപദം മണ്ണാർക്കാടിന് അഭിമാനനിമിഷം
മലപ്പുറം: തുടർച്ചയായി നാലുതവണ എംഎൽഎയായ എൻ. ഷംസുദ്ദീന്റെ മന്ത്രിപദവി മണ്ണാർക്കാടിന് അഭിമാനമായി. 1967ൽ സിപിഎമ്മിലെ ഇ.കെ. ഇമ്പിച്ചിബാവ മണ്ണാർക്കാട് മണ്ഡലത്തിൽനിന്നു മന്ത്രിയായിരുന്നു. 2006ൽ സിപിഐയിലെ ജോസ് ബേബി ഡെപ്യൂട്ടി സ്പീക്കറുമായി. കൂടുതൽ ചർച്ചകൾക്ക് ഇടനൽകാതെ എൻ. ഷംസുദ്ദീനെ മുസ്ലിം ലീഗ് മന്ത്രിയായി പ്രഖ്യാപിച്ചുവെന്നത് പാലക്കാട് ജില്ലയ്ക്ക് ലീഗ് നൽകുന്ന പരിഗണനയായി അണികൾ കരുതുന്നു. എൻ. മുഹമ്മദ് കുട്ടിയുടെയും വി.വി. മറിയക്കുട്ടിയുടെയും മകനായി മലപ്പുറം ജില്ലയിലെ പറവണ്ണയിലാണ് എൻ. ഷംസുദീൻ ജനിച്ചത്. പറവണ്ണ ഗവൺമെന്റ് ഹൈസ്കൂൾ, തിരൂർ തുഞ്ചൻ കോളജ്, പിഎസ്എംഒ കോളജ് തിരൂരങ്ങാടി, കോഴിക്കോട് ഗവൺമെന്റ് ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, നാലുതവണ കോഴിക്കോട് സർവകലാശാല യുയുസി, 1991ൽ സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധി, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്,…
Read Moreഇടുക്കിയുടെ തിളക്കം, അപു ജോൺ ജോസഫ്
തൊടുപുഴ: ഇടുക്കിക്ക് ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും ജില്ലയ്ക്ക് തിളക്കമായി അപു ജോണ്‍ ജോസഫിന് ലഭിച്ച ചീഫ് വിപ്പ് സ്ഥാനം. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്ന പി.ജെ.ജോസഫിന് മകനായ ജയിച്ച അപു ജോണ്‍ ജോസഫ് കന്നിയങ്കത്തില്‍ വിജയം നേടിയാണ് കാബിനറ്റ് പദവിയിലേക്കെത്തുന്നത്. പി.ജെ. ജോസഫിന്റെ പിന്‍ഗാമിയായി രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം കേരള കോണ്‍ ഗ്രസിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ രാഷട്രീയ രംഗത്ത് സജീവമായിരുന്നു. പിതാവിനു നല്കിയ അതേ സ്നേഹം നല്‍കിയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മകനെയും വരവേറ്റത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 44,291 വോട്ടിനാണ് കന്നിയങ്കത്തില്‍ കേരള കോണ്‍ഗ്രസിലെ എമ്മിലെ സിറിയക് ചാഴികാടനെ തോല്‍പ്പിച്ച് ജയിച്ചു കയറിയത്. കേരളം കണ്ട മികച്ച മന്ത്രിമാരില്‍ ഒരാളായ പി.ജെ. ജോസഫിന്റെയും പരേതയായ ഡോ. ശാന്ത ജോസഫിന്റെയും മൂത്ത മകനായ അപു ഇന്ത്യയിലും വിദേശത്തുമായി ഉണ്ടായിരുന്ന ഉയര്‍ന്ന ജോലിയില്‍നിന്നാണ്…
Read Moreകനൽവഴികൾ താണ്ടിയ കരുത്തുമായി ഒ.ജെ. ജനീഷ്
തൃശൂർ: കനൽവഴികൾ താണ്ടിയ കരുത്തുമായി കന്നിയങ്കത്തിൽ ജയിച്ചുകയറിയ ഒ.ജെ. ജനീഷ് തൃശൂർ ജില്ലയിലെ ഏക മന്ത്രി. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി തൃശൂരിനു മന്ത്രിയുണ്ടാകില്ലെന്ന ആശങ്കയ്ക്കിടെയാണ് ജനീഷിന്റെ സർപ്രൈസ് എൻട്രി. പത്തുവർഷം ഇടതിനു വൻ ഭൂരിപക്ഷം നൽകിയ കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനെയാണ് മലർത്തിയടിച്ചത്. അവസാന ഘട്ടത്തിലാണ് ജനീഷിനെത്തേടി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവിയും എത്തിയത്. വി.എം. സുധീരൻ തൃശൂരിൽനിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി അരനൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ജനീഷ് അധ്യക്ഷനായത്. കഷ്ടപ്പാടിന്റെ കനലിൽ ചവിട്ടിനിന്നാണ് പിറന്ന നാട്ടിൽ ജനീഷ് പൊതുപ്രവർത്തകനായത്. പോളിടെക്നിക് പഠനകാലത്ത് അച്ഛൻ മരിച്ചു. അമ്മ പുഷ്പയുടെ തൊഴിലുറപ്പുജോലിയായിരുന്നു ഏക വരുമാനം. പഠനച്ചെലവുകൾക്കു പണം കണ്ടെത്തിയത് പാർട്ട് ടൈം ജോലികൾ ചെയ്ത്. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ മൂന്നുവരെ വ്യവസായസ്ഥാപനത്തിൽ ജോലി ചെയ്തു. ഉറക്കമില്ലാതെ ആരോഗ്യം നശിച്ചതോടെ പെരുന്പാവൂർ ബസ് സ്റ്റാൻഡിലെ പുസ്തകക്കടയിൽ വൈകുന്നേരം സെയിൽസ്മാനായി. ശനി,…
Read Moreമലയോര ജനത ആഹ്ലാദത്തിൽ: എ .പി അനിൽകുമാർ വീണ്ടും മന്ത്രിസഭയിൽ
മലപ്പുറം: എ.പി. അനിൽകുമാർ വീണ്ടും മന്ത്രിസഭയിലെത്തുന്പോൾ മലയോര ജനത ആഹ്ലാദ തിമിർപ്പിൽ. വണ്ടൂർ മണ്ഡലത്തിലെ മലയോര കാർഷിക മേഖലയിൽപെട്ട പഞ്ചായത്തുകളിൽ അനിൽകുമാറിന് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. കാർഷിക മേഖലയുടെ തീരാശാപമായി മാറിയ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നാണ് കർഷകരുടെ വിശ്വാസം. വണ്ടൂരിലെ വോട്ടർമാർ ഒട്ടേറെ പ്രതീക്ഷകളോടെയാണ് അദ്ദേഹത്തെ വിജയിപ്പിച്ച് നിയമസഭയിലെത്തിച്ചത്. വണ്ടൂർ നിയമസഭാ മണ്ഡലത്തിൽനിന്നു തുടർച്ചയായി ആറാം തവണയാണ് അനിൽകുമാർ എംഎൽഎയായി നിയമസഭയിൽ എത്തുന്നത്. മന്ത്രിസഭയിൽ മൂന്നാമൂഴമാണ്. മലപ്പുറം കളക്ടറേറ്റിനു സമീപം അക്കരപുരക്കൽ ബാലന്റെയും കെ.സി. ദേവകിയുടെയും മകനായി 1965 മാർച്ച് 15ന് ജനനം. പ്രീഡിഗ്രി പൂർത്തിയാക്കി. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് (1976), താലൂക്ക് പ്രസിഡന്റ് (1982), മലപ്പുറം ജില്ലാ സെക്രട്ടറി (1984), പെരിന്തൽമണ്ണ പിടിഎം കോളജ് യൂണിയൻ ചെയർമാൻ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് (1986), സംസ്ഥാന ജനറൽ സെക്രട്ടറി…
Read More