ആലുവയില്‍ അതിദാരുണമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന തെറ്റായ പരാമര്‍ശത്തില്‍, മാപ്പു പറഞ്ഞ് ചാലക്കുടി സ്വദേശി രേവത് ബാബു. തനിക്ക് തെറ്റുപറ്റിയെന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും രേവത് ബാബു വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് രേവത് ബാബുവിന്റെ വിശദീകരണം. വായില്‍ നിന്നും അറിയാതെ വീണുപോയ തെറ്റാണ്. എത്രയോ വര്‍ഷത്തെ ത്യാഗം കൊണ്ടാണ് പൂജാരിയാകുന്നത്. പൂജാരിമാരെ ആകെ അടച്ചാക്ഷേപിച്ചതില്‍ മാപ്പു ചോദിക്കുകയാണെന്നും രേവത് ബാബു പറയുന്നു. കുട്ടിയുടെ അച്ഛനാണ് മകളുടെ അന്ത്യകര്‍മം ചെയ്യാനായി പൂജാരിയെ വേണമെന്ന് പറഞ്ഞത്. പൂജാരി സമൂഹത്തോട് തെറ്റു ചെയ്തതിന് മാപ്പു ചോദിക്കുന്നുവെന്നും രേവത് ബാബു പറയുന്നു. കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ രേവത് ബാബുവാണ് ചെയ്തത്. കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ താന്‍ നിരവധി പേരെ സമീപിച്ചിരുന്നു. എന്നാല്‍ ഹിന്ദിക്കാരായതിനാല്‍ കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്നുമാണ് രേവത് ബാബു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.…
Read MoreCategory: Loud Speaker
പുരാവസ്തു സാമ്പത്തികത്തട്ടിപ്പുകേസ്; ഞാൻ ആയുര്‍വേദ ചികിത്സയിൽ; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഐ ജി ലക്ഷ്മണ്
കൊച്ചി: മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തികത്തട്ടിപ്പുകേസിലെ മൂന്നാം പ്രതിയായ ഐജി ജി. ലക്ഷ്മണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആയുര്‍വേദ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി ചികിത്സയിലാണ്. യാത്രചെയ്യാനാകില്ലെന്നും ഐജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് രാവിലെ 11ന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു അന്വേഷണസംഘം ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നത്. കേസില്‍ ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ച ഐജി ലക്ഷ്മണ് സര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അഥോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ലക്ഷ്മണയുടെ വെളിപ്പെടുത്തല്‍. കോടതിയെ സമീപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങാതിരുന്നതിലടക്കം ലക്ഷ്മണിനെതിരേ സര്‍ക്കാര്‍…
Read Moreപെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി യുവാവ് ! പ്രതിയെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് തല്ലിക്കൊന്നു
പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയ ആളെ ഇരയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് തല്ലിക്കൊന്നു. ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലാണ് 35കാരനായ പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് കോണ്‍ക്രീറ്റ് മിക്സര്‍ മെഷീന് തൊഴിലാളിയായ യുവാവ് വീടിന് പുറത്ത് ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. വിവരമറിഞ്ഞ് രോഷാകുലരായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് പ്രതിയെ തല്ലിക്കൊല്ലുകയായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ വിവരം സ്റ്റേഷനില്‍ എത്തികീഴടങ്ങുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.
Read Moreഇന്ത്യയിൽ നിന്ന് സ്വതന്ത്രമായി ഹജ്ജ് കർമങ്ങൾ നിർവഹിച്ച് 4000 മുസ്ലിം സ്ത്രീകൾ: വലിയ നേട്ടമെന്നു പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഈ വർഷം 4,000 മുസ്ലിം സ്ത്രീകൾ സ്വതന്ത്രമായി ഹജ്ജ് കർമങ്ങൾ നിർവഹിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹജ്ജ് തീർഥാടനത്തിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ മുസ്ലിം സ്ത്രീകളിൽ നിന്നു ധാരാളം കത്തുകൾ ലഭിച്ചതായും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഹജ്ജ് തീർഥാടനത്തിൽ സ്ത്രീകളോടൊപ്പം ഒരു പുരുഷ പങ്കാളി (മെഹ്റം) വേണമെന്നുള്ള നിബന്ധന 2018ലാണ് മോദി സർക്കാർ ഒഴിവാക്കിയതെന്നും ഇത് ഹജ്ജ് തീർഥാടനരംഗത്ത് വലിയ പരിവർത്തനങ്ങൾക്കു കാരണമായതായും നരേന്ദ്ര മോദി പറഞ്ഞു. മെഹ്റം ഇല്ലാതെ ഹജ്ജിനു പോകുന്നവർക്കായി പ്രത്യേകം വനിതാ കോ-ഓർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ ആളുകൾക്കു ഹജ്ജിനു പോകാൻ അവസരം ലഭിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. മുത്തലാഖ് നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതുൾപ്പെടെ സ്ത്രീകളുടെ ശാക്തീകരണത്തിനായി മോദി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ബിജെപിയുടെ പ്രസ്താവനയ്ക്കിടെയാണു മോദിയുടെ പരാമർശം.
Read Moreസ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ല; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സുകുമാരന്‍ നായര്‍
കോട്ടയം: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരേ ആഞ്ഞടിച്ച് എന്‍എസ്എസ്. ഹൈന്ദവ ആരാധനാമൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഷംസീറിന്റെ പരാമര്‍ശം അതിര് കടന്നതാണ്. പറഞ്ഞ സാഹചര്യം ഏതായാലും അത് ഒരു തരത്തിലും ന്യായീകരിക്കാനാവുന്നതല്ല. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാനാവില്ല. സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ല. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഷംസീര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നായിരുന്നു പരാമര്‍ശം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ…
Read Moreപെരുമ്പാവൂരില്‍ ‘അതിഥികളുടെ’ ക്യാമ്പുകളില്‍ എക്സൈസിന്റെ മിന്നല്‍ റെയ്ഡ് ! കൂട്ടം ചേരുന്നതില്‍ വിലക്ക്
അഞ്ചു വയസുകാരി പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ പെരുമ്പാവൂരിലും ആലുവയിലുമായി മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും മറ്റും എക്സൈസിന്റെ മിന്നല്‍ റെയ്ഡ്. പെരുമ്പൂര് മേഖലയില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന മേഖലകളില്‍ ഞായറാഴ്ച പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എക്സൈസിന്റെ റെയ്ഡ്. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ജില്ലയിലെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സംഘങ്ങളായി കുന്നത്തുനാട് സര്‍ക്കിള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ നടത്തി വരുന്ന റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള അല്ലപ്ര, കുറ്റിപ്പാടം, മാവിന്‍ചുവട് പ്രദേശങ്ങളില്‍ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടംചേരുന്നത് പോലീസ്…
Read Moreസ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു ! എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചു
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പട്ടണത്തിലെ സിഗ്നലില്‍ വെച്ചാണ് അപകടം ഉണ്ടായത്. സ്പീക്കര്‍ സഞ്ചരിച്ച കാര്‍ എതിര്‍ദിശയില്‍ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു. സ്പീക്കറുടെ വാഹനം തലശേരിയില്‍ നിന്നും കല്ലിക്കണ്ടി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാര്‍ സ്പീക്കറുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് പാനൂര്‍ പട്ടണത്തിലെ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. കാറിന് ചെറിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്പീക്കറുടെ വിവാദ പ്രസംഗവും തുടര്‍ന്നുള്ള യുവമോര്‍ച്ച-പി. ജയരാജന് വെല്ലുവിളി പ്രസംഗങ്ങളും ചര്‍ച്ചയായ…
Read Moreനടന് സുരാജ് വെഞ്ഞാറമ്മൂടിന്റെ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക് ! ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും
നടന് സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. പാലാരിവട്ടത്തുവെച്ചാണ് അപകടം നടന്നത്. ഈ സമയം തിരുവനന്തപുരത്ത് നിന്നു വരികയായിരുന്നു സുരാജ്. അപകടത്തില്‍ ബൈക്ക് യാത്രികനായ മലപ്പുറം സ്വദേശി ശരത്തിന് പരിക്കേറ്റു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ബൈക്ക് യാത്രികനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് കാലിലാണ് പരിക്ക്. ശസ്ത്രക്രിയ വേണ്ടിവരും എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സുരാജിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ശേഷം അദ്ദേഹം മടങ്ങി. പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreമ്യാന്മര് പൗരന്മാരുടെ അനധികൃത കുടിയേറ്റത്തില്‍ ബയോമെട്രിക് വിവര ശേഖരണത്തിന് മണിപ്പൂര്‍ സര്‍ക്കാര്‍ ! രണ്ടു ദിവസത്തിനിടെ അതിര്‍ത്തി കടന്നെത്തിയത് 700ല്‍ അധികം ആളുകള്‍
മ്യാന്മറില് നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. മണിപ്പുര്‍, മിസോറാം സര്‍ക്കാരുകളോട് അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് തുടരുന്ന വംശീയ സംഘര്‍ഷങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) യില്‍ നിന്ന് ഒരു സംഘത്തെ അയച്ചതായി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പീറ്റര്‍ സലാം അറിയിച്ചു. എല്ലാ ജില്ലകളിലും നടപടിയുണ്ടാകും. സെപ്റ്റംബര്‍ അവസാനത്തോടെ വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്മറില് സംഘര്‍ഷമുണ്ടായതോടെ പൗരന്മാര് ഇന്ത്യയിലേക്ക് കടക്കുകയാണ്. ഇവരുടെ ലൊക്കേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാഹചര്യം അനുകൂലമാകുന്നതോടെ ഇവരെ മ്യാന്മറിലേക്ക് തിരിച്ചയക്കും, പീറ്റര്‍ സലാം പറഞ്ഞു. രണ്ടു ദിവസത്തിനിടെ 700ല്‍ അധികം മ്യാന്മര് പൗരന്മാര്…
Read Moreപ്രതിപക്ഷ നേതാക്കളുടെ ലക്ഷ്യം മക്കളുടെ ഭാവി; രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നത് മോദി മാത്രമെന്ന് അമിത് ഷാ
രാമേശ്വരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രിയും പകലും രാജ്യത്തിനായി പ്രവർത്തിക്കുന്പോൾ പ്രതിപക്ഷ നേതാക്കളുടെ ലക്ഷ്യം സ്വന്തം മക്കളുടെ ഭാവിയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നു സോണിയാ ഗാന്ധിയും ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കണെന്ന് എം.കെ. സ്റ്റാലിനും തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലാലു പ്രസാദ് യാദവും മരുമകനെ മുഖ്യമന്ത്രിയാക്കാൻ മമതയും മകനെ മുഖ്യമന്ത്രിയാക്കണമെന്ന് ഉദ്ദവ് താക്കറെയും ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി മാത്രമാണ് രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നത്- അമിത് ഷാ പറഞ്ഞു.ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന “എന്‍ മണ്ണ്, എന്‍ മക്കള്‍’ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റുന്നതിൽ കാര്യമില്ല.കാരണം പ്രതിപക്ഷം പൊതുജനങ്ങളുടെ ഇടയിലേക്ക് വരുമ്പോൾ 2 ജി അഴിമതിയും കോമൺവെൽത്ത് ഗെയിംസ് അഴിമതിയും കൽക്കരി കുംഭകോണവും മാത്രമേ ആളുകൾ ഓർക്കുയുള്ളൂവെന്നും അമിത് ഷാ പറഞ്ഞു.
Read More