സഹോദരന്‍റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ

ഗുരുഗ്രാം: സഹോദരന്‍റെ സഹായത്തോടെ പങ്കാളിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഗുരുഗ്രാമിലെ തിക്രി ഗ്രാമത്തിലാണു സംഭവം. ഗുരുഗ്രാം അശോക് വിഹാർ സ്വദേശിയായ നീതു എന്ന നിഷയും (34) വിക്കിയും (28) കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 15 വയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഭർത്താവുമായി പിരിഞ്ഞതിനു ശേഷമാണു വിക്കിയുമായി അടുത്തത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് കാച്ചികോളനിയിലെ വീട്ടിൽ വിക്കിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹത ആരോപിച്ച് വിക്കിയുടെ സഹോദരൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ യുവതി പിടിയിലാകുകയായിരുന്നു. ഇവരുടെ സഹോദരൻ ഒളിവിലാണ്. മദ്യപാനത്തിനിടയിലുണ്ടായ വഴക്കിനെത്തുടർന്ന് പാൻ ഉപയോഗിച്ച് വിക്കിയെ മർദിച്ചു കൊന്നുവെന്നു യുവതി പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

Read More

ബിജെപി ആസ്ഥാനത്തേയ്ക്കു പ്രതിഷേധം; എഎപി നേതാക്കൾക്കെതിരേ കേസ്

ന്യൂഡൽഹി: ബിജെപി ആസ്ഥാനത്തേക്ക് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. ഇന്ദ്രപ്രസ്ഥ എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ആഹ്വാനപ്രകാരമാണ് ദീൻ ദയാൽ ഉപാധ്യായ മാർഗിൽ ആം ആദ്മി പാർട്ടി നേതാക്കൾ പ്രതിഷേധിച്ചത്. കേജ്‌രിവാളിന്‍റെ നേതൃത്വത്തിൽ എഎപി പ്രവർത്തകർ ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യുകയും പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കുകയും ചെയ്തു.‌‌ എന്നാൽ, 20 മിനിറ്റിനുള്ളിൽ പ്രതിഷേധം അവസാനിപ്പിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കളെല്ലാം പാർട്ടി ഓഫീസിലേക്കു മടങ്ങി. പ്രതിഷേധത്തിനിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ക്രമസമാധാനം നിലനിർത്താനും ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും അർധസൈനികരെയും വിന്യസിച്ചിരുന്നു.

Read More

കാശിയിൽ ‘നാരീശക്തി സംവാദ്’; മോദിയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ 25,000 സ്ത്രീകൾ

ലക്നോ: കാശിയിലെ സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല ഗ്രൗണ്ടിൽ ഇന്നു നടക്കുന്ന “നാരീശക്തി സംവാദ്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 25,000 സ്ത്രീകളുമായി സംവദിക്കും. പ്രയാഗ്‌രാജിൽ തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പ്രസംഗിക്കും. വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ 1,909 ബൂത്തുകളുണ്ടെന്നും ഓരോ ബൂത്തിൽനിന്നു പത്തു സ്ത്രീകളെ പ്രധാനമന്ത്രി മോദിയുടെ സംവദത്തിനായി ക്ഷണിച്ചിട്ടുണ്ടെന്നും കാശി മേഖല ബിജെപി വക്താവ് നവരതൻ രതി പറഞ്ഞു. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. ഇന്നു വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയിലേക്ക് ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, പ്രൊഫസർമാർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, അധ്യാപകർ എന്നിവരെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ ഗവൺമെന്‍റ് പോളിടെക്‌നിക് ഗ്രൗണ്ടിൽ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി സംസാരിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിടും.

Read More

ലാലേട്ടനൊരു പിറന്നാൾ സമ്മാനം… ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു: മന്ത്രി പി. എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി 1989ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. കഥാപാത്രങ്ങളെ പോലെതന്നെ ചിത്രത്തിൽ ശ്രദ്ധേയമായ ഒന്നാണ് ‘കിരീടം പാലം’. ഇപ്പോഴിതാ കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ്. ഇന്ന് 64ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ സമ്മാനമാണെന്ന് പറഞ്ഞാണ് കിരീടം പാലത്തെ കുറിച്ചും അത് വിനോദ സഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായും പറഞ്ഞ് മന്ത്രി പോസ്റ്റ് പങ്കുവച്ചത്. ഒപ്പം കിരീടം പാലത്തിന്‍റേയും മോഹൻലാലിന്‍റേയും ഫോട്ടോ അദ്ദേഹം പങ്കുവച്ചു. ‘സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന പാട്ടിലെ രംഗങ്ങൾക്കുമെല്ലാം സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം.. ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന…

Read More

‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’; മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടായി സജീവമായ താരരാജാവിന് ഇന്ന് 64ാം പിറന്നാളാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രി മോഹൻലാലിന് പിറന്നാളാശംസകൾ അറിയിച്ചത്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് അദ്ദേഹം നേർന്നത്. ഒപ്പം മോഹൻലാലിന്‍റെ ചിത്രവും മുഖ്യമന്ത്രി പങ്കുവെച്ചു. മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. കൃത്യം രാത്രി 12 ന് തന്നെയാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ അറിയിച്ചത്.

Read More

ഇ.പി. ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

കൊച്ചി: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേസില്‍ സുധാകരൻ വിചാരണ നേരിടണമെന്ന അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും കോടതി റദ്ദാക്കി. കേസിലെ ഒന്നും രണ്ടും പ്രതികളെ ആന്ധ്രയിലെ വിചാരണക്കോടതി വെറുതേ വിട്ടിരുന്നു ഇ.പിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് സുധാകരനെതിരേ ചുമത്തിയിരുന്നത്. വലിയതുറ പോലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് 2016ല്‍ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്‍റെ വിചാരണ തടയണമെന്നും തന്നെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. കേസിൽ വിശദമായ വാദം കേട്ട കോടതി ഹർജിയിലെ ആവശ്യം അംഗീകരിക്കുകയായിരുന്നു. 1995 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇ.പിക്ക് ആന്ധ്രയില്‍വച്ച് വെടിയേല്‍ക്കുകയായിരുന്നു.…

Read More

പെരുമ്പാവൂരിൽ നിയമവിദ‍്യാർഥിനിയുടെ കൊലപാതകം; ഭീതിയും അരക്ഷിതാവസ്ഥയും നേരിടുന്ന സ്ത്രീസമൂഹത്തിന് ആശ്വാസമേകുന്നതാണ് ശിക്ഷാവിധിയെന്ന് കോടതി

എറണാകുളം: പെരുന്പാവൂരിൽ നിയമ വിദ‍്യാർഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം പ്രാകൃത രീതിയിലാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതി അമിറുൾ ഇസ്ലാമിന്‍റെ ശിക്ഷ താക്കീതെന്ന് കോടതി. വിദ‍്യാർഥിനി സുരക്ഷിതമെന്നു കരുതിയ വീട്ടിലേക്ക് കരുതിക്കൂട്ടി കടന്നുകയറി ഒരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണവും കൊലപാതകവുമാണിത്. മാനഭംഗശ്രമത്തെ ചെറുത്ത വിദ‍്യാർഥിനിയോട് പ്രകോപനപരമായ രീതിയിലാണ് അതിക്രൂരമായ ആക്രമണം നടത്തിയത്. ഇരയുടെ ആന്തരിക ഭാഗങ്ങള്‍ പുറത്തു വരുന്ന രീതിയില്‍ രഹസ്യഭാഗത്ത് പല തവണ കത്തികൊണ്ട് കുത്തി മാരക മുറിവേല്‍പിച്ചു. ഭീതിയും അരക്ഷിതാവസ്ഥയും നേരിടുന്ന സ്ത്രീസമൂഹത്തിന് ആശ്വാസമേകുന്നതാണ് ഈ ശിക്ഷാവിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More

‘രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ, ചരിത്ര സംഭവങ്ങളെ ആർക്കും നിഷേധിക്കാനാവില്ല’, പാനൂരിൽ ബോംബു പൊട്ടി മരിച്ചവർക്കായി പാർട്ടി സ്മാരക മന്ദിരം നിർമിച്ചതിനെ അനുകുലിച്ച് പി. ജയരാജൻ

കണ്ണൂർ: പാനൂരിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെ ന്യായികരിച്ച് പി. ജയരാജൻ. രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെയെന്ന് അദ്ദേഹം പറഞ്ഞു. ചെറ്റക്കണ്ടിയിൽ ജീവർപ്പണം നടത്തിയവർക്ക് വേണ്ടി രക്തസാക്ഷി അനുസ്മരണ പരിപാടികൾ തുടരും. ചരിത്ര സംഭവങ്ങളെ ആർക്കും നിഷേധിക്കാനാവില്ല. അതിനെ നിരസിക്കുന്നവർക്ക് ചരിത്രം മാപ്പ് നൽകില്ലന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആയിരക്കണക്കിന് പേർ ജീവാർപ്പണം ചെയ്തിട്ടുണ്ട്.അവരെയെല്ലാം ആക്ഷേപിക്കാൻ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇന്നും അത് തുടരുകയാണ്. 2015 ൽ ജീവാർപ്പണം ചെയ്ത ചെറ്റക്കണ്ടി രക്ത സാക്ഷികളെ അക്രമികളും സാമൂഹികവിരുദ്ധരുമായി താറടിച്ചു കൊണ്ട് വലതുപക്ഷ മാധ്യമങ്ങൾ രംഗത്തു വന്നിരിക്കുന്നു. അവർ ബോംബ് രാഷ്ട്രീയക്കാരാണത്രെ! കേരളത്തിലെ സിപിഐ(എം)- ആർഎസ്എസ് സംഘർഷങ്ങളുടെ വാർത്തകളും സമാനമായ രീതിയിൽ ആണ് വലതുപക്ഷ മാധ്യമങ്ങൾ കൈകാര്യം…

Read More

ഒന്നരക്കോടി രൂപ വീട്ടിൽ നിന്ന് മോഷണം പോയെന്ന് ബിജിപി നേതാവിന്‍റെ പരാതി: കള്ളനെ പിടിച്ചപ്പോൾ സത്യം പുറത്ത്; പരാതിക്കാരന് നഷ്ടമായത് 15 ലക്ഷം രൂപ

കോയമ്പത്തൂർ: ഒന്നരക്കോടി രൂപ കവർച്ച നടന്നത് കാണിച്ച് നൽകിയ പരാതിയിൽ മോഷ്ടാവിനെ പിടികൂടിയപ്പോൾ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്. പരാതിക്കാരൻ ഒന്നരക്കോടി രൂപ മോഷണം പോയെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ 24 മണിക്കൂറിനകം മോഷ്ടാവിനെ പിടികൂടിയപ്പോൾ കവർന്നത് 15 ലക്ഷമാണെന്ന് അയാൾ പറഞ്ഞു. തുടർന്ന് പരാതിക്കാരനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ മോഷ്ടാവ് പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കോയമ്പത്തൂർ ജില്ലയിലെ അന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 17ന് ഉച്ചയ്ക്കാണ് അന്നൂർ ചൊക്കംപാളയം സ്വദേശിയും പ്രാദേശിക ബിജെപി നേതാവുമായ വിജയകുമാറിന്‍റെ  വീട്ടിൽ കവർച്ച നടന്നതായി പോലീസിന് പരാതി ലഭിച്ചത്. സ്ഥലം വാങ്ങാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപയും 9 പവൻ ആഭരണങ്ങളും കാണാതായെന്നാണ് പരാതിയിൽ വിജയകുമാർ പറഞ്ഞിരുന്നു. പോലീസ് 15 ലക്ഷം രൂപയും 8.5 പവനും വെള്ളി ആഭരണങ്ങളുമാണ് അൻപരിശനിൽ നിന്നും കണ്ടെത്തിയത്. ഇയാൾക്കെതിരെ വിവിധ ജില്ലകളിൽ…

Read More

ടൂത്ത് പേസ്‌റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂത്ത് പേസ്‌റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലുതേച്ച യുവതി മരിച്ചു. തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ്(27) മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്‌റ്റ് അബദ്ധത്തിൽ രേവതി എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതി ജോലിക്ക് പോവുകയും ചെയ്തു. എന്നാൽ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയതോടെ രേവതി ഒട്ടേറെ തവണ ഛർദിച്ചെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന് ബന്ധുക്കൾ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ കെകെ നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Read More