നിയമസഭാ തെരഞ്ഞെടുപ്പുകൾ; മുഖ്യമന്ത്രിമാരായി പരിഗണിക്കാൻ ബിജെപിയിൽ നിരവധിപ്പേർ; തെലങ്കാനയിൽ രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയാകും

ന്യൂഡൽഹി: കോൺഗ്രസിൽനിന്നു ഭരണം പിടിച്ചെടുത്ത രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ഭരണം നിലനിർത്തിയ മധ്യപ്രദേശിലും മുഖ്യമന്ത്രിമാരെ നിശ്ചയിക്കാൻ ബിജെപി നേതൃത്വം ചർച്ചകൾ തുടങ്ങി. തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിന്‍റെ ബിആർഎസിൽനിന്നു ഭരണം പിടിച്ചെടുത്ത കോൺഗ്രസ് ഇന്നു നിയമസഭാ കക്ഷിയോഗം ചേർന്നു മുഖ്യമന്തിയെ തീരുമാനിക്കും. മധ്യപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ശിവരാജ്സിംഗ് ചൗഹാൻ തുടരട്ടെ എന്നാണ് ബിജെപിയിൽ നിലവിലെ ധാരണ. പുതുമുഖത്ത കൊണ്ടുവരാൻ ദേശീയ നേതൃത്വം ആലോചിച്ചെങ്കിലും ചൗഹാന്‍റെ ജനപ്രീതി പരിഗണിച്ചേക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും നരേന്ദ്ര സിംഗ് തോമറും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്നവരാണ്. രാജസ്ഥാനിൽ വസുന്ധരരാജെ സിന്ധ്യ, ബാബ ബാലക്നാഥ്‌, ഗജേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു. ഛത്തീസ്‌ഗഡിൽ രമൺ സിംഗ്, അരുൺ സാഹോ, രേണുക സിംഗ്, ഒ.പി. ചൗധരി…

Read More

കനലൊരു തരി പോലുമില്ലാതെ വീണ്ടും ചുരുങ്ങി സിപിഎം; സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടാന്‍കാരണം കോണ്‍ഗ്രസെന്നു പാര്‍ട്ടി പത്രം

കോഴിക്കോട്: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ രാജ്യ ത്ത് വീണ്ടും ചുരുങ്ങി സിപിഎം. നേരിയ സ്വാധീനമുണ്ടായിരുന്ന രാജസ്ഥാനിലും തെലങ്കാനയിലും ഇത്തവണ ഒരു ചലനവുമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. രാജസ്ഥാനില്‍ രണ്ട് സിറ്റിംഗ് സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമാകുകയും ചെയ്തു. തനിച്ച് മത്സരിച്ച തെലങ്കാനയില്‍ 19 സീറ്റുകളിലും കൂടി ലഭിച്ചതാകട്ടെ വെറും അര ലക്ഷം വോട്ടുകള്‍ മാത്രമാണ്. അപ്പോഴും കോണ്‍ഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടതെന്ന “കാരണം’ കണ്ടെത്തുകയാണ് പാര്‍ട്ടി പത്രം. കഴിഞ്ഞ തവണ രാജസ്ഥാനില്‍ രണ്ട് സീറ്റുകളിലാണ് സിപിഎം വിജയിച്ചത്. കര്‍ഷക സമരങ്ങളുടെ കരുത്തില്‍ 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വമ്പന്‍ തിരിച്ച് വരവ് നടത്തിയ സംസ്ഥാനമാണ് രാജസ്ഥാന്‍ . 17 സീറ്റുകളിലാണ് സിപിഎം ഇത്തവണ തനിച്ച് മത്സരിച്ചത്. രണ്ട് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ നാലു സീറ്റുകളില്‍ ഉറച്ച വിജയ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാല്‍ ബിജെപിക്കു മുന്നില്‍…

Read More

‘രാജവാഴ്ച’യിൽ ബിജെപി; രാജകുടുംബത്തിന്‍റെ പിന്തുണയിൽ മോദി തരംഗം

ജയ്പുർ: ഇന്ത്യയിൽ ഇപ്പോഴും രാജാക്കന്മാർക്കും രാജകുടുംബാംഗങ്ങൾക്കും ഏറ്റവുമധികം സ്വാധീനമുള്ള രണ്ടു സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. ഇരു സംസ്ഥാനങ്ങളിലും ഇത്തവണയും തെരഞ്ഞെടുപ്പിൽ കണ്ടത് രാജകീയ കുടുംബങ്ങളുടെ സ്വാധീനം തന്നെ. ജയ്പുർ രാജകുടുംബത്തിന്‍റെയും ഗ്വാളിയോർ രാജകുടുംബത്തിന്‍റെയും പിന്തുണ ബിജെപിക്കുണ്ടായിരുന്നു. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന രണ്ടു പേരുകൾ ഗ്വാളിയോർ രാജകുടുംബം വസുന്ധര രാജയുടെയും ജയ്പുർ രാജകുടുംബാംഗം ദിയാകുമാരിയുടേയുമാണ്. ഇരുവരും ഉജ്ജ്വല വിജയമാണ് നേടിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന വസുന്ധരയോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് അത്ര പ്രീതിയുണ്ടായിരുന്നില്ല. വസുന്ധരയെ ഇത്തവണ മത്സരിപ്പിക്കാൻതന്നെ ബിജെപിക്കു പദ്ധതിയുണ്ടായിരുന്നില്ല എന്നതാണ് നേര്. ആദ്യലിസ്റ്റുകളിൽ നിന്നു ബിജെപി വസുന്ധരയെ ഒഴിവാക്കിയിരുന്നു. ഇത്തവണ അവർ മത്സരരംഗത്ത് ഉണ്ടായിരിക്കില്ല എന്നുവരെ പ്രവചനമുണ്ടായി. പക്ഷേ വസുന്ധര ഇടഞ്ഞാൽ രാജസ്ഥാനിൽ തോൽവി ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ ബിജെപി കേന്ദ്ര നേതൃത്വം അവരെ അവസാന ലിസ്റ്റിൽ സ്ഥാനാർഥിയാക്കുകയായിരുന്നു. തന്നെയുമല്ല അവരുടെ അനുയായികൾക്കും ബിജെപി സീറ്റ് നൽകി…

Read More

വെെദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്‍റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റതാണ് മരണ കാരണം. ഇന്നലെ രാത്രി പത്തിനാണ് അപകടമുണ്ടായത്. സിനാനും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനും ഷോക്കേറ്റു. ഇരുവരേയും കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. പക്ഷേ സിനാന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Read More

‘ഈ മനുസൻ തളരില്ല’ കോൺഗ്രസ്‌ തോൽക്കില്ല തിരിച്ച്‌ വരും; വയനാട്ടിലല്ല സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്; പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്; പി. വി അന്‍വര്‍

തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ. തെലുങ്കാന ഒഴികെയുള്ള മറ്റ് മൂന്നിടങ്ങളിലും തോല്‍വിയിലേക്ക് പതിച്ച കോണ്‍ഗ്രസിന്‍റെ അവസ്ഥയെ കളിയാക്കിയാക്കുകയാണ് പി.വി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎല്‍എയുടെ പരിഹാസ കുറിപ്പ് ഈ മനുസൻ തളരില്ല,കോൺഗ്രസ്‌ തോൽക്കില്ല, തിരിച്ച്‌ വരും”.!! കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്‌, ബിജിഎമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്‍റെ വരവാണ്. പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല.“വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്‌. എന്നാണ് പി.വി.അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

സ്കൂളിൽ നിന്ന് അധ്യാപകനെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു

ഹാജിപൂർ: അധ്യാപകനെ തോക്ക് ചൂണ്ടി തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ബീഹാറിലെ ഹാജിപൂരിലെ പടേപൂർ റെപുര മിഡിൽ സ്‌കൂളിലാണ് സംഭവം.   ഗൗതം കുമാറിനെയാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ചാന്ദ്‌നി കുമാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുക്കും ചെയ്തു. മറ്റ് അധ്യാപകർ നോക്കിനിൽക്കെയാണ് സംഘം ഇയാളെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയത്. അധ്യാപികന്‍റെ കുടുംബത്തെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ കേസെടുക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസ് അവരുടെ പരാതി രജിസ്റ്റർ ചെയ്തില്ല. തുടർന്ന് കുടുംബം പ്രതിഷേധിക്കുകയും മഹുവ-പടേപൂർ റോഡ് രാത്രി വൈകി ഉപരോധിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള വിവാഹത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് കുടുംബം ചിത്രങ്ങൾ പോലീസിനെ കാണിച്ചു.വിവാഹത്തിൽ പ്രതിഷേധിച്ച് വീട്ടുകാർ റോഡ് ഉപരോധിച്ചു. 24 മണിക്കൂറിനുള്ളിൽ ഗൗതമിനെ കണ്ടെത്തുമെന്ന് പൊലീസ് നൽകിയ ഉറപ്പിനെ തുടർന്ന് കുടുംബം സമരം അവസാനിപ്പിച്ചു. ചിത്രങ്ങൾ പങ്കുവെച്ചയാളെ തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് മഹ്‌നാറിലെത്തിയത്. തുടർന്ന്…

Read More

പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവണം; കോൺഗ്രസിന് ഉപദേശവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം പാര്‍ട്ടിക്കുളളിലെ തമ്മിലടിയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോൺഗ്രസിലെ ചില നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്‍റ് എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്കെതിരെ നിലനിൽക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കോൺഗ്രസിനേറ്റ തോൽവി ദൗർഭാഗ്യകരമാണ്. പാഠം ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോവണം. വർഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കോൺഗ്രസിന് കഴിയാത്ത സ്ഥിതിയാണുളളത്. മതനിരപേക്ഷ നിലപാട് സ്വീകരിച്ച് തമ്മിലടി അവസാനിപ്പിച്ച് മുന്നോട്ട് പോകാൻ കോൺഗ്രസ് തയ്യാറാകണമെന്ന് റിയാസ് ഉപദേശം നൽകുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അഞ്ച് സമസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ നാലിടങ്ങളിലെ ഫലം പുറത്തു വരുന്പോൾ വിജയ പ്രതീക്ഷയുടെ ഉത്തുംഗശൃംഗത്തിലാണ് ബിജെപി. നാലിൽ മൂന്നിടങ്ങളിലും താമര വിരിയിക്കാൻ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ബിജെപി. മധ്യപ്രദേശിൽ 161 സീറ്റിലും രാജസ്ഥാനിൽ 113, ഛത്തീസ്ഗഡിൽ 53 എന്നിങ്ങനെയാണ് ബിജെപിയുടെ മുന്നേറ്റം.

Read More

‘ആളുകൾ ഞങ്ങളെ വിശ്വസിച്ചു, എല്ലാ ക്രഡിറ്റും മോദിയ്ക്ക്’; ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിന്‍റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ഡബിൾ എഞ്ചിൻ സർക്കാരിനും” ലാഡ്‌ലി ബേട്ടി പോലെയുള്ള ഉപയോഗപ്രദമായ പദ്ധതികൾക്കുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. “പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലാണ്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും, ലാഡ്‌ലി പദ്ധതി പോലെയുള്ള ഡബിൾ എഞ്ചിൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ആളുകളെ ഉയർത്താനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിച്ചു. ഞങ്ങൾ ഒരുമിച്ച് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരങ്ങളൊന്നും ഞങ്ങൾ കണ്ടിട്ടില്ല. അവർ അധികാരത്തിനെ അനുകൂലിക്കുന്നവരാണ്. ചില കോൺഗ്രസുകാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ആളുകൾ ഞങ്ങളെ വിശ്വസിച്ചു.” ചൗഹാൻ പറഞ്ഞു. നവംബർ 17 ന് നടന്ന ഒറ്റഘട്ട തെരഞ്ഞെടുപ്പിൽ 77.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2018 ലെ വോട്ടിംഗ് ശതമാനമായ 75.63 ശതമാനത്തെ ഇത് മറികടന്നു. 230 മണ്ഡലങ്ങളിലായി 2533 സ്ഥാനാർഥികൾക്കാണ് ജനങ്ങൾ വോട്ട്…

Read More

ക്ലാസ് മുറിക്കുള്ളിൽ ഹിജാബ് ധരിക്കാൻ വിസമ്മതിച്ചു; സ്‌കൂളിന് ഭീഷണിയുമായി വിദ്യാർഥിനികളുടെ കുടുംബങ്ങൾ

ഷെയ്ഖ്പുര: ബിഹാറിലെ സർക്കാർ സ്‌കൂളിന് വിദ്യാർഥിനികളുടെ കുടുംബാംഗങ്ങളിൽ നിന്ന് ഭീഷണി. ഷെയ്ഖ്പുര ജില്ലയിലെ ചാരുവാനിലുള്ള ഉത്ക്രമിത് മധ്യ സ്കൂളിലെ പ്രിൻസിപ്പലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓം പ്രകാശ് സിംഗ് പറഞ്ഞു.  പ്രിൻസിപ്പൽ സത്യേന്ദ്ര കുമാർ ചൗധരിയുടെ രേഖാമൂലമുള്ള പരാതി പ്രകാരം നവംബർ 29 ന് ഒരു മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ നിരവധി കുടുംബാംഗങ്ങൾ സ്‌കൂളിൽ അതിക്രമിച്ച് കയറി.  ക്ലാസ് മുറിക്കുള്ളിൽ ശിരോവസ്ത്രം അഴിക്കാൻ ടീച്ചിംഗ് സ്റ്റാഫ് പെൺകുട്ടികളോട് ആവശ്യപ്പെട്ടത് അവർ ചോദ്യം ചെയ്തു. തങ്ങളുടെ പെൺകുട്ടികളെ അവരുടെ ആചാരങ്ങൾ പാലിക്കാൻ അനുവദിച്ചില്ലെങ്കിൽ സ്കൂൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് അവർ പ്രിൻസിപ്പലിനോട് പറഞ്ഞു. പ്രിൻസിപ്പലിന്‍റെ പരാതി പ്രകാരം തങ്ങളുടെ ആവശ്യം ശ്രദ്ധിക്കാത്തവരുടെ തലവെട്ടുമെന്ന് കുടുംബാംഗങ്ങൾ മുന്നറിയിപ്പ് നൽകിയതായും ഡിഇഒ പറഞ്ഞു.  വിഷയം ഡിപ്പാർട്ട്‌മെന്‍റ് തലത്തിൽ അന്വേഷിക്കുകയാണെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് സ്കൂൾ സന്ദർശിച്ച് അന്വേഷണം നടത്തി…

Read More

കരുതലിന്‍റെ ‘കെെ’… കത്തിച്ച് വിട് പാപ്പാ… കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തയാറായി സ്ലീപ്പർ ബസുകൾ

ഹൈദരാബാദ്: തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ആഡംബര ബസുകള്‍ തയ്യാറാക്കി. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പർ ബസുകളാണ് തയ്യാറാക്കിയത്. തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങൾ ഡി.കെ ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് നടത്തുന്നത്. ഇതിനകം തന്നെ കെപിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡിയുടെ വസതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിനുമുന്നിലാണ് ബസുകള്‍ ഉളളത്. ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരോടും ഹോട്ടലിലേക്ക് എത്താനാണ് കോണ്‍ഗ്രസ് നിര്‍ദേശം. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് 71 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായത് 60 സീറ്റുകളാണ്. 31 സീറ്റുകളിലാണ് ഭരണപക്ഷമായ ബിആർഎസിന് ലീഡുള്ളത്. മറ്റുള്ളവര്‍ 18 ഇടത്തും ലീഡ് ചെയ്യുന്നു. ജനങ്ങൾ കോൺഗ്രസിനെ കെെവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതാക്കൾ. തെലങ്കാന കോൺഗ്രസ് ഓഫീസിനു മുന്നിൽ ഫ്ലെക്സ് ബോർഡ് പതിച്ചിട്ടുണ്ട്. ഡിസംബർ 9ന് സർക്കാർ രൂപീകരണം എന്നാണ് ഫ്ലെക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്.…

Read More