ടൂത്ത് പേസ്‌റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂത്ത് പേസ്‌റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലുതേച്ച യുവതി മരിച്ചു. തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ്(27) മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്‌റ്റ് അബദ്ധത്തിൽ രേവതി എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതി ജോലിക്ക് പോവുകയും ചെയ്തു. എന്നാൽ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയതോടെ രേവതി ഒട്ടേറെ തവണ ഛർദിച്ചെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന് ബന്ധുക്കൾ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ കെകെ നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Read More

ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം

ശ്രീനഗർ: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസിന്‍റെ (എൻസി) തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ കത്തി ആക്രമണത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. ഫാറൂഖ് അബ്ദുള്ള സ്ഥാനാർഥിക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ യുവാക്കളെ വിദഗ്ധ ചികിത്സയ്ക്കായി രജൗരി ടൗണിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരിൽ ഒരാളായ സുഹൈൽ അഹമ്മദ് എന്നയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇവർ സ്ഥലത്തുനിന്നു മുങ്ങി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദ് ജില്ലയിൽ ഇടിമിന്നലേറ്റ് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു പേർ മരിച്ചു. വികാരാബാദ് ജില്ലയിലെ യലാൽ മണ്ഡലത്തിലെ രണ്ടു ഗ്രാമങ്ങളിലാണു സംഭവം. കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന രണ്ടുപേരും മരത്തിന്‍റെ ചുവട്ടിൽനിന്ന ഒരാളുമാണു മരിച്ചത്. 26-40 നും ഇടയിൽ പ്രായമുള്ളവരാണു മരിച്ചത്. ഇന്നലെ തെലുങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം, ഖമ്മം, നൽഗൊണ്ട, സൂര്യപേട്ട്, സിദ്ദിപേട്ട്, യാദാദ്രി ഭുവൻഗിരി, രംഗറെഡ്ഡി, ഹൈദരാബാദ്, മേഡ്ചൽ മൽക്കാജ്ഗിരി, വികാരാബാദ്, മേദക്, നാഗർകുർണൂൽ, വനപർത്തി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

Read More

വിഘടനവാദി നേതാവ് അമൃതപാൽ സിംഗിന് ‘മൈക്ക്’

ന്യൂഡൽഹി: പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജയിലിൽ കഴിയുന്ന വിഘടനവാദി നേതാവ് അമൃതപാൽ സിംഗിനു തെരഞ്ഞെടുപ്പ് ചിഹ്നമായി “മൈക്ക്’ അനുവദിച്ചു. “വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ തലവനായ അമൃത്പാൽ ദേശീയ സുരക്ഷാനിയമപ്രകാരം അസമിലെ ദിബ്രുഗഡ് ജയിലിലാണ്. ഫരീദ്‌കോട്ട് (റിസർവ്) മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി മത്സരിക്കുന്ന സരബ്ജീത് സിംഗ് ഖൽസയ്ക്കു തെരഞ്ഞെടുപ്പ് ചിഹ്നമായി “ഗന്ന കിസാൻ’ (കരിമ്പ് കർഷകൻ) അനുവദിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരിൽ ഒരാളായ ബിയാന്ത് സിംഗിന്‍റെ മകനാണ് ഖൽസ. അതേസമയം, പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്ക് മത്സരിക്കുന്ന 328 സ്ഥാനാർഥികൾക്ക് ഇന്ത്യൻ കമ്മീഷന്‍റെ നിർദ്ദേശപ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. പഞ്ചാബിലെ വോട്ടെടുപ്പ് ജൂൺ ഒന്നിനു നടക്കും.

Read More

അമ്മയുടെ മൃതദേഹത്തിനൊപ്പം മൂന്നു ദിവസം; മാനസിക വെല്ലുവിളി നേരിടുന്ന യുവതി മരിച്ചു

ബംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്നു ദിവസം ചെലവഴിച്ച മാനസിക വെല്ലുവിളിനേരിടുന്ന മകള്‍ മരിച്ചു. ഉടുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജയന്തി ഷെട്ടി (62), മകള്‍ പ്രഗതി ഷെട്ടി (32) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടില്‍നിന്നു കടുത്ത ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിസരവാസികള്‍ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണ്‍ എടുക്കാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനൊപ്പം അബോധവസ്ഥയിലായിരുന്ന മകളെ കണ്ടെത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.‌‌

Read More

നിയമം സംരക്ഷിക്കേണ്ടവർ കാട്ടാളന്മാരായാൽ; യുവതിയെ ശല്യം ചെയ്ത പോലീസുകാരന് എതിരേ കേസ്

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ പോലീസ് ഇൻസ്പെക്ടർക്കെതിരേ കേസ്. അകോല ജില്ലയിലാണു സംഭവം. 22കാരിയാണു പരാതിക്കാരി. അകോല ജില്ലയിലെ ഖദാൻ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ധനഞ്ജയ് സെയ (53) റിനെതിരേയാണ് കേസ്. യുവതിയുടെ പിതാവിന്‍റെ പരിചയക്കാരനാണ് ധനഞ്ജയ്. മത്സരപ്പരീക്ഷകൾക്കു തയാറെടുക്കാൻ സഹായിക്കാനെന്ന വ്യാജേന ധനഞ്ജയ് തന്നെ ഇടയ്ക്ക് വിളിച്ചിരുന്നുവെന്നു യുവതി പരാതിയിൽ പറയുന്നു. തനിക്കൊപ്പം താമസിക്കാനും ഇയാൾ യുവതിയെ നിർബന്ധിച്ചു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി ധനഞ്ജയ്‌യുമായുള്ള ഫോൺ വിളി അവസാനിപ്പിച്ചു. പിന്നീട് യുവതിയുടെ വിലാസം കണ്ടെത്തിയ ധനഞ്ജയ് ശനിയാഴ്ച വീട്ടിലെത്തുകയും ‍ജോലിക്കിറങ്ങുകയായിരുന്ന യുവതിയെ ക‍യറിപ്പിടിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടർന്ന് ഇയാൾ സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു.

Read More

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം

എറണാകുളം: പുറപ്പള്ളി കാവ് ഭവതി ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം. കഴിഞ്ഞ ലോക്‌സഭ നിയമസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകർ നേർന്ന വഴിപാടാണ് ഇപ്പോൾ നടത്തിയത്. പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണ് തുലാഭാരമെന്ന് വി. ഡി സതീശൻ വ്യക്തമാക്കി. തുലാഭാരത്തിന് ശേഷം ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. പൂജാ കര്‍മ്മങ്ങള്‍ക്കായി ഒരു മണിക്കൂര്‍ സമയം ക്ഷേത്രത്തില്‍ ചിലവഴിച്ചശേഷം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

Read More

സുരക്ഷിത നിക്ഷേപം ആയിട്ട് എല്ലാവരും വാങ്ങിക്കൂട്ടുന്നു; ഇന്നത്തെ സ്വർണവില കേട്ടാൽ ഞെട്ടും; റിക്കാര്‍ഡിട്ടിട്ട് സ്വര്‍ണക്കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 55,000 രൂപ കടന്ന് വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായി. കഴിഞ്ഞ 18 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,840 രൂപ, പവന് 54,720 രൂപ എന്ന റിക്കാര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. അന്താരാഷ്‌ട്ര സ്വര്‍ണവില 2437 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.27 ലും ആണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ ഗ്രാമിന് വര്‍ധിച്ച് 5740 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 78 ലക്ഷം രൂപയ്ക്ക് അടുത്തായി. വെള്ളി വില ഗ്രാമിന് 97 രൂപ. രാജ്യാന്തര വെള്ളി വില 32.36 ഡോളറിലാണ്. റഷ്യ യുക്രെയ്ന്‍ യുദ്ധവും, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും ഇപ്പോഴും…

Read More

മോദിക്കിരിക്കട്ടെ എട്ട് വോട്ട്; യുപിയിൽ ഒരാൾ എട്ട് വോട്ട് ചെയ്ത സംഭവം; റീപോളിംഗ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലക്നോ: യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്ത സംഭവത്തിൽ നടപടിയെടുത്തു തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ ഈറ്റാ ജില്ലയിലെ നയാഗാവ് പോലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.

Read More

രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഊന്നി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ്. സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ…

Read More