ചുവപ്പും മഞ്ഞയും നിറം, മഞ്ഞയിൽ രണ്ട് ഗജവീരൻമാർ; തമിഴക വെട്രി കഴകത്തിന്‍റെ പതാക പുറത്തിറക്കി വിജയ്

ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ പതാക പുറത്തിറക്കി നടന്‍ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് പാര്‍ട്ടി ഗാനത്തിന്‍റെ അകമ്പടിയോടെ രാവിലെ വിജയ് പതാക ഉയർത്തി. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. യൂട്യൂബിലൂടെ പതാക ഗാനം പുറത്തിറക്കിറക്കുകയും ചെയ്തു. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചു നിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് പറഞ്ഞു. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും. തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് അറിയിച്ചു. പാർട്ടി രൂപീകരണ ശേഷമുള്ള ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്.  

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ല; മൊഴി നൽകിയവർ പോലീസിൽ പരാതി നൽകാൻ തയാറാകണം; പി. സതീദേവി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. മൊഴി നൽകിയവർ അതിൽ ഉറച്ച് നിൽക്കണം. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിനുവേണ്ടി പോലീസിൽ പരാതി നൽകാൻ മൊഴി കൊടുത്തവർ തയാറാകണമെന്നും സതി ദേവി പറഞ്ഞു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. റിപ്പോർട്ടിലെ വിവരങ്ങളെല്ലാം പുറത്തുവരണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി കൈക്കൊള്ളാൻ ഡിജിപിക്ക് നിർദേശം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

സ്കൂളിൽ നിന്നും സൈക്കിളിൽ വരുന്ന വഴി റോഡിൽ കിടന്ന വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റു; വിദ്യാർഥിക്ക് ദാരുണാന്ത്യം

അമരാവതി: സൈക്കിളില്‍ പോകുന്നതിന് ഇടയില്‍ റോഡില്‍ കിടന്നിരുന്ന വൈദ്യുത ലൈനില്‍ തട്ടി പതിനൊന്നുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ കഡപ്പയിലാണ് സംഭവം. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് തന്‍വീറിന് ഷോക്കേറ്റത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തന്‍വീറിനൊപ്പം ഉണ്ടായിരുന്ന ആദം എന്ന പത്തുവയസുകാരനും വൈദ്യുതാഘാതമേറ്റു. ഈ കുട്ടി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തൻവീർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. വഴിയാത്രക്കാരാണ് വയർ നീക്കി കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന് പിന്നാലെ നാട്ടുകാർ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്‍റിനെതിരേ പ്രതിഷേധിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.        

Read More

എംപോക്സ്: ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ചു സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ടീമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ടു ചെയ്യണം. ആരംഭത്തിൽ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാൽ, ഇപ്പോൾ മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു നേരിട്ടു പകരുന്ന രോഗമാണിതെന്നും ആരോഗ്യവകുപ്പു വ്യക്തമാക്കി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.

Read More

ലോൺ ആപ് ഭീഷണിയിൽ യുവതിയുടെ ആത്മഹത്യ; പിന്നിൽ ഉത്തരേന്ത്യൻ ലോബിയെന്ന് സൂചന

പെരുമ്പാവൂർ: ഓൺലൈൻ ലോൺ ആപ് ഭീഷണിയെത്തുടർന്ന് പെരുമ്പാവൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഉത്തരേന്ത്യൻ ലോബിയെന്നു സൂചന. സംഭവത്തിൽ കുറുപ്പംപടി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. വേങ്ങൂർ അരുവപ്പാറ കുരിയപ്പുറം വീട്ടിൽ അനീഷിന്‍റെ ഭാര്യ ആരതി (31) യാണു ചൊവ്വാഴ്ച രാവിലെ 11 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ലോൺ ആപ് ഭീഷണിയെത്തുടർന്നാണു യുവതി ജീവനൊടുക്കിയതെന്നു കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നും ആരതി ഒന്നിലേറെ ലോൺ ആപ്പുകൾ വഴി ലോൺ എടുത്തിരുന്നതായി കണ്ടെത്തി. ഇത്തരത്തിൽ എടുത്തിരുന്ന വായ്പകളിൽ ചിലത് തിരിച്ചടച്ചിരുന്നു. വലിയൊരു തുക ലോൺ എടുക്കുന്നതിനായി പ്രോസസിംഗ് ഇനത്തിൽ ആവശ്യപ്പെട്ട ഫീസ് നൽകുന്നതിനായി മറ്റൊരു ആപ്പിൽനിന്നും വായ്പ തരപ്പെടുത്തി. തുടർന്ന് വലിയ തുകയ്ക്കായുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തുക ലഭിച്ചില്ല. പ്രോസസിംഗ് ഫീയായി നൽകിയ തുക തിരികെ കിട്ടിയതുമില്ല.…

Read More

അധിക മോഹവില വാഗ്ദാനം നൽകി ഇടുക്കിയിൽ ഏലം കർഷകരെ കബളിപ്പിച്ച് ദമ്പതികൾ; തട്ടിയെടുത്തത് 100 കോടിക്ക് മുകളിൽ വരുന്ന ഏലം; ഇരയായത് 200ലധികം കർഷകർ

അടിമാലി: ഇടുക്കിയിൽ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തതായി പരാതി. വിപണി വിലയെക്കാൾ 500 രൂപ മുതൽ 1000 രൂപ വരെ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷം പണം നൽകാതെ കർഷകരെ കബളിപ്പിക്കുകയായിരുന്നു. 30 മുതൽ 40 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞാണ് ഏലക്ക വാങ്ങിയിരുന്നത്. പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീർ ഇയാളുടെ ഭാര്യ എന്നിവർക്കെതിരേയാണ് പരാതി ഉയർന്നിട്ടുള്ളത്. ഇരുവരും ഒളിവിലാണ്. തട്ടിപ്പ് 100 കോടിക്ക് മുകളിൽ വരുമെന്നാണ് കണക്കാക്കുന്നത്. 200ലധികം കർഷകർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.പണം ലഭിക്കാനുള്ളവർ ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിരിക്കുകയാണ്. അടിമാലി സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരേ 21 പരാതികൾ ലഭിച്ചിട്ടുണ്ട്. അഞ്ചു കോടി രൂപയുടെ തട്ടിപ്പാണ് ഈ പരാതികളിൽ ഉള്ളത്. എൻ ഗ്രീൻ ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ പേരിൽ വിവിധ സ്ഥലങ്ങളിൽ കടമുറികൾ വാടകയ്ക്ക്…

Read More

 ‌ഭൂമി കുംഭകോണക്കേസ്; മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കണെന്ന് ബിജെപി;  പൂർണപിന്തുണയുമായി മുഖ്യമന്ത്രിയോടൊപ്പമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെന്‍റ് അഥോറിറ്റി ഭൂമി കുംഭകോണത്തിൽ രാജിവയ്ക്കണമെന്ന ബിജെപിയുടെ സമ്മർദത്തിനിടയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് പാർട്ടി 100 ശതമാനം മുഖ്യമന്ത്രിയോടൊപ്പമാണെന്നും അദ്ദേഹത്തിനെതിരേ തെളിവുകളൊന്നുമില്ലെന്നും ശിവകുമാർ മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞു. മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ എനിക്ക് ആശങ്കയൊന്നുമില്ല. അത് ഹൈക്കമാൻഡിന്‍റെ ഇഷ്ടത്തിനനുസരിച്ചാണെന്നും ശിവകുമാർ വ്യക്തമാക്കി. അഴിമതിക്കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട് അനുമതി നൽകിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഡികെയുടെ പ്രതികരണം.

Read More

ബംഗളൂരുവിൽ ടെക്കി യുവാവ്  ജീവനൊടുക്കി; ബലൂണുകളിൽ ഉപയോഗിക്കുന്ന ഹീലിയം വാതകം ശ്വസിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നെന്ന് പോലീസ്

ബംഗുളൂരു: കർണാടകയിലെ പ്രമുഖ ഐടി കമ്പനിയിലെ ടെക്കി യുവാവ് ഹോട്ടൽ മുറിയിൽ ഹീലിയം വാതകം ശ്വസിച്ച് ജീവനൊടുക്കി. ഹാസൻ ജില്ലയിലെ സകലേഷ്പുർ സ്വദേശിയായ യാഗ്നിക്(24) ആണു മരിച്ചത്. ബംഗളൂരുവിലെ നീലാദ്രി നഗറിലാണു സംഭവം. 16നു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌ത യാഗ്നിക്, ബലൂണുകളിൽ ഉപയോഗിക്കുന്ന ഹീലിയം വാതകം ശ്വസിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുറച്ചുമാസങ്ങളായി വീട്ടിലിരുന്നു ജോലി ചെയ്യകയായിരുന്ന യാഗ്നിക്, എംടെക് പരീക്ഷ എഴുതുന്നതിനായാണ് ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുത്തത്. പീനിയ പ്രദേശത്തുനിന്നാണ് ഇയാൾ ഹീലിയം ഗ്യാസ് കണ്ടെയ്‌നർ വാങ്ങി ഹോട്ടൽ മുറിയിലേക്കു കൊണ്ടുവന്നത്.

Read More

ബിഹാറിൽ ആർജെഡി  നേതാവിനെ ‌ഓടിച്ചിട്ടു വെടിവച്ചുകൊന്നു;  സംസ്ഥാനത്തു “ജംഗിൾ രാജ്’ എന്ന് തേജ്വസി യാദവ്;  ബിഹാറിൽ വൻ പ്രതിഷേധം; അന്വേഷണം ആരംഭിച്ച് പോലീസ്

ഹാജിപുർ: ബിഹാറിൽ ആർജെഡി നേതാവും റായിപുർ കൗൺസിലറുമായ പങ്കജ് റായിയെ അക്രമിസംഘം ഓടിച്ചിട്ടു വെടിവച്ചുകൊന്നു. ഇന്നലെ വൈകുന്നേരം ഹാജിപുരിലാണു സംഭവം . തന്‍റെ വീടിനു സമീപമുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലിരിക്കുകയായിരുന്ന പങ്കജിനുനേരേ മോട്ടോർ സൈക്കിളിലെത്തിയ ഗുണ്ടകൾ വെടിയുതിർക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി സ്വന്തം വീട്ടിലേക്കു ഓടിക്കയറിയ റായിയെ മൂന്നംഗസംഘം പിന്തുടർന്നെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍റെ പാർലമെന്‍റ് മണ്ഡലമാണ് ഹാജിപുർ. സംഭവത്തിൽ ബിഹാറിൽ വൻ പ്രതിഷേധമാണു നടക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറും എൻഡിഎയും സ്ഥാനത്തെ ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടെന്നും സംസ്ഥാനത്ത് “ജംഗിൾ രാജ്’ ആണു നടക്കുന്നതെന്നും ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെ പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Read More

പെൻഷൻ ലഭിക്കാത്തതിലുള്ള മനോവിഷമം; റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കി; വരുമാനം നിലച്ചതിൽ മനോവിഷമത്തിലായിരുന്നുന്നെന്ന് ബന്ധുക്കൾ

കാട്ടാക്കട: പെൻഷൻ ലഭിക്കാത്തതിലെ മനോവിഷമത്തിൽ കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചയാൾ ജീവനൊടുക്കി. കാട്ടാക്കട ചെമ്പനാകോട് ചോതി നിവാസിൽ എം.സുരേഷാണ് (65) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. പെൻഷൻ മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് പിതാവ് ആത്മഹത്യ ചെയ്തതെന്ന് മക്കൾ മൊഴി നൽകിയതായി കാട്ടാക്കട പോലീസ് പറഞ്ഞു. നാല് വർഷം മുമ്പ് ഒരു അപകടത്തിൽ ഇരു കാലുകൾക്കും പരിക്കേറ്റ സുരേഷ് വീട്ടിൽ വാക്കറിന്‍റെ സഹായത്തോടെയായിരുന്നു സഞ്ചാരം. പെൻഷനായിരുന്നു ആകെയുണ്ടായിരുന്ന വരുമാനം. കഴിഞ്ഞ മൂന്ന് മാസമായി പെൻഷൻ ലഭിച്ചിരുന്നില്ല എന്നും ആകെ വരുമാനം ഇത് മാത്രമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. നിത്യവൃത്തിക്കു മാർഗമില്ലാത്ത സ്ഥിതി ആയിരുന്നതായും ഇതിൻറെ മനോവിഷമത്തിലായിരുന്നു എന്നും പറയുന്നു. 2018- ലും പെൻഷൻ വൈകിയപ്പോൾ സുരേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പറയുന്നു. ഭാര്യ: കുമാരി ലേഖ. മക്കൾ: ചോതി, സുജിത്, ശാലു. മരുമകൻ: വി.ജി.വിഷ്ണു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക്…

Read More