കേന്ദ്രസർക്കാർ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന് ടി.എൻ.പ്രതാപൻ എംപി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ അവഗണന സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ഗ്രസ് എം.പി ടി.എൻ. പ്രതാപൻ. തൊടുന്യായം പറഞ്ഞാണ് കേരളത്തിന് പല പദ്ധതികളുടെയും ഫണ്ട് നിഷേധിക്കുന്നതെന്നും മറ്റ് യുഡിഎഫ് എംപിമാർക്കും ഇതേ നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുകയാണ്. ജനങ്ങളുടെ നികുതിപ്പണം ജനസംഖ്യാനുപാതികമായി ജനങ്ങൾക്ക് വീതിച്ച് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഉന്നയിച്ച് പ്രതാപൻ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി. സാന്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരാണ് കാരണമെന്ന് കോണ്‍ഗ്രസ് വിമർശനമുന്നയിക്കുന്നതിനിടെയാണ് കേന്ദ്രനയങ്ങളാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന സിപിഎം നിലപാടിനെ പിന്തുണച്ച് പ്രതാപൻ രംഗത്തെത്തിയിരിക്കുന്നത്.  

Read More

മാംസാഹാര വിൽപനശാലകൾ പൂട്ടണം; വിവാദനിർദേശവുമായി ജയ്പുരിലെ ബിജെപി എംഎൽഎ

ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ ബാൽമുകുന്ദ് ആചാര്യ. ജയ്പുരിലെ ഹവാ മഹൽ മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം ജയിച്ചത്. പ്രദേശത്തെ തെരുവുകളിൽ മാംസാഹാരം വിൽക്കുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടണമെന്ന ഇദ്ദേഹത്തിന്‍റെ നിർദേശം വലിയ വിവാദമായിരിക്കുകയാണ്. “റോഡിൽ മാംസാഹാരം പരസ്യമായി വിൽക്കാൻ കഴിയുമോ? നിങ്ങൾ ഇതിനെ പിന്തുണയ്ക്കുകയാണോ? വഴിയോരത്തെ എല്ലാ മാംസാഹാര വിൽപനശാലകളും ഉടൻ പൂട്ടണം. ഞാൻ റിപ്പോർട്ട് ആവശ്യപ്പെടും’ ബൽമുകുന്ദ് ആചാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിന്‍റെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ഉത്തരവ് തെറ്റാണെന്ന് പറഞ്ഞ ഒവൈസി ആർക്കെങ്കിലും ഇങ്ങനെ ചെയ്യാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിലെ ആർ.ആർ. തിവാരിയെ 600 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബൽമുകുന്ദ് ആചാര്യ വിജയിച്ചത്. രാജസ്ഥാനിൽ 115 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചിരുന്നു.

Read More

ബിജെപി നേതാവിന്‍റെ സഹോദരീ ഭർത്താവ് വനത്തിൽ മരിച്ചനിലയിൽ

ബംഗളൂരു: മുൻ മന്ത്രിയും ബിജെപി എംഎൽസിയുമായ സി.പി. യോഗേശ്വറിന്‍റെ സഹോദരീ ഭർത്താവിനെ ചാമരാജ്നഗറിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച മുതൽ കാണാതായ മഹാദേവയ്യയുടെ(62) മൃതദേഹമാണു തെരച്ചിലിനൊടുവിൽ പോലീസ് കണ്ടെത്തിയത്. രാംപുര ഗ്രാമത്തിൽനിന്നു കണ്ടെത്തിയ മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ട്. ചന്നപട്ടണയിലെ ചക്കേരയിലെ ഫാംഹൗസിൽനിന്നാണ് മഹാദേവയ്യയെ കാണാതായത്. അന്വേഷണത്തിൽ രക്തക്കറയുമായി കാർ കണ്ടെത്തി. ഇതിനു സമീപമായിരുന്നു മൃതദേഹം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു പേരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.

Read More

‘ഒന്നരക്കോടിയുടെ കാറിലിടിക്കാതെ വല്ല ബസിലും പോയി ഇടിക്ക്..!’ ദേവഗൗഡയുടെ മരുമകൾക്കെതിരേ വിമർശനം

ഉഡുപ്പി: ഒന്നരക്കോടി വില വരുന്ന തന്‍റെ കാറിലിടിച്ച ബൈക്ക് യാത്രക്കാരനോട് മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മരുമകൾ ഭവാനി രേവണ്ണ മോശമായി പെരുമാറിയതായി പരാതി. “നിനക്ക് മരിക്കണമെങ്കിൽ വല്ല ബസിനും പോയി ഇടിച്ചുകൂടെ എന്തിന് എന്‍റെ കാറിൽ വന്നിടിക്കണം’ എന്നാണ് ബൈക്ക് യാത്രികനോട് ഭവാനി ചോദിച്ചത്. തന്‍റെ വണ്ടിക്ക് 1.5 കോടി രൂപയുണ്ടെന്നും അവർ പലതവണ പറഞ്ഞു. ഇതിന്‍റെ വീഡി‌യോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഉഡുപ്പി സാലിഗ്രാമയിലാണ് അപകടം നടന്നത്. ടൊയോ‌ട്ട വെൽഫയർ കാറിലാണ് ഭവാനി സഞ്ചരിച്ചത്. ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ഭവാനി പറയുന്നത്. വീഡിയോ പ്രചരിച്ചതോടെ ഭവാനിയെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഭവാനിയുടെ ഭർത്താവ് എച്ച്.ഡി. രേവണ്ണ കർണാടക നിയമസഭയില്‍ എംഎൽഎയാണ്. മക്കളില്‍ ഒരാൾ എംപിയും ഒരാൾ കർണാടക ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗവുമാണ്. ബന്ധുക്കളോ പാർട്ടി വൃത്തങ്ങളോ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

Read More

രാജിവച്ചയാളെ എങ്ങനെ സസ്പെൻഡ് ചെയ്യും; ലോക ചരിത്രത്തിലെ അപൂർവ സംഭവം; എ. വി ഗോപിനാഥ്

പാലക്കാട് നവകേരളാസദസിൽ പങ്കെടുത്ത കാരണത്താൽ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് എ.വി ഗോപിനാഥ്. താൻ 2021-ല്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതാണ്. പിന്നെങ്ങനെ തന്നെ പുറത്താക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. കോൺഗ്രസ് തന്നെ സസ്പെന്‍ഡ് ചെയ്ത കാര്യം അറിയുന്നത് വാര്‍ത്താ മാധ്യമങ്ങളിലൂടെ ആണ്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചയാളെയാണ് ഇപ്പോള്‍ വീണ്ടും പുറത്താക്കിയിരിക്കുന്നത്. രാജി അംഗീകരിച്ചോ എന്നറിയില്ല. ലോക ചരിത്രത്തിലെ അപൂര്‍വ സംഭവം ആണിത്. തനിക്ക് ചെയ്യാന്‍ തോന്നുന്നത് താന്‍ ചെയ്യും. താന്‍ കോണ്‍ഗ്രസ് അനുഭാവി മാത്രമാണ്. കെപിസിസി നടപടിയുടെ അറിയിപ്പ് ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ആര് നടപടിയെടുത്താലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും എ.വി ഗോപിനാഥ് വ്യക്തമാക്കി.  

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ചനിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി പോലീസ്

മെഡിക്കൽ കോളജ്/വെഞ്ഞാറമൂട് : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ. ഷഹാനയാണ് മരിച്ചത്. വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ അബ്ദുൽ അസീസ് -ജമീല ദമ്പതികളുടെ മകളാണ്. ഇന്നലെ രാത്രി 11.30-നോടടുത്താണ് സംഭവം എന്ന് കരുതുന്നു. മെഡിക്കൽ കോളജിനടുത്ത് ഒരു ഫ്ലാറ്റിലാണ് ഡോക്ടർ താമസിച്ചുവന്നിരുന്നത്. അനസ്തേഷ്യ വിഭാഗത്തിലെ ഒരു സുഹൃത്ത് ചൊവ്വാഴ്ച രാവിലെ ഷഹാനയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് ഫ്ലാറ്റിലെ ഒരാളോട് നേരിട്ട് അന്വേഷിക്കാൻ പറയുകയായിരുന്നു. മുട്ടി വിളിച്ചിട്ടും കതക് തുറക്കാതായതോടുകൂടിയാണ് വിവരം മെഡിക്കൽ കോളജ് പോലീസിൽ അറിയിച്ചത്. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഡോക്ടറെ കണ്ടെത്തിയത്. ഡോക്ടറുടെ മരണം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. പോലീസ് നടത്തിയ…

Read More

നവകേരളാസദസിൽ പങ്കെടുത്ത കാരണത്താൽ കോൺഗ്രസ് സസ്പെൻഡ് ചെയ്‌ത എ.വി ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകും; എ.കെ ബാലൻ

പാലക്കാട് നവകേരളാസദസിൽ പങ്കെടുത്ത കാരണത്താൽ മുൻ ഡിസിസി പ്രസിഡന്‍റ് എ.വി ഗോപിനാഥിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തതിനെതിരെ സിപിഎം നേതാവ് എ. കെ ബാലൻ. കെ പി സി സിയുടേതായിരുന്നു നടപടി. ഗോപിനാഥിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്, കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്നാണ് പറയുന്നത്, രാഷ്ട്രീയമായി ഗോപിനാഥ് ആലോചിക്കട്ടെയെന്ന് എ. കെ ബാലൻ പറഞ്ഞു. ഗോപിനാഥ് ചെയ്തതിലും ഗുരുതരമായ തെറ്റാണു ഷാഫി പറമ്പിൽ ചെയ്തത്. ഗോപിനാഥ് നേരിട്ട് പറഞ്ഞതിനു നടപടിയെന്നും കാണാമറയത്തിരുന്ന് പറഞ്ഞവർക്കെതിരെ യാതൊരു നടപടിയില്ലെന്നും എ.കെ ബാലൻ കുറ്റപ്പെടുത്തി. ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഗോപിനാഥ് മാത്രമല്ല ഇനിയും കേരളത്തിന്‍റെ പല ഭാഗത്തു നിന്നും പലരും വരുമെന്നും രാഷ്ട്രീയമായി അവർ തീരുമാനമെടുത്താൽ പാർട്ടി പോസിറ്റീവ് ആയ തീരുമാനങ്ങൾ എടുക്കും. അങ്ങനെ വന്ന എല്ലാവർക്കും രാഷ്ടീയ സംരക്ഷണം മാത്രമല്ല നല്ല പദവിയും കൊടുക്കാനാണ് എക്കാലത്തും പാർട്ടി ശ്രമിച്ചിട്ടുള്ളതെന്ന് എ.കെ…

Read More

പണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു

താനെ: പണമിടപാട് തർക്കത്തെ തുടർന്ന് 35 കാരൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിൽ പൊതിഞ്ഞ് എറിഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു വനമേഖലയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് തിങ്കളാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതു. ദമ്പതികൾ വിവാഹിതരായിട്ട് 12 വർഷമായി. പ്രതി ഭാര്യയെ പതിവായി ഉപദ്രവിക്കുകയും മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ വീട്ടുകാർ ഇതിനോടകം 80,000 രൂപ ഇയാൾക്ക് നൽകിയിരുന്നു. ഒരു ഓട്ടോറിക്ഷ വാങ്ങാൻ രണ്ട് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. അത് അവർക്ക് നൽകാൻ കഴിയില്ലെന്ന് യുവതിയുടെ കുടുംബം അറിയിച്ചു. ഇതിന്‍റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. ഞായറാഴ്ച ഭാര്യയുടെ തലയിൽ ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് പ്രതി മൃതദേഹം ഒരു വലിയ ഡ്രമ്മിൽ പൊതിഞ്ഞ് അംബർനാഥിനടുത്തുള്ള…

Read More

വിജയാഘോഷത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേർക്കെതിരെ കേസ്

മധ്യപ്രദേശ്: തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സംസ്ഥാനത്തും ബിജെപി മികച്ച ലീഡ് നേടി വീജയം സ്വന്തമാക്കി. നാടെങ്ങും ബിജെപി പ്രവർത്തരകർ വിജയാഘോഷത്തിലാണ്. 230ൽ 163 സീറ്റുകൾ നേടിയാണ് മധ്യപ്രദേശിൽ ബിജെപി വിജയ രഥത്തിലേറിയത്. ബിജെപിയുടെ വിജയത്തിനു പിന്നാലെ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന വിജയ യാത്രയ്ക്കിടെ പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു. ഞായറാഴ്ച രാത്രി ഖജ്രാനയിലാണ് സംഭവം. സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ കേസെടുത്തു. ഖജ്രാനയിൽ വക്കീൽ പത്താൻ എന്നയാളുടെ വീട്ടിന് മുന്നിലൂടെ ബിജെപി പ്രവർത്തകരുടെ വിജയജാഥ കടന്നുപോകുകയായിരുന്നു. ആ സമയം പത്താൻ ഘോഷയാത്രയെ എതിർക്കുകയും പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ഇയാൾ പ്രവർത്തകരുമായി ഏറ്റുമുട്ടി. ഇതിനിടെ പത്താന്‍റെ ഭാര്യ ശബ്‌നം വീടിനു മുകളിൽ നിന്ന് ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഖജ്രാന പോലീസ് അറിയിച്ചു.…

Read More

വീട്ടിൽ കയറി വെള്ളം ചോദിച്ചു, ഇറക്കിവിട്ടപ്പോൾ പിടിവലി, തലയടിച്ച് വീണ വയോധികയെ കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ചു; പതിമൂന്നുകാരൻ അറസ്റ്റിൽ

കമ്പം: തനിച്ച് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ പതിമൂന്നുകാരൻ പോലീസ് പിടിയിൽ. കമ്പം ചുരുളിപ്പെട്ടി റോഡരുകിലാണ് എൺപത്തിയെട്ടുകാരിയായ രാമത്തായ് താമസിച്ചിരുന്നത്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. രാമത്തായുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് പ്രതിയെ കണ്ടെത്താൻ ഉത്തമപാളയം ഡിഎസ് പി പ്രത്യേക സംഘത്തെ നിയമിച്ചു. ഇത്തരത്തിൽ കുറ്റകൃത്യം ചെയ്തിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തു. രാമത്തായുടെ സമീപത്ത് താമസിക്കുന്നവരും ബന്ധുക്കളുമായ നിരവധി പേരെയും ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ലായിരുന്നു. എന്നാൽ കൃത്യം നടന്ന സ്ഥലത്തെ വിരലടയാളങ്ങൾ കുട്ടികളുടേതാണെന്ന് കണ്ടെത്തിയതോടെ സമീപ പ്രദേശത്ത് മുമ്പ് കുറ്റകൃത്യങ്ങൾ നടത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ തെരുവിൽ താമസിച്ചിരുന്ന പതിമൂന്നുകാരൻ നേരത്തെ ചെറിയ മോഷണങ്ങൾ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ രാമത്തായുടെ ആഭരണങ്ങളും കണ്ടെത്തി. ഇവരുടെ കൈയിൽ ആഭരണങ്ങൾ ഉണ്ടെന്ന് പതിമൂന്നുകാരൻ കരുതി.…

Read More