മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകിട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയിൽ കരതൊടുമെന്ന് മുന്നറിയിപ്പ്. കനത്ത ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്. മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സർവീസുകളാണ് റദ്ദാക്കിയതിൽ ഭൂരിഭാഗവും. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്കുമെന്നു റെയില്‍വെ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക, നമ്പറും തീയതിയും നോക്കാം… നരസാപൂര്‍-കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍).സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍), കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍).ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍). തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍), തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍).ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍). നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍), ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍).ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍), ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍).…
Read MoreCategory: Loud Speaker
മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച കരതൊടും; തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രത
മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകിട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയിൽ കരതൊടുമെന്ന് മുന്നറിയിപ്പ്. കനത്ത ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്. മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സർവീസുകളാണ് റദ്ദാക്കിയതിൽ ഭൂരിഭാഗവും. വരുന്ന മൂന്ന് ദിവസങ്ങളിൽ ചെന്നൈയിലും തമിഴ്നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്നലെ രാത്രിയിലും ശക്തമായി മഴ പെയ്തു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ,ചെങ്കൽപേട്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ അംഗങ്ങൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതെ തുടര്‍ന്ന് വടക്കന്‍…
Read Moreകിടപ്പുമുറിയിൽ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ യുവതി പിടിയിൽ
കണ്ണൂർ: കഞ്ചാവ് ശേഖരവുമായി യുവതി പിടിയിൽ. പയ്യന്നൂർ കണ്ടാളി സ്വദേശിനി നിഖിലയാണ് പിടിയിലായത്. എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവാണ് നിഖിലയുടെ പക്കൽ നിന്നും കണ്ടെത്തിയത്. തുടർന്ന് തളിപ്പറമ്പ് എക്സൈസ് സഘം നിഖിലയെ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നിഖിലയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ മുറിയിൽ ഒളിപ്പിച്ച് വച്ച ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. കേരളത്തിലേക്ക് വിൽപനയ്ക്കായ് കർണാടകത്തിൽ നിന്നും എത്തിച്ച കഞ്ചാവാണിതെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചു. സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നിഖിലയുടെ വീട് വളഞ്ഞത്. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നും 1.6 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. കർണാടകയിൽ നിന്നും എത്തിച്ച ഈ കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽക്കുന്നതാണ് ഇവരുടെ രീതി. സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു നിഖില. കണ്ണൂരിൽ ആഴ്ചകൾക്ക്…
Read More‘ചതിക്കുള്ള ശിക്ഷ’യെന്ന് പ്രതി; മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ ചെന്നൈയിൽ കൊലപ്പെടുത്തിയ ആൺസുഹൃത്ത് അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിൽ കൊല്ലം സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന്റെ ചിത്രം പെൺകുട്ടിയുടെ അച്ഛന് അയച്ചുകൊടുത്ത സംഭവത്തിൽ ആൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം തെന്മല സ്വദേശിയായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. കുളത്തൂപ്പുഴ സ്വദേശിയായ ആഷിഖ് (21) ആണ് അറസ്റ്റിലായത്. ചെന്നൈയിലെ ഹോട്ടൽ മുറിയിൽ കഴുത്തുഞെരിച്ചായിരുന്നു ക്രൂരമായ കൊലപാതകം. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാൻ ആഷിഖ് കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തുകയായിരുന്നു. കൊലയ്ക്കുശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും പെൺകുട്ടിയുടെ അച്ഛന് അയച്ചു കൊടുക്കുകയും ചെയ്തു. “ചതിക്കുള്ള ശിക്ഷ’യെന്ന് പറഞ്ഞാണ് ചിത്രം അച്ഛന് അയച്ചുകൊടുത്തത്. അഞ്ചു വർഷം തനിക്കൊപ്പമുണ്ടായശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കി എന്നാണ് പ്രതി വാട്സാപ്പ് സ്റ്റാറ്റസിൽ കുറിച്ചത്. കൊലപാതകത്തിനുശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു. നാലു വർഷം മുമ്പ് ഇതേ പെൺകുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരം…
Read Moreമയക്കുമരുന്നുമായി പിടിയിലായ ട്രാന്‍സ്ജെന്‍ഡറിനെയും സുഹൃത്തിനെയും അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: 15 ലക്ഷത്തിന്റെ മയക്കുമരുന്നുമായി ട്രാന്‍സ്ജെന്‍ഡറും സുഹൃത്തും പിടിയിലായ കേസില്‍ പ്രതികളെ അടുത്തയാഴ്ച എക്സൈസ് കസ്റ്റഡിയില്‍ വാങ്ങും. കേസുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശി പി.എ. ഇസ്തിയാഖ് (26), ട്രാന്‍സ്ജെന്‍ഡറായ ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി അഹാന (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കാക്കനാട് പടമുകള്‍ സാറ്റ്ലൈറ്റ് ജംഗ്ഷനു സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരുടെ പക്കല്‍നിന്നു വിപണിയില്‍ 15 ലക്ഷത്തോളം രൂപ മതിപ്പു വിലവരുന്ന 194 ഗ്രാം എംഡിഎംഎ, മയക്കു മരുന്ന് വില്പനയിലൂടെ ലഭിച്ച 9,000 രൂപ, മയക്കുമരുന്ന് തൂക്കി നോക്കാന്‍ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ത്രാസ്, ഒരു ഐ ഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. “നിശാന്തതയുടെ കാവല്ക്കാര്’ എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു വില്പന. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് കൊച്ചി കേന്ദ്രീകരിച്ച്…
Read Moreകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; പദ്മകുമാറിന്റെ മകൾ യൂട്യൂബ് താരം
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ പദ്മകുമാറിന്റെ മകൾ അനുപമ യൂട്യൂബ് താരമാണ്. ‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ഇതുവരെ 381 വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുൻപായിരുന്നു അവസാന വിഡിയോ. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പിന്റെ വീഡിയോയും ഉണ്ട്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്ക്കളെ ഇഷ്ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്.
Read Moreഎ.വി. ഗോപിനാഥും ലീഗ് വനിതാ നേതാവും പാലക്കാട്ടെ നവകേരള സദസിൽ
പാലക്കാട്: പാലക്കാട് മണ്ഡലം നവകേരള സദസിൽ കോൺഗ്രസ് വിമതനും മുൻ ഡിസിസി പ്രസിഡന്റുമായ എ.വി. ഗോപിനാഥ് പങ്കെടുക്കാനെത്തി. പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തിലേക്കാണു എ.വി. ഗോപിനാഥ് എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. ജില്ലാ സെക്രട്ടറി, ഗോപിനാഥിനെ വീട്ടിൽപോയി കൊണ്ടുവരികയായിരുന്നു. സർക്കാർ ജനങ്ങളെ കാണുമ്പോൾ പാലക്കാട് ജില്ലയിലെ കുറെ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കിട്ടുകയാണ്, അതുകൊണ്ടാണു വന്നതെന്നു ഗോപിനാഥ് പറഞ്ഞു. ജനങ്ങളുമായി സംവാദം നടത്താൻ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ കൂടെ ഒന്നിച്ചു വന്നതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം തന്റെ ആത്മസുഹൃത്താണെന്നും ഗോപിനാഥ് പറഞ്ഞു. താൻ ഉറച്ച കോൺഗ്രസുകാരനാണ്, കോൺഗ്രസിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും സിപിഎമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ലെന്നും ഗോപിനാഥ് വിശദീകരിച്ചു. മണ്ണാർക്കാട്ടെ ലീഗ് വനിതാ നേതാവ്…
Read Moreമന്ത്രി പി. രാജീവിന്റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട്; പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന്റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്തി വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് അയച്ച് പണം തട്ടിയെടുക്കാൻ കഴിഞ്ഞ ദിവസം ശ്രമം നടന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ ഓഫീസ് പോലീസിൽ പരാതി നൽകിയത്. നേരത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ പേരിലും ബിനോയ് വിശ്വം എംപിയുടെ പേരിലും തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ പേരിലും വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിലും പോലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊതുമരാമത്ത് സെക്രട്ടറിയുടെ വാട്സാപ്പ് സന്ദേശമെന്ന് തെറ്റിദ്ധരിപ്പിച്ച് വകുപ്പിലെ…
Read Moreമഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനം
തൃശൂർ: ചാവക്കാട് മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു മർദ്ദനം. നാല് മഹിളാ കോൺഗ്രസ് പ്രവർത്തകർക്കും ഡ്രെെവർക്കുമാണ് മർദനമേറ്റത്. ചാവക്കാട് തകർന്ന റോഡ് നന്നാക്കുന്നതിനായി സഹായിച്ചിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു സംഘർഷം. ഡ്രൈവർ വിഘ്നേഷിന്റെ മുഖത്ത് പരുക്കേറ്റു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നാല് മഹിളാ കോൺഗ്രസ് പ്രവർത്തകരും ചികിത്സ തേടി. ചാവക്കാട് പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകി. കൊച്ചിയിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുത്ത് തിരികെ വരികയായിരുന്ന വാഹനം ഡിവെെഎഫ്ഐ പ്രവർത്തകർ തടഞ്ഞ് ഡ്രെെവറേയും പ്രവർത്തകരേയും മർദിക്കുകയായിരുന്നു.
Read Moreകേരളവര്‍മ കോളജ് യൂണിയന് ചെയര്മാന് തെരഞ്ഞെടുപ്പ്; റീ കൗണ്ടിങ് ആരംഭിച്ചു; വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തും
ത്രിശൂർ: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. രാവിലെ ഒൻപതിന് റീ കൗണ്ടിങ് ആരംഭിച്ചു. പ്രിൻസിപ്പലിന്റെ ചേംബറിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തുമെന്നും അധികൃതർ അറിയിച്ചു. ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപകാതയുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.കഴിഞ്ഞ മാസം ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ്. കെഎസ്യു ചെയർമാൻ സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹർജിയിൽ കെഎസ്യു സ്ഥാനാർത്ഥി ആരോപിച്ചു. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ സ്ഥാനാർഥി അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. 32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെഎസ്യു വിജയിച്ചത്. എന്നാൽ എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധൻ 11 വോട്ടിന്…
Read More