കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി എംഎൽഎ ചാണ്ടി ഉമ്മൻ. തെറ്റു ചെയ്തവരെ സംരക്ഷിക്കാൻ പാടില്ല. സർക്കാരിന്റെ നടപടി അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിനിമ മേഖലയെ മൊത്തത്തിൽ വേട്ടയാടുന്നത് ശരിയല്ല. ഞാനും എന്റെ കുടുംബവും വേട്ടയാടപ്പെട്ടിട്ടുണ്ട്. ആ വേദന എനിക്കറിയാം. ഒരു മുൻ മുഖ്യമന്ത്രിയോട് ഈ സർക്കാർ ചെയ്തതെന്താണെന്ന് ഓർമയില്ലേയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അതേസമയം,ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം ഉയരുന്നു. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. 129 പാരഗ്രാഫുകളാണ് മൊത്തത്തിൽ സര്‍ക്കാര്‍ ഒഴിവാക്കിയത്.ബാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതിൽ 49 മുതൽ 53 വരെയുള്ള പേജുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുധമായാണ് സര്‍ക്കാരിന്റെ വെട്ടിനീക്കൽ. സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നാണ് ഉയരുന്ന…
Read MoreCategory: Loud Speaker
ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങൾ സമയബന്ധിതമാകണമെന്ന് കളക്ടർ
പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിവിധ വകുപ്പുകള്‍ ഒക്ടോബറിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്. നിലയ്ക്കലില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വകുപ്പുകളുടെയും പ്രവർത്തനം അവലോകനം ചെയ്തശേഷം ഇവ സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദേശവും നൽകി. പൊതുമരാമത്ത് വകുപ്പ് സന്നിധാനത്തെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതും നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതുമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കെഎസ്ഇബി വേഗത്തിൽ പൂര്‍ത്തിയാക്കണം. ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. സന്നിധാനത്തും പമ്പയിലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന് ചരക്ക് വാഹനങ്ങള്‍ നിലയ്ക്കല്‍ ചെക്ക്പോസ്റ്റില്‍ പരിശോധിക്കണം. പമ്പയില്‍ അയ്യപ്പന്മാര് ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നവര്‍ പൂര്‍ണമായി നീക്കം ചെയ്യുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണം. ളാഹയില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍…
Read Moreജാഗ്രത വേണം… മൊബൈൽ റീചാർജിലും പണികിട്ടാം; മുന്നറിയിപ്പുമായി പോലീസ്
തൃശൂർ: പണി റീചാർജ് രൂപത്തിലും കിട്ടാം. അതുകൊണ്ട് ജാഗ്രതയോടെയിരിക്കുക. ഒരു വർഷത്തേക്കുള്ള 2999 രൂപയുടെ മൊബൈൽ റീചാർജ് വെറും 399 രൂപയ്ക്കെന്നുകണ്ട് പിറകേ പോയാൽ പണികിട്ടുമെന്നാണു തൃശൂർ സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. ഏതോ തട്ടിപ്പു ലിങ്കിലേക്കാണു ചെന്നെത്തുക. എക്കാലത്തെയും ഏറ്റവും വലിയ തട്ടിപ്പെന്ന നിലയിലാണു പോലീസ് ഇതിനെ കാണുന്നത്. സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണു പുതിയ പുതിയ തട്ടിപ്പുകളുമായി സൈബർ സംഘങ്ങൾ ഇറങ്ങുന്നത്. ഫോണ്‍ റീചാർജിന്റെ തുക കുത്തനെ ഉയർന്നതിനാലും ജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ വീഴാൻ സാധ്യതയുണ്ട്. തട്ടിപ്പിനിരയായാൽ ഉടൻതന്നെ സൈബർ ക്രൈം പോർട്ടലായ http://www.cyber crime. gov.in റിപ്പോർട്ട് ചെയ്യണമെന്നു പോലീസ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ 1930 എന്ന ഹെൽപ്പ്ലൈൻ നന്പറിൽ ബന്ധപ്പെടണം. പോലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരമായി നൽകുന്ന സുരക്ഷാനിർദേശങ്ങളെ അവഗണിക്കാതിരിക്കുക, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഒടിപി, സാന്പത്തിക സ്വകാര്യവിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക, അനാവശ്യ…
Read Moreവനിതാ ഡോക്ടറുടെ കൊലപാതകം; നിയമം നിയമത്തിന്റെ വഴിയേതന്നെ: സുപ്രീംകോടതി
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ നിയമം അതിന്റെ വഴിക്കാണു പോകുന്നതെന്ന് സുപ്രീംകോടതി. സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നും കേസ് പരിഗണിക്കവേ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയുടെ നിർദേശങ്ങൾ * ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണം * പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരേ നടപടി പാടില്ല * ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും പോലീസ് മേധാവികളുടെയും യോഗം ഒരാഴ്ചയ്ക്കകം ചേരാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയോട് നിർദേശിച്ചു. രണ്ടാഴ്ചയ്ക്കകം ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിക്കണം. *പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് നിയമപരമായ അധികാരം വിനിയോഗിക്കാൻ അധികാരികൾക്ക് സ്വാതന്ത്രമുണ്ട്. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങൾ തടസപ്പെടുത്തരുത്. * ദേശീയ ദൗത്യ സേന നൽകുന്ന ശിപാർശകൾ സ്വീകരിക്കുന്പോൾ ഡോക്ടർമാരുടെ ആശങ്കകൾ പരിഗണിക്കും. * എൻടിഎഫ് സ്വീകരിക്കേണ്ട നിർദേശങ്ങൾക്കായി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പോർട്ടൽ തുറക്കണം.
Read Moreഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തിയാൽ തടയും; ഗണേഷ്കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നും, ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ്കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്ന് സതീശൻ പറഞ്ഞു. റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സർക്കാർ ചെയ്തുവെന്നും വി.ഡി. സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരെയും കണ്ടില്ലല്ലോ. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ്. കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചതാണ്. ബെഹ്റയല്ല, കേസെടുക്കാണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാൻ എല്ലാവരും തയ്യാറാവണമെന്നും സതീശൻ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ്കുമാറിന്…
Read Moreഎന്ത് കെയറിംഗ് ആണ് ഏട്ടായിക്ക്; നടുറോഡില്‍ യുവതിയെ മര്‍ദിച്ച സംഭവം: യുവാവിനെതിരേ കേസെടുത്തു
കൊച്ചി: വൈറ്റിലയില്‍ നടുറോഡില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു. തൈക്കൂടം സ്വദേശി അരുണിനെതിരേയാണ് മരട് പോലീസ് കേസെടുത്തത്. സംഭവത്തില്‍ യുവതിക്ക് പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചിരുന്നെങ്കിലും യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അരുണിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. എരൂര്‍ സ്വദേശിയായ യുവതിയും അരുണും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നവരാണ്. യുവതി സുഹൃത്തുക്കള്‍ക്കൊപ്പം പോയ ശേഷം പുലര്‍ച്ചെ എത്തിയതിലുള്ള തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മര്ദിച്ചവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈറ്റില ജനത റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെ ആയിരുന്നു സംഭവം. എരൂര്‍ സ്വദേശിയായ യുവതി ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ്. ചൊവ്വാഴ്ച ജോലിക്കു പോയ ഇവര്‍ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തിരികെ എത്തിയത്. ഇത് ചോദ്യംചെയ്ത് തുടങ്ങിയ സംസാരം ആക്രമണത്തിലേക്ക് എത്തുകയായിരുന്നു. ബഹളം കേട്ട് പ്രദേശവാസികള്‍ എത്തിയെങ്കിലും…
Read Moreത്രിപുരയിൽ പേമാരി; 10 മരണം നിരവധിപ്പേരെ കാണാതായി
അഗർത്തല: ത്രിപുരയിൽ പേമാരിയിലും മണ്ണിടിച്ചിലിലും 12കാരിയുൾപ്പെടെ പത്തുപേർ മരിച്ചു. ദക്ഷിണ ത്രിപുര, ഗോമതി, ഖോവായ് ജില്ലകളിലാണു കനത്ത നാശം വിതച്ചത്. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. ആയിരത്തിലധികം വീടുകൾ പൂർണമായും തകർന്നു. 34,000ത്തിലധികം പേരെ എട്ടു ജില്ലകളിലെ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. വിവിധയിടങ്ങളിൽ ട്രെയിൻ, റോഡ് ഗതാഗതം സ്തംഭിച്ചു. വൈദ്യുതി, ടെലിഫോൺ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 48 മണിക്കൂറായി ത്രിപുരയിൽ അതിശക്തമായ മഴ തുടരുകയാണ്.
Read Moreശരദ് പവാറിന് ഇസഡ് കാറ്റഗറി സുരക്ഷ; സുരക്ഷ ഉപേക്ഷിച്ച് മകൾ സുപ്രിയ
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ ത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. എണ്‍പത്തിമൂന്നുകാരനായ പവാറിന്റെ വസതിയിലും രാജ്യത്തുടനീളമുള്ള യാത്രയിലും സുരക്ഷയുണ്ടാകും. അറുപതിലധികം ഉദ്യോഗസ്ഥരാകും സുരക്ഷയ്ക്ക് ഉണ്ടാകുക. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ തന്റെ സുരക്ഷ പിൻവലിക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ശരദ് പവാറിന്റെ സുരക്ഷ വർധിപ്പിച്ചതെന്നത് ശ്രദ്ധേയമായി. താനെ ജില്ലയിലെ ബദ്ലാപുരിലെ സ്കൂളിൽ ശുചീകരണത്തൊഴിലാളി നാലുവയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് സുപ്രിയ സുലെ തന്റെ സുരക്ഷ പിൻവലിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. ജനപ്രതിനിധികൾക്കും മുൻ ജനപ്രതിനിധികൾക്കും സുരക്ഷ നൽകുന്നതിനു പോലീസ് സേനയുടെ ഒരു പ്രധാന ഭാഗം ഉപയോഗിക്കുന്നത് അനുചിതമായതിനാലാണ് ഈ ആവശ്യമെന്നാണ് സുപ്രിയ വിശദീകരിച്ചത്.
Read Moreനഴ്സറി വിദ്യാർഥിനികളെ പീഡിപ്പിച്ചു; പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്ത് നാട്ടുകാർ; സ്കൂളുകളിൽ കാമറ സ്ഥാപിക്കണമെന്ന നിർദേശവുമായി വിദ്യാർഥികൾ
മുംബൈ: മഹാരാഷ്ട്രയിലെ ബദ്ലാപുരിലെ നഴ്സറി സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീട് അടിച്ചുതകർത്തു. സ്കൂളിലെ തൂപ്പുകാരൻ അക്ഷയ് ഷിൻഡെയുടെ വീടാണു നാട്ടുകാർ തകർത്തത്. ഈ മാസം 16നു മൂന്നും നാലും വയസുള്ള വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. സംഭവത്തിനു പിന്നാലെ ചൊവ്വാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാർ ട്രെയിനുകൾ തടയുകയും പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സ്കൂളിലേക്ക് ഇരച്ചുകയറുകയും ചെയ്തതിനെത്തുടർന്ന് നഗരം സ്തംഭിച്ചിരുന്നു. സംഭവത്തെ തുടർന്ന് എല്ലാ സ്കൂളുകളോടും ഒരു മാസത്തിനകം സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകി. ലോക്കൽ പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എല്ലാ ജീവനക്കാരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, വനിതാ അറ്റൻഡർ എന്നിവരെ സസ്പെൻഡ് ചെയ്തു.കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു…
Read More‘കുട്ടിയെ കണ്ടെത്തിയ കേരളത്തിന് നന്ദി; ശകാരിച്ചത് കൊണ്ടാണ് വീട്ടിൽ നിന്നും ഇറങ്ങിപോയത്’; മാതാപിതാക്കൾ
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിൽ നന്ദി അറിയിച്ച് രക്ഷിതാക്കൾ. ശകാരിച്ചത് കൊണ്ടാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്ന് മാതാവ് പറഞ്ഞു. മകളുമായി ഇന്നലെ വീഡിയോ കോളിൽ സംസാരിച്ചു. കുട്ടിയെ കണ്ടെത്തിയ കേരളത്തിന് നന്ദിയെന്നും മാതാപിതാക്കൾ പറഞ്ഞു. കുട്ടി എത്തിയ ശേഷം നാട്ടിലേക്കും മടങ്ങുമെന്ന് അവർ വ്യക്തമാക്കി. കുട്ടിയെ നാട്ടിലെത്തിക്കുന്നതിനായി കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ അഞ്ചംഗ സംഘമാണ് വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരിക്കുന്നത്. സംഘത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗങ്ങളും ഉണ്ട്. കുട്ടിയെ വിട്ടു നൽകണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി ഇന്ന് രേഖാമൂലം ആവശ്യപ്പെടും. വിശാഖപട്ടണത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഇമെയിൽ അയയ്ക്കും. കുട്ടിയെ നാളെ തിരുവനന്തപുരത്ത് കൊണ്ടുവരും.
Read More