തിരുവനന്തപുരം: യുവജനകമ്മീഷൻ ജീവനക്കാർക്ക് ശന്പളം നൽകാൻ പണമില്ലെന്ന് യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. സർക്കാരിനോട് 26 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ 18 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. എന്നാൽ ഈ തുക തികയില്ലെന്നും കൂടുതൽ തുക വേണമെന്നുമാണ് യുവജനകമ്മീഷന്റെ ആവശ്യം. 2022 -23 സാന്പത്തിക വർഷത്തിൽ 1.03 കോടി രൂപ യുവജനകമ്മീഷന് സർക്കാർ നൽകിയിരുന്നു. ഇതിന് പുറമെയാണ് 18 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത്. യുവജനകമ്മീഷൻ അധ്യക്ഷക്ക് മുൻകാല പ്രാബല്യത്തോടെ ശന്പളം വർധിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇതിൽ 8.5 ലക്ഷം രൂപ ശന്പള കുടിശികയിനത്തിൽ ചിന്തക്ക് കിട്ടാനുണ്ട്. അതേ സമയം യുവജനകമ്മീഷന് ഇത്രയും തുക ആവശ്യമില്ലാതെ നൽകുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന സാഹചര്യത്തിൽ 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് യുവജനകമ്മീഷന് 18 ലക്ഷം…
Read MoreCategory: Loud Speaker
മുത്തലാഖിൽ മുഖ്യമന്ത്രിക്ക് അറിവില്ലായ്മ; അവരുടെ നിലപാട് അധികാരക്കൊതിയുടെ പ്രതിഫലമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കേന്ദ്രം മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്തലാഖിനെ കുറ്റകരമാക്കിയത് മുഖ്യമന്ത്രി എതിർക്കുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണ് എന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. ഇന്ന് ഇടതു പാർട്ടികൾ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. അവരുടെ നിലപാട് അധികാരക്കൊതിയുടെ പ്രതിഫലനമാണ്. എൺപതുകളുടെ മധ്യത്തിൽ മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി നടത്തിയ ഷാബാനോ കേസിൽ കമ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് തനിക്ക് പരിപൂർണ പിന്തുണ നൽകിയ കാര്യവും ഗവർണർ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിന് അജ്ഞതയുടെ ദുർഗന്ധമാണെന്നും മുത്തലാഖ് സ്ത്രീകൾക്കെതിരായ അനീതിയാണെന്നും ഗവർണർ പറഞ്ഞു. ഇപ്പോൾ മുസ്ലീങ്ങൾക്കിടയിലെ വിവാഹമോചന നിരക്ക് 90 ശതമാനം കുറഞ്ഞു. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളെ രക്ഷിച്ചു. എന്നാൽ ഇടതുപക്ഷ നിലപാട് അധികാരത്തോടുള്ള ആർത്തിയാണ് കാണിക്കുന്നതെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.തിങ്കളാഴ്ച…
Read Moreപോലീസില്‍ പിരിച്ചുവിടല്‍ മഹാമഹം ! ഇത്തവണ തൊപ്പി തെറിക്കുന്നത് മൂന്ന് ഡിവൈഎസ്പിമാരടക്കം 10 പേരുടെ…
പോലീസില്‍ അടുത്തഘട്ട പിരിച്ചുവിടല്‍ നടപടി തുടങ്ങി. ഇത്തവണ ഡിവൈഎസ്പിമാരടക്കം പത്തുപേര്‍ക്ക് ജോലി നഷ്ടമാകും. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ നല്‍കും. തുടര്‍നടപടികളും വേഗത്തിലാക്കും. പിരിച്ചുവിടേണ്ട 59 ഉദ്യോഗസ്ഥരുടെ പട്ടികയാണു ജില്ലാ പോലീസ് മേധാവികളും സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും നല്‍കിയത്. ഇതില്‍ മൂന്ന് ഡിവൈഎസ്പിമാര്‍, നാല് ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് എസ്ഐമാര്‍ എന്നിവര്‍ക്കെതിരെയാണു നടപടി തുടങ്ങിയത്. പലരും ഇപ്പോള്‍ സേനയ്ക്കു പുറത്തുള്ള സ്പെഷല്‍ യൂണിറ്റുകളിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ജോലി ചെയ്യുമ്പോള്‍ ഒന്നിലധികം കേസുകളില്‍പ്പെടുകയും തുടര്‍ച്ചയായി അച്ചടക്കനടപടി നേരിടുകയും ചെയ്തവരാണ് പട്ടികയിലുള്ള നാല് ഇന്‍സ്പെക്ടര്‍മാരും. ഗുണ്ടമണ്ണുമാഫിയ ബന്ധവും സ്പെഷല്‍ ബ്രാഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. സമാന കുറ്റമാണ് മൂന്ന് ഡിവൈഎസ്പിമാരിലും കണ്ടെത്തിയത്. ക്രിമിനല്‍ കേസുകളില്‍പ്പെട്ട പൊലീസുകാരുടെ പൂര്‍ണ പട്ടിക നല്കാന് ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപി ഒരു മാസംകൂടി
Read Moreതന്റെ സ്വകാര്യ ഭാഗങ്ങളില്‍..! പൃഥ്വി ഷാ മോശമായി പെരുമാറിയെന്ന് ബോജ്പൂരി നടി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മുംബൈ: ക്രിക്കറ്റ് താരം പൃഥ്വി ഷാ തന്നെ മോശമായി സ്പർശിച്ചെന്ന ആരോപണവുമായി ബോജ്പൂരി നടിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസറുമായ സപ്നാ ഗിൽ. ഷായെ ആക്രമിച്ചെന്ന പരാതിയിൽ റിമാൻഡെ ചെയ്യപ്പെട്ട ഗിൽ, ജയിൽമോചിതയായ ശേഷമാണ് ഈ ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി 15-ന് സെൽഫി നിഷേധിച്ചെന്ന പേരിൽ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുമ്പിൽ വച്ച് ഷായുമായി ഗിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഹോട്ടൽ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഇടപെടലിൽ ഗില്ലിനെയും സംഘത്തെയും സ്ഥലത്ത് നിന്ന് നീക്കം ചെയ്ത ശേഷം ഷാ ഹോട്ടലിനുള്ളിലെ പാർട്ടിയിൽ പങ്കെടുക്കാൻ പോയി. ഇവിടെ നിന്നും തിരിച്ചെത്തിയ വേളയിൽ, ഹൈവേയിൽ വച്ച് കാർ തല്ലിതകർക്കുകയും ഷായെ കൈയേറ്റം ചെയ്തതിനുമാണ് ഗില്ലിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഗില്ലിന്റെ ഏഴ് സുഹൃത്തുക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഷായുടെ ഈ ആരോപണങ്ങൾ തെറ്റാണെന്നും ക്രിക്കറ്റർ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നുമാണ് ഗിൽ ആരോപിക്കുന്നത്. ഷാ തന്റെ…
Read More13 വയസുകാരന് നേരെ ലൈംഗികാതിക്രമം ! പീഡനക്കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തൃശൂർ: കോലഴിയിൽ 13 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോലഴി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണൻ (57) ആണ് അറസ്റ്റിലായത്. കൂറ്റുർ പാടശേഖരത്തിന് സമീപത്ത് വച്ച് ഉണ്ണികൃഷ്ണൻ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. കുട്ടി സ്കൂളിലെ കൗൺസിലർക്ക് നൽകിയ വിവരമനുസരിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വിയ്യൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകോറോണയെ ഭയന്ന് 10 വയസുകാരന് മകനുമായി പുറത്തിറങ്ങാതെ മൂന്നുവര്‍ഷം! ഒടുവിൽ സംഭവിച്ചത്…
കോവിഡ് എന്നാ മഹാമാരി ലോകത്തെ മുഴുവന്‍ ബാധിച്ചതാണല്ലൊ. നിരവധിപേര്‍ക്ക് ജീവന് നഷ്ടമായ ഈ രോഗം ലോകത്തിന്റെ സാന്പത്തിക അവസ്ഥയെ പോലും ബാധിച്ചു. കോവിഡ് കാലത്ത് സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നല്ലൊ. ഏറെക്കാലം അകത്തിരുന്നെങ്കിലും ഇപ്പോള്‍ ആളുകള്‍ പുറത്തേക്കിറങ്ങി സാധാരണ ജീവിതം നയിക്കുകയാണ്. എന്നാല്‍ കൊറോണ വൈറസിനെ ഭയന്ന് കഴിഞ്ഞ മൂന്നുവര്‍ഷമായി പുറത്തിറങ്ങാത്ത ഒരു സ്ത്രീയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ ചര്‍ച്ച. ഗുരുഗ്രാമിലെ മാരുതി കുഞ്ച് എന്ന സ്ഥലത്തുള്ള സ്ത്രീയാണ് 10 വയസുകാരനായ മകനുമായി വീടിനുള്ളില്‍ മൂന്നുവര്‍ഷം ഇരുന്നത്. കോവിഡ് വ്യാപനമുണ്ടായതു മുതല്‍ മൂന്ന് വര്‍ഷമായി ഇവര്‍ വീടിന് പുറത്തിറങ്ങിയിട്ടില്ല. എന്തിന് ഭര്‍ത്താവിനെ പോലും വീട്ടിനുള്ളിലേക്ക് ഇവര്‍ കടത്തിയിട്ടില്ല. മുന്മുന് മജി എന്ന സ്ത്രീയാണ് ഇത്തരത്തില്‍ അസാധാരണമായി പെരുമാറിയത്. ഇവരുടെ ഭര്‍ത്താവ് സുജന്‍ മജി തൊട്ടടുത്ത് വാടകയ്ക്ക് വീടെടുത്തു. ഭാര്യയ്ക്കും മകനുമുള്ള വീട്ടു സാധനങ്ങളുമെല്ലാം ഇയാള്‍ വീടിന് പുറത്തുവെക്കുകയായിരുന്നു പതിവ്. മൂന്ന്…
Read Moreഇത് ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട്! ടിപ്പു സുൽത്താന്റെ പേരിൽ വിവാദങ്ങൾ കൊഴുക്കുക്കുന്നു; പ്രതികരണവുമായി അനന്തരാവകാശികൾ രംഗത്ത്
ബെംഗളൂരു: കർണാടകത്തിൽ ടിപ്പു സുൽത്താന്റെ പേരിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ പ്രതികരണവുമായി ടിപ്പുവിന്റെ അനന്തരാവകാശികൾ രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കോ വിവാദങ്ങൾക്കോ ടിപ്പു സുൽത്താന്റെ പേര് ഉപയോഗിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ടിപ്പുവിന്റെ ഏഴാം തലമുറയിൽപെട്ട സാഹേബ് സാദാ മൻസൂർ അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കർണാടകത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പു സുൽത്താന്റെ പേര് എന്നും വിവാദ വിഷയമാണ്. ഏറ്റവുമൊടുവിൽ ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പുവിന്റെയും സവർക്കറുടെയും ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാകുമെന്ന് പറഞ്ഞത് ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീലാണ്. ഒരു പടി കൂടി കടന്ന് ടിപ്പുവിന്റെ ആരാധകരെ അടിച്ചോടിക്കണമെന്നും കട്ടീൽ പറഞ്ഞു. ഇത്തരം പ്രസ്താവനകളിൽ മനംമടുത്തെന്നാണ് ടിപ്പു സുൽത്താന്റെ കുടുംബം പറയുന്നത്. “ടിപ്പുവിനെ പാഠപുസ്തകത്തിൽനിന്ന് നീക്കി, ടിപ്പു ജയന്തി വേണ്ടെന്ന് വച്ചു, ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റി, പ്രതിരോധത്തിലാകുമ്പോഴാണ് സർക്കാർ ടിപ്പു സുൽത്താന്റെ പേര് ഉയർത്തിക്കൊണ്ടുവരിക. ഇത് ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട്’- ടിപ്പുവിന്റെ…
Read Moreയാത്രക്കാരിയുടെ ഷാള്‍ ഊരിക്കൊണ്ടു പോയി ടിക്കറ്റ് പരിശോധക ! വിചിത്രമായ സംഭവം കോഴിക്കോട് സ്റ്റേഷനില്‍…
ട്രെയിന്‍ മാറിക്കയറിയ യുവതിയുടെ ചുരിദാറിന്റെ ഷാള്‍ ടിക്കറ്റ് പരിശോധത ഊരിക്കൊണ്ടു പോയതായി പരാതി. ബാലുശ്ശേരി സ്വദേശിനിയായ നൗഷത്തിനാണ് ഈ ദുരനുഭവമുണ്ടായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നേരിട്ട ദുരനുഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഷാള്‍ അഴിച്ചെടുത്ത് കൊണ്ടുപോയ ഉദ്യോഗസ്ഥ രണ്ടുമണിക്കൂറിന് ശേഷമാണ് ഇത് തിരികെ നല്‍കിയതെന്നും കരഞ്ഞുപറഞ്ഞിട്ടും ഷാള്‍ തിരികെ നല്കാന് തയ്യാറായില്ലെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി. പിഴ അടച്ചശേഷം ഉദ്യോഗസ്ഥ ഷാള്‍ തിരികെ നല്‍കുന്നതിന്റെ വീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ… കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. തലശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് മെമു ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്ത താന്‍ ട്രെയിന്‍ മാറി ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കയറുകയായിരുന്നു. ആദ്യമായാണ് ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്നത്, ട്രെയിന്‍ മാറിയപ്പോള്‍ പരിഭ്രാന്തിയിലായി. ഇന്റര്‍സിറ്റി എക്സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ കോഴിക്കോട്ട്…
Read More“പ്രവർത്തകരെ തല്ലിയാൽ ചോദിക്കാൻ ഞങ്ങടെ പ്രസിഡന്റ് വരും’ ; പ്രവർത്തകർക്ക് ആവേശമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധത്തിന് ആവേശം കൂട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പില്‍ എംഎല്‍എയെ ഉള്‍പ്പെടെ പോലീസ് തടയുന്നതിന്റെ വീഡിയോ പങ്കുവച്ച രാഹുല്‍, “തങ്ങളുടെ പ്രവർത്തകരെ തല്ലിയാൽ ചോദിക്കാൻ ഞങ്ങടെ പ്രസിഡന്റ് വരും’ എന്ന് കുറിച്ചു. യൂത്ത് കോൺഗ്രസ്, കെഎസ്യു മാര്‍ച്ചിനെത്തുടര്‍ന്ന് കളമശേരി പോലീസ് സ്റ്റേഷനില്‍ എത്തിയ ഷാഫിയെ അടക്കം തടഞ്ഞിരുന്നു. മാർച്ചിനു നേരേ ലാത്തിചാര്‍ജും നടത്തി. സംഘർഷത്തിൽ എട്ട് പ്രവർത്തകർക്കും നാല് പോലീസുകാർക്കും പരിക്കേറ്റു. അറസ്റ്റിലായവരെ സന്ദർശിക്കാനെത്തിയ എംഎൽഎമാരടക്കമുള്ളവരെ പോലീസ് കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് പ്രവർത്തകർ കളമശേരി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
Read Moreസ്വർണക്കടത്തിൽ പങ്കുപറ്റി പാർട്ടിരഹസ്യം ചോർത്തി; ഡിവൈഎഫ്ഐ നേതാവ് ഷാജറിനെതിരേ സിപിഎം അന്വേഷണം; ആകാശും ഷാജറും സംസാരിക്കുന്ന വാട്സാപ് ഓഡിയോ..
സ്വന്തം ലേഖകൻകണ്ണൂര്: ആകാശ് തില്ലങ്കേരി വിവാദം കത്തുന്നതിനിടെ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ എം. ഷാജറിനെതിരേ പാർട്ടിതല അന്വേഷണം. കണ്ണൂരിലെ സ്വർണക്കടത്ത് സംഘങ്ങളിൽനിന്നു ലാഭവിഹിതമായി സ്വർണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിയുമായി അടുത്തബന്ധം പുലർത്തുന്നു, പാർട്ടി ചർച്ചകൾ ആകാശിന് ചോർത്തിക്കൊടുക്കുന്നു എന്നിവ ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. ആകാശുമായി ഷാജർ സംസാരിക്കുന്ന വാട്സാപ് ഓഡിയോയുടെ പകർപ്പ് സഹിതമാണ് പരാതി നൽകിയത്. ജില്ലാ കമ്മിറ്റിയംഗം മനു തോമസ് നൽകിയ പരാതിയിലാണ് അന്വേഷണം. ഷാജർ ജില്ലാ സെക്രട്ടറി യായിരിക്കെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആയിരുന്ന മനു തോമസ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രനാണ് അന്വേഷണച്ചുമതല. പരാതിക്കാരനിൽനിന്ന് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തു. ആഭ്യന്തര അന്വേഷണമായതിനാൽ പാർട്ടിയുടെ അനുമതിയില്ലാതെ ഇതേക്കുറിച്ച് പ്രതികരിക്കാൻ മനു തോമസ് തയാറായില്ല. ആകാശിന്റെ നേതൃത്വത്തിലുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരേ…
Read More