കൽപ്പറ്റ: “തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കണം. അങ്ങനെ ചെയ്താൽ പണവും സംരക്ഷണവും ഭാവിയിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് സീറ്റും നൽകാം’ -മുൻ വയനാട് ഡിസിസി പ്രസിഡന്റ് പി.വി. ബാലചന്ദ്രന്റേതെന്ന പേരിൽ പുറത്തുവന്ന ഈ ഓഡിയോ ക്ലിപ് വയനാട്ടിൽ വൻ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. വയനാട് മുട്ടിൽ പഞ്ചായത്തിലെ ഒരു വനിതാ അംഗവുമായി മുൻ ഡിസിസി പ്രസിഡന്റ് നടത്തിയ ഫോണ്‍ സംഭാഷണം കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. മുട്ടിൽ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ താഴെയിറക്കാൻ സിപിഎമ്മുമായി ചേർന്ന് മുൻ ഡിസിസി പ്രസിഡന്റ് അട്ടിമറി ശ്രമം നടത്തിയെന്ന ആരോപണവും കോണ്‍ഗ്രസ് ഉയർത്തുന്നു. യുഡിഎഫിലെ ധാരണയനുസരിച്ച് മുട്ടിൽ പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ പരസ്പരം മാറാൻ കോണ്‍ഗ്രസിലും ലീഗിലും നീക്കം നടന്നതിനിടെയാണ് അട്ടിമറി ശ്രമം നടന്നത്. സിപിഎം സഹയാത്രികനും മുൻ വയനാട് ഡിസിസി പ്രസിഡന്റുമായ പി.വി. ബാലചന്ദ്രനെ ഉപയോഗപ്പെടുത്തി പഞ്ചായത്ത് ഭരണം പിടിക്കാനാണ് ശ്രമം നടന്നതെന്ന്…
Read MoreCategory: Loud Speaker
പിണറായി മന്ത്രിസഭയില്‍ അഴിമതിക്കാരായ ഒരാൾ പോലുമില്ല; അഴിമതി അവസാനിപ്പിച്ച സർക്കാരെന്ന് എം.വി.ഗോവിന്ദന്
തിരുവനന്തപുരം: അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. രാഷ്ട്രീയതലത്തില്‍ അഴിമതി അവസാനിപ്പിച്ച സര്‍ക്കാരാണ് ഇതെന്നും ഗോവിന്ദന് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥതലത്തില്‍ അഴിമതി വലിയ മാറ്റമില്ലാതെ തുടരുകയാണ്. ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ നിലപാടുകളാണ് ഇതിന് കാരണം. അതുകൊണ്ട് ഭരണത്തിന് വേഗം കിട്ടുന്നില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
Read Moreസ്ഥിരജോലിയില്ലാത്ത ഒരാളെ വേണ്ട; വിവാഹ അഭ്യർഥന നിരസിച്ച കോളജ് വിദ്യാർഥിനിയെ ബന്ധു അടിച്ചുകൊലപ്പെടുത്തി; കീഴടങ്ങിയ യുവാവ് പറഞ്ഞത്…
ഡൽഹി: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് ബന്ധുവായ യുവതിയെ ഇരുമ്പുവടി ഉപയോഗിച്ച് കൊലപ്പെടുത്തി. യുവതി സ്ഥിരമായി പോകുന്ന വഴിയുള്ള പാർക്കിൽവെച്ചാണ് പ്രതി ആക്രമിച്ചത്. കൊലപാതകം നടത്തിയത് കൃത്യമായി ആസൂത്രണം ചെയ്തതിന് ശേഷമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയായ ഇര്ഫാന് യുവതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ക്ലാസിന് പോകുവാനായി പാര്‍ക്കിലൂടെ യുവതി വരുമെന്ന് ഇയാള്‍ മനസിലാക്കിയിരുന്നു. കൊല ചെയ്യുവാനായി ഉപയോഗിച്ച ഇരുമ്പുവടി വീട്ടില്‍ നിന്നും കൊണ്ടുവന്നതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പ്രതി യുവതിയെ കാണാന്‍ ശ്രമിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് യുവതി ഒഴിഞ്ഞ് മാറിയതായും പോലീസ് പറഞ്ഞു. തന്റെ ബന്ധുവായ നര്‍ഗീസിനെ വിവാഹം കഴിക്കാന്‍ ഇര്ഫാന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സ്ഥിരമായൊരു ജോലി ഇല്ലാത്തതിനാല്‍ നര്‍ഗീസ് വിവാഹ അഭ്യര്‍ഥന നിരസിക്കുകയാണ് ചെയ്തത്. ഇത് പ്രതിയില്‍ നിരാശ ഉണ്ടാക്കി. തുടര്‍ന്ന് നര്‍ഗീസ് പ്രതിയുടെ ഫോണ്‍കോളുകളോട് പ്രതികരിക്കാതായി. ഇതില്‍ പ്രകോപിതനായ യുവാവ്…
Read Moreആര്.ബിന്ദുവിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം: ഇഷ്ടക്കാരെ തിരുകികയറ്റാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് വി.ടി. സതീശന്
തിരുവനന്തപുരം: പിഎസ്സി അംഗീകരിച്ച ഒരു പട്ടിക കരട് പട്ടികയാക്കി മാറ്റാന്‍ മന്ത്രിക്ക് എന്ത് അധികാരമാണ് ഉള്ളത്. ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ കാരണം അര്‍ഹതപ്പെട്ടവര്‍ക്ക് പ്രിന്‍സിപ്പല്‍ ആകാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനപട്ടിക അട്ടിമറിക്കാന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു ഇടപെട്ടെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു സതീശന്. ഇഷ്ടക്കാരെ തിരുകികയറ്റാന്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി. സിപിഎം അനുകൂല സംഘടനകള്‍ ഭരണത്തില്‍ നടത്തുന്ന കൈകടത്തലുകളുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. ആര്.ബിന്ദു സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സതീശന് ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ന്ന അവസ്ഥയിലാണെന്നും സതീശന് വിമര്‍ശിച്ചു. ഒന്‍പത് സര്‍വകലാശാലകളില്‍ വിസിമാരില്ല, അവിടെയെല്ലാം ഇന്‍ ചാര്‍ജ് ഭരണമാണ് നടക്കുന്നത്. 66 സര്‍ക്കാര്‍ കോളജുകളിലും ഇന്‍ ചാര്‍ജ് ഭരണമാണ് നടക്കുന്നതെന്നും സതീശന് പറഞ്ഞു.
Read Moreഓണം ബംപർ റിക്കാർഡ് വിൽപനയിൽ; ആദ്യദിനത്തിൽ നാലരലക്ഷം ടിക്കറ്റ് വിറ്റു
തിരുവനന്തപുരം: ഓണം ബംപർ ഭാഗ്യക്കുറിയിൽ ആദ്യ ദിവസം റിക്കാർഡ് വിൽപന. നാലര ലക്ഷം ടിക്കറ്റുകൾ ആണ് ആദ്യദിനത്തിൽ വിൽപ്പന നടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റിന്റെ വില. ആദ്യ ദിവസം വിൽപന നടന്നത് 22.5 കോടി രൂപയുടെ ടിക്കറ്റുകളാണ്. ഇന്നലെ രാവിലെ മുതലാണ് ഓണം ബംപർ ടിക്കറ്റ് വിൽപന സജീവമായത്. ആറുലക്ഷം ടിക്കറ്റുകളാണ് തുടക്കത്തിൽ ജില്ലാ ഓഫീസുകളിൽ എത്തിച്ചത്. ഇതിൽ നാലര ലക്ഷവും വിറ്റുപോയി. ടിക്കറ്റ് വിലയിൽ മാറ്റമില്ലെങ്കിലും സമ്മാനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടിയിട്ടുണ്ട്. 125.54 കോടി രൂപയാണ് ആകെ സമ്മാനമായി നൽകുന്നത്. ടിക്കറ്റ് ക്ഷാമം ഉണ്ടാകില്ലെന്നും ആവശ്യാനുസരണം ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും ലോട്ടറി ഡെപ്യൂട്ടി ഡയറക്ടർ രാജ് കപൂർ അറിയിച്ചു. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ വരെ വിപണിയിലെത്തിക്കാൻ ലോട്ടറി വകുപ്പിനാകും. കഴിഞ്ഞ വർഷം 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ…
Read Moreവെട്ടിലാക്കി വിവരാവകാശരേഖ; കോളജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടെന്ന്
തിരുവനന്തപുരം: ഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഇടപെട്ട രേഖകൾ പുറത്ത് വന്നത് സർക്കാരിനെ വെട്ടിലാക്കി. മന്ത്രിയുടെ ഇടപെടൽ അനർഹരായവരെ തിരുകി കയറ്റാനുള്ള ഗുഢനീക്കമാണെന്ന ആരോപണമാണ് ഉയർന്ന് വരുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർട്സ് ആന്റ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനത്തിനായി സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. 2022 മാർച്ചിൽ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിക്ക് മുൻപാകെ 110 അപേക്ഷകൾ ലഭിക്കുകയും യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരായ 43 പേരുടെ പട്ടിക തയാറാക്കി. ഈ പട്ടിക പിഎസ് സി അംഗീകരിക്കുകയും കോളജ് വിദ്യാഭ്യാസ ഡയറക്ടർ മന്ത്രിക്ക് മുൻപാകെ സമർപ്പിച്ചപ്പോഴാണ് മന്ത്രി ആർ. ബിന്ദു അനധികൃതമായി ഇടപെടൽ നടത്തിയത്. ഈ പട്ടിക കരട് പട്ടികയായി പരിഗണിച്ചാൽ മതിയെന്ന് മന്ത്രി നിർദേശിച്ചുവെന്നുള്ള വിവരാവകാശ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നത്. സെലക്ഷൻ കമ്മിറ്റി അയോഗ്യരായ കണ്ടെ…
Read Moreചാനല്‍ ചര്‍ച്ചയിലെ വിവാദ പരാമര്‍ശം; സിപിഎം പരാതിയിൽ ബിജെപി നേതാവിനെതിരേ പയ്യന്നൂരില്‍ കേസ്
പയ്യന്നൂര്‍: സ്വകാര്യ ടിവി ചാനലില്‍ മണിപ്പുരില്‍ നടക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ കോറോം നാടിനെയും സിപിഎമ്മിനെയും അപമാനിച്ചുവെന്നും ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും വൈരാഗ്യവും സൃഷ്ടിക്കാനുള്ള ദുരുദ്ദേശ്യത്തോടെ സംസാരിച്ചെന്നുമുള്ള പരാതിയില്‍ പോലീസ് കേസെടുത്തു. സിപിഎം കോറോം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം. അമ്പുവിന്റെ പരാതിയിലാണ് ബിജെപി നേതാവ് ടി.പി. ജയചന്ദ്രനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. “പയ്യന്നൂര്‍ കോറോത്ത് മുന്നൂറിലധികം സിപിഎം ഗുണ്ടകള്‍ ചേര്‍ന്ന് രണ്ട് ദളിത് സ്ത്രീകളെ (പേര് പറയുന്നു) ലൈംഗികമായി ആക്രമിച്ചു, ശാരീരികമായി ഉപദ്രവിച്ചു, അഭയാര്‍ഥി ക്യാമ്പുകളില്‍ മാസങ്ങളോളം കഴിയേണ്ടി വന്നുവെന്ന പ്രസ്താവനയായിരുന്നു കഴിഞ്ഞ 18ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ജയചന്ദ്രനുയര്ത്തിയത്. ഇങ്ങനെയൊരു സംഭവം കോറോം പ്രദേശത്ത് നാളിതുവരെ നടക്കാത്തതും വസ്തുതകള്‍ക്ക് നിരക്കാത്തതും കേട്ടുകേള്‍വി പോലും ഇല്ലാത്തതുമാണെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന് ലോക്കല്‍ സെക്രട്ടറി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ അക്രമിച്ചുവെന്ന പ്രസ്താവന പ്രദേശത്തെ…
Read Moreഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ വെട്ടിക്കൊന്നു; കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു: മകന്റെ പരാതിയിൽ അമ്മകുടുങ്ങി
ലക്നോ: ഉത്തര്‍പ്രദേശില്‍ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം അഞ്ച് കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു. ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശി രാം പാല്(55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ദുലാരോ ദേവി അറസ്റ്റിലായി. ഞായറാഴ്ച രാത്രി പിലിഭിത്തില്‍ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ടശേഷം മഴു ഉപയോഗിച്ച് അഞ്ച് കഷണങ്ങളാക്കി വെട്ടി നുറുക്കി കനാലില്‍ തള്ളുകയായിരുന്നു. മകന് സണ്‍ പാലാണ് പിതാവ് രാംപാലിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ദുലാരോ ദേവിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇവർ കുറ്റസമ്മതം നടത്തി. ശരീരഭാഗം സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞതായും യുവതി പോലീസിനോട് പറഞ്ഞു. ദുലാരോ ദേവി കുറച്ചുനാളായി രാംപാലിന്റെ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു,…
Read Moreമണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം;വീഡിയോ പകര്‍ത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: മണിപ്പുരില്‍ സ്ത്രീകളുടെ നഗ്ന വീഡിയോ പകര്‍ത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തിൽ നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. മേയ് നാലിന് കുകി മേഖലയായ കാംഗ്പൊക്പി ജില്ലയിലായിരുന്നു സംഭവം. ഏതാനും യുവാക്കള്‍ ചേര്‍ന്നു രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച സ്ത്രീകളില്‍ ഒരാളുടെ സഹോദനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയായിരുന്നു. കുകി വിഭാഗക്കാരായ സ്ത്രീകളെ നഗ്നരാക്കി മെയ്തേയ് വിഭാഗത്തില്‍പ്പെട്ട ഒരുസംഘം യുവാക്കള്‍ നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തായതോടെ മണിപ്പുരിലെ ഗോത്രമേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതോടെ പോലീസ് കേസെടുത്തു. മുഖ്യപ്രതി ഹുയിറെം ഹെരൊദാസ് മെയ്തി (32) അടക്കം ഏഴൂപേരെ സംഭവത്തില്‍ പിടികൂടിയിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. അതിനിടെ, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും…
Read Moreഅമിതവേഗതയും.. അശ്രദ്ധയും.. തുടർക്കഥയായ് റോഡ് അപകടങ്ങൾ
ബംഗളൂരു; അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥികളെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. ബംഗളൂരുവിലെ തിരക്കേയറിയ രാഘവേന്ദ്ര പെട്രോള്‍ സ്റ്റേഷനു സമീപം ജൂലൈ 18നാണ് അപകടം നടന്നത്. എതിര്‍ദിശയില്‍ നിന്നും വാഹനം വരുന്നത് ശ്രദ്ധിക്കാതെ ബൈക്ക് യാത്രക്കാരന് പോയതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികനും കാല്‍നടയാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.വഴി യാത്രക്കാരായ വിദ്യാര്‍ഥികള്‍ കാര്‍ ഇടിച്ച് തെറിച്ച് റോഡിലേക്ക് വീണു. റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്റെയും ആവശ്യകത മനസിലാക്കി തരുന്ന വീഡിയോ ഉടൻ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ യാച്ചൂര് ട്രാഫിക് പോലീസ് കേസെടുത്തു. സമാനമായ സംഭവം ഇന്നലെ മൂവാറ്റുപുഴയിലും നടന്നിരുന്നു. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചത്.
Read More