തിരുവനന്തപുരം: പാർലമെന്റിൽ താൻ ഉന്നയിച്ച ചോദ്യം സംബന്ധിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നടത്തിയ വിമർശനത്തിന് പ്രതികരണവുമായി എൻ.കെ.പ്രേമചന്ദ്രൻ എംപി. സിപിഎമ്മും സംസ്ഥാന സർക്കാരും കേന്ദ്രത്തിനെതിരെ ഉന്നയിച്ച ആരോപണം പാർലമെന്റിൽ കൊണ്ടുവന്ന ചോദ്യകർത്താവായ താനാണോ തെറ്റുകാരനെന്ന് എൻ.കെ.പ്രേമചന്ദ്രൻ ചോദിച്ചു. പാർലമെന്റിലെ ലെ തന്റെ ചോദ്യത്തിന്റെ പേരിൽ ബാലഗോപാൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും എൻ.കെ.പ്രേമചന്ദ്രൻ ഫേസ്ബുക്കിൽ പ്രതികരിച്ചു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനോട് താൻ ഉന്നയിച്ച ചോദ്യം ജിഎസ്ടി വിഹിതത്തെ കുറിച്ച് മാത്രമായിരുന്നില്ല. ഐജിഎസ്ടിയിൽ കേരളത്തിന് 5000 കോടി നഷ്ടമാകുന്നു എന്ന എക്സപെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടാണ് തന്റെ ചോദ്യത്തിന് ആധാരമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ജിഎസ്ടി കോമ്പൻസേഷൻ കേരളത്തിന് ലഭിക്കുന്നില്ല എന്ന വിഷയമാണ് ഞാൻ ഉന്നയിച്ചതു എന്ന തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നടത്തുന്നത്. സംസ്ഥാനങ്ങളിൽ നടക്കുന്ന നോൺ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അടക്കമുള്ള…
Read MoreCategory: Loud Speaker
സ്റ്റാലിന്റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം; കാക്ക പറന്നാൽ പോലും പേടിക്കുന്ന മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സ്റ്റാലിന്റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം. പൊതുജനങ്ങളുടെ വഴിയടച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്നും ജനങ്ങളെ എന്തിനാണ് ബന്ദിയാക്കുന്നതെന്നും സതീശൻ ചോദിച്ചു. ഇത്തരം നടപടി ഇവിടെ വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കറുപ്പ് പേടിയായിരുന്നു മുഖ്യമന്ത്രിക്ക്, ഒരിക്കൽ കാക്ക പറന്നത് പേടിച്ചാണ് സുരക്ഷ ശക്തമാക്കിയതെന്നും സതീശൻ പരിഹസിച്ചു.
Read Moreകോന്നി താലൂക്ക് ഓഫീസിലെ ഉല്ലാസയാത്രാ വിവാദം; ഉദ്യോഗസ്ഥ-മാഫിയാ ബന്ധങ്ങൾ വെളിപ്പെടുന്നു; വിശദീകരണം കൂടുതല്‍ കുരുക്കായി; പിൻവാങ്ങാതെ ജനീഷ് കുമാര്‍ എംഎല്‍എ
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ഒരുവിഭാഗം ജീവനക്കാര്‍ കൂട്ടഅവധിയെടുത്ത് ഉല്ലാസ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനു പിന്നാലെ മാഫിയ ബന്ധങ്ങളും ചര്‍ച്ചയാകുന്നു. സ്ഥലം എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ ഉദ്യോഗസ്ഥരുടെ മാഫിയാ ബന്ധങ്ങളെ സംബന്ധിച്ച് സംശയം ഉന്നയിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഉറപ്പായി. കോന്നി താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചു സമീപകാലത്തു നടന്ന ചില ഇടപാടുകളും സ്ഥിരമായി ഒരേ തസ്തികയിലിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മാഫിയാബന്ധങ്ങളും സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കോന്നി താലൂക്ക് ഓഫീസിലെ 39 ജീവനക്കാര്‍ കൂട്ട അവധിയെടുത്തതാണ് വിവാദമായത്. 60 ജീവനക്കാരുള്ള ഓഫീസില്‍ 21 പേര് മാത്രം ജോലിക്കെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.യു. ജനീഷ് കുമാര്‍ നടത്തിയ ഇടപെടലുകള്‍ വിവാദമായി നിലനില്‍ക്കുകയാണ്.അവധിയെടുത്ത ജീവനക്കാരില്‍ ഏറെപ്പേരും മൂന്നാറിലേക്ക് വിനോദയാത്ര നടത്തിയിരുന്നു. കൂട്ടഅവധിയെടുത്ത് വിനോദയാത്ര പോയതിനു പിന്നാലെ ഇവര്‍ സഞ്ചരിച്ച…
Read Moreപ്രതിപക്ഷ പ്രതിഷേധം കനക്കുന്നു; പൈലറ്റും എസ്കോർട്ടും പോണം; മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാർക്കും സുരക്ഷ കടുപ്പിച്ചു
റെനീഷ് മാത്യുകണ്ണൂർ: മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാർക്കും കനത്ത സുരക്ഷയൊരുക്കാൻ എഡിജിപിയുടെ ഉത്തരവ്. ജില്ലാ പോലീസ് മേധാവിമാർക്കാണ് എഡിജിപി അജിത്ത് കുമാർ നിർദേശം നല്‍കിയിരിക്കുന്നത്. ബജറ്റിൽ ഇന്ധനസെസും നികുതിയും വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് വരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കും മന്ത്രിക്കും സുരക്ഷ കൂട്ടുന്നത്. മുഖ്യമന്ത്രിക്ക് മാത്രമല്ല മന്ത്രിമാർക്കും പൈലറ്റും എസ്കോർട്ടും പോണം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യമുണ്ടായിരിക്കണം. മന്ത്രിമാരുടെ പരിപാടിയിൽ ഡിവൈഎസ്പി നിർബന്ധമായും ഉണ്ടായിരിക്കണം. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിക്കുന്ന റൂട്ടുകളിലെ പ്രധാന പോയിന്റുകളിൽ പോലീസ് ഉണ്ടായിരിക്കണം. നിലവിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിൽ മാത്രമാണ് പോലീസ് കാവൽ ഉണ്ടായിരുന്നത്. എന്നാൽ, മന്ത്രിമാരുടെ സുരക്ഷയ്ക്കും ഇതു വേണമെന്നാണു നിർദേശം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിലവിലുള്ള സ്ട്രൈക്കിംഗ് ഫോഴ്സിനു പുറമെ അഡീഷണലായി മറ്റൊരു സട്രൈക്കിംഗ് ഫോഴ്സിനെയും നിയമിക്കണം. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ ഒരു സ്ട്രൈക്കിംഗ് ഫോഴ്സിനെയും…
Read Moreഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ പങ്കു വച്ചതിൽ അണികൾ കലിപ്പിൽ; വിമർശനത്തിനും പ്രതിഷേധത്തിനും മറുപടിയുമായി എം.എ. ബേബി
തിരുവനന്തപുരം: ഹരീഷ് പേരടി നിർമിച്ച് അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കു വച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം. ഇതേതുടർന്ന് വിശദീകരണവുമായി എം.എ.ബേബിയും രംഗത്തെത്തി. അഖിൽ കാവുങ്ങൽ സംവിധാനം ചെയ്ത് ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന സിനിമയുടെ പോസ്റ്ററാണ് എം.എ ബേബി ഫേസ്ബുക്കിൽ പങ്കുവെച്ചത്. പാർട്ടിയേയും നേതാക്കളേയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ പങ്കുവെച്ചത് ശരിയായില്ലെന്ന തരത്തിലുള്ള വിമർശനവും പ്രതിഷേധവുമാണ് സാമൂഹ്യമാധ്യമങ്ങളിൽ എം.എ.ബേബിക്കെതിരെ ഉയർന്നത്. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വിമർശിച്ചും നിരവധിപ്പേർ പോസ്റ്റിനു മറുപടി നൽകിയിട്ടുണ്ട്. നികുതിവർധനയിൽ പ്രതിഷേധം അറിയിച്ചും ചിലർ മറുപടി നൽകിയിട്ടുണ്ട്. “”എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻകഴിയാത്തകാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി…
Read Moreഉമ്മന്‍ ചാണ്ടിക്ക് പോഷകാഹാരക്കുറവിന്റെ ക്ഷീണം; ആരോഗ്യനില പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്ന് ഡോക്ടർമാർ
ബംഗളൂരു: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകൾ. എച്ച്സിജി കാൻസർ സെന്ററിലെ ഡോ. യു.എസ്. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മൻ ചാണ്ടിയെ പരിശോധിച്ചത്. ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടർമാർ അറിയിച്ചു. പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം ആരംഭിക്കും. തുടര്‍ചികിത്സ സംബന്ധിച്ച് തിങ്കളാഴ്ച ഡോക്ടര്‍മാരുടെ യോഗം ചേരുമെന്ന് ഉമ്മൻ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മൻ അറിയിച്ചു.
Read Moreവിവാഹ വാഗ്ദാനം നല്കി വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ! പോലീസുകാരന് പിടിയില്‍…
കാസര്ഗോട്ടുള്ള യുവതിയെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി ലൈംഗികപീഡനത്തിനിരയാക്കിയ പോലീസുകാരന് പിടിയില്‍. തൃശ്ശൂര്‍ കെ.എ.പി. ക്യാമ്പ് രണ്ടാംബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജിനെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അയിലൂര്‍ സ്വദേശിയാണ് ഇയാള്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ശ്രീരാജ് വിവാഹവാഗ്ദാനം നല്‍കിയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ശരീരത്തിന് ക്ഷതമേറ്റതിന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പുറത്തുപറഞ്ഞാല്‍ പ്രചരിപ്പിക്കാനായി നഗ്നചിത്രങ്ങളെടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ട്. വീട്ടില്‍ വിടാതെ തടഞ്ഞുവെച്ച് പീഡനം തുടര്‍ന്നെന്നും അതിനിടെ ഗര്‍ഭിണിയായി ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നെന്നും പരാതിയിലുണ്ട്. സ്വര്‍ണവള ഊരി വാങ്ങിയെന്നും പണമെല്ലാം കവര്‍ന്നെന്നും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ മൊഴി കൊടുക്കാനെത്തിയ യുവതിക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന് സഹായം നല്കി.
Read Moreഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ തനിക്കില്ലാത്തതാത്പര്യം ആർക്കാണ്? മകൻ എന്നനിലയിൽ തനിക്ക് ആശങ്കയും ഉത്തരവാദിത്തവുമുണ്ടെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ തനിക്കില്ലാത്ത താത്പര്യം ആർക്കാണ് ഉളളത്. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് ചാണ്ടി ഉമ്മൻ. പിതാവിന്റെ ആരോഗ്യനിലയെപ്പറ്റി മകൻ എന്ന നിലയിൽ തനിക്ക് ആശങ്കയും ഉത്തരവാദിത്തവുമുണ്ടെന്നും അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ഞായറാഴ്ച ബംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നും ചാണ്ടി പറഞ്ഞു. എഐസിസിയുടെ നിർദേശാനുസരണം കെ.സി. വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ട് പോകാൻ പ്രത്യേക വിമാനം പാർട്ടി ഏർപ്പാടാക്കിയെന്നും വേണുഗോപാൽ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റുന്നത്.
Read Moreയുകെയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ‘അടിമവേല’; മലയാളി ദമ്പതികളും ബന്ധുക്കളും അറസ്റ്റിൽ; വിദ്യാർഥികളുടെ അവസ്ഥ ദയനീയം
ലണ്ടൻ: നോർത്ത് വെയിൽസിലെ കെയർഹോമുകളിൽ അന്‍പതോളം ഇന്ത്യൻ വിദ്യാർഥികളെ അടിമവേല ചെയ്യിപ്പിച്ച അഞ്ചു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്സ് ദന്പതികളും അവരുടെ ബന്ധുക്കളുമാണു പിടിയിലായത്. മാത്യു ഐസക് (32), ജിനു ചെറിയാൻ (30), എൽദോസ് ചെറിയാൻ (25), എൽദോസ് കുര്യച്ചൻ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥികളെ മറ്റൊരു രാജ്യത്തുനിന്ന് എത്തിച്ചതിനാൽ മനുഷ്യക്കടത്തും ഉൾപ്പെടും. ദമ്പതികളും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചു പേര് ഭാഗമായ അലെക്സ കെയര്‍ സൊല്യൂഷന് എന്ന നഴ്സിങ് ഏജന്‍സിയിൽ ഒന്‍പതു മലയാളി വിദ്യാർഥികൾ ഉൾപ്പെടെ അന്‍പതോളം ഇന്ത്യൻ വിദ്യാർഥികളെയാണ് അടിമപ്പണി ചെയ്യിച്ചിരുന്നത്. ഗാങ് മാസ്റ്റര്‍ ആന്‍ഡ് ലേബര്‍ അബ്യുസ് അഥോറിറ്റിയുടെ അന്വേഷണത്തിലാണ് സംഭവത്തിന്റെ വിശദവിവരങ്ങൾ പുറത്താകുന്നത്. ഇവർക്കെതിരേ നിരവധി ആരോപണങ്ങൾ ഇതിനുമുന്‍പും ഉയർന്നിട്ടുണ്ട്. ശമ്പളം നൽകാതെ വിദ്യാർഥികളെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആവശ്യത്തിനു ഭക്ഷണവും വിശ്രമവും ഇവർക്കു ലഭിച്ചില്ല. വിദ്യാർഥികൾ ദയനീയ…
Read Moreഒറിജിനലിനെ വെല്ലുന്ന സർട്ടിഫിക്കറ്റുകൾ റെഡി; കോടതിയുടെ സീൽവരെ ഉണ്ടാക്കിയ ആലപ്പുഴയിലെ വ്യാജൻമാരെ പൊക്കിയപ്പോൾ കണ്ടകാഴ്ചയിങ്ങനെ…
ഹരിപ്പാട്: വിദേശരാജ്യങ്ങളിലേക്ക് പോകാൻ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകുന്ന കൺസൾട്ടൻസി നടത്തിപ്പുകാർ പോലീസ് പിടിയിൽ. കരിയിലക്കുളങ്ങര രാമപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിൽവർ സ്വാൻ എച്ച്.ആർ മാനേജ്മെന്റ് കൺസൾട്ടൻസി ഉടമ ആലപ്പുഴ കടപ്പുറം പാർവതി സദനത്തിൽ രഞ്ജിത്ത്(38) സഹായിയും ഡ്രൈവറുമായ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസിൽ ശ്രീരഞ്ജിത്ത് (38) എന്നിവരെയാണ് കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡിൽ 160 ഓളം വ്യാജ സീലുകളും ആറ് കംപ്യൂട്ടറുകളും മൂന്ന് ലാപ്ടോപ്പുകളും 10 മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഡോക്ടർമാർ, ആശുപത്രികൾ, കോടതികൾ, ബാങ്കുകൾ, ചാർട്ടേഡ് അക്കൗണ്ടന്റ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ സീലുകളും പോലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശനുസരണം കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരിയിലക്കുളങ്ങര സബ് ഇൻസ്പെക്ടർ സുനുമോൻ, എസ് ഐ രാജീവ്, എ എസ് ഐ ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ അനി,…
Read More