തിരുവനന്തപുരം: വെള്ളറട വാഴിച്ചൽ ഇമ്മാനുവൽ കോളജ് ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ ക്രൂരമർദ്ദനവും റാഗിങ്ങും നടന്നതായി പരാതി. നെയ്യാറ്റിൻകര കടവട്ടാരം അനു നിലയത്തിൽ മനു. എസ്. കുമാറി(18)നാണ് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം ഏറ്റതായി പരാതി. കോളജ് കെട്ടിടത്തിൽ ഉണ്ടായിരുന്ന തേനീച്ച കൂട്ടിലേക്ക് മനു പേപ്പർ ചുരട്ടി എറിഞ്ഞെന്നും അതേതുടർന്ന് തേനീച്ചകൾ മറ്റു വിദ്യാർഥികളെ ഉപദ്രവിച്ചെന്നും ആരോപിച്ചാണ് സീനിയർ വിദ്യാർഥികൾ ആദ്യം മനുവിനെ മർദിച്ചത്. മർദനത്തത്തുടർന്ന് അധ്യാപികയോട് പരാതി പറയാൻ പോയ മനുവിനേയും സുഹൃത്തിനേയും സീനിയർ വിദ്യാർഥികൾ തടഞ്ഞു വെക്കുകയും അസഭ്യം വിളിക്കുകയും വീണ്ടും മർദിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സീനിയേഴ്സ് തന്റെ ഷർട്ടു വലിച്ചു കീറുകയും മുട്ടുകാലിൽ നിർത്തിയ ശേഷം ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് മനു പറഞ്ഞു. ഇതു കണ്ട മനുവിന്റെ സുഹൃത്തായ അമൽ ടീച്ചറെ വിവരം അറിയിച്ചു. ടീച്ചറും രണ്ടാം വർഷ വിദ്യാർത്ഥികളും എത്തിയാണ് മനുവിനെ…
Read MoreCategory: Loud Speaker
സഹോദരൻ വീട്ടുതടങ്കലിലാക്കുമെന്ന പേടി; ശർമ്മിള റെഡ്ഡി രാത്രി കഴിഞ്ഞത് കോൺഗ്രസ് ഓഫീസിൽ
വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻമോഹൻ റെഡ്ഡിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായ സഹോദരി വൈഎസ് ശർമിള റെഡ്ഡിയും തമ്മിൽ പരസ്യപ്പോര്. വിജയവാഡയിൽ ഇന്നു “ചലോ സെക്രട്ടേറിയറ്റ്’ പ്രതിഷേധത്തിന് വൈഎസ് ശർമിള റെഡ്ഡി ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി നാടകീയ സംഭവങ്ങൾ അരങ്ങേറി. സഹോദരൻ വീട്ടുതടങ്കലിലാക്കുമെന്ന് ഭയന്ന് ശർമ്മിള ഇന്നലെ രാത്രി കഴിഞ്ഞത് വിജയവാഡയിലെ കോൺഗ്രസ് ഓഫീസിലാണ്. തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണു ജഗൻമോഹൻ റെഡ്ഡി സർക്കാരിനെതിരേ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. യുവാക്കളുടെയും തൊഴിലില്ലാത്തവരുടെയും വിദ്യാർഥികളുടെയും പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പൂർണമായും പരാജയപ്പെട്ടെന്നു ശർമ്മിള ആരോപിച്ചിരുന്നു.
Read Moreകർഷക പ്രക്ഷോഭത്തിനിടെ യുവ കര്‍ഷകന്റെ തലയ്ക്കു വെടിയേറ്റ ചിത്രം പുറത്ത്; ആരോപണം നിഷേധിച്ച് ഹരിയാന പോലീസ്
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവ കർഷകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകള്‍. കര്‍ഷകന്റെ തലയ്ക്കു വെടിയേറ്റ ചിത്രം സമരക്കാർ പുറത്തു വിട്ടു. ഹരിയാന പോലീസും കേന്ദ്ര സേനയും കർഷകർക്കുനേരേ വെടി ഉതിർത്തുവെന്നാണ് ആരോപണം. ഹരിയാനയുടെ ഖനൗർ അതിർത്തിയിൽ ആണ് യുവ കർഷകൻ ശുഭ് കരണ്‍ സിംഗ് (24) കൊല്ലപ്പെട്ടത്. എന്നാൽ ആരോപണം ഹരിയാന പോലീസ് നിഷേധിക്കുകയാണ്. അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാർ കർഷകർക്കെതിരായ നടപടിക്കു കൂട്ടുനിൽക്കുന്നു എന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. സംഘര്‍ഷത്തിനിടെ പോലീസ് പ്രയോഗിച്ച ഗ്രനേഡ്, കണ്ണീർ വാതകഷെല്ലുകൾകൊണ്ട് നിരവധിപ്പേർക്ക് പരിക്കേറ്റു. അതിനിടെ, കേന്ദ്ര സർക്കാരിന്റെ ചർച്ചയ്ക്കുള്ള ക്ഷണം കർഷക നേതാക്കൾ നിരസിച്ചു. ചലോ ദില്ലി മാർച്ച് രണ്ടു ദിവസത്തേക്കു നിർത്തി വച്ചതായി സംയുക്ത…
Read More‘അക്ബറെന്നും സീതയെന്നും സിംഹങ്ങള്‍ക്ക് പേരിട്ടത് ശരിയായില്ല’; വളർത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോയെന്ന് കോടതി
ഡൽഹി: പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ അക്ബർ, സീത എന്ന പേര് സിംഹങ്ങൾക്ക് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാനും സർക്കാരിനെ കോടതി ഉപദേശിച്ചു. അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയായി ഈ ആവശ്യം നിലനിൽക്കില്ലെന്ന് അറിയിച്ച കോടതി, പൊതുതാൽപര്യ ഹർജിയായി മാറ്റാൻ നിർദേശിച്ചു. പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അല്ലാതെ തന്നെ ബംഗാളിൽ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു. മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്നും കോടതി ചോദിച്ചു. വീട്ടിലെ വളർത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോ എന്ന് കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. സർക്കാർ അഭിഭാഷകൻ്റെ വളർത്തുമൃഗങ്ങളുടെ…
Read Moreനാടോടി കുടുംബത്തിലെ രണ്ടു വയസുകാരിയെ കാണാതായ സംഭവം; നാട്ടിലേക്കു തിരിച്ചു പോകണമെന്ന് കുട്ടിയുടെ ബന്ധുക്കൾ; ഇതുവരെ ഒരുതെളിവും ലഭിച്ചില്ലെന്ന് പോലീസ്
തിരുവനന്തപുരം: നാടോടി കുടുംബത്തിലെ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെക്കുറിച്ച് നിർണായക വിവരം ലഭിക്കാതെ അന്വേഷണ സംഘം. അതേസമയം കുട്ടിയുടെ ബന്ധുക്കൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുട്ടിയെ കണ്ടെത്തിയതിനാൽ സ്വന്തം നാട്ടിലേക്ക് പോകണമെന്ന നിലപാടിലാണ് കുട്ടിയുടെ മാതാപിതാക്കൾ. എന്നാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ തിരുവനന്തപുരം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം നിർദേശം നൽകിയിരിക്കുകയാണ്.കുട്ടിയെയും മാതാവിനെയും ചൈൾഡ് വെൽഫെയർ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. കുട്ടിയെ കാണാതായ സ്ഥലത്തെയും കുട്ടിയെ കണ്ടെത്തിയ പ്രദേശത്തെയും നിരവധി സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ പ്രതികളിലേക്കെത്താൻ സഹായിക്കുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ചാക്കയ്ക്ക് സമീപത്ത് നിന്നും ബീഹാർ സ്വദേശികളായ ദന്പതികളുടെ രണ്ട്…
Read Moreനടി വിദ്യാ ബാലന്റെ പേരില്‍ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം; പരാതി നൽകി നടി
മുംബൈ: ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമമെന്നു പരാതി. വ്യാജ ഇന്‍സ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കിയാണു പണം തട്ടാന്‍ ശ്രമം നടന്നത്. ഇതു സംബന്ധിച്ച് താരം മുംബൈ പോലീസിൽ പരാതി നൽകി.ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വിദ്യാ ബാലനു കീഴില്‍ തൊഴിലവസരങ്ങളുണ്ടെന്ന് സിനിമാക്കാര്‍ക്കിടയില്‍ തന്നെയാണു തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചത്. വ്യാജ അക്കൗണ്ട് നിര്‍മിച്ചത് ആരാണെന്നു കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും വിദ്യാ ബാലന്റെ പേരില്‍ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടി തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു.
Read Moreഫ്രീ ലെഫ്റ്റിൽ വഴി തടസപ്പെടുത്തി ബസ് നിർത്തി; ചോദ്യം ചെയ്ത സ്കൂട്ടർ യാത്രക്കാരനെ മർദിച്ച് സ്വകാര്യ ബസ് ജീവനക്കാർ
കൊച്ചി: സ്കൂട്ടർ യാത്രക്കാരന് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ മർദനം. സംഭവത്തിൽ ആലുവ റൂട്ടിലോടുന്ന ബുറാക് ബസിലെ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. കളമശ്ശേരി സിഗ്നനിൽ ബസ് നിർത്തി വഴി തടസപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിനാണ് മർദനം ഉണ്ടായത്. ബസ് സിഗ്നലിലെ ഫ്രീ ലെഫ്റ്റിൽ നിർത്തിയതോടെ പിന്നിലുള്ള വാഹനങ്ങൾക്ക് പോകാനായിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. തൃശ്ശൂർ സ്വദേശി ജമാലിനാണ് മർദനമേറ്റത്. ഇയാളെ പലതവണയായി ജീവനക്കാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖത്തടിക്കുന്നതും സ്കൂട്ടറില്‍ ഇടിക്കുന്നതും വെല്ലുവിളിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ജമാലിനെ ജീവനക്കാരിലൊരാള്‍ കല്ലുകൊണ്ടും മര്‍ദിച്ചു. നാട്ടുകാര്‍ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ബസ് ജീവനക്കാര്‍ പിന്‍വാങ്ങിയത്. മര്‍ദനത്തില്‍ ജമാലിന്റെ മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.
Read Moreആലത്തൂർ പിടിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ; കെ.കെ. ശൈലജ, തോമസ് ഐസക് ഉൾപ്പെടെ അതികായകരെ കളത്തിലിറക്കി സിപിഎം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ തീരുമാനമാകുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടികയായത്. മലപ്പുറത്ത് വി. വസീഫ്, എറണാകുളത്ത് കെ. ജെ. ഷൈന്‍, വടകരയില്‍ കെ. കെ. ശൈലജ, കണ്ണൂരില്‍ എം. വി. ജയരാജന്, കാസര്‍കോട് എം. വി. ബാലകൃഷ്ണൻ, കോഴിക്കോട് എളമരം കരീം, പാലക്കാട് എ. വിജയരാഘവന്, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ. എം. ആരിഫ്, ആറ്റിങ്ങലില്‍ വി. ജോയ്, കൊല്ലത്ത് എം. മുകേഷ്, പത്തനംതിട്ടയില്‍ ടി. എം. തോമസ് ഐസക്, ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ, പൊന്നാനിയിൽ ഹംസ എന്നിവരാണ് അന്തിമപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സിപിഎം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Read Moreരാജസ്ഥാനിൽ മോഷണക്കേസ് പ്രതികളെ തേടിപ്പോയ കേരളാ പോലീസിനുനേരേ വെടിവയ്പ്; രണ്ടു പേർ അറസ്റ്റിൽ
കൊച്ചി: മോഷണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തേടി കേരളത്തില്‍നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോയ പോലീസ് സംഘത്തിനുനേരേ വെടിവയ്പ്. ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ക്രൈം സ്ക്വാഡ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കുനേരേയാണ് പ്രതികളില്‍നിന്ന് ആക്രമണവും വെടിവയ്പ്പും ഉണ്ടായത്. ദര്‍ഹ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. അക്രമം നടത്തിയ പ്രതികളെ കീഴടക്കിയെന്നും പോലീസുകാര്‍ക്ക് പരിക്കില്ലെന്നും എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന പറഞ്ഞു.എറണാകുളം അടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കടത്തിയ സംഘത്തെ അന്വേഷിച്ചാണ് കേരളാ പോലീസ് സംഘം അജ്മീറിലെത്തിയത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചിലേറെ പേര് സംഘത്തിലുണ്ടായിരുന്നു. രാജസ്ഥാന് പോലീസിന്റെ സഹായത്തോടെ പ്രതികളുടെ താമസ സ്ഥലത്തെത്തിയ സംഘത്തെ പോലീസെന്ന് തിരിച്ചറിഞ്ഞ പ്രതികള്‍ കായികമായി നേരിട്ടശേഷം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസിനുനേരേ തോക്ക് ചൂണ്ടിയശേഷം നിലത്തേക്കാണ് പ്രതികൾ വെടിയുതിര്‍ത്തത്. ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രതികളെ…
Read More“എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ”; സപ്ലൈകോ സിഎംഡിക്കെതിരേ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് കാട്ടി സിഎംഡി ശ്രീറാം വെങ്കിട്ടരാമന് പുറത്തിറക്കിയ സര്‍ക്കുലറിനോട് പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈകോയിൽ വരികയും ചെയ്യും ദൃശ്യങ്ങൾ എടുക്കുകയും ചെയ്യും, സപ്ലൈകോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….പാക്കലാം…!’. എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് സർക്കുലർ ഇറക്കിയത്. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് റീജണല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ, ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വില്‍പ്പന ശൃംഖലകളുമായി മത്സരമുള്ളതിനാല്‍ വാണിജ്യതാല്‍പ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെ അടക്കം ആരെയും മുന്‍കൂര്‍ അനുമതിയില്ലാതെ…
Read More