ഭാര്യ മരിച്ച് മൂന്നാംനാൾ പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു

പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ചു മരിച്ചു. 55 കാരനായ അനിൽ സിസോദിയയാണ് ഡൽഹിയിൽ വീട്ടിൽവച്ച് ആത്മഹത്യ ചെയ്തത്.  തെക്ക് കിഴക്കൻ ഡൽഹിയിലെ ജംഗ്പുര മേഖലയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. അനിൽ സിസോദിയയെ ഡൽഹിയിലെ സൗത്ത്-വെസ്റ്റ് സോണിൽ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറായി (എസിപി) നിയമിച്ചിരുന്നു. അനിൽ സിസോദിയുടെ ഭാര്യ മൂന്ന് ദിവസം മുമ്പാണ് മരിച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.  

Read More

പ്രളയക്കെടുതിയിൽ സിക്കിം; വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് മലയാളികളുൾപ്പെടെ മൂവായിരത്തിലധികം വിനോദസഞ്ചാരികൾ

വടക്കൻ സിക്കിമിലെ  മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ സംസ്ഥാനത്തും സമീപ പ്രദേശങ്ങളിലും  നാശനഷ്ടം. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുള്ള മേഘ വിസ്ഫോടനം ടീസ്റ്റ നദീതടത്തിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി. 14 പേർ മരിക്കുകയും 22 സൈനികർ ഉൾപ്പെടെ 80 പേരെ കാണാതാവുകയും ചെയ്തു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മലയാളികളുൾപ്പെടെ മൂവായിരത്തിലധികം വിനോദസഞ്ചാരികളും നിരവധി തൊഴിലാളികളും വെള്ളപ്പൊക്കത്തിൽ കുടുങ്ങി. ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ടീസ്റ്റ സ്റ്റേജ് III ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് അണക്കെട്ട്. അവിടെ ചില തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങുകയും ചെയ്തു. വെള്ളപ്പൊക്കം റോഡ് ഇൻഫ്രാസ്ട്രക്ചറിന് സാരമായ കേടുപാടുകൾ വരുത്തി. 14 പാലങ്ങൾ തകരുകയും സിക്കിമിനെയും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളെയും തമ്മിലുള്ള പ്രധാന ലിങ്കായ നാഷണൽ ഹൈവേ -10 ന്‍റെ ഭാഗങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. ടീസ്റ്റ ഒഴുകുന്ന വടക്കൻ ബംഗാളിലും…

Read More

പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പെട്രോൾ പമ്പിൽ സംഘർഷം. നവി മുംബൈയിലെ പൻവേൽ ജില്ലയിലെ കലുന്ദ്രെ പട്ടണത്തിലെ പെട്രോൾ പമ്പിലാണ് സം‍ഭവം. രണ്ട് പേർ പെട്രോൾ പമ്പ് ജീവനക്കാരെ മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പമ്പിൽ പെട്രോൾ നിറയ്ക്കാൻ ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടുപേർ ജീവനക്കാരനോട് മോശമായി പെരുമാറുന്നത് വീഡിയോയിൽ കാണാം. ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. രണ്ട് പേർ ചേർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ ചവിട്ടുകയും മർദിക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം പെട്രോൾ പമ്പിലെ മറ്റ് ജീവനക്കാർ തടിച്ചുകൂടി. ഇത് വാക്കേറ്റമായി മാറി. സംഭവത്തിൽ പനവേൽ സിറ്റി പോലീസ് ആക്രമിക്കെതിരെ കേസെടുത്തു. പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.   

Read More

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്; ന്യൂസ് ക്ലിക്കിനുനേരെയുള്ള പൊലീസ് നടപടി പുന:പരിശോധിക്കണം ;പിണറായി വിജയൻ

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. ഓൺലൈൻ വാർത്താ പോർട്ടലായ “ന്യൂസ് ക്ലിക്കി”നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസിന്‍റെ നടപടി പുന:പരിശോധിക്കണം.എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ‌യാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം…മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ “ന്യൂസ് ക്ലിക്കി”നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ന്യൂസ് ക്ലിക്കിനെതിരായ ഡെൽഹി പൊലീസിന്‍റെ നടപടി പുന:പരിശോധിക്കണം. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള…

Read More

സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കും; നെറ്റ്ഫ്ലിക്സ്

പ്രമുഖ ഒടിടി സേവനമായ നെറ്റ്ഫ്ലിക്സ് അവരുടെ  സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങുന്ന എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.  അമേരിക്കയിലും കാനഡയിലുമാവും ആദ്യം നിരക്ക് വർധനവ് ഉണ്ടാവുക. എത്ര ശതമാനമാണ് വർധനവ്  ഉണ്ടാവുന്നതിനെ കുറിച്ച് വ്യക്തതയില്ല. നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പാസ് വേഡ്  വീടിന് പുറത്തുള്ള ഒരാളുമായി പങ്കിടുന്നതിന് പ്രതിമാസം $7.99 അധികമായി ഈടാക്കുകയും ചെയ്തിരുന്നു.ഇത് വിജയിച്ചു എന്നതാണ് നിലവിലെ വിവരം. പാസ്‌വേഡ് പങ്കുവെക്കലിന് തടയിട്ടതിനു പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് അവരു‌ടെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങുന്നത്. പാസ്‌വേഡ് പങ്കുവെക്കൽ തടഞ്ഞതോടെ 6 മില്ല്യൺ പുതിയ സബ്സ്ക്രൈബേഴ്സാണ് നെറ്റ്ഫ്ലിക്സിന് ഉണ്ടായത്. 

Read More

പനീറില്‍നിന്നു ഭക്ഷ്യവിഷബാധ; ഗ്വാളിയോറില്‍ നൂറിലധികം കുട്ടികള്‍ ആശുപത്രിയിൽ

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 100ലധികം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഗ്വാളിയോറിലെ ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും ലക്ഷ്മിഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ രജിസ്ട്രാര്‍ അമിത് യാദവ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭപ്പെട്ടതിനെതുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ചതിനുശേഷമാണ് സംഭവം. പച്ചക്കറി വിഭവത്തില്‍ ഉപയോഗിച്ച പനീറില്‍നിന്നായിരിക്കം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കായിക വിദ്യാഭ്യാസ മേഖലയില്‍ പ്രശസ്തമായ സ്ഥാപനമാണ് ലക്ഷ്മിഭായി ഇന്‍സ്റ്റിറ്റ്യൂട്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷയില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭക്ഷണ സാമ്പിള്‍ പരിശോധനക്ക് അയച്ചതായും രജിസ്ട്രാര്‍ അമിത് യാദവ് പറഞ്ഞു.‍

Read More

കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; എട്ട് മരണം

ഉത്തർപ്രദേശിലെ വാരാണസിയിലെ കാർഖിയാവിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അമിതവേഗതയിൽ വന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. അപകടത്തിൽ മൂന്ന് വയസുള്ള ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.  കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി എല്ലാ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.  

Read More

മെട്രോയിൽ ഹിജാബ് നിയമങ്ങളുടെ പേരിൽ സംഘർഷം; മർദനമേറ്റ 16 വയസുകാരി ഗുരുതരാവസ്ഥയിൽ

ഹിജാബ് നിയമങ്ങളുടെ പേരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.  ടെഹ്‌റാൻ സബ്‌വേയിൽ നടന്ന ആക്രമണത്തെത്തുടർന്ന് 16 വയസ്സുള്ള ഇറാനിയൻ പെൺകുട്ടി അർമിത ഗരാവന്ദയെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഞായറാഴ്ച ടെഹ്‌റാനിലെ ഷൊഹാദ മെട്രോ സ്‌റ്റേഷനിലാണ് സംഭവം. സദാചാര പോലീസ് എന്ന് വിളിക്കപ്പെടുന്ന ഏജന്‍റുമാരുടെ പിടിയിലായ പെൺകുട്ടിയ്ക്ക് ആക്രമണത്തിൽ സാരമായ് പരിക്കേറ്റു.  സ്ത്രീകളുടെ കർശനമായ വസ്ത്രധാരണ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് ഒരു വർഷത്തിനുശേഷവും ഇറാനിയൻ അധികാരികൾ അതീവ ജാഗ്രതയിലാണ്. അമിനിയുടെ മരണം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. കൂടാതെ  ആയിരക്കണക്കിന് പേർ അറസ്റ്റിലാകുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ടെഹ്‌റാനിലെ ഫജ്‌ർ ഹോസ്പിറ്റലിൽ കർശന സുരക്ഷയിൽ പെൺകുട്ടി ചികിത്സയിലാണ്. അർമിതയെ സന്ദർശിക്കാൻ നിലവിൽ ആരെയും അനുവദിക്കില്ല.        

Read More

ഊഞ്ഞാലിൽ കളിക്കവെ കയർ കഴുത്തിൽ കുടുങ്ങി; പത്ത് വയസുകാരന് ദാരുണാന്ത്യം

കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഊഞ്ഞാലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു. ചൊവ്വാഴ്ച രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം.  ചെറിയ കുട്ടിയ്ക്കായ് ചബ്ര ടൗണിലെ വീട്ടിൽ ഊഞ്ഞാൽ കെട്ടിയതായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കവെ ആദിലിന്‍റെ കഴുത്തിൽ ഊഞ്ഞാലിന്‍റെ കയർ  കുരുങ്ങി. തുടർന്ന് ആദിൽ ഛർദ്ദിച്ച് ബോധരഹിതനായി വീഴുകയായിരുന്നെന്ന് ചബ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ചുട്ടൻ ലാൽ പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് ആദിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.  

Read More

രക്ഷിക്കണേയെന്ന നിലവിളി നാട്ടുകാർ കേട്ടു; റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടില്‍കാര്‍ മുങ്ങി;അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികര്‍

തിരുവല്ല: റെയില്‍വേ അടിപ്പാതയുടെ വെള്ളക്കെട്ടില്‍ അകപ്പെട്ട കാര്‍ യാത്രികരായ കുടുംബാംഗങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്‍റെ പിന്‍സീറ്റിലിരുന്ന യുവതിയുടെ സമയോചിത ഇടപെടലിലൂടെയാണ് ദുരന്തം ഒഴിവായത്. എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം – കറ്റോട് റോഡില്‍ ഇരുവള്ളിപ്ര റെയില്‍വേ അടിപ്പാതയില്‍ ഇന്നലെ രാത്രി ഏഴോടെയാണ് കാര്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടത്. കാര്‍ യാത്രക്കാരായ തിരുവന്‍വണ്ടൂര്‍ മരങ്ങാട്ടുമഠം കൃഷ്ണന്‍ നമ്പൂതിരി, മകന്‍ ശ്രീകുമാര്‍, ഭാര്യ സൂര്യ ശ്രീകുമാര്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും മുങ്ങുന്നതിനിടയില്‍ പിന്നലെ സീറ്റില്‍ ഇരുന്ന സൂര്യ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി. തുടര്‍ന്ന് ഇതേ വാതിലിലൂടെ തന്നെ മുമ്പില്‍ ഉണ്ടായിരുന്നവരും കാറില്‍ നിന്നും വെളിയിലേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. വെള്ളത്തില്‍ അകപ്പെട്ട ഇവര്‍ വിളിച്ചു കൂവിയതിനേ തുടര്‍ന്ന് നാട്ടുകാര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. റെയില്‍പാത ഇരട്ടിപ്പിക്കലിനേതുടര്‍ന്ന് ക്രോസിംഗുകള്‍ ഒഴിവാക്കി അടിപ്പാത നിര്‍മിച്ചതിനു പിന്നാലെ മഴക്കാലത്ത് വെള്ളക്കെട്ട് സ്ഥിരം…

Read More