എം. സുരേഷ്ബാബു തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹമായി പണം കൈപ്പറ്റിയവരുടെ വീടുകളിൽ വിജിലൻസിന്റെ പരിശോധന ആരംഭിച്ചതായി വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം. അനർഹമായി ധനസഹായത്തിനു ശിപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ വീടുകളും അവരുടെ സാന്പത്തിക സ്രോതസുകളും പരിശോധിക്കും. രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറുടെ ചികിത്സാ സർട്ടിഫിക്കറ്റ് സമർപ്പിച്ച് പണം തട്ടിയെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരിൽനിന്നു മൊഴിയെടുക്കും. ആസൂത്രിതമായി പണം തട്ടിയെടുക്കാൻ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നും വിജിലൻസ് ഡയറക്ടർ രാഷ്ട്രദീപികയോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹരായവർ പണം തട്ടിയെടുത്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയ സാഹചര്യത്തിലാണ് വിജിലൻസ് നടപടികൾ ശക്തമാക്കിയത്. അതേ സമയം വിജിലൻസ് അന്വേഷണം കർശനമാക്കിയതോടെ പണം തട്ടിപ്പിന് ചുക്കാൻ പിടിച്ചെന്ന് സംശയിക്കുന്ന ഇടനിലക്കാർ പലരും ഒളിവിൽ പോയിട്ടുണ്ട്. ഓപ്പറേഷൻ ഡിഎംആർഎഫ് എന്ന പേരിൽ വിജിലൻസ്…
Read MoreCategory: Loud Speaker
അനാരോഗ്യം പറഞ്ഞ് സിപിഎം പ്രതിരോധ യാത്രയിൽനിന്ന് ഒഴിവായ ഇ.പി. ജയരാജൻ വിവാദ ദല്ലാളിന്റെ വീട്ടിൽ; ഇപിക്കൊപ്പം കെ വി തോമസ്
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയിൽനിന്ന് വിട്ടുനിന്ന കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജൻ വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ കൊച്ചിയിലുള്ള വീട്ടിലെത്തി. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായാണ് അദേഹം എത്തിയത്. കൊച്ചിയിൽ ആദരിക്കൽ ചടങ്ങിൽ ജയരാജൻ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിനൊപ്പമായിരുന്നു ഇ.പി. ജയരാജൻ ചടങ്ങിൽ പങ്കെടുത്തത്. സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ തലേദിവസമാണ് നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ജയരാജൻ അതിഥിയായി എത്തിയത്. വെണ്ണല തയ്ക്കാട്ടുശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. പിറന്നാളിന് എത്താൻ കഴിഞ്ഞില്ലെന്നു ജയരാജൻ പറയുന്നതും വീഡിയോയിലുണ്ട്. സിപിഎം പ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ പങ്കെടുക്കാത്തത് ഏറെ വിവാദമായിരുന്നു. എന്നാൽ ജനകീയ പ്രതിരോധന ജാഥയുടെ തലേദിസവം ഇ.പി ജയരാജൻ കൊച്ചിയിൽ എത്തിയ വാർത്തയാണ് ഇപ്പോൾ…
Read Moreമരുന്ന് വാങ്ങി വച്ചോണം..! മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്; കടമ്പാട്ടുകോണം മുതല്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്
കൊല്ലം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊല്ലത്ത്. ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണം മുതല്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരി ക്കുന്നത്. ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വൈകുന്നേരം നാലിന് സി. കേശവന് സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന റവന്യൂദിനാഘോഷവും പുരസ്കാര വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യൂമന്ത്രി കെ.രാജന് അധ്യക്ഷനാകും. അഞ്ചിന് ക്യുഎസി ഗ്രൗണ്ടില്‍ ലോയേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Read Moreയുവതിയെ വിവസ്ത്രയാക്കി ഫോട്ടോയെടുത്തു, മര്‍ദിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി! മാഹിയില്‍ നടന്ന സംഭവം ഇങ്ങനെ…
മാഹി: പള്ളൂരിൽ 45 കാരിയെ വിവസ്ത്രയാക്കി ഫോട്ടോയെടുക്കുകയും മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രത്തിൽ ലിജി എന്ന് വിളിക്കുന്ന സി.എച്ച്. ലിജിൻ (37), അമ്മ എം. രേവതി (57), ലിജിനിന്റെ സുഹൃത്ത് പാറാൽ പൊതുവാച്ചേരി സ്കൂളിന് സമീപത്തെ കെ.എം.നിമിഷ (28) എന്നിവരെയാണ് പള്ളൂർ എസ്ഐ ഇ.കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളൂരിൽ ഫാൻസി ഷോപ്പ് നടത്തുന്ന ലിജിനിന്റെ വീട്ടിലെത്തിയ പരാതിക്കാരിയെ മൂവരും ചേർന്ന് ബലമായി വിവസ്ത്രയാക്കുകയും ഫോട്ടോയും വീഡിയോയുമെടുത്ത് മർദിച്ചശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. മാഹി കോടതി മൂന്നുപേരെയും റിമാൻഡ് ചെയ്തു. മാഹിയിൽ സത്രീകളുടെ ജയിൽ ഇല്ലാത്തതിനാൽ രേവതി, നിമിഷ എന്നിവരെ കണ്ണൂർ സബ് ജയിലിലേക്കയച്ചു. ലിജിനിനെ മാഹി സബ് ജയിലിൽ റിമാൻഡ് ചെയ്തു.…
Read Moreസര്‍വീസിലിരുന്ന കാലത്ത് നിരവധി കേസുകളില്‍ പങ്കാളി! ലൈസൻസില്ലാത്ത തോക്കുകളുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ; കാട്ടുമൃഗത്തിന്റെ അവശിഷ്ടവും പിടികൂടി
കുമളി: ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ പോലീസ് പിടിയിലായി. ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ഇടുക്കി ജില്ലാ ഡാൻസഫ് അംഗങ്ങളും കുമളി പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് കുമളി കിഴക്കയിൽ ഈപ്പൻ വർഗീസ് ( 70) പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്നു ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടവും പിടിച്ചെടുത്തു. കഴിഞ്ഞ നവംബറില്‍ ഈപ്പൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കുമളിയിലെ വീട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ രണ്ടര ലക്ഷം രൂപയുമായി ചീട്ടുകളിസംഘത്തെ പോലീസ് പിടികൂടിയിരുന്നു. ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ഇവിടെ ചീട്ടുകളിക്കൊപ്പം മൃഗവേട്ട ഉള്‍പ്പടെ നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ ചീട്ടുകളിസംഘത്തെയും പിടികൂടി. ഇവരിൽനിന്ന് 1,35,040 രൂപ കണ്ടെടുത്തു. ഈപ്പന്റെ ഉടമസ്ഥതയിലുള്ള ചീട്ടുകളി സങ്കേതത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ മുറിയില്‍ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചുവച്ചിരുന്ന തോട്ട ഉപയോഗിക്കുന്ന രണ്ടു നാടന്‍…
Read Moreപോക്സോ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി! ഫോണ്‍ ഉപയോഗിക്കാതിരുന്ന പ്രതിയെ നാലു വർഷത്തിനുശേഷം പോലീസ് പൊക്കി
കാളിയാർ: ബുദ്ധിമാന്ദ്യമുള്ള 16കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വർഷത്തിനു ശേഷം പിടിയിലായി. കേസിന്റെ വിചാരണ നടപടികൾ പൂർത്തീകരിച്ച് ഇയാൾ കുറ്റക്കാരനാണെന്നു പോക്സോ കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, പ്രതി ഒളിവിൽ പോയതിനാൽ ശിക്ഷ വിധിക്കാൻ കഴിഞ്ഞില്ല. കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി, എസ്ഐ സിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, അബി ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പോത്താനിക്കാടുനിന്നാണ് പ്രതിയെ പിടികൂടിയത്. ഫോണ്‍ ഉപയോഗിക്കാതിരുന്ന പ്രതി പോത്താനിക്കാടിനു സമീപം കളങ്ങാട് താമസിച്ച് മരപ്പണി ചെയ്തുവരികയായിരുന്നു. പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലം മനസിലാക്കി അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreവിവാഹാഭ്യർഥന നിരസിച്ചു! നിയമ വിദ്യാർഥിയായ പെൺകുട്ടിയെ കൊല്ലാൻ ശ്രമം; തൊടുപുഴയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
തൊടുപുഴ: വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം. നിയമ വിദ്യാർഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയിൽ തൊടുപുഴയിലാണ് സംഭവം. പ്രതിയായ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പോലീസ് പിടികൂടി. പ്രതിയും പെൺകുട്ടിയും തമ്മിലുള്ള വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങിൽ വച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച് താൻ വീണ്ടും വിവാഹാഭ്യർഥനയുമായി വരുമെന്ന് ഷാജഹാൻ പെൺകുട്ടിയെ അറിയിച്ചു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു. തുടർന്ന് തൊടുപുഴയിലെത്തി പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ തൃപ്പൂണിത്തുറയിൽ വച്ച് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
Read Moreകടക്ക് പുറത്ത്..! മോദിയെ പരിഹസിച്ചു; കോൺഗ്രസ് നേതാവിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽനിന്നാണ് പവൻ ഖേരയെ ഇറക്കിവിട്ടത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന്റെ പേരിൽ പവൻ ഖേരയ്ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പവൻ ഖേരയെ കൊണ്ടുപോകാൻ കഴിയില്ലെന്ന് വിമാന അധികൃതർ അറിയിച്ചത്. പ്ലിനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി റായ്പൂരിലേക്ക് പോകാൻ എത്തിയ പവൻ ഖേരയെ ചെക് ഇൻ ചെയ്തതിനു ശേഷമാണ് അധികൃതർ ഇറക്കിവിട്ടത്. അതേസമയം, പവൻ ഖേരയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയെ പരിഹസിച്ചെന്ന പരാതിയിൽ പവൻ ഖേരയ്ക്കെതിരേ പോലീസ് കേസെടുത്തത്. വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്നു വിശേഷിപ്പിച്ചതിനാണ് കേസെടുത്തത്.
Read Moreമൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ പ്രതിയുടെ ‘അഭ്യാസം’ പാളി ! പോലീസുകാരെ ആക്രമിച്ച പ്രതിയെ വനിതാ എസ്ഐ വെടിവച്ചു വീഴ്ത്തി
ചെന്നൈ: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ വനിതാ എസ്ഐ വെടിവച്ചു വീഴ്ത്തി. സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയ്ക്കാണു വെടിയേറ്റത്. കാൽമുട്ടിനു വെടിയേറ്റ സൂര്യയെയും കൈയ്ക്കു വെട്ടേറ്റ രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ചെന്നൈയിൽ ഉണ്ടാകുന്ന സമാനമായ രണ്ടാമത്തെ പോലീസ് വെടിവയ്പാണിത്. കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലെ കൊന്നൂർ ഹൈവേയിൽ ബന്തു സൂര്യ, മറ്റു രണ്ടു പേർക്കൊപ്പം മദ്യപിച്ച് ഹെൽമെറ്റില്ലാതെ ബൈക്കിൽ സഞ്ചരിക്കവേ വാഹനപരിശോധന നടത്തിയ അയ്നാവരം എസ്ഐ ശങ്കർ തടഞ്ഞിരുന്നു. പോലീസിനെ വെട്ടിച്ചുകടന്ന പ്രതികളെ എസ്ഐയും സംഘവും പിന്തുടർന്നു. എസ്ഐയുടെ തലയിൽ ഇരുമ്പുകമ്പി കൊണ്ട് അടിച്ച് പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് അയ്നാവരം അസിസ്റ്റന്റ് എസ്ഐ മീനയുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ബന്തു സൂര്യയെ വീട് വളഞ്ഞു പിടികൂടി സ്റ്റേഷനിലേക്ക് എത്തിക്കും വഴിയാണ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മൂത്രമൊഴിക്കാൻ…
Read Moreവെള്ളപ്പൊക്കത്തിലും കൈയിട്ടു വാരി! വിജിലിന്‍സ് അന്വേഷണം പ്രളയവഴിയിലേക്കു തിരിയുമോയെന്ന കണ്ടറിയണം; തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന് വീണ്ടും സര്‍വീസില്‍…
സ്വന്തം ലേഖകന്‍ കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രളയകാലത്തും വലിയ രീതിയില്‍ തട്ടിപ്പു നടന്നതായി ആക്ഷേപം. അര്‍ഹരായ പലര്‍ക്കും അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ചിരുന്നില്ല. കണക്കെടുത്തതിലെ പിഴവും പ്രളയബാധിതര്‍ സമര്‍പ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ പിഴവുകളുമാണ് വലിയ തോതില്‍ പണം അര്‍ഹര്‍ക്ക് ലഭിക്കുന്നതിന് തടസമായത്. അതേസമയം വെള്ളം മുറ്റത്തുപോലും എത്താത്ത നിരവധി പേര് അനര്‍ഹമായി തുക കൈപ്പറ്റുകയും ചെയ്തു. പലരും അതാത് വാര്‍ഡുകളിലെ ജന പ്രതിനിധികളെ സ്വാധീനിച്ചായിരുന്നു തുക കൈപ്പറ്റിയത്. വില്ലേജ് ഓഫീസര്‍ ഉള്‍പ്പെട്ട സംഘം നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് പ്രളയബാധിതരാണോ അല്ലയോ എന്ന് മനസിലാക്കി അതാത് താലൂക്ക് ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കുകയും തുക ട്രഷറി വഴി ദുരിതബാധിതര്‍ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്. 2018, 2019 കാലഘട്ടത്തിലായിരുന്നു ഇത്. അന്നുതന്നെ വലിയ രീതിയില്‍ തട്ടിപ്പു നടന്നിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ പീന്നീട് എല്ലാം…
Read More