തമിഴ്‌നാട്ടിൽ ബീഫുമായി യാത്രചെയ്ത ദളിത് യുവതിയെ ബസിൽനിന്ന് ഇറക്കിവിട്ടു; ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു

ചെന്നൈ: ബീഫ് കൈയിൽ സൂക്ഷിച്ചതിന് ദളിത് സ്ത്രീയെ ബസിൽനിന്ന് ഇറക്കിവിട്ട സംഭവത്തിൽ തമിഴ്നാട് പോലീസ് കേസെടുത്തു. സർക്കാർ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ എസ്‌സി/എസ്‌ടി ആക്‌ട് പ്രകാരം ധർമപുരി പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഇരുവരെയും സർവീസിൽനിന്ന് അന്വേഷണ വിധേയമായി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (ടിഎൻഎസ്ടിസി) സസ്പെൻഡ് ചെയ്തു. ബീഫുമായി ഹരൂരിൽനിന്ന് കൃഷ്ണഗിരിയിലേക്ക് ബസിൽ യാത്രചെയ്ത പാഞ്ചലായ് (59) എന്ന് സ്ത്രീയെ കണ്ടക്ടർ എതിർക്കുകയും നിർബന്ധിച്ച് ഇറക്കിവിടുകയുമായിരുന്നുവെന്നു പറയുന്നു. പതിവായി ഹരൂരിൽനിന്ന് ബീഫ് വാങ്ങി സ്വന്തം ഗ്രാമത്തിൽ കൊണ്ടുപോയി വിൽക്കുന്ന സ്ര്തീയാണു ഇവർ. കഴിഞ്ഞ ആറ് മാസമായി ബസ് കണ്ടക്ടർ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്ന് അവർ ആരോപിച്ചു.

Read More

സഹ്യാദ്രിയുടെ അകമ്പടിയോടെ കാഹളനാദം ഭാരതത്തിൽ എന്നും മുഴങ്ങും; ‘കാഹളം മുഴക്കുന്ന പുരുഷൻ’ ശരത് പവാറിനു പുതിയ ചിഹ്നം

മുംബൈ: എൻസിപി ശരത് പവാർ വിഭാഗത്തിനു പുതിയ തെരഞ്ഞടുപ്പു ചിഹ്നം അനുവദിച്ചു. കാഹളം മുഴക്കുന്ന പുരുഷനാണു പുതിയ ചിഹ്നം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ പുതിയ ചിഹ്നത്തിൽ നേരിടുമെന്ന് ശരത് പവാർ വിഭാഗം നേതാക്കൾ അറിയിച്ചു. മഹാരാഷ്ട്രയിലെ എല്ലാ പാർലമെന്‍റ് മണ്ഡലങ്ങളിലും ഗ്രൂപ്പിന് ഇതേ ചിഹ്നം തന്നെയാണ് നല്‍കിയിരിക്കുന്നത്. എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും പാർട്ടിയുടെ പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ പക്ഷത്തിന് അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശരത് പവാർ പക്ഷത്തിനു പുതിയ ചിഹ്നം അനുവദിച്ചത്. ചിഹ്നം ലഭിച്ചതിന് പിന്നാലെ സഹ്യാദ്രിയുടെ അകമ്പടിയോടെ കാഹളനാദം ഭാരതത്തിൽ എന്നും മുഴങ്ങുമെന്ന് ശരദ് പവാർ പക്ഷം എക്‌സിൽ കുറിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഐക്യത്തോടെ മഹാരാഷ്ട്ര ഡൽഹിയുടെ സിംഹാസനം കീഴടക്കുമെന്നും അവർ കൂട്ടിച്ചേർത്തു "एक तुतारी द्या मज आणुनिफुंकिन मी जी स्वप्राणानेभेदुनि टाकिन सगळी गगनेदीर्घ…

Read More

വാരണാസിയിൽ രാത്രി റോഡ് പരിശോധിച്ച് മോദി, കൂടെ യോഗിയും

വാരണാസി: തന്‍റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി സന്ദർശനം നടത്തി. ഇന്നലെ രാത്രിയിലായിരുന്നു പരിശോധന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഗുജറാത്തിൽനിന്ന് നേരിട്ട് മോദി വാരണാസിയിലെത്തുകയായിരുന്നു. തുടർന്നു റോഡ്‌ഷോയും നടത്തി. ഇതിനുശേഷം ബനാറസിലെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴിയിൽ ശിവപുർ-ഫുൽവാരിയ-ലഹർതാര റോഡിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിർത്തി. അവിടെ വാഹനത്തിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി നാലുവരിപാത പരിശോധിച്ചു. കുറച്ച് നേരം റോഡിൽ ചുറ്റിനടന്നു പരിശോധിച്ചശേഷം പ്രധാനമന്ത്രി മോദി ഗസ്റ്റ് ഹൗസിലേക്ക് പോയി. പ്രധാനമന്ത്രി പരിശോധിച്ച നാലുവരി പാത അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. വാരണാസിയിലെ ബനാറസ് ഡയറി കാശി കോംപ്ലക്‌സിന്‍റെ ഉദ്ഘാടനമടക്കം നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്നു തുടക്കംകുറിക്കും. രവിദാസ് ജയന്തിയോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. വിശുദ്ധ രവിദാസിന്‍റെ പ്രതിമ, മ്യൂസിയം, പാർക്ക് എന്നിവയുടെ തറക്കല്ലിടലും നടക്കും. വാരാണസിക്ക് 13,000 കോടി രൂപയുടെ…

Read More

കോൺഗ്രസ് ജാതി അധിക്ഷേപം നടത്തി; അധിക്ഷേപിക്കുക എന്നതല്ലാതെ കോൺഗ്രസിനു മറ്റ് അജണ്ടയില്ല; മോദി

ഗാന്ധിനഗർ: തന്‍റെ ജാതിയെക്കുറിച്ചുള്ള കോൺഗ്രസിന്‍റെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധിക്ഷേപിക്കുക എന്നതല്ലാതെ കോൺഗ്രസിനു മറ്റ് അജണ്ടയൊന്നുമില്ലെന്നു മോദി പറഞ്ഞു. തെക്കൻ ഗുജറാത്തിലെ നവ്സാരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് 400ലധികം സീറ്റ് നേടാനുള്ള ഇച്ഛാശക്തിയെ ശക്തിപ്പെടുത്താൻ മാത്രമാണ് ഇത്തരം അധിക്ഷേപങ്ങൾ സഹായിക്കുകയെന്നും മോദി പറഞ്ഞു. രാഷ്ട്രത്തിന്‍റെ ഭാവിയെക്കുറിച്ച് കോൺഗ്രസിന് അജണ്ടയൊന്നുമില്ല. സ്വജനപക്ഷപാതവും പ്രീണനവും അഴിമതിയും രാഷ്ട്രീയത്തിന്‍റെ ലക്ഷ്യമാകുമ്പോൾ രാജ്യത്തിന്‍റെ പൈതൃകം സംരക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്താനാകാതെ പോകുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

Read More

അയോധ്യ പ്രതിഷ്ഠ, കാമ്പസിലെ ആഘോഷത്തിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു; മലയാളി വിദ്യാർഥി അറസ്റ്റിൽ

മുംബൈ: അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ കാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട മലയാളി വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് വിദ്യാർഥി അനന്തകൃഷ്ണൻ ആണ് അറസ്റ്റിലായത്. അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടൂ എന്ന പരാതിയിലാണ് നടപടി. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാർത്ഥിക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചു.

Read More

പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കും; മിനിമം ചാർജ് 10 ആകും

കൊല്ലം: രാജ്യത്താകമാനം പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ റെയിൽവേ ബോർഡ് നീക്കങ്ങൾ തുടങ്ങി. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറയ്ക്കും. നിലവിലെ മിനിമം ചാർജ് 30 രൂപയാണ്. കോവിഡിന് മുമ്പ് പാസഞ്ചർ ട്രെയിനുകളിൽ കുറഞ്ഞ നിരക്ക് 10 രൂപയായിരുന്നു. കോവിഡിന് ശേഷം രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ച ശേഷം പുനരാരംഭിച്ചപ്പോഴാണ് 30 രൂപയായി മിനിമം ടിക്കറ്റ് നിരക്ക് ഉയർത്തിയത്. കോവിഡിന് ശേഷം അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, മെയിൽ/ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് എന്നീ മൂന്ന് തരത്തിലുള്ള സർവീസുകളാണ് റെയിൽവേ രാജ്യത്ത് ഓപ്പറേറ്റ് ചെയ്യുന്നത്. നേരത്തേ പാസഞ്ചർ ആയി ഓടിയിരുന്ന വണ്ടികളാണ് നിരക്ക് കൂട്ടി അൺ റിസർവ്ഡ് സ്പെഷൽ സർവീസ് എന്ന പേരിൽ ഇപ്പോൾ ഓടിക്കുന്നത്.ഇവയെ ഉടൻ പഴയ രീതിയിൽ ഓർഡിനറി പാസഞ്ചർ എന്നാക്കി മാറ്റി നിരക്കുകൾ കുറയ്ക്കാനാണ് നീക്കം. തെക്ക് പടിഞ്ഞാറൻ റെയിൽവേയിൽ…

Read More

‘ആദ്യം പോയി പത്ത് കിലോ ശരീരഭാരം കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം’; ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിട്ടതായി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് രംഗത്ത്. മുൻ കോൺഗ്രസ് നേതാവ് ബാബ സിദ്ദിഖിന്‍റെ മകനും യൂത്ത് കോൺഗ്രസ് മുംബൈ മുൻ അധ്യക്ഷനുമായ സീഷാൻ സിദ്ദിഖാണ് പാർട്ടിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ തന്നോട് ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സീഷാന്‍റെ ആരോപണം. ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ നന്ദേഡിൽ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം. രാഹുൽ ഗാന്ധിയുടെ ടീം അംഗങ്ങളിൽ ഒരാൾ യാത്രയിൽ നിന്നും തന്നെ പുറത്താക്കി. ആദ്യം പോയി 10 കിലോ കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം എന്നായിരുന്നു ഇയാൾ പറഞ്ഞത്. താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റാണെന്ന് പറഞ്ഞിട്ടും ഇയാൾ കാര്യമാക്കിയില്ലെന്ന് സീഷാൻ പറഞ്ഞു. ‘രാഹുൽ ഗാന്ധിയുടെ കൂടെയുളളവർ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ആരിൽ നിന്നോ പണം വാങ്ങി കോൺഗ്രസിനെ നശിപ്പിക്കുന്നത് പോലെയാണ് ഇവരുടെ…

Read More

സഹോദരിയോട് വഴക്കുണ്ടാക്കിയ അളിയനെ വീട് കേറി മർദിച്ചു; മൂവർ സംഘം പോലീസ് പിടിയിൽ

കൽപ്പറ്റ: സഹോദരിയുടെ ഭർത്താവിനെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിൽ. വയനാട് മീനങ്ങാടി ചെണ്ടക്കുനി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലീം (52), അബ്ദുള്‍ സലാം (48), അബ്ദുള്‍ ഷെരീഫ് (44) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ 19-ാം തിയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിന്‍റെ പരാതിയിലാണ് നടപടി. പരാതിയിൽ അസീസിനെ ഇരുമ്പ് ദണ്ഡ്, ടയർ എന്നിവ ഉപയോഗിച്ച് അടിക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പറയുന്നത്. തന്നെ ആക്രമിച്ചത് ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്‍റെ വിരോധത്തെ തുടർന്നാണെന്നും അസീസ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ പുറത്തും വലതു തോളിലും തലയിലും മൂക്കിലും ക്രൂരമായി മർദിച്ചതായി അസീസ് പറഞ്ഞു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ അസീസ് ചികിത്സയിലാണ്. ഇയാളുടെ വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്.  

Read More

പ്രാദേശിക ഘടകത്തിന് പിശകു പറ്റി, ഐടി സെൽ പുറത്തിറക്കിയതല്ല ഗാനം; പ്രചരണ ഗാന വിവാദത്തിൽ കെ. സുരേന്ദ്രൻ

കോഴിക്കോട്: ‘കേരള പദയാത്ര’ പ്രചരണ ഗാന വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊന്നാനിയിലെ പ്രാദേശിക ഘടകത്തിന് പിശകു പറ്റി. ഐടി സെൽ പുറത്തിറക്കിയതല്ല ഗാനം എന്ന് തിരിച്ചറിഞ്ഞിട്ടും വിവാദം തുടരുന്നത് ദുരുദ്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വിവാദവുമായി ആരും രംഗത്ത് വരേണ്ടെന്നും കുറുനരികൾ ഓലിയിടട്ടെയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…കേരളപദയാത്ര ജനങ്ങൾ ഏറ്റെടുത്തതോടെ ഇടതുവലതു ജിഹാദി സൈബർ ഗൂണ്ടകളും ഏതാനും ചില ബിജെപി വിരുദ്ധ മാധ്യമപ്രവർത്തകരും വ്യാപകമായ കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം പട്ടികജാതി പട്ടികവർഗ്ഗ സംഘടനാ നേതാക്കളുമായി ഉച്ചഭക്ഷണം കഴിച്ചതിലായിരുന്നു ചിലർക്ക് പൊള്ളൽ. പദയാത്ര തുടങ്ങിയതുമുതൽ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും വിവിധസാമുദായികസംഘടനാ നേതാക്കൾക്കൊപ്പമായിരുന്നു. അതിൽ എൻഎസ്എസ്, എസ്എൻ ഡിപി, ധീവരസഭ, ക്രിസ്ത്യൻ സംഘടനകൾ തുടങ്ങി എല്ലാവരുമുണ്ടായിരുന്നു. അന്നൊന്നും കാണാത്ത ജാതീയത പട്ടികജാതിക്കാരിൽ കണ്ടതിലുള്ള…

Read More

ടി.പി വധത്തിലെ ഗൂഢാലോചന അന്വേഷിച്ചാൽ പിണറായി അകത്താകുമെന്ന് കെ.സുധാകരൻ

കോട്ടയം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചന അന്വേഷിച്ചാൽ പിണറായി വിജയന്‍ അകത്താകുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഉത്തര മലബാറില്‍ സിപിഎം നടത്തിയിട്ടുള്ള കൊലപാതക കേസുകള്‍ക്ക് പിന്നിലും പിണറായി വിജയനു പങ്കുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. കോട്ടയത്തെ സമരാഗ്നി സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതര ഭാരതത്തിന്‍റെ മുഖം തകര്‍ക്കുന്ന ബിജെപിയുമായി പിണറായി വിജയന്‍ സന്ധി ചെയ്തിരിക്കുകായണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള താക്കീതായിരിക്കും ലോക്‌സഭ തെരഞ്ഞെടുപ്പു ഫലമെന്നും സതീശന്‍ പറഞ്ഞു. സമരാഗ്നി സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു വി.ഡി. സതീശന്‍.

Read More