തിരുവനന്തപുരം: ബസ് യാത്രികർക്ക് ഏറെ തലവേദനയായിരുന്ന “ചില്ലറ’ പ്രശ്നം പരിഹരിക്കാനൊരുങ്ങി കെഎസ്ആർടിസി. ജനുവരി മുതൽ കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടിന് സൗകര്യമൊരുക്കാനുള്ള നടപടി അധികൃതർ ആരംഭിച്ചു കഴിഞ്ഞു. മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും ഇത് നടപ്പാക്കാനാണ് പദ്ധതി. യാത്രക്കാരില്‍ നിന്ന് ടിക്കറ്റിന്റെ പണം നേരിട്ട് വാങ്ങുന്നതിനൊപ്പം ഡിജിറ്റലായും ടിക്കറ്റ് ചാര്‍ജ് സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ട്രാവല്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും ഗൂഗിള്‍പേ, ക്യൂ ആര് കോഡ് എന്നി മാര്‍ഗങ്ങളിലൂടെയും ടിക്കറ്റ് ചാര്‍ജ് നല്‍കാനാകും. ടിക്കറ്റ് ഡിജിറ്റലായി ഫോണില്‍ ലഭിക്കും. ഇതിനൊക്കെ സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് ടിക്കറ്റ് മെഷീനും ആപ്പുമുണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായാണ് കരാര്‍. ആപ്പിലൂടെ ബസ് ട്രാക്ക് ചെയ്യാനും സംവിധാനമുണ്ടാകും. ആപ്പ് വരുന്നതോടെ യാത്രക്കാരുടെ സമീപമുള്ള ബസും വാഹനത്തിലെ തിരക്കും മറ്റും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സൗകര്യമുണ്ടാകും. സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരോ…
Read MoreCategory: Loud Speaker
തുരങ്കത്തിൽ നിന്നും ആശ്വാസകിരണം; നാല് തൊഴിലാളികളെ പുറത്തെത്തിച്ചു
ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളിൽ നാലുപേരെ പുറത്തെത്തിച്ചു. ഇവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകും. തുടർന്ന് ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലെ ആശുപത്രിയിലേക്ക് മാറ്റും. തുരക്കൽ പൂർത്തിയാക്കി ഉച്ചയോടെയാണ് ആംബുലൻസുകൾ തുരങ്കത്തിനകത്തേക്ക് കടത്തി വിട്ടത്. സ്ട്രെക്ചറുകളുമായി എസ്ഡിആർഎഫ് സംഘവും തുരങ്കത്തിനകത്തേക്ക് പ്രവേശിച്ചു. പത്തുപേരടങ്ങുന്ന സംഘമാണ് തുരങ്കത്തിനകത്തേക്ക് പോയത്. ഇതിൽ നാലുപേർ പൈപ്പിനകത്തുകൂടി തൊഴിലാളികളുടെ അടുത്തേക്ക് പോകും. ശേഷം ബെൽറ്റിട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്. പുറത്തെത്തിക്കുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. 17 ദിവസത്തിന് ശേഷമാണ് ഇവർ പുറത്തെത്തുന്നത്. ഓഗര്‍ ഡ്രില്ലിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് തിങ്കളാഴ്ച രാത്രിമുതൽ മാനുവല്‍ ഡ്രില്ലിംഗ് ആരംഭിച്ചത്. പൈപ്പിൽ കുടുങ്ങിയിരുന്ന ഓഗർ യന്ത്രത്തിന്റെ ഭാഗങ്ങൾ പൂർണമായും നീക്കിയാണ് തുരക്കൽ തുടങ്ങിയത്.
Read Moreമഴ മുന്നറിയിപ്പ്; ന്യൂനമർദം ചുഴലിക്കാറ്റാകും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നാളെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ-ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും…
Read Moreകുഞ്ഞിനെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോറിക്ഷയിൽ; കൂടെയുണ്ടായ സ്ത്രീ ധരിച്ചത് മഞ്ഞ ചുരിദാർ; വെള്ള ഷോൾ തലയിൽ ചുറ്റിയിരുന്നു
കൊല്ലം: ഓയൂരിൽ നിന്ന് 6 വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊല്ലം ആശ്രാമം മെെതാനിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് തട്ടിപ്പ് സംഘം കടന്നു കളഞ്ഞത്. ആശ്രാമം മൈതാനിയിലേക്ക് കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയിലണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഓട്ടോ ഡ്രെെവറെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇയാൾക്ക് തട്ടിപ്പുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്നു തെളിഞ്ഞു. ഓട്ടം വിളിച്ചപ്പോൾ കൊണ്ടു വിട്ടതാണെന്നും ഇയാൾ പറഞ്ഞു. കൊല്ലം നഗരത്തെ ലിങ്ക് റോഡിൽ വച്ചാണ് യുവതിയും കുട്ടിയും ഓട്ടോക്ക് കെെ കാണിച്ചത്. ഓട്ടോയിൽ കയറി യുവതി ആശ്രാമം മൈതാനത്തേക്ക് പോകണമെന്ന് പറഞ്ഞു. കുട്ടി മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുഖം തനിക്ക് മനസിലായില്ലെന്ന് ഓട്ടോ ഡ്രെെവർ പറഞ്ഞു. കുട്ടി നന്നേ ക്ഷീണിതയായിരുന്നു. ആശ്രാമം മൈതാനത്ത് അശ്വതി ബാറിന്റെ മുന്നിൽ എത്തിയപ്പോൾ ഇവർക്ക് ഇറങ്ങണമെന്നു പറഞ്ഞു. അവരെ അവിടെ ഇറക്കി. പണം വാങ്ങി തിരികെ എത്തി…
Read Moreലിംഗനിർണയ-പെൺ ഭ്രൂണഹത്യ റാക്കറ്റ്; മൂന്നു വർഷത്തിനിടെ 900 ഗർഭഛിദ്രം; ഡോക്ടർ അറസ്റ്റിൽ
ബംഗളൂരു: ശർക്കര നിർമാണ യൂണിറ്റിന്റെ മറവിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 900 ഓളം നിയമവിരുദ്ധ ഗർഭഛിദ്രങ്ങൾ നടത്തിയ ഡോക്ടറെയും ലാബ് ടെക്നീഷനെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ഒരു ആശുപത്രിയിൽ നടത്തിയ ഓരോ ഗർഭഛിദ്രത്തിനും ഡോ. ചന്ദൻ ബല്ലാലും അദ്ദേഹത്തിന്റെ ലാബ് ടെക്നീഷൻ നിസാറും ഏകദേശം 30,000 രൂപ വീതം ഈടാക്കിയെന്നാണ് ആരോപണം. കഴിഞ്ഞ മാസം മൈസൂരുവിനടുത്ത് മാണ്ഡ്യയിൽ ഗർഭിണിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ ശിവലിംഗ ഗൗഡ, നയൻകുമാർ എന്നിവർ അറസ്റ്റിലായതോടെയാണ് ലിംഗനിർണയ-പെൺ ഭ്രൂണഹത്യ റാക്കറ്റിനെക്കുറിച്ച് പുറംലോകമറിയുന്നത്. മാണ്ഡ്യയിൽ ഒരു ശർക്കര നിർമാണ യൂണിറ്റിന്റെ മറവിൽ അൾട്രാസൗണ്ട് സ്കാനിംഗ് സെന്റർ പ്രവർത്തിക്കുന്നതായി ഇവർ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. പിന്നീട് സ്ഥലത്ത് പോലീസ് സംഘം നടത്തിയ പരിശോധനയിൽ സ്കാനിംഗ് മെഷീൻ പിടിച്ചെടുത്തു. സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാതെയാണ് സ്കാനിംഗ് സെന്റർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രി…
Read Moreഓമലേ ഉണ്ണീ നിന്നെ കാത്തിരിപ്പൂ ഒരമ്മ; രാപ്പകലില്ലാതെ കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്ന് അബിഗേലിന്റെ അമ്മ സിജി
കൊല്ലം: മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ്, മാധ്യമങ്ങൾക്ക് മുമ്പിൽ തൊഴുകയ്യോടെ അബിഗേലിന്റെ കുടുംബം. തങ്ങളുടെ മകൾക്കു വേണ്ടി ഇന്നലെ മുഴുവൻ പ്രാർഥിച്ച കേരളക്കരക്കും മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമ്മ സിജി. രാപ്പകലില്ലാതെ കഷ്ടപ്പെട്ട മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും നന്ദി. കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തു എന്ന് സിജി കൂട്ടിച്ചേർത്തു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് അബിഗേലിന്റെ സഹോദരൻ ജോനാഥൻ. 20 മണിക്കൂറിലെ കാത്തിരിപ്പിനും കണ്ണു നീരിനും വിരാമമിട്ട് ഇനി ഓയൂർ വീട് അബിഗേലിന്റെ വരവിനായി കാത്തിരിക്കുകയാണ്. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞ് ഇപ്പോൾ എആർ ക്യാംപിലാണുള്ളത്. അൽപ സമയങ്ങൾക്കകം കുഞ്ഞിനെ വീട്ടിലെത്തിക്കും.…
Read Moreകുഞ്ഞ് ആരോഗ്യവതിയാണ്; ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നുണ്ട്; ഒരു ഉമ്മയും തന്നു; കെ.ബി. ഗണേഷ് കുമാർ
കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളക്കര ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധന നടത്തേണ്ടതായുണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. കുഞ്ഞിന്റെ പിതാവ് കൂടെയുണ്ട്. കുട്ടിയെ കണ്ടിരുന്നു. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നു. ഉമ്മ നൽകിയെന്നും കെ.ബി. ഗണേഷ് കുമാർ. ഇന്നലെ ഉറങ്ങാത്ത ക്ഷീണം നന്നായി കുഞ്ഞിനുണ്ട്. നല്ല ആരോഗ്യവതിയായി കുഞ്ഞിരിക്കുന്നുണ്ട്. ലഘു ഭക്ഷണം കഴിക്കാൻ കുഞ്ഞിനു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പു സംഘം കൊല്ലം ജില്ല വിട്ടു പോയിട്ടില്ലെന്നും ഇന്നലെ രാത്രി ജില്ലയിലെ ഒരു ഉദ്യോഗസ്ഥർ പോലും ഉറങ്ങാതെ കുഞ്ഞിനായി തെരച്ചിലിനായി പായുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനു ഹൃദയം പൊട്ടി നാട് മുഴുവൻ കാത്തിരിക്കുമ്പോൾ പൂയപ്പള്ളി പോലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തിയതിനു…
Read Moreകെഎസ് യു നേതാക്കളുടെ കഴുത്തുഞെരിച്ച സംഭവം; ഡിസിപി കെ.ഇ ബൈജുവിനെതിര പ്രതിഷേധം ശക്തം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവ കേരള യാത്രയ്ക്കെതിരേ പ്രതിഷേധിച്ച കെഎസ് യു നേതാക്കളെ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ. ബൈജു കഴുത്തില്‍ കൈയിട്ടു മുറുക്കി ക്രൂരമായി പീഡിപ്പിച്ചതിനെതിരേ പ്രതിഷേധം ശക്തിപ്പെടുന്നു. ബൈജുവിന്റെ നടപടിക്കെതിരേ നാളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ബൈജുവിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു കെഎസ് യു പരാതി നല്കി. ദേശീയ മനുഷ്യാവകാശ കമ്മിഷന്, പോലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവയ്ക്കും പരാതി നല്‍കുന്നുണ്ട്. കെ.ഇ. ബൈജുവിനെതിരേ നടപടിയാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ദേശീയ മനുഷ്യാവകാശ കമ്മീഷനു കത്ത് നല്കി. കോഴിക്കോട്ടെ നവകേരള സദസിന്റെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് കെഎസ് യു പ്രവര്ത്തകന് ജോയല്‍ ആന്റണി, ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് അടക്കമുള്ള പ്രവര്‍ത്തകരെ ഡിസിപി ക്രൂരമായി പീഡിപ്പിച്ചത്. കൈമുട്ടുകൊണ്ട് കഴുത്തില്‍ മുറുക്കിപിടിച്ച് ശ്വാസംമുട്ടിച്ചായിരുന്നു…
Read Moreലോക്സഭാ സീറ്റ് വിഭജനം; അജിത് പവാറും ഷിൻഡെയും തമ്മിൽ ഭിന്നത
മുംബൈ: അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻസിപിയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും തമ്മിൽ ഭിന്നത. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിൽ 26ലും മത്സരിക്കാൻ ഭാരതീയ ജനതാ പാർട്ടി പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബാക്കിയുള്ള 22 സീറ്റുകളെച്ചൊല്ലിയാണു തർക്കം. 22 സീറ്റിൽ 11 സീറ്റിലും മത്സരിക്കാനാണ് അജിത് പവാർ വിഭാഗം പദ്ധതിയിടുന്നതെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സീറ്റ് വിഭജനത്തിൽ മുഖ്യമന്ത്രി ഷിൻഡെയുടെ വിഭാഗത്തിന് 13 സിറ്റിംഗ് എംപിമാരാണുള്ളത്. എന്നാൽ അജിത് പവാർ വിഭാഗത്തിന് റായ്ഗഡ് മണ്ഡലത്തിൽനിന്നുള്ള സുനിൽ തത്കരെ മാത്രമേ ഉള്ളു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന അംഗങ്ങൾ വിജയിച്ച മാവൽ, കോലാപുർ, നാസിക് എന്നീ മൂന്ന് സീറ്റുകൾ അജിത് പവാർ വിഭാഗം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ…
Read Moreപോലീസ് ഊർജിതമായി അന്വേഷിക്കുന്നു; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് 6 വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് ഊർജിതമായി അന്വേഷിക്കുകയാണെന്നും സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കുട്ടിയെപ്പറ്റി വിവരം ലഭിച്ചാല്അറിയിക്കുക: 9946923282, 9495578999. കണ്ട്രോള് റൂം നമ്പര്‍: 112 തിരുവനന്തപുരത്ത് മൂന്നുപേരെ ചോദ്യം ചെയ്യുന്നു കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് എന്ന് കരുതുന്ന കാറുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നു. വേളമാനൂർ നിന്ന് കല്ലുവാതുക്കൽ ഭാഗത്തേക്ക് അതിവേഗത്തിൽ വെളുത്ത കാർ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വഴിയിലെ ഒരു വീട്ടിലെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഇത് അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ. കല്ലുവാതുക്കലും വേളമാനൂരും കേന്ദ്രീകരിച്ച് അന്വേഷണം…
Read More