മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയെ വിമർശിച്ച് നടനും വക്കീലുമായ അഡ്വ.ഷുക്കൂർ. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പത്രക്കാരോട് സംസാരിക്കുമ്പോൾ സ്ത്രീ പത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്. അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, ന്നാല്, ഈ ജന്മത്തിൽ ചോദ്യങ്ങൾ ചോദിക്കുവാൻ മൈക്കുമായി മുന്നിൽ വരുന്ന സ്ത്രീയോട്, അവർ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read MoreCategory: Loud Speaker
സൈബർ ആക്രമണം: വനിതാ കമ്മീഷന്റെ മൗനം അതിശയിപ്പിക്കുന്നുവെന്ന് അച്ചു ഉമ്മൻ
തിരുവനന്തപുരം: തനിക്കെതിരെ നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ പാലിക്കുന്ന മൗനം അതിശയിപ്പിക്കുന്നുവെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. മറ്റുചില കാര്യങ്ങളിൽ വളരെയധികം ഉത്സാഹത്തോടെ കേസെടുക്കുന്ന വനിതാ കമ്മീഷൻ തന്റെ പരാതിയിൽ മൗനം പാലിക്കുകയാണെന്നും കേസിന്റെ അവസ്ഥയിൽ ഇപ്പോൾ നിരാശയുണ്ടെന്നും ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എല്ലാ തെളിവുകളും സഹിതം പരാതി നൽകിയിട്ടും ഇതുവരെ ഒരു മറുപടി പോലും കിട്ടിയില്ലെന്നും അച്ചു ഉമ്മൻ പറയുന്നു. സൈബർ പൊലീസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നും അച്ചു ഉമ്മൻ പറയുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായത്. സൈബർ പൊലീസിനും പൂജപ്പുര പൊലീസിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു.
Read Moreഇന്ന് അര്‍ധരാത്രിയോടെ ഭാഗിക ചന്ദ്രഗ്രഹണം
ന്യൂഡൽഹി: ഇന്നു നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കാത്തിരിക്കുകയാണ് ആകാശ നിരീക്ഷകർ. ഇന്ന് അര്‍ധരാത്രിയോടെ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. അർധരാത്രിയിൽ ചന്ദ്രൻ ഭൂമിയുടെ പെൻബ്രൽ നിഴലിലേക്ക് എത്തുകയും തുടര്‍ന്ന് നാളെ പുലര്‍ച്ചെ 1.05 മുതല്‍ 2.24 വരെയുള്ള സമയത്ത് കുടപോലെ നീങ്ങിത്തുടങ്ങുന്ന അമ്പ്രല്‍ ഫെയ്സ് ആരംഭിക്കുകയും ചെയ്യും. ഗ്രഹണത്തിന്റെ ആകെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ 19 മിനിറ്റ് ആയിരിക്കുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. നേര്‍ദിശയിലുള്ള ചന്ദ്രനും സൂര്യനുമിടയിൽ ഭൂമി കൃത്യമായി സ്ഥാനം പിടിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോൾ ചന്ദ്രന് മറഞ്ഞനിലയില്‍ ആയിരിക്കും. പൂര്ണചന്ദ്രഗ്രഹണത്തിൽ ചന്ദ്രനെ കടുംചുവപ്പു നിറത്തിലാവും കാണാനാവുക അതേസമയം, 29ലേതു ഭാഗികചന്ദ്രഗ്രഹണം ആയിരിക്കും. അടുത്ത ചന്ദ്രഗ്രഹണത്തിനായി 2025 സെപ്റ്റംബര്‍ ഏഴു വരെ കാത്തിരിക്കണം.
Read Moreമെട്രോ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസം പഴക്കമെന്ന് പോലീസ്
മെട്രോ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്ക് മെട്രോ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെതാണെന്ന് പോലീസ് പറഞ്ഞു. മൂന്നോ നാലോ ദിവസത്തെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. പോലീസ് നൽകിയ വിവരമനുസരിച്ച്, കാടിന്റെ ഭാഗത്തേക്ക് പോകുന്ന പാർക്കിംഗ് സ്ഥലത്ത് ഒരു യാത്രക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ക്യാമറകളുടെയും സമീപത്തെ താമസക്കാരുടെയും സഹായത്തോടെ ആരെങ്കിലും ഇത് പാർക്കിംഗിൽ എറിഞ്ഞതാണോ അതോ സ്വാഭാവിക മരണമാണോ എന്ന് കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Read Moreസുരേഷ് ഗോപി കേരളത്തിലെ സിനിമാറ്റിക് കോമാളി; സാംസ്കാരിക കേരളത്തിന് അപമാനം; ഡിവൈഎഫ്ഐ
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ. സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക് കോമാളിയായി മാറിയെന്നും ഡിവൈഎഫ്ഐ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപിസാംസ്കാരിക കേരളത്തിന് അപമാനമാണ്. ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് അദ്ദേഹം ഈ മാധ്യമ പ്രവർത്തകയോട് പെരുമാറിയ രീതി കണ്ടാൽ വ്യക്തമാകും. തന്റെ ദേഹത്ത് സ്പർശിച്ചപ്പോൾ ഒരു വട്ടം ഒഴിഞ്ഞു മാറിയിട്ടും വീണ്ടും അതേ പോലെ പെരുമാറിയപ്പോൾ അദ്ദേഹത്തിന്റെ കൈ അവർക്ക് തന്നെ എടുത്ത് മാറ്റേണ്ടി വന്നു. ഇത്രയും മോശമായി ഒരു വ്യക്തിയുടെ അനുവാദം കൂടാതെ അവരെ ശരീരത്തിൽ സ്പർശിച്ച വഷളത്തരം അദ്ദേഹം പേറുന്ന ജീർണ്ണ രാഷ്ട്രീയ…
Read More‘പിതൃസ്നേഹം മാത്രം, ഒരു തരത്തിലും ദുരുദ്ദേശമില്ല’; മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിന്ന് അവരോട് മാപ്പ് പറയാൻ തയാറാണ്; സുരേഷ് ഗോപി
ചോദ്യോത്തര വേളയിൽ യുവ മാധ്യമ പ്രവർത്തകയുടെ തോളിൽ കെെ വെച്ച സംഭവത്തിൽ അസ്വഭാവികത തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയാറാണെന്ന് സുരേഷ് ഗോപി. തന്റെ ഭാഗത്തു നിന്നുണ്ടായ നടപടി അവർക്ക് മോശമായി തോന്നിയെന്ന് അറിഞ്ഞു. താൻ മാപ്പ് പറയാൻ തയാറാണ്. ഇന്നലെ പല തവണ അവരുടെ ഭർത്താവിന്റെ നമ്പറിലേക്ക് വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തില്ല. ഇന്നലെ ചോദ്യം ചോദിച്ച സമയം തോളിൽ കെെ വെച്ചത് പിതൃ വാത്സ്യല്യത്തോടെയാണെന്നും യാതൊരു മോശം അതിനു പറയാൻ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സംഭവത്തിൽ അസ്വാഭാവികത തോന്നിയെങ്കിൽ മാപ്പ് പറയാൻ തനിക്ക് യാതൊരു മടിയും ഇല്ലന്നും സുത്ഷ് ഗോപി കൂട്ടി ചേർത്തു. ആ സമയത്ത് അവർ യാതൊരു തരത്തിലും ഇതിനോട് പ്രതികരിച്ചിരുന്നില്ല. രണ്ട് തവണ തോളിൽ കൈ വച്ചപ്പോഴും അവർ കൈ തട്ടി മാറ്റി എന്നത് ശരിയാണ്. പക്ഷേ അവരുടെ മുഖത്ത് അപ്പോഴും യാതൊരു…
Read Moreചൈനയിൽ കൊറോണ വകഭേദം ഉൾപ്പെടെ 8 വൈറസുകൾ കൂടി
ബെയ്ജിംഗ്: കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍നിന്നു കരകയറിവരുമ്പോള് ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ഇതുവരെ അറിയപ്പെടാതിരുന്ന എട്ട് വൈറസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കുന്നു. നിലവില്‍ കണ്ടെത്തിയിരിക്കുന്ന വൈറസുകളിലൊന്ന് കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദമാണ്. കോവ് -എച്ച്എംയു-1 എന്നാണ് ഈ വൈറസിന്റെ പേരെന്നും ചൈനയുടെ തെക്കന്‍ തീരത്തിനടുത്തുള്ള ഹെയ്നാന് ദ്വീപിലാണ് ഇവയെ കണ്ടെത്തിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഈ വൈറസുകള്‍ മനുഷ്യരിലേക്കു വ്യാപിക്കാനുള്ള ശേഷി നേടിയാല്‍ അതിശക്തമായ മഹാമാരികള്‍ക്ക് സാധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു. ഹെയ്നാന് ദ്വീപിലുള്ള എലിവര്ഗങ്ങളില്നിന്നെടുത്ത സാംപിളുകളില്‍നിന്നാണ് വൈറസുകളുടെ സാന്നിധ്യം വ്യക്തമായത്. ഫ്ലാവി വൈറസുകളുടെ കുടുംബത്തില്‍പ്പെടുന്ന പെസ്റ്റിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസ് വിഭാഗങ്ങളിലൊന്ന്. ഇവ ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവയ്ക്കു കാരണമാകുന്നവയാണ്. ശക്തമായ പനിക്കു കാരണമാകുന്ന ആസ്ട്രോ, പാര്‍വോ എന്നിവയും ഗുഹ്യരോഗങ്ങള്ക്കു കാരണമായേക്കാവുന്ന പാപ്പിലോമ എന്നീ വിഭാഗത്തില്‍പ്പെട്ട വൈറസുകളെയും ഇപ്പോള്‍…
Read Moreമോശം പരാമർശം; പ്രിയങ്കയ്ക്കും ഹിമന്ദയ്ക്കും ഇലക്ഷൻ കമ്മീഷൻ നോട്ടീസ്; മതിയായ വിശദീകരണം നൽകണം
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധിക്കും ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ദ ബിശ്വശർമയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രിയങ്കഗാന്ധി നടത്തിയ പ്രസംഗത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അസം മുഖ്യമന്ത്രി വർഗീയ പരാമർശങ്ങളോടെയുള്ള പ്രസംഗം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസും പരാതി കൊടുത്തിരുന്നു. മോദി ഒരു ക്ഷേത്രത്തില്‍ നല്കിയ സംഭാവനയുടെ കവര്‍ തുറന്നപ്പോള്‍ 21 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് താന്‍ ടിവിയില്‍ കണ്ടെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം. ഛത്തീസ്ഗഡ് മന്ത്രി മുഹമ്മദ് അക്ബറിനെ പുറത്താക്കിയില്ലെങ്കിൽ മാതാ കൗശല്യയുടെ നാട് അശുദ്ധമാകുമെന്നായിരുന്നു ഹിമന്ദ ബിശ്വശർമയുടെ പരാമർശം. പരാതികളില്‍ മതിയായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്. അതിനിടെ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന വികസിത് ഭാരതയാത്ര തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ…
Read Moreതെലങ്കാനയിൽ തെരഞ്ഞെടുപ്പു സംവാദത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ കൈയാങ്കളി; പിന്നാലെ അനുയായികളുടെ കൂട്ടയടി
ഹൈദരാബാദ്: തെലങ്കാനയിൽ തത്സമയം സംപ്രേഷണംചെയ്ത ടെലിവിഷൻ തെരഞ്ഞെടുപ്പു സംവാദത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ കൈയാങ്കളി. ഭൂമി കൈയേറിയെന്ന ആരോപണത്തിൽ പ്രകോപിതനായ ബിആർഎസ് എംഎൽഎയും സ്ഥാനാർഥിയുമായ കെ.പി. വിവേകാനന്ദ, ബിജെപി സ്ഥാനാർഥി കുന ശ്രീശൈലം ഗൗഡിന്റെ മുഖത്തടിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു. കുത്ബുല്ലാപുർ നിയമസഭാമണ്ഡലത്തിലെ സ്ഥാനാർഥികളാണ് വിവേകാനന്ദയും കുനയും. വിവേകാനന്ദയ്ക്കെതിരേ കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ‘നിങ്ങൾ ഒരു ഭൂമി കൈയേറ്റക്കാരനാണ്’ -വിവേകാനന്ദ ബിജെപിസ്ഥാനാർഥിക്കെതിരേ ആരോപണമുന്നയിച്ചു. എന്നാൽ വിവേകാനന്ദയാണ് ഭൂമി കൈയേറിയതെന്നും തെളിവു ഹാജരാക്കാമെന്നും കുന ശ്രീശൈലം തിരിച്ചടിച്ചു. ഇതുകേട്ടതോടെ രോഷാകുലനായ വിവേകാനന്ദ ശ്രീശൈലത്തിനടുത്തേക്ക് കുതിച്ചെത്തി മുഖത്തടിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയുമായിരുന്നു. ശ്രീശൈലവും വിട്ടുകൊടുത്തില്ല. നേതാക്കളുടെ അടി കണ്ടതോടെ വേദിക്കുപുറത്തുള്ള അനുയായികളും അക്രമാസക്തരായി. പരസ്പരം കസേരകൾ വലിച്ചെറിഞ്ഞുകൊണ്ടാണ് ഏറ്റുമുട്ടിയത്. കുതിച്ചെത്തിയ പോലീസ് ഏറെ പണിപ്പെട്ട് ഇരുകൂട്ടരെയും തടഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കി.
Read Moreചുരത്തിൽ കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞില്ല; മാക്കൂട്ടം ചുരത്തിലെ കൊലയാളിയെ തേടിയുള്ള അന്വേഷണം വഴിമുട്ടി
ഇരിട്ടി: ഒരു മാസം കഴിഞ്ഞിട്ടും മാക്കൂട്ടം ചുരം റോഡിൽ ട്രോളി ബാഗിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി. അന്വേഷണത്തിനായി മടിക്കേരി ജില്ലാ പോലീസ് മേധാവി രണ്ട് വ്യത്യസ്ത അന്വേഷണ സംഘത്തിന് രൂപം നൽകിയെങ്കിലും കേരളവും കർണാടകവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സൂചനപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 19നാണ് മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടി ചെക്ക് പോസ്റ്റിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ റോഡരികിലെ കുറ്റിക്കാട്ടിനുള്ളിൽ ട്രോളി ബാഗിൽ രണ്ടാഴ്ചയോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. ചുരംപാതയിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലിക്കാരാണ് മൃതദേഹം അടങ്ങിയ ട്രോളി ബാഗ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ 25നും 35നും ഇടയിൽ പ്രായമുള്ള യുവതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമായി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്നതും ജനവാസമില്ലാത്ത പ്രദേശവുമായതിനാൽ രണ്ട് സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് ഒരേ സമയം…
Read More